<?xml version='1.0' encoding='UTF-8'?><rss xmlns:atom='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' version='2.0'><channel><atom:id>tag:blogger.com,1999:blog-33744483</atom:id><lastBuildDate>Thu, 24 Dec 2009 08:56:26 +0000</lastBuildDate><title>നടുമുറ്റം</title><description></description><link>http://physel-poilil.blogspot.com/</link><managingEditor>noreply@blogger.com (Physel)</managingEditor><generator>Blogger</generator><openSearch:totalResults>19</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-6200372305131912437</guid><pubDate>Wed, 15 Jul 2009 09:36:00 +0000</pubDate><atom:updated>2009-07-15T12:44:12.704+03:00</atom:updated><category domain='http://www.blogger.com/atom/ns#'>ലേഖനം</category><category domain='http://www.blogger.com/atom/ns#'>സിനിമ</category><title>ഭ്രമരം (ഒരാസ്വാദനം മാത്രം!!)</title><description>സത്യമായും ഇത്‌ കളരിക്ക്‌ പുറത്തുള്ള ചവിട്ട്‌! കണ്ട്‌ സഹിക്കാൻ മേലാഞ്ഞിട്ട്‌ സത്യൻ അന്തിക്കാടിനെ ഒരിക്കൽ ഭള്ള്‌ പറഞ്ഞതു ഇതിനു മുന്നേ ഈ ബ്ലോഗിൽ ഞാൻ ആകപ്പാടെ ചെയ്ത സിനിമാ പാതകം! (ഉൽപത്തിയെ മറക്കുന്നില്ല!). സൂകര പ്രസവം പോലെ മലയാളത്തിലിറങ്ങുന്ന ചവറുകളും അല്ലാത്തവയുമൊക്കെ കണ്ട്‌ സമയാസമയങ്ങളിൽ അതിനു റിവ്യൂ എഴുതി എന്നെപോലെയുള്ളവരുടെ പണവും അതിനുമുപരി സമയവും പിന്നെ ക്ഷമയും സേവ്‌ ചെയ്തു തരുന്ന ഹരിയെ പോലെയുള്ളവരെയൊക്കെ പൂവിട്ട്‌ തൊഴണം! (എന്നിട്ടും ചിലതിനോക്കെ പോയി തല വെച്ചു കൊടുക്കും..ഈ അടുത്ത കാലത്ത്‌ ലവ്‌ ഇൻ സിംഗപോർ കണ്ടപ്പോഴുണ്ടായ ഭീകരാനുഭവം....!!!)പക്ഷേ ഭ്രമരത്തിനെ അങ്ങനങ്ങു വിടാൻ തോന്നിയില്ല!&lt;br /&gt;&lt;br /&gt;"ജുറാസിക്‌ പാർക്ക്‌" (1) എന്ന സ്പിൽബർഗ്‌ സിനിമയുടെ ഓപണിംഗ്‌ ഓർക്കുന്നുണ്ടാവും. ഇരുണ്ട തിരശ്ശീലയിൽ ആദ്യ ടൈറ്റിൽ തെളിയുമ്പോൾ അകമ്പടിയെത്തുന്ന ആ മുഴക്കം. ഹൃദയം വിറപ്പിക്കുന്ന ആ മുഴക്കത്തിന്റെ ആഘാതം ആ സിനിമ അവസാനിക്കുവോളവും പ്രേക്ഷകന്റെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ആലോചിച്ചു ചിട്ടപ്പെടുത്തിയതായിരുന്നു അതിലെ ഓരോ ദൃശ്യ ഭാഗങ്ങളും! ഭ്രമരം എന്ന ബ്ലെസ്സി ചിത്രം നിരാശപ്പെടുത്തിയതും അവിടെയാണ്‌. പ്ലാനിംഗ്‌! ഒരു മന്ത്രസ്ഥായിയിൽ തുടങ്ങി പടിപടിയായി മുറുകി ഒടുക്കം ഒരു പൊട്ടിത്തെറിയിൽ അവസാനിക്കുന്ന ഒരു പാറ്റേൺ ഈ സിനിമയ്ക്കുണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചുപോയി ഈ പടം കണ്ടിറങ്ങിയപ്പോൾ!&lt;br /&gt;&lt;br /&gt;ഒരു സസ്പെൻസ്‌ ത്രില്ലർ എന്ന പട്ടമാണ്‌ ഇതിന്റെ പരസ്യങ്ങളും ചില നിരൂപണങ്ങളും ഈ ചിത്രത്തിന്‌ ചാർത്തിക്കൊടുത്തിരിക്കുന്നത്‌. ഭ്രമരം എന്ന ചിത്രം ശരിയായി പറഞ്ഞാൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താമെന്നു തോന്നുന്നു. (ത്രില്ലർ എന്ന പദം ഇവിടെ ഉപയോഗിക്കാമോ എന്നും ഉറപ്പില്ല.) മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത, തികച്ചും വത്യസ്തമായ ഒരു കഥാ പശ്ചാത്തലം ഈ സിനിമയ്ക്ക്‌ അവകാശപ്പെടാനാവില്ല! എന്നാൽ തികച്ചും സാധാരണമായ ഒരു സിനിമാ കഥാ തന്തുവിന്‌ വളരെ അസാധാരണമായ ഒരു സിനിമാ ഭാഷ്യം കൊടുക്കാനുള്ള ആത്മാർത്ഥമായ ആ ഒരു ശ്രമമായിരുന്നു സത്യത്തിൽ ഈ ചിത്രത്തെ വത്യസ്തമായൊരു അനുഭവമാക്കേണ്ടിയിരുന്നത്‌.&lt;br /&gt;&lt;br /&gt;എന്നാൽ മോഹൻലാൽ എന്ന നടനെ ഉപയോഗപ്പെടുത്തിയ രീതി, രണ്ടാം പകുതിയിലെ ആ യാത്രയുടെ ചിത്രീകരണം പിന്നെ പാശ്ചാത്തല സംഗീതം, ഇത്രയും ഭാഗങ്ങൾ ഒഴിച്ചു നിർത്തിയാൽ സിനിമയുടെ മറ്റു ഘടകങ്ങളോടും കഥാപാത്രങ്ങളോടും സംവിധായകൻ കാണിച്ച്‌ അക്ഷന്തവ്യമായ അലംഭാവം ഒരു വേറിട്ട സിനിമ എന്ന തലത്തിലേക്കുയരുന്നതിൽ നിന്നും ഈ ചിത്രത്തെ പിറകോട്ട്‌ വലിച്ചു എന്നു പറയുന്നതാവും ശരി.&lt;br /&gt;&lt;br /&gt;ഒരു പ്രത്യേക സാഹചര്യത്തിൽ, ഏഴാം ക്ലാസിൽ തന്റെ കൂടെ പഠിച്ച ഉണ്ണി എന്ന സുഹൃത്തിനെ കാണാനെത്തുന്ന ശിവൻ കുട്ടിയിൽ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. ഒരൽപം കോമിക്‌ ടച്ചോടെയുള്ള തുടക്കം...അക്ഷരമറിയാത്ത ഓട്ടോ ഡ്രൈവർ,കൈ വെള്ളയിൽ എഴുതിയ അഡ്ഡ്രസ്‌ നോക്കുന്നതിനിടെ ശൃംഗരിക്കാൻ വരുന്ന വേശ്യ എന്നിങ്ങനെ നീളുന്ന ദൃശ്യങ്ങൾ! സിനിമ മൊത്തം കണ്ടു കഴിഞ്ഞ്‌ ഒരു റീവൈൻഡ്‌ നടത്തുമ്പോൾ,അസാധാരണമായ ഒരു ദൃശ്യാനുഭവമായി ഈ സിനിമ അനുഭവപ്പെടാതിരിക്കാനുള്ള കാരണങ്ങൾ ഈ ഓപണിംഗിൽ തന്നെ തുടങ്ങുന്നു. വേട്ടക്കാരൻ തന്റെ ഇരകളെയും കൊണ്ട്‌ നടത്തുന്ന അസാധാരണമായ ആ യാത്രയുടെ ഒടുക്കം....ശരിക്കും പറഞ്ഞാൽ ആ ഒടുക്കത്തിൽ നിന്നാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌ തന്നെ. അങ്ങിനെ വരുമ്പോൾ ഈ അവസാനത്തിന്റെ ഒരു തുടർച്ച ആവേണ്ടിയിരുന്നു ഈ സിനിമയുടെ ആരംഭം. ചിത്രത്തിന്റെ തുടക്കത്തിനെ അങ്ങിനെയൊരു അനുഭവമാക്കി മാറ്റുന്നതിൽ സംവിധായകൻ മനസ്സു വെച്ചില്ല എന്നത്‌ സത്യം. തീഷ്ണമായൊരു വൈകാരികാഘാതത്തിലാണ്‌ ആ കഥാപാത്രം വന്നിറങ്ങുന്നതെന്ന കാര്യം സംവിധായകൻ വിസ്മരിച്ചു എന്നു തോന്നിപ്പോകും വിധം സാധാരണമായ ദൃശ്യങ്ങൾ മാത്രമായിപ്പോയി അവ!&lt;br /&gt;&lt;br /&gt;പക്ഷേ പൊടുന്നനെ സിനിമ ഉത്കണ്ഠയുടെ അടിയൊഴുക്കുകളിലേക്ക്‌ എടുത്തെറിയപ്പെടുന്നു! നഗരത്തിൽ നടക്കുന്ന ബോംബ്‌ സ്ഫോടനങ്ങൾ...ഓട്ടോറിക്ഷയിൽ അജ്ഞാതൻ വെച്ച ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന അഭ്യൂഹം...ഈ ഒരു ടെൻഷനിടയിൽ ഉണ്ണിയുടെ വീട്ടിൽ പ്രത്യക്ഷപ്പെടുന്ന ശിവൻ കുട്ടി... "ആണ്ണാറക്കണ്ണാ വാ വാ.." എന്ന പാട്ടിന്റെ അവതരണം... തുടർന്നു വരുന്ന റെയിൽവേ സ്റ്റേഷൻ യാത്ര..അങ്ങിനെ ഒരൊഴുക്കിലേക്ക്‌ സിനിമ തെന്നിയിറങ്ങുന്ന നേരം നോക്കി സംവിധായകൻ ഒരൊറ്റ ബ്രേക്കാണ്‌!!! പിന്നെ വീണ്ടും ഒരു സാദാ മോഹൻലാൽ പടത്തിന്റെ കെട്ടിലും മട്ടിലുമാണ്‌ ഇടവേള വരെ സിനിമ ഇഴയുന്നത്‌. അഭ്യാസം കാണിച്ച്‌ കുട്ടികളെ സന്തോഷിപ്പിക്കൽ, കോഴി ബിരിയാണി വെക്കൽ ഇതൊക്കെയാണ്‌ തുടർന്നു വരുന്ന കലാ പരിപാടികൾ! സിനിമയുടെ മൊത്തം ഒരു മൊമന്റം തന്നെ നശിപ്പിച്ചു കളഞ്ഞു ഈ രംഗങ്ങൾ! സിനിമയിലൂടെ പ്രേക്ഷകൻ അനുഭവിക്കേണ്ടതെന്താണ്‌ എന്ന പ്രാഥമികമായ ഒരു ചോദ്യം സംവിധായകൻ കം തിരക്കഥാകൃത്ത്‌ മറന്നു പോയിരിക്കുന്നു ഇവിടെ!&lt;br /&gt;&lt;br /&gt;പക്ഷേ, ഇടവേളയ്ക്കു ശേഷം കുരുക്കിട്ടു പിടിച്ച ഇരകളേയും കൊണ്ട്‌ ശിവൻ കുട്ടി നടത്തുന്ന ആയാത്ര....! അതിന്റെ ചിത്രീകരണം...! ബ്ലെസ്സി എന്ന സംവിധായകൻ യഥാർത്തത്തിൽ എന്താണ്‌ എന്ന് ശരിക്കും അനുഭവിപ്പിച്ചു തരുന്നതായി ഈ രംഗങ്ങൾ. ഷോട്ട്‌ ബൈ ഷോട്ട്‌ ആയി പ്രേക്ഷകനെ ഭ്രമിപ്പിച്ചു കളയുന്ന ചിത്രീകരണ ശൈലി. മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ അങ്ങേയറ്റം അളന്നെടുക്കുന്ന പ്രകടനം. അതുവരെ ആവറേജ്‌ എന്നു പോലും പറയാനില്ലാത്ത അഭിനയം കാഴ്ച വെച്ചു കൊണ്ടിരുന്ന സുരേഷ്‌ മേനോൻ പോലും അവസരത്തിനൊത്തുയർന്നു.മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത ചിത്രീകരണ ശൈലി എന്നു നിസ്സംശയം പറയാം. അസാധ്യം എന്നു തന്നെ തോന്നുന്ന ചില ഷോട്ടുകൾ. കാമറാമാൻ അജയൻ വിൻസന്റിനു ഫുൾ മാർക്ക്‌! കിഴ്ക്കാം തൂക്കായ കൊല്ലിയുടെ വക്കിൽ ലോറി ചവിട്ടി നിർത്തി പുറത്തിറങ്ങി വരുന്ന ശിവൻകുട്ടിയുടെ, ശൂന്യതയിൽ കാമറ വെച്ച്‌ എന്ന പോലെ എടുത്ത ആ ഷോട്‌ ഉദാഹരണം!&lt;br /&gt;&lt;br /&gt;വീണ്ടും ആ യാത്രയുടെ അവസാനത്തോടടുക്കുമ്പോൾ ചിത്രത്തിന്റെ ഒഴുക്കിന്‌ ഭംഗം വരുന്നു. സത്യത്തിൽ ആ ഒരു യാത്രയുടെ മൊത്തം ഇംപാക്ട്‌ പ്രേകഷകൻ അനുഭവിക്കുന്നത്‌, അതിന്റെ അവസാനം തന്നെ കാത്തിരിക്കുന്നതെന്ത്‌ എന്ന അനിശ്ചിതത്തിന്റെ നിഴൽ കൂടെയുള്ളത്‌ കോണ്ടാണ്‌. പക്ഷേ ആ അശുപത്രി രംഗങ്ങളും ഏറ്റു പറച്ചിലും തുടാർന്ന് വളരെ റിലാക്സ്ഡ്‌ ആയി തുടരുന്ന യാത്രയും, പിന്നെ ഏതാണ്ട്‌ ഇവിടെ വെച്ച്‌ പ്രേക്ഷകൻ ഊഹിച്ചെടുക്കുന്ന ചില കാര്യങ്ങളും,അതിൽ നിന്നും വത്യസ്തമായി ഒന്നും നൽകാനില്ലതെ അവസാനിക്കുന്ന സിനിമയും...ഒടുക്കം ആർത്ത്ലച്ചു വന്ന തിരമാല പുഴിമണലിൽ അടിച്ചു കയറി നിശ്ശബ്ദമായി പിൻവാങ്ങിപ്പോയപോലൊരു അനുഭവം! തിയേറ്റർ വിട്ടിറങ്ങി വരുമ്പോൾ മനസ്സിൽ അവശേഷിക്കുന്നത്‌ അങ്ങിനെയൊരു വികാരമാണ്‌.&lt;br /&gt;&lt;br /&gt;സിനിമയുടെ മൊത്തം അടിത്തറയിൽ കാര്യമായ വിള്ളൽ വീഴ്ത്തിയ മറ്റു ചില കാര്യങ്ങൾ കൂടെ. സിനിമയുടെ അവസാനം തീഷ്ണമായൊരു അനുഭവമായി മാറേണ്ടിയിരുന്നെങ്കിൽ, ശിവൻകുട്ടിയും അയാളുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകനിൽ കൂടെ എത്തേണ്ടതായിരുന്നു. ഭൂമികയുടെ അൽപ സ്വൽപം ഭൂമിശാസ്ത്രം മനസ്സിലാക്കാനായി എന്നതല്ലാതെ അതിനുദ്ദേശിച്ച ആ ഗാന രംഗം കൊണ്ട്‌ പ്രത്യേകിച്ചൊരു കാര്യവുമുണ്ടായില്ല. മകളായഭിനയിച്ച കുട്ടിയുടെ, എൽ.കെ.ജി കുഞ്ഞുങ്ങൾ ആംഗ്യപ്പാട്ട്‌ പാടും പോലെയുള്ള അഭിനയം കൂടെയായപ്പോൾ ആ ഒരു ഭാഗം നൂറു ശതമാനം ഫ്ലോപ്പ്‌!ഇതാണ്‌ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം. അക്ഷന്തവ്യമായ അലംഭാവം. ഇത്തരം ഒരു സിനിമയിൽ ഇഴയടുപ്പത്തോടെ ഇഴുകിച്ചേർന്നു നിൽക്കേണ്ട ഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ കാണിച്ച ആ ഉദാസീനത...മോഹൻലാലിനൊപ്പം കട്ടയ്ക്കു കട്ട നിന്നഭിനയിക്കേണ്ട ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ്‌ മേനോൻ എന്ന നടന്റെ കാസ്റ്റിംഗ്‌...ഇതിനൊന്നും ബ്ലെസ്സി എന്ന സംവിധായകൻ കം തിരക്കഥാകൃത്തിന്‌ മാപ്പു കൊടുക്കാൻ തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;അതു വരെ അടക്കി വെച്ചതെല്ലാം ഒരുരുൾപൊട്ടലായി ശിവൻകുട്ടിയെ വിഴുങ്ങിക്കളയുന്ന ആ രംഗത്തിന്റെ ചിത്രീകരണവും ഇവിടെ പരാമർശിക്കാതിരിക്കാൻ വയ്യ. ഒരു ഭ്രമരത്തിന്റെ മനസ്സിൽ തുളച്ചു കയറുന്ന മുരളലിന്റെ അകമ്പടിയോടെ വന്ന ആ സീക്വൻസ്‌, പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്ന ചില സംവിധായകരുടെ ഗിമ്മിക്സ്‌ പോലെ ബാലിശമായ ഒരവതരണം ആയിപ്പോയി സത്യത്തിൽ. വൈഡ്‌ ആംഗിൾ ലെൻസിൽ എടുക്കുന്ന ക്ലോസപ്‌ ഷോട്ടുകൾ വക്രീകരിക്കുന്ന മുഖവും, നാലുഭാഗത്തു നിന്നും കുലുങ്ങി പാഞ്ഞടുക്കുന്ന കാമറയുടെ ദ്രുതചലനവും എന്ന ക്ലീഷേ ഇവിടെയെടുത്തു പ്രയോഗിച്ചതിലെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കങ്ങ്‌ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല! സത്യം. ചിലപ്പോ എന്റെ ആസ്വാദന നിലവാരത്തിന്റെ കുഴപ്പം ആയിരിക്കും!&lt;br /&gt;&lt;br /&gt;താഴ്‌വാരം എന്ന ഭരതൻ ചിത്രമല്ല ഭ്രമരത്തിന്റെ ബഞ്ച്‌ മാർക്ക്‌. സദയം എന്ന എം.ടി - സിബി മലയിൽ ചിത്രത്തിനോടാണ്‌ എനിക്കിതിനെ ചേർത്തു വെയ്ക്കാൻ തോന്നുന്നത്‌. പ്രത്യേകിച്ചും മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ മാറ്റുരയ്ക്കുന്നതിൽ. രണ്ടു കുട്ടികളെയടക്കം നാലുപേരെ കൊന്ന കുറ്റത്തിന്‌ തൂക്കിലേറ്റപ്പെടുന്ന സത്യനാഥ്‌ എന്ന ചിത്രകാരൻ, ഒരു പക്ഷേ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും അണ്ടർ എസ്റ്റിമേറ്റ്‌ ചെയ്യപ്പെട്ട കഥാപാത്രം ഇതായിരിക്കും എന്നു തോന്നുന്നു. ചിത്രത്തിന്റെ ആദ്യ അരമണിക്കൂറിൽ ഈ കഥാപാത്രത്തിന്‌ ഒരു ഡയലോഗ്‌ പോലുമില്ല. പക്ഷേ വെറും ശരീര ഭാഷയിലൂടെ താൻ കടന്നു വന്ന അഗ്നിപാതകൾ എത്ര അനായാസമായാണ്‌ ആ നടൻ വരച്ചിട്ടത്‌!പറഞ്ഞു വന്നത്‌ അതല്ല. ഈ സിനിമയുടെ അവസാനം കാണിക്കുന്ന, സത്യനാഥിനെ തൂക്കിക്കൊല്ലുന്ന ജയിൽ രംഗങ്ങളുടെ തീവ്രതയിലേക്ക്‌ പ്രേക്ഷകനെ പടിപടിയായി എത്തിക്കുന്നതിൽ എം.ടി യും സിബിയും കാണിച്ച അസൂയാ വഹമായ ആ കയ്യടക്കം ഭ്രമരത്തിൽ ബ്ലെസ്സിക്ക്‌ എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല തന്നെ! തൂക്കി ക്കൊല്ലുന്നതിനു തൊട്ടു മുൻപ്‌ ജയിൽ ഡോക്ടറോട്‌, "എനിക്കിപ്പോ ജീവിക്കണം എന്നു തോന്നുന്നു സർ" എന്ന ഒരൊറ്റ ഡയലോഗിൽ അന്ത്യരംഗങ്ങളുടെ മുഴുവൻ തീഷ്ണതയും ആവാഹിച്ചു നിർത്തിയ ആ ഒരു ഇന്ദ്രജാലം പോലൊന്ന് ശരിക്കും ഭ്രമരം എന്ന സിനിമയിൽ നഷ്ടപ്പെടുന്നു.&lt;br /&gt;&lt;br /&gt;എങ്കിലും ചപ്പുചിപ്പു ചവറുകളുടെ കുത്തൊഴുക്കിനിടയിൽ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ആത്മാർത്ഥ ശ്രമങ്ങൾക്ക്‌ ബ്ലെസ്സി എന്ന സംവിധായകനോട്‌ ഒരു ശരാശരി മലയാളി സിനിമാ പ്രേമി എന്ന നിലയിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഉറപ്പായിട്ടും!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-6200372305131912437?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2009/07/blog-post_15.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>11</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-2045667670815157108</guid><pubDate>Sun, 05 Jul 2009 10:03:00 +0000</pubDate><atom:updated>2009-07-05T13:14:48.680+03:00</atom:updated><category domain='http://www.blogger.com/atom/ns#'>നർമ്മം</category><category domain='http://www.blogger.com/atom/ns#'>ചുമ്മാ</category><title>ഈച്ചയും കുളിസീനും! ഒരു ഗുണപാഠ കഥ!</title><description>ഒരു പഴം കഥ....ചുമ്മാ!&lt;br /&gt;&lt;br /&gt;ഈ വളിച്ച കഥകളൊക്കെ എന്തിനെക്കോണ്ട്‌ ഇവ്ടെ തട്ടണ്‌?&lt;br /&gt;&lt;br /&gt;ചുമ്മാന്നു പറഞ്ഞില്ലേ...&lt;br /&gt;&lt;br /&gt;ന്നാ പറ..!&lt;br /&gt;&lt;br /&gt;ഒരു ഞരമ്പു രോഗിയുടെ കഥയാണ്‌....പണ്ട്‌ പണ്ട്‌....&lt;br /&gt;&lt;br /&gt;ഡാ‍ായ്‌.....ഞരമ്പു രോഗികളുടെ കാര്യം ഇനി മിണ്ടിപ്പോകരുത്‌..സത്യമായും നിന്നെ ഞാൻ ചുടും..ദൈവത്തിനാണെ!&lt;br /&gt;&lt;br /&gt;ഹേയ്‌ അതല്ലടാ...നീ കേൾ..ഇതൊരു ഗുണപാഠ കഥയാകുന്നു!&lt;br /&gt;&lt;br /&gt;ശരി...&lt;br /&gt;&lt;br /&gt;അപ്പോ...പണ്ട്‌ പണ്ട്‌, അല്ലേ പോട്ട്‌ ,ഈയടുത്തകാലത്ത്‌, ഒരു ഞരമ്പുരോഗിയായ ചെറുപ്പക്കാരനുണ്ടായിരുന്നു! ഒരു കമ്പിൽ സാരിയോ ചുരിദാറോ ചുറ്റിക്കൊടുത്താൽ അതിനു ചുറ്റും മൊബെയിൽ കാമറയുമായി കറങ്ങിക്കളയുന്ന ഇനം ഒന്ന്‌..&lt;br /&gt;&lt;br /&gt;ശ്ശെ! ഇതൊരു സാധാരണ കഥയല്ലേ...വളരെ സാധാരണം!&lt;br /&gt;&lt;br /&gt;ഇടയ്ക്ക്‌ കേറിയാ പിന്നെ കഥയില്ല..മിണ്ടാണ്ടിരുന്ന്‌ കേട്ടോളണം..&lt;br /&gt;&lt;br /&gt;ശരി....&lt;br /&gt;&lt;br /&gt;ഭയങ്കര മറവിക്കാരനായിരുന്നു ഈ കഥാനായകൻ...അയൽവക്കത്തെ കുളിമുറിയുടെ വെന്റിലേറ്ററിൽ സ്വന്തം കാമറാ ഫോൺ മറന്നുവെയ്ക്കും, ഓപ്പൺ ബാത്തുള്ള വീടുകളിലെ മറപ്പുരയ്ക്കടുത്തുള്ള തെങ്ങിൻ മോളിൽ എന്തിനെന്നറിയാതെ കയറിയിരിക്കും..., തിരക്കുള്ള ബസ്സുകളിൽ കയറിയാൽ അതിന്റെ മുൻഭാഗമേതാ പിൻഭാഗമേതാന്നു മറക്കും.., എന്തിനധികം പറയുന്നു, കറന്റു കട്ടുള്ള അത്യുഷ്ണരാവുകളിൽ അയൽവീടുകളിലെ തുറന്നിട്ട ജനാലപ്പടിമേൽ സ്വന്തം തല തന്നെ മറന്നു വെച്ചിട്ടുണ്ട്‌ ടി വിദ്വാൻ!&lt;br /&gt;&lt;br /&gt;എന്നിട്ട്‌...?&lt;br /&gt;&lt;br /&gt;എന്നിട്ടെന്താ...മറവിരോഗം അധികമാവുമ്പോ നാട്ടുകാർ ഓടിച്ചിട്ട്‌ പിടിച്ച്‌ കുനിച്ചു നിർത്തി കൂമ്പിനിട്ട്‌ കൊടുക്കും മറവിമാറാനുള്ള മരുന്ന്‌! അപ്പോ കുറച്ചുകാലം നോർമലാവും. അങ്ങ്നിരിക്കേ ഒരീസം വീണ്ടും ചങ്കരനെ തെങ്ങിൻ മോളിൽ കാണാം.&lt;br /&gt;&lt;br /&gt;അങ്ങിനെയങ്ങിനെ ഞരമ്പോന്റെ ജീവിതം സുന്ദരസുരഭിലമായി ഒഴുകുന്ന കാലത്തിങ്കൽ ഒരു ചിങ്ങം പിറന്ന ഒന്നാം തിയ്യതി...&lt;br /&gt;&lt;br /&gt;നോട്ടിയാൻ താമസിക്കുന്ന വീടിന്റെ തൊട്ടയൽപക്കത്ത്‌ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ, നഗരത്തിലെ വനിതാ കോളജിൽ പഠിക്കുന്ന അഞ്ച്‌ സുന്ദരിക്കുട്ടികൾ ഒരുമിച്ച്‌ താമസിച്ചു പഠിക്കാനെത്തുന്നു!!!!!&lt;br /&gt;&lt;br /&gt;ഹെന്റമ്മേ......&lt;br /&gt;&lt;br /&gt;അതന്നെ.... വിശന്നു വലഞ്ഞിരിക്കുന്ന ചാലിയന്റെ തലയിൽ പഴഞ്ചക്ക വീണതു പോലായി എന്നു പറഞ്ഞാ മതീലോ...!&lt;br /&gt;&lt;br /&gt;ഇപ്ലത്തെകാലത്ത്‌ യുവജനങ്ങളിൽ അത്യപൂർവ്വമായി മാത്രം കണ്ടു വരുന്ന സമയനിഷ്ഠ ഒരു ജീവിതവ്രതമായി കൊണ്ടു നടന്നിരുന്ന നായകരത്നത്തിന്റെ കമ്പ്ലീറ്റ്‌ ഡെയിലി റുട്ടീൻ അതോടെ തലകീഴായി മറിഞ്ഞു. രാവിലെ ഏഴു മണിക്ക്‌ പഞ്ചായത്ത്‌ ബസ്റ്റോപ്പ്‌, ഏഴു മുപ്പതിന്‌ മുൻസിപ്പൽ ബസ്‌ സ്റ്റാൻഡ്‌, ഏഴു നാൽപത്തിയഞ്ചിന്‌ ജനതാ പാരലൽകോളജിനു മുന്നിലെ മരച്ചുവട്‌, എട്ട്‌ മുപ്പതിന്‌ ഗവ: ആർട്ട്സ്‌ കോളജിനു മുന്നിലെ ചായക്കട, ഒൻപത്‌ മുപ്പത്തിയെട്ടിന്‌ ഗേൾസ്‌ ഹൈസ്കൂളിനുമുന്നിലെ പെട്ടിക്കട തുടങ്ങി പാതിരാക്കോഴി കൂവുമ്പോൾ (വെടി)വഴിപാട്‌ ശാന്തയുടെ ഒറ്റമുറി വീടിന്റെ ജനാലച്ചോട്ടിൽ അവസാനിക്കുന്ന വിശ്രമരഹിതമായ ബിസിനസ്സ്‌ മീറ്റിംഗുകൾ ആകെ മൊത്തം അവതാളത്തിലുമായി.&lt;br /&gt;&lt;br /&gt;അയൽവക്കത്തെ അഞ്ചു സുന്ദരികൾ കുളിച്ച്‌ കുറിയിട്ട്‌ പുത്തക സഞ്ചീം തൂക്കി കോളജിൽ പോവും വരെ വീടിന്റെ വടക്കേ ജനാലപ്പടിയിൽ സ്വയം ഒരു കാനായിക്കുഞ്ഞിരാമന്റെ പ്രതിമയായി മാറും നുമ്മടെ എനർജൈസർ. തരുണീമണികൾ തിരിച്ചെത്തിയാൽ പിന്നെ ആ വീട്ടിലെ വിളക്കുകൾ അണയുവോളം അവളൂമാരിൽ ആരിന്റെയിങ്കിലും ഒരുത്തിയുടെ വല്ല മിന്നായവും തരപ്പെട്ടാലോന്ന്‌ കരുതി മാക്സിമം പോസിബിൾ ആയ എല്ലാ പോസിഷനുകളിലും മാറിമാറി ഗാർഡെഡുക്കാനും തുടങ്ങി ഹതാശയൻ!&lt;br /&gt;&lt;br /&gt;നിലാവില്ലാത്ത പാതിരാത്രികളിൽ, ഒരിറ്റു വെളിച്ചം അരിച്ചു വീഴുന്ന ഏതെങ്കിലും ഒരു ദ്വാരം തേടി സ്വന്തം മൊബെയിൽ ഫോണുമായി ആ വീടിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ മണ്ടി നടക്കും! പക്ഷേ, സാക്ഷരകേരളത്തിന്റെ ഏത്‌ ഓണം കേറാമൂലയിൽ പോയാലും, നായ്ക്കാട്ടത്തിൽ പുല്ലു മുളച്ചപോലെ ഇജ്ജാതി സാധനങ്ങൾ എമ്പാടും കാണും എന്ന്‌ നന്നായറിയാവുന്ന പെണ്മണീ രത്നങ്ങൾ യുദ്ധകാലത്തെ പട്ടാള ബങ്കർ പോലെ ആ വീട്ടിലെ ഓരോ ജനലും വാതിലും അടച്ച്‌ ബന്തോസ്താക്കി വച്ചായിരുന്നു ദിനരാത്രസരണികൾ തരപ്പെടുത്തിയിരുന്നത്‌. ആയതിനാൽ "എന്തായിരിക്കും......എങ്ങിനെയിരിക്കും...??" എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത സമസ്യകളാൽ വലയം ചെയ്ത്‌, പൊട്ടിയ അലൂമിനിയം കുടത്തിനുള്ളിൽ തല കുടുങ്ങിയ പട്ടികണക്ക്‌ സ്വന്തം വീട്ടിനുള്ളിൽ ഉഴറിനടക്കാനും തുടങ്ങി നൽക്കുമാരനായകൻ!&lt;br /&gt;&lt;br /&gt;കാലം പോകെ ഊണിലും ഉറക്കിലും ഉണർവിലും പടമുരിഞ്ഞ നാഗകന്യമാരുടെ നഗ്നദേഹങ്ങൾ ഒരിക്കലും നിലയ്ക്കാത്ത ഒരു ഘോഷ യാത്ര കണക്ക്‌ ടിയാന്റെ മനോ മണ്ഡലത്തിൽ ഫുൾ ടൈം കുച്ചിപ്പുടി കളിച്ചു തുടങ്ങുന്നു. അതോടെ പ്രസ്തുത ഊണും, തുടർന്നുള്ള ആ വിളിയും പിന്നെ ഉറക്കവും നഷ്ടപ്പെട്ട്‌ ഭ്രാന്തമായ ഒരവസ്ഥയിൽ വടക്കേ ജനാലയുടെ ഓരത്ത്‌ വടക്കേ വീട്ടിലേക്ക്‌ തിരിച്ചു വച്ച രീതിയിൽ ഒരു യോഗമുദ്രയിൽ യോ(രോ)ഗി ഒരേയിരുപ്പ്‌ തുടങ്ങി....ആ ഒരിരുപ്പങ്ങിനെ നീണ്ട്‌ നീണ്ട്‌ ഒടുക്കം ഒരു ഘോര തപസ്സായി മാറുകയും ചെയ്തു.&lt;br /&gt;&lt;br /&gt;കഠിനതപസ്സിന്റെ ഉഗ്രത ദിനം തോറും ഏറിയേറിവന്നു!ഒടുക്കം ആയകാലത്ത് ഇമ്മാതിരിപ്പെട്ട കുളിസീൻ കാണലും, മുലക്കച്ച കക്കലുമൊക്കെ ഒരു പൊടിക്ക്‌ ഹോബിയാക്കി കൊണ്ടു നടന്നിരുന്ന ഒരു ഭഗവാണ്‌ മനസ്സലിവുണ്ടാവുന്നു. ഒരന്തി മയക്കത്തിന്‌ ഠപ്പേന്ന്‌ പ്രത്യക്ഷണായി അസ്മാദൃശൻ!&lt;br /&gt;&lt;br /&gt;"ഹാരാത്‌?"&lt;br /&gt;&lt;br /&gt;"ദ്‌ ഞാനാ...വത്സലന്റെ തപസ്സിൽ നാം സന്തോഷനായിരിക്കുന്നു...വരം വല്ലതും വേണോ...?"&lt;br /&gt;&lt;br /&gt;"കാണണം..."&lt;br /&gt;&lt;br /&gt;"എന്തോന്ന്‌.....?'&lt;br /&gt;&lt;br /&gt;"കുളിസീൻ!!"&lt;br /&gt;&lt;br /&gt; "തൽക്കാലം ഞാൻ കുളിച്ചു കാണിച്ചു തന്നാ മതിയോ...?"&lt;br /&gt;&lt;br /&gt;"നോ‍.........ദാണ്ടെ ലവളുമാര്‌ഡെ കാണണം"&lt;br /&gt;&lt;br /&gt;"അത്‌ ഞാൻ വിചാരിച്ചിട്ട്‌ നടന്നിട്ടില്ല..പിന്നാ നീ!!"&lt;br /&gt;&lt;br /&gt;"എന്നാ എന്നെ അപ്രത്യക്ഷണാക്ക്‌...ഞാൻ പോയി കണ്ടോളാം!"&lt;br /&gt;&lt;br /&gt;"നടക്കൂല്ല മോനെ ദിനേശാ...മനുഷ്യനെ അപ്ഗ്രേഡ്‌ ചെയ്ത്‌ മായാവിയാക്കലിന്‌ തൽക്കാലം സ്റ്റേ ഓർഡറാ ദേവലോകത്ത്‌!"&lt;br /&gt;&lt;br /&gt;"എന്നാ എന്നെ ഒരീച്ചയെങ്കിലുമാക്കിത്താഡേയ്‌!"&lt;br /&gt;&lt;br /&gt;"എന്തോന്ന്‌?"&lt;br /&gt;&lt;br /&gt;"അപ്ഗ്രേഡ്‌ ചെയ്യാനല്ലേ സ്റ്റേയുള്ള്‌! ഡീഗ്രേഡ്‌ ചെയ്ത്‌ ഒരീച്ചയാക്കിത്താ...ഞാനെങ്ങിനേലും പോയിക്കണ്ടോളാം...പ്ലീസ്‌!!!"&lt;br /&gt;&lt;br /&gt;"അതൊരൊന്നൊന്നര ബുദ്ധിയാണല്ലോ...നടത്തിത്തരാം!"&lt;br /&gt;&lt;br /&gt; "ശരിക്കും??"&lt;br /&gt;&lt;br /&gt;"ഇന്നുരാത്രി കാഫ്കയുടെ "മെറ്റമോർഫിസസ്‌" തലങ്ങും വിലങ്ങും പഠി! രാവിലെ ഫലമുണ്ടാവും"&lt;br /&gt;&lt;br /&gt;"ഉറപ്പാണോ..?"&lt;br /&gt;&lt;br /&gt; "ഞാനൊരു കുറുപ്പല്ല..."&lt;br /&gt;&lt;br /&gt; "എന്നാ ഡാങ്ക്യു ഡാ കണ്ണാ....ഉം...മ്മ!&lt;br /&gt;&lt;br /&gt;"ഹെന്റമ്മേ...കോടതി വിധി ഇന്നലെ വന്നതേയുള്ള്‌! ഞാൻ പോണ്‌..(തടിയുണ്ടേൽ മോളിൽ പുല്ല്‌ പറിച്ചെങ്കിലും ജീവിക്കാം)&lt;br /&gt;&lt;br /&gt;എന്തിനേറെപ്പറയുന്നു...പിറ്റേന്ന്‌ രാവിലെ സൗഭാഗ്യ കുമാരൻ നോട്ടക്കാരൻ ഒരീച്ചയായി ഉറക്കമുണർന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ! ഉറങ്ങിയുണർന്ന ഈച്ച നേരെ ക്ലോക്കിലേക്ക്‌ നോക്കി!&lt;br /&gt;&lt;br /&gt;"ഹയ്യോ...മണി ഏഴ്‌..മിനിമം രണ്ടു കുളി കഴിഞ്ഞു പോയിക്കാണുമല്ലോ...."&lt;br /&gt;&lt;br /&gt;ഒരൊറ്റ പറക്കലാണ്‌ പിന്നെ. മുന്നീ കണ്ട വിടവുകളിലെല്ലാം നൂർന്നു കയറി കുളിമുറിയുടെ ഭിത്തിയിൽ എമർജൻസി ലാൻഡ്‌ ചെയ്ത്‌ ശ്വാസമൊന്ന്‌ വലിച്ചു വിട്ട ഈച്ച കുമാരൻ തന്റെ സ്വപ്ന ലോകത്തെ ആകമാനമൊന്ന്‌ വീക്ഷിച്ചു നിർവൃതി കൊള്ളലും, കൂട്ടത്തിൽ ഇളയവളും മൊഞ്ചിൽ മൂത്തവളുമായ ട്രീസാ മേരി ജോൺ കുളിമുറിയുടെ വാതിൽ തുറന്ന്‌ ഉള്ളിൽ കയറലും ഏതാണ്ട്‌ ഒരേസമയത്ത്‌ നടന്നു!&lt;br /&gt;&lt;br /&gt;ഈച്ചയുടെ ചങ്കിടിപ്പിന്‌ ഒരു ഗുഡ്സ്‌ വണ്ടി പോകുന്ന താളം!&lt;br /&gt;&lt;br /&gt;കുളിക്കാൻ കയറിയ സുന്ദരി ഇഞ്ച താളി സോപ്പെല്ലാം ഒരുക്കി വെച്ച്‌ ഒന്നു മൂരി നിവർന്ന്‌, നിലക്കണ്ണാടിയിൽ സ്വന്തം സൗന്ദര്യമൊന്ന്‌ വിശദമായി അവലോകനം ചെയ്തു...പിന്നെ ഉയ്‌ർത്തിക്കെട്ടിയ മുടിക്കെട്ടഴിച്ച്‌ പിറകിൽ വിടർത്തിയിട്ടു...&lt;br /&gt;&lt;br /&gt;"മതീടീ..നീ തന്നെ ഐശ്വര്യാ റായ്‌....ഒന്നു കുളിക്കുന്നുണ്ടോ നീയ്യ്‌?" കണ്ട്രോൾപോയ ഈച്ച അലറി...ആരു കേൾക്കാൻ!?&lt;br /&gt;&lt;br /&gt;ബ്ലഡ്‌ പ്രഷർ മൂർദ്ധാവിൽ കയറിയ ഈച്ച കണ്ണിമയ്ക്കാതെ അങ്ങിനെ നോക്കിക്കൊണ്ടിരിക്കേ സുന്ദരിക്കുട്ടി തന്റെ രാവാട തലവഴിയേ ഊരി അയയിൽ തൂക്കി!&lt;br /&gt;&lt;br /&gt; ഛാ‍യ്‌! ഈച്ചയ്ക്ക്‌ ആകാംക്ഷ കൊണ്ട്‌ ബോധക്ഷയം വരാൻ തുടങ്ങി.....ഫെമിനാ അൺഡർ വെയേർസിന്റെ പരസ്യം പോലെ മുന്നിൽ ട്രീസാ മേരി ജോണിന്റെ രൂപം. ഈച്ചയ്ക്ക്‌ ചുറ്റും ലോകം, അരക്കുപ്പി ആനമയക്കി ഒരൊറ്റവലിക്ക്‌ കാലിയാക്കിയ പോലേകറങ്ങി!!&lt;br /&gt;&lt;br /&gt; മായിക വിഭ്രമത്തിന്റെ മാസ്മരിക നിദ്രയിൽ മങ്ങി വരുന്ന കാഴ്ചയിൽ ചിരകാല സ്വപ്നത്തിന്റെ ഒന്നാം അടിവസ്ത്രം കൊളുത്തഴിഞ്ഞ്‌ വീഴുന്നത്‌ അർദ്ധബോധാസസ്ഥയിൽ ഈച്ച കണ്ടു.പിന്നെ മറിമായക്കാഴ്ചയുടെ ക്ലൈമാക്സ്പോലെ ട്രീസാമേരിജോണിന്റെ കൈകൾ തന്റെ ശരീരത്തിൽ അവശേഷിച്ചിരുന്ന ഒടുക്കത്തെ പീസിന്റെ ഇലാസ്റ്റിക്‌ ലക്ഷ്യമാക്കി നീണ്ടു.....ഹിപ്നോട്ടൈസ്‌ ചെയ്യപ്പെട്ട ഈച്ച കാറ്റിൽ പെട്ട അപ്പൂപ്പൻ താടിപോലെ.....&lt;br /&gt;&lt;br /&gt;"എന്നിട്ട്‌...എന്നിട്ട്‌...??"&lt;br /&gt;&lt;br /&gt;"എന്നിട്ടെന്താ....കൃത്യം ആ മുഹൂർത്തത്തിൽ ബ്രേക്‌ ഫാസ്റ്റിനിറങ്ങിയ ഒരു പല്ലി, കൊട്ടു വടിവെച്ച്‌ തലക്കിടി കിട്ടിയപോലെ ലക്കു കെട്ടിരിക്കുന്ന ഈച്ചയെ കാണുകയും ഒരൊറ്റക്കുതിക്ക്‌ വെള്ളം പോലും തൊടാതെ അതിനെയങ്ങ്‌ ശാപ്പിട്ട്‌ കളയുകയും ചെയ്തു.......!!!!!&lt;br /&gt;&lt;br /&gt;ഛായ്‌....നശിപ്പിച്ച്‌....മൊത്തം നശിപ്പിച്ച്‌!!&lt;br /&gt;&lt;br /&gt; ഹ..ഹ...ഹായ്‌!&lt;br /&gt;&lt;br /&gt; "വല്ലാണ്ടെ ചിരിക്കല്ലേ...എന്നാലും ഈകഥ ഞാൻ മുന്നെയെവിടെയോ കേട്ടിട്ടുണ്ടല്ലോ?"&lt;br /&gt;&lt;br /&gt;"ഉണ്ടാവും, അപ്പറഞ്ഞയാൾ ഈ കഥയുടെ ഗുണപാഠം പറഞ്ഞു കാണില്ല"&lt;br /&gt;&lt;br /&gt;"എന്തോന്ന് ഗുണപാഠം?"&lt;br /&gt;&lt;br /&gt;"ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത്‌ ഒളിച്ചു നോക്കുന്നത്‌ ഇപ്ലത്തെ കാലത്ത്‌ ഭയങ്കര റിസ്കാ...നല്ല ബ്ലൂ ടൂത്ത്‌ മൊബൈൽ കാമറ ഒളിപ്പിച്ചു വെക്കുന്നതാ ബുദ്ധി...അതന്നെ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-2045667670815157108?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2009/07/blog-post.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>9</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-2906639846704267008</guid><pubDate>Wed, 29 Apr 2009 08:22:00 +0000</pubDate><atom:updated>2009-04-29T11:29:04.123+03:00</atom:updated><category domain='http://www.blogger.com/atom/ns#'>ഇടതുപക്ഷം</category><category domain='http://www.blogger.com/atom/ns#'>തരൂർ</category><title>ഈ ഇടതുപക്ഷത്തിന്റെ ഒരു കാര്യം!!</title><description>ഇതാണ്‌ പറഞ്ഞത്‌, ഇ.എം.എസിനു ശേഷം പ്രായോഗിക ബുദ്ധിയോടെ കേരളാ രാഷ്ട്രീയത്തെ വിശകലനം ചെയ്ത്‌ കരുക്കൾ നീക്കിയ ഒരു നേതാവ്‌ ഇടതു പക്ഷത്ത്‌ ഇനിയും വരേണ്ടിയിരിക്കുന്നു എന്ന്! ഇങ്ങേയറ്റം പിണറായി വിജയനോ അങ്ങേയറ്റം പ്രകാശ്‌ കാരാട്ടൊ ഒക്കെ തല കുത്തി നിന്നു കൂലം കഷിച്ചിട്ടും...മഅദനിയെ പിടിച്ച്‌ തോളിലിരുത്തി പൊന്നാനി ചുറ്റി രണ്ടത്താണിക്ക്‌ സിന്ദാബാദ്‌ വിളിക്കുന്ന തലം വരെയൊക്കെയേ അങ്ങെത്താൻ കഴിയുന്നുള്ളൂ! അതിനുമപ്പുറം വിശാലമായ ഒരു ലോകമുണ്ടെന്ന് പാവങ്ങളെ ആരേലും ഒന്നോർമ്മിപ്പിക്കുന്നത്‌ നന്ന്!&lt;br /&gt;&lt;br /&gt; അറ്റ്ലീസ്റ്റ്‌ ശശി തരൂരിന്റെ കാര്യത്തിലെങ്കിലും മന്ദബുദ്ധികളുടെ കോൺഗ്രസ്‌ എന്ന് നാഴികയ്ക്ക്‌ നാൽപതു വട്ടം വീരപട്ടം ചാർത്തിക്കൊടുക്കുന്ന സാക്ഷാൽ കോഗ്രസ്‌ പാർട്ടി പിണറായിയും കാരാട്ടും മരത്തിൽ കണ്ടതിന്റെ ഇരട്ടി മേലേമാനത്ത്‌ കണ്ടു എന്നു പറയേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ആരാണീ ഡോ. ശശി തരൂർ? 53 വയസ്സിന്റെ ചെറുപ്പമുള്ള (ഇപ്ലത്തെ രാഷ്ട്രിയ നേതാകന്മാരുടെ ആവ്‌റേജ്‌ വയസ്സ്‌ വെച്ച്‌ കണക്കു കൂട്ടുമ്പോൾ) തിരുവനന്തപുരത്തെ കോൺഗ്രസ്‌ പാർലമന്ററി ഇലക്ഷൻ സ്ഥാനാർത്ഥി!&lt;br /&gt;&lt;br /&gt;അതിന്‌ അദ്ദേഹത്തെ പ്രാപ്തനാക്കിയ യോഗ്യതകൾ?&lt;br /&gt;&lt;br /&gt;1978ൽ ഫ്ലെച്ചർ സ്കൂൾ ഓഫ്‌ ലോ ആൻഡ്‌ ഡിപ്ലോമസി യിൽ നിന്നും ഡോക്റ്ററേറ്റ്‌,അവിടത്തെ തന്നെ ബ്രില്യന്റ്‌ സ്റ്റുഡന്റിനുള്ള റോബർട്ട്‌ സ്റ്റ്യുവർട്ട്‌ അവാർഡ്‌ നേടിയ ആൾ...ഫ്ലെച്ചർ ഫോറം ഓഫ്‌ ഇന്റർനാഷനൽ അഫയേഴ്സ്‌ എന്ന ജേണലിന്റെ ഫൗൻഡർ എഡിറ്റർ. സർവ്വോപരി നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ഭംഗിയായി പ്രസംഗിക്കാനറിയാം (മലയാളം കഷ്ടിയാണേലും). 1978 മുതൽ തന്നെ യുണൈറ്റഡ്‌ നാഷൻസിൽ ഉദ്യോഗസ്ഥൻ. പിന്നീട്‌ യു എൻ സെക്രട്ടറി ജനറലിന്റെ സീനിയർ അഡ്വൈസർ, തുടർന്ന് അണ്ടർ സെക്രട്ടറി ജനറൽ. 2007 ൽ യു. എൻ വിട്ടു.&lt;br /&gt;&lt;br /&gt;ഇത്രയും പോരെ യോഗ്യതകൾ? ഇനി കോൺഗ്രസ്‌ സ്ഥാനാർത്ഥിയാകാൻ ഇത്രയും മിനിമം യോഗ്യതകൾ പോരെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുള്ള ആ ഒരു വിഷൻ കൂടെ അറിയണം! (അല്ലേലും കോൺഗ്രസ്സിൽ ഇതൊക്കെ ഒരു യോഗ്യതയാണോ സർ?)&lt;br /&gt;&lt;br /&gt;കോൺഗ്രസ്‌ നേതാക്കന്മാരെക്കുറിച്ച്‌ അദ്ദേഹത്തിന്റെ അഭിപ്രായം...? വെരി സിമ്പിൾ, ഖദറിട്ട മാംസപിണ്ഡങ്ങൾ! (വൗ..എന്തൊരുപമ!!!)&lt;br /&gt;&lt;br /&gt;സോണിയാ ഗാന്ധി...? ടൂറിനിലെ ശവക്കച്ച ! പിന്നെ വെറുമൊരു വിവാഹ സർട്ടീക്കറ്റിന്റെ ബലത്തിൽ ഇന്ത്യയെ പണയത്തിനെടുക്കാൻ വന്ന വിദേശ വനിത! പോരെങ്കിൽ ചിരിക്കാത്തവൾ, പൊതു ജീവിതത്തെ ക്കുറിച്ച്‌ വിവരമില്ലാത്തവൾ, പഠിപ്പില്ലാത്തവൾ എന്നൊക്കെ ഉപ ബിരുദങ്ങളും. (ഇയ്യാൾ കോൺഗ്രസ്സിന്റെ തന്നെ സ്ഥാനാർത്ഥിയാവണം!)&lt;br /&gt;&lt;br /&gt;ഗാന്ധിസം സമ്പൂർണ്ണപരാജയമാണെന്നും, നെഹ്രുവിന്റെ ഭരണം ഇന്ത്യയുടെ വികസനത്തിനെ തടഞ്ഞു എന്നും, ഇന്ദിരാഗാന്ദി ക്രൂരയും തന്നിഷ്ടക്കാരിയുമായ ഒരു ഭരണാധികാരിയായിരുന്നുവേന്നും സൻജയ്‌ ഗാന്ധി സാമൂഹ്യവിരുദ്ധനായിരുന്നുവേന്നും സർവ്വോപരി ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ ലോകത്തിലെ ഏറ്റവും വലിയ തമാശയാണെന്നും നല്ല ഭംഗിയായി എഴുതിപ്പിടിപ്പിച്ച ശശി തരൂർ എങ്ങിനെ ഒരു കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി?!&lt;br /&gt;&lt;br /&gt;അഥാണ്‌...അഥാണ്‌ ഞാൻ പറഞ്ഞത്‌ ആരെന്തൊക്കെ പറഞ്ഞാലും പ്രായോഗിക രാഷ്ട്രീയം പഠിക്കാൻ പ്രകാശ്‌ കാരാട്ടും പിണറായി വിജയനുമൊക്കെ കോൺഗ്രസ്സുകാരുടെ മുന്നിൽ വെറ്റിലയും പാക്കും വെച്ച്‌ തൊഴണം എന്ന്!&lt;br /&gt;&lt;br /&gt;കാരണം?&lt;br /&gt;&lt;br /&gt;സിമ്പിൾ, ഡോ.ശശി തരൂർ ഈ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു പക്ഷ സ്ഥാനാർത്ഥി ആയില്ല! അതുതന്നെ. ഇത്രേം അക്കാഡമിക്‌ യോഗ്യതയുള്ള, നയതന്ത്രജ്ഞത കൈമുതലായുള്ള ഊർജസ്വലനായ ഒരു വാഗ്മി, അതും ഇത്രേം തികഞ്ഞ ഒരു കോൺഗ്രസ്‌ അവബോധമുള്ള ഒരാൾ ഇടതു പക്ഷത്തിന്റെ തമ്പിൽ ചെന്നു കയറിയാൽ അതുണ്ടാക്കിയേക്കാവുന്ന ഇമ്പാക്റ്റ്‌, പ്രായോഗിക ബുദ്ധിയുള്ള കോൺഗ്രസ്‌ നേതാക്കൾ വളരെ വേഗം തിരിച്ചറിഞ്ഞു എന്നതാണ്‌ പോയിന്റ്‌! ഫലം? കോൺഗ്രസിനെതിരെ തരൂർ ഛർദ്ദിച്ചു വെച്ചതെല്ലാം വാരിക്കൂട്ടി കെട്ടിവെച്ച്‌, തിരുവനന്തപുരം സീറ്റെന്ന തൊണ്ടിയലുവക്കഷണം നല്ല വലിപ്പത്തിൽ ഉരുട്ടി വായിൽ തിരുകി ക്കൊടുത്ത്‌ തരൂരിനെ കോൺഗ്രസ്‌ കക്ഷത്തിലിറുക്കി പറന്നു.കാര്യ വിവരം തിരിയാത്ത ഉമ്മൻചാണ്ടിയും ചെന്നിത്തലയുമൊക്കെ ഒന്നു കുതറി നോക്കിയെങ്കിലും കാര്യവിവരമു ദേശീയനേതൃത്വം സംഗതി കബൂലാക്കി എന്നു പറഞ്ഞാ മതിയല്ലോ!&lt;br /&gt;&lt;br /&gt;അങ്ങേർ കോൺഗ്രസ്‌ വണ്ടിയിൽ കയറിക്കഴിഞ്ഞതിനു ശേഷമാണെന്നു തോന്നുന്നു ഇടതുപക്ഷത്തിന്‌ ബോധോദയമുണ്ടായത്‌.ഉടൻ തന്നെ ഇസ്രായേൽ ബാന്ധവം, ദേശിയഗാനക്കേസ്‌ തുടങ്ങിയവയൊക്കെ കുത്തിപ്പൊക്കി ഒരു പ്രതിരോധത്തിനു മുതിർന്നെങ്കിലും അതിന്റെയൊക്കെ ഒരു ഗുട്ടൻസ്‌ തിരിഞ്ഞു കിട്ടാൻ മെയ്‌ പതിനാറിന്റെ പുലരി പിറക്കേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;രണ്ടത്താണിയെ ഒരത്താണിയിലാക്കാൻ മഅദനിയെ എങ്ങിനെയൊക്കെ അലക്കി വെളുപ്പിച്ചെടുക്കാം എന്ന് ഗവേഷിച്ച്‌ പുകച്ചുകളഞ്ഞ വക്രബുദ്ധിയുടെ പാതിമതിയായിരുന്നു ഇങ്ങിനെയൊരക്കിടിപറ്റും എന്ന് ഗണിച്ചെടുക്കാൻ പിണറായിക്ക്‌! പറഞ്ഞിട്ടെന്തു ഫലം..പോയ ബുദ്ധിക്ക്‌ വടം കെട്ടി വലിക്കാൻ ആനയെ തപ്പി നടന്നിട്ട്‌ കാര്യമില്ലല്ലോ!&lt;br /&gt;&lt;br /&gt;&lt;br /&gt;പിൻ കുറിപ്പ്‌ : അഥവാ ടി വിദ്വാനെങ്ങാൻ ഇടതു പക്ഷത്ത്‌ വന്നു കയറിയാൽ, കാലം പോകെ തന്റെ ഗ്ലാമർ കുടുമയും കെട്ടി കുടയുമെടുത്ത്‌ പഴനിക്ക്‌ പോകും എന്ന് ഇന്നേ തിരിച്ചറിഞ്ഞ കാരാട്ട്‌, മന:പൂർവ്വം വേണ്ടാന്നു വെച്ചതാവുമോ ഇച്ചാങ്ങാതിയെ?!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-2906639846704267008?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2009/04/blog-post_29.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>9</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-7423403735457493853</guid><pubDate>Mon, 20 Apr 2009 08:16:00 +0000</pubDate><atom:updated>2009-04-20T11:29:00.319+03:00</atom:updated><title>രതി ശിൽ‌പങ്ങളുടെ ഗുട്ടൻസ്!!</title><description>&lt;div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_mXTI-B9PMbw/SewwZflrtbI/AAAAAAAAARc/k2Ruqy5Hqn4/s1600-h/Humpi01.JPG"&gt;&lt;img id="BLOGGER_PHOTO_ID_5326685673806869938" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 186px; CURSOR: hand; HEIGHT: 278px" alt="" src="http://3.bp.blogspot.com/_mXTI-B9PMbw/SewwZflrtbI/AAAAAAAAARc/k2Ruqy5Hqn4/s400/Humpi01.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;"അല്ലിഷ്ടാ, ഇത്രേം വലിയ ഈ ഗോപുരത്തിൽ ഇത്രേം നെറയെ ശിൽപങ്ങൾ കൊത്തി വെച്ചിട്ടും നീയെന്തിനാ ആ ഒരു ശിൽപം മാത്രം ഫോക്കസ്‌ ചെയ്യുന്നേ...?"&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;"സിമ്പിൾ, അതൊരു രതി ശിൽപമാകുന്നു മകനേ......" &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;"ആ, അതന്നാ ഞാൻ പറഞ്ഞതും....നീ നന്നാവില്ലാ....!" &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;"ഒരു സംഷയം, ഈ ഒരു ഗോപുരത്തിൽ പതിനായിരക്കണക്കിന്‌ ശിൽപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്‌...സേൻസർബോർഡിന്റെ കണക്കിൽ ക്ലീൻ യു സർട്ടീക്കറ്റ്‌ കൊടുക്കാൻ പറ്റിയവ....പിന്നെന്തിന്‌ അതിനിടയിൽ ഇങ്ങനെ ചുമ്മാ ഏ സർട്ടിഫിക്കറ്റ്‌ ശിൽപങ്ങളും കൂടെ തിരുകി വെയ്ക്കുന്നു ഈ ശിൽപികൾ...?" &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;"ഏ സർട്ടിഫിക്കറ്റ്‌ അല്ലാ...നല്ല ത്രിബിൾ എക്സ്‌ പീസുകളാ ചങ്ങായ്‌ ഇതൊക്കെ!...ഹല്ല ഇങ്ങേരല്ലേ കുറച്ചീസം മുന്നേ ശിൽപികളുടേം ചിത്രകാരന്മാരുടേം ബ്ലോഗർമാരുടേമൊക്കെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെക്കുറിച്ച്‌ അഹോരഘോരഗീർവ്വ്വാണം സമ്പ്രേഷേപണം ചെയ്തിരുന്നത്‌...?"&lt;a href="http://1.bp.blogspot.com/_mXTI-B9PMbw/SewwoIImgTI/AAAAAAAAARk/13fKzQUTi2c/s1600-h/Humpi02.JPG"&gt;&lt;img id="BLOGGER_PHOTO_ID_5326685925208916274" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 230px; CURSOR: hand; HEIGHT: 171px" alt="" src="http://1.bp.blogspot.com/_mXTI-B9PMbw/SewwoIImgTI/AAAAAAAAARk/13fKzQUTi2c/s400/Humpi02.JPG" border="0" /&gt;&lt;/a&gt; &lt;/div&gt;&lt;div&gt;&lt;br /&gt; &lt;/div&gt;&lt;br /&gt;&lt;div&gt;"കാര്യം ശരി, എന്നാലും എല്ലാത്തിനും ഒരു ലോജിക്‌ വേണമല്ലോ....?"&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div&gt;"ദേണ്ടെ ഇരിക്കുന്നു ലോജിക്‌ ചോദിക്കാൻ പറ്റിയ ആൾ.....നിന്റെ ഹമ്പിയുടെ കഥാകാരൻ....നെഞ്ചത്ത്‌ തന്നെ കൊടുത്തൊ വെടി!"&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഠേ...ഠേ..." ഒറ്റവെടി....... &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;പക്ഷേ ഉത്തരം, ഇത്തരമൊരു പീരങ്കിയുണ്ടയായി തിരിച്ചു വരുമെന്ന് തീരെ നിരീച്ചില്ല!&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;"ഇടി കുടുങ്ങാതിരിക്കാനെക്കോണ്ട്‌ അപ്പീ......!!!!!!!" &lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഹെന്റമ്മേ...... ഇടീം ഈ വെടീം തമ്മിലെന്തു ബന്ധം....???!!&lt;br /&gt;&lt;/div&gt;&lt;div&gt;"അതോ..... പറയാം, ഈ ഇടിമിന്നലിന്റെ കണ്ട്രോൾ റൂമിലിരുന്ന് "ആ.... അവിടെ ഇടിവെട്ടട്ടേയ്‌.....ഇവിടെ കാറ്റടിക്കട്ടേയ്‌, ലതിന്നപ്പുറത്ത്‌ മഴ പെയ്യട്ടേയ്‌ എന്നൊക്കെ കൽപിച്ചരുളുന്ന ദേവനാര്‌...? (ദേവൻ പിള്ളയല്ല! ഇത്‌ വിരൂപാക്ഷന്റെ അമ്പലത്തിലെ കാര്യമായതോണ്ട്‌ ഉത്തരം മതം തിരിച്ച്‌ പറയണം!)&lt;br /&gt;&lt;/div&gt;&lt;div&gt;"ശരി..ദേവേന്ദ്രൻ!"&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;"അങ്ങേർ കാസനോവ അച്ചായന്റേയും പിന്നെ ബിൽ ക്ലിന്റന്റേയും ഷെയിൻ വോണിന്റെയുമൊക്കെ വകയിലൊരു വെല്യമ്മാവനാവും എന്നറിയാമോ...?" &lt;/div&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_mXTI-B9PMbw/SewxeBs11NI/AAAAAAAAARs/2Cv5Mmm9hyg/s1600-h/Humpi03.JPG"&gt;&lt;img id="BLOGGER_PHOTO_ID_5326686851194803410" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 125px; CURSOR: hand; HEIGHT: 156px" alt="" src="http://4.bp.blogspot.com/_mXTI-B9PMbw/SewxeBs11NI/AAAAAAAAARs/2Cv5Mmm9hyg/s400/Humpi03.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;"പറഞ്ഞു കേട്ടിട്ടുണ്ട്‌...ഒരു ഗോച്ച്‌ ഗള്ളനാ ടി വേന്ദ്രനെന്ന്!!"&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;"അതന്നെ....അങ്ങേർ പാതിരാത്രിയിൽ വേലി, മതിൽ എന്നിവ ചാടിക്കടക്കൽ, അടുക്കള വാതിൽ കുത്തിത്തുറക്കൽ, സുന്ദരിപ്പെണ്ണുങ്ങളുമായുള്ള ഗുസ്തി പിടുത്തം, ഓടിത്തൊട്ട്‌ കളി, അഥവാ ആരേലും കണ്ടു പോയാൽ മുന്നും പിന്നും നോക്കാതെയുള്ള ക്രോസ്സ്‌ കണ്ട്രി റേസ്‌ എന്നീ സ്പോർറ്റ്‌സ്‌ ഇനങ്ങളിൽ ഭയങ്കര കമ്പക്കാരനാകുന്നു..."&lt;br /&gt;&lt;/div&gt;&lt;div&gt;"ഏതോ ഒരു മുനിക്ക്‌ ടിയാന്റെ ഈ സ്പോർട്സ്‌ കണ്ട്‌ ഇഷ്ടം പെരുത്തിട്ട്‌ ശരീരം മുഴുവൻ കപ്പും തൂക്കിയിട്ട്‌ കൊടുത്തില്ലായിരുന്നോ ഒരിക്കെ....അതിരിക്കട്ടെ അതും ഈ ശിൽപങ്ങളും തമ്മിൽ....." &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;"പറഞ്ഞു തീരട്ടെ.....എന്നു വെച്ചാൽ ഈ ഒരു കലയിൽ അസാമാന്യ കമ്പമുള്ള കമ്പക്കെട്ട്‌ ദേവേന്ദ്രൻ, നല്ല പച്ചയ്ക്ക്‌ ലതൊക്കെ കൊത്തിവെച്ച ഗോപുരോ മതിലോ ഒക്കെ കണ്ടാൽ, അതൊക്കെ ഇടിവെട്ടി നശിച്ചു പോകാൻ സമ്മതിക്കുമോ..... ഹല്ല, നീ തന്നെ പറ! അതാ അതിന്റെ ഗുട്ടൻസ്‌.....!!!!!"&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ചോദിച്ച ഞാൻ ഫ്ലാറ്റ്‌.........!! &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;"അപ്പോ മാഷേ നല്ല ഉശിരൻ ഇടീം മിന്നലും തകർക്കുന്ന രാത്രിയിൽ അർജുനൻ ഫാൽഗുനൻ....ജപിച്ച്‌ പുതപ്പിനുള്ളിൽ ചുരുളിന്നേലും നല്ലത്‌ ഇടിവെട്ടാതിരിക്കാൻ നല്ല......" &lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;"ആയ്യയ്യേ...ച്ഛെ ച്ഛെച്ഛേ.....വൃത്തികേട്‌ പറയാതെ......! ഹല്ലേലും ഈ കല്ല്യാണം പോലും കഴിക്കാത്ത എന്നെപ്പോലുള്ള പാവങ്ങൾ എന്തു ചെയ്യും...?!" &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;"ആ..സ്വയരക്ഷയ്ക്ക്‌ വേണ്ടി ഒരാളെ കൊന്നാൽ പോലും കുഴപ്പമില്ല....പിന്നല്ലേ ഇത്‌!" &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;"ഹൂശ്‌...എനിയെന്നാണാവോ ഇടീം വെട്ടി ഒന്നു മഴപെയ്യുക.....!!!" &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;ഹല്ല...ഒന്നാലോചിച്ചാൽ സംഗതി ശരിയാണ്‌! വെടിക്കെട്ടിനിടയ്ക്ക്‌ ഇടിവെട്ടിച്ചത്തുപോയ ആരെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ നമ്മളിതുവരെ?! !!!&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-7423403735457493853?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2009/04/blog-post.html</link><author>noreply@blogger.com (Physel)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_mXTI-B9PMbw/SewwZflrtbI/AAAAAAAAARc/k2Ruqy5Hqn4/s72-c/Humpi01.JPG' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-4502716810325577016</guid><pubDate>Wed, 04 Mar 2009 07:31:00 +0000</pubDate><atom:updated>2009-03-04T10:37:31.082+03:00</atom:updated><title>അഷ്ടദിക് പൃഷ്ഠങ്ങൾ....!!</title><description>&lt;a href="http://1.bp.blogspot.com/_mXTI-B9PMbw/Sa4u6_lp_5I/AAAAAAAAARM/P4t2DNTN6qY/s1600-h/24122008081.jpg"&gt;&lt;img id="BLOGGER_PHOTO_ID_5309232601753059218" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 242px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_mXTI-B9PMbw/Sa4u6_lp_5I/AAAAAAAAARM/P4t2DNTN6qY/s400/24122008081.jpg" border="0" /&gt;&lt;/a&gt; ഈനായ്നോളീ പണ്ട്‌ വടകരക്കാർന്നൊരു ചങ്ങായ്‌ പറഞ്ഞെ, "ങ്ങി മ്മള തക്കാരം വിളിച്ചിട്ട്‌ മക്കാറാക്ക്വാ മരയ്ക്കാറേ....? ന്ന്"&lt;br /&gt;&lt;br /&gt;“ക്ഷണിച്ച്‌ വരുത്തിയവരെ വിഷണ്ണരാക്കാൻ ഇതിലും വലിയ വേല വേറെയുണ്ടോ വേലപ്പാ“ എന്നും പാഠ ഭേദം&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-4502716810325577016?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2009/03/blog-post.html</link><author>noreply@blogger.com (Physel)</author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_mXTI-B9PMbw/Sa4u6_lp_5I/AAAAAAAAARM/P4t2DNTN6qY/s72-c/24122008081.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>8</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-7541058116583879615</guid><pubDate>Tue, 27 Jan 2009 09:36:00 +0000</pubDate><atom:updated>2009-01-27T12:56:13.459+03:00</atom:updated><title>കേസു കൊടുത്തതിനു ശേഷം..(ചുമ്മാ ഒരു വിശേഷം!)</title><description>&lt;p&gt;"അയ്യയ്യേ...ഛെ.ഛെ.ഛേ....വൃത്തികേട്‌, വൃത്തികേട്‌.... പൂട്ടി വെക്കോളീ കമ്പ്യുട്ടർ...ഉളുപ്പും മാനോം ഒന്നൂല്ലേ ഇതിങ്ങനെ കണ്ടോണ്ടിരിക്കാനെക്കൊണ്ട്‌.....?" &lt;/p&gt;&lt;p&gt;"എന്തുവാഡേയ്‌ രാവിലെ തന്നെ പുലമ്പുന്ന്...?"&lt;/p&gt;&lt;p&gt; "രാവിലെ തന്നെ കമ്പ്യ്യൂട്ടറും തുറന്ന് വെച്ച്‌ ഇമ്മാതിരി വൃത്തികെട്ട പടങ്ങൾ കണ്ടോണ്ടിരുന്നാ പിന്നെന്തു പറയണം...?" &lt;/p&gt;&lt;p&gt;" ഓ..ഇദോ...? ഇതാണ്‌ ബോഡി കാസ്റ്റിംഗ്‌"! &lt;/p&gt;&lt;p&gt;"എന്തോന്ന്...?"&lt;/p&gt;&lt;p&gt; "ന്നു വെച്ചാൽ ശിൽപങ്ങളുണ്ടാക്കുന്ന ഒരു പുതിയ രീതി..നമ്മുടെ ഏത്‌ ശരീരഭാഗങ്ങളും, മുഖമോ തലയോ, ഉടലോ, കയ്യോ,കാലോ, ഇനി എന്തിന്റെയായാലും അതിന്റെ ഒറിജിനലിൽ നിന്നും നേരിട്ട്‌ മോഡ്യൂൾ ഉണ്ടാക്കി മിനുക്കി ശരിക്കുള്ളതിനെ വെല്ലുന്ന പകർപ്പെടുക്കുന്ന കലാവിദ്യ..."&lt;/p&gt;&lt;p&gt; "എന്നിട്ട്‌ ഇതു മുഴുവൻ പെണ്ണുങ്ങളുടെ ആ ഭാഗത്തിന്റെ മാത്രം ചിത്രങ്ങളെടുത്ത്‌ ഒട്ടിച്ചു വെച്ചതാണല്ലോ...? അതും ഒരു പത്തു നാൽപതെണ്ണം നിരത്തി...ഒരു മാതിരി പൊതു ലേലത്തിനു വെച്ച മാതിരി...?" &lt;/p&gt;&lt;p&gt;"ഇദ്‌ പൊതു ലേലത്തിനു വെച്ചതല്ല, പൊതു പ്രദർശനത്തിനു വെച്ചതാണ്‌..അതും ഇംഗ്ലണ്ടിലെ ഇം‌പ്യൂർ ആർട്ട് ഗാലറിയിൽ....!ഇതിന്റെ ശിൽപി വളരെ കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി, പതിനെട്ടാം പടി ചവിട്ടാൻ തുടങ്ങുന്ന കുമാരി മുതൽ അങ്ങ്‌ അറുപതിന്റെ ഉച്ചി തൊട്ട അമ്മൂമ്മ വരെയുള്ള കുറെ പെൺ വളന്റിയർമാരെ സംഘടിപ്പിച്ച്‌, അവരുടെയൊക്കെ ആ പ്രത്യേക ഭാഗത്തിന്റെ മോഡ്യൂൾ ഉണ്ടാക്കി, ഉരച്ചു മിനുക്കി, അടുക്കി നിരത്തി പ്രദർശനത്തിനു വെച്ചതിന്റെ പടമാണു മഹനേ നീയിക്കാണുന്നത്‌!"&lt;/p&gt;&lt;p&gt; "അപ്പോ അന്നാട്ടിലെങ്ങും ഊളമ്പാറയോ കുതിരവട്ടമോ ഇല്ലല്ലേ....?" &lt;/p&gt;&lt;p&gt;"മനസ്സിലായില്ല....." &lt;/p&gt;&lt;p&gt;"ഞാളെ നാട്ടിലൊക്കെ ഉച്ചിക്കിറുക്ക്‌ മൂത്താൽ അങ്ങിനെ ചില സ്ഥലങ്ങളുണ്ട്‌, ചികിത്സിക്കാൻ...." &lt;/p&gt;&lt;p&gt;"ദേ കളിച്ചു കളിച്ച്‌ കമ്പത്തിനുമേൽ കേറിക്കളിക്കരുത്‌...... കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ തൊട്ട്‌ കളിച്ചാൽ കളി കളിമക്കളിയാവും, പറഞ്ഞില്ലെന്ന് വേണ്ട!"&lt;/p&gt;&lt;p&gt; "ഇതിലെന്തോന്ന് കല...?" &lt;/p&gt;&lt;p&gt;"ശിൽപിയെ ക്വാട്ടിയാൽ, വൈവിദ്ധ്യമാണ്‌ ഇവിടെ പ്രതിപാദ്യ വിഷയം.മനുഷ്യന്മാരുടെ മുഖം പോലെ തന്നെ ഇതും, ഒരെണ്ണം കണ്ടിട്ട്‌ അതേപോലെ വേറൊന്ന് കൂടെ വേണംന്ന് ച്ചാൽ നടക്കില്ല ...ആ വൈവിദ്ധ്യം അങ്ങേരിങ്ങനെ ആ വിഷ്കരിച്ചു...അത്ര തന്നെ..." &lt;/p&gt;&lt;p&gt;"ഇതെല്ലാർക്കും അറിയണ കാര്യമല്ലേ....അത്രവലിയ മഹാസംഭവമൊന്നുമല്ലല്ലോ...ഇങ്ങനെ കലയാക്കി പ്രദർശിപ്പിക്കാൻ...?" &lt;/p&gt;&lt;p&gt;"റോസാപ്പൂവിനു ഭംഗിയുണ്ടെന്ന് നാട്ടാർക്ക്‌ മുഴോനും അറിയില്ലേ...എന്നിട്ട്‌ അതിന്റെ ഫോട്ടോയോ പടമോ കണ്ടിട്ട്‌ ആരും ഇതെന്തോന്ന് കല എന്നു പറയുന്നില്ലല്ലോ....!!"&lt;/p&gt;&lt;p&gt; "അതു പോലാണോ ഇത്‌...?" &lt;/p&gt;&lt;p&gt;"ഇതിന്‌ മാത്രം എന്തോന്ന് കുഴപ്പം...?"&lt;/p&gt;&lt;p&gt; "വൃത്തികേടല്ലേ.....?" &lt;/p&gt;&lt;p&gt;"ഹതുശരി....പെണ്ണുങ്ങൾഡേം ആണുങ്ങൾഡേമൊക്കെ ഈ ഒരു ഭാഗം മാത്രം വൃത്തികെട്ടതാണെന്ന് പറഞ്ഞു തന്ന മഹാൻ ആരാണ്‌ സർ?" ഈ ഒരു ഭാഗം മാത്രമാണ്‌ ശരീരത്തിൽ അസ്സലാകപ്പാടെ ഭംഗിയുള്ളതായുള്ളൂ എന്ന് ഈ ഞാൻ പറഞ്ഞാൽ അതങ്ങിനെയല്ല എന്ന് സ്ഥാപിക്കാൻ വല്ല കോപ്പും ഇയ്യാടെ കയ്യിലുണ്ടോ....ഉണ്ടെങ്കി പറ!" വേറൊരു കാര്യം കൂടെ കേട്ടോ............ ഈ പ്രദർശനം പ്രധാനമായും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതാണെന്നു കൂടെ പറഞ്ഞിട്ടുണ്ട്‌ ടിയാൻ!" &lt;/p&gt;&lt;p&gt;"ഹൂശെന്റപ്പാ.......അതെന്ത്‌?" &lt;/p&gt;&lt;p&gt;"ഒടേ തമ്പുരാൻ കനിഞ്ഞ്‌ സ്വന്തം ശരീരത്തിൽ ഫിറ്റ്‌ ചെയ്ത്‌ തന്ന ആ ഒരെണ്ണം തന്നെ നേരെചൊവ്വേ ഒന്ന് നോക്കാൻ മെനക്കെടാത്തവരാണത്രെ ബഹുഭൂരിഭാഗം പെണ്ണുങ്ങളും!എന്നിട്ടല്ലേ വേറൊരുവൾഡെ? അപ്പോ "നിങ്ങൾക്കായി കിട്ടിയത്‌ പോലെ വേറൊരെണ്ണം ഈ ഭൂമിമലയാളത്തിൽ മഷിയിട്ട്‌ നോക്കിയാൽ കിട്ടില്ല, ആയതിനാൽ നിങ്ങൾക്കുള്ളതിൽ നിങ്ങൾ അഭിമാനിപ്പിൻ" എന്ന് അവരെ ഓർമ്മിപ്പിക്കാനും കൂടിയാണ്‌ ഇത്രേം പെടാപ്പാട്‌ പെട്ട്‌ താനിതൊപ്പിച്ചതെന്ന് അദ്ദേഹം അടിവരയിട്ട്‌ പറഞ്ഞിട്ടുണ്ട്‌" &lt;/p&gt;&lt;p&gt;നട്ടപ്രാന്തെന്ന് പറഞ്ഞാൽ പൊട്ടും പൊളിയുമല്ല, ഇതുപോലെ ഏതാണ്ടൊക്കെയോ ആണെന്ന് സാരം! താൻ ചിരിക്കണ്ട, പൊതു സമൂഹത്തിൽ പാലിക്കേണ്ട ചില മിനിമം മര്യാദകൾ പാലിക്കാൻ ഞാനും നീയും ഈ കിറുക്കനും ഒക്കെ ബാദ്ധ്യസ്ഥരല്ലേ എന്ന് ചോദിച്ചാൽ.....? &lt;/p&gt;&lt;p&gt;"അപ്പോ തിരിച്ചും ചോദ്യം വരും, ഏത്‌ മര്യാദകൾ? എവിടുന്നുണ്ടായ മര്യാദകൾ? സമൂഹത്തിൽ മുന്നേയില്ലാത്ത ഒന്ന്, അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ, മതങ്ങളായും, പ്രവാചകന്മാരായും, അവതാരങ്ങളായും,ആശയങ്ങളായും ഇസങ്ങളായുമൊക്കെ ഉരുത്തിരിഞ്ഞു വന്ന വിധി വിലക്കുകൾ, നിയമങ്ങൾ, സാമൂഹികക്രമങ്ങൾ... ഇവയൊക്കെ സ്ഥായിയായി നിലനിൽക്കുന്നവയാണോ? ഇന്നലെയുടെ ശരി ഇന്നിന്റെ അസംബന്ധവും, ഇന്നിന്റെ ശരികേട്‌ നാളെയുടെ നീതിയും ഒക്കെയായി മാറിമറിഞ്ഞ്‌ കുഴഞ്ഞുമറിഞ്ഞ്‌ കിടക്കുന്ന അവസ്ഥയിൽ യഥാർത്ത ശരിയേത്‌ തെറ്റേത്‌ എന്ന് ആർക്കു പറയാൻ പറ്റും? അല്ലെങ്കിൽ യഥാർത്തത്തിൽ ശരി തറ്റ്‌ എന്നൊന്നുണ്ടോ?" &lt;/p&gt;&lt;p&gt;"അങ്ങിനെയൊക്കെ കടന്നു ചിന്തിക്കണോ......?" &lt;/p&gt;&lt;p&gt;"വേണം, ഓഷോ രജനീഷ്‌ പറഞ്ഞിട്ടുണ്ട്‌, "പ്രകൃതിയിൽ സ്വാഭാവികമായുള്ളതിനെ മതിൽ കെട്ടി തടയാൻ മനുഷ്യൻ മുതിരുന്നിടത്താണ്‌ അരാജകത്വത്തിന്റെ തുടക്കം" എന്ന്. കൊടുമുടിയിൽ ഉത്ഭവിക്കുന്ന പ്രവാഹങ്ങൾ വളരെ സ്വാഭാവികമായി മഹാസമുദ്രത്തെ തേടിയെത്തിക്കൊള്ളും..പ്രകൃത്യാ ഉള്ള വൻപാറക്കെട്ടുകളും, അഗാധ ഗർത്തങ്ങളും ഒന്നും അതിനെ വഴിയിൽ തടയില്ല. പക്ഷേ അതേ നദിപ്രവാഹത്തിൽ വൻ മതിൽ തീർത്ത്‌ മനുഷ്യൻ ഇടപെട്ടാലോ, ആ പുഴയ്ക്ക്‌ പിന്നീടൊരിക്കലും സമുദ്രത്തിലെത്തിച്ചേരാനേ കഴിഞ്ഞെന്നു വരില്ല" &lt;/p&gt;&lt;p&gt;"അതദ്ദേഹം ലൈംഗികതയെ കുറിച്ചു പറഞ്ഞതല്ലേ...?" &lt;/p&gt;&lt;p&gt;അതെ...അതേ ലൈഗികതയെയാണല്ലോ പാപങ്ങളുടെ തമ്പുരാനായി ഇപ്പോ അവതരിപ്പിക്കപ്പെടുന്നത്‌? അതു പോട്ടെ..കാലത്തെ അല്ലെങ്കിൽ കാലഘട്ടത്തെ ആപേക്ഷികമാക്കിയെടുത്താണ്‌ ശരിയും തെറ്റും ബലാബലം കളിക്കുന്നതെന്ന് സമ്മതിച്ചാൽ തന്നെയും കടന്നുപോയതും കണ്മുന്നിൽ നിൽക്കുന്നതുമായ കാലഘട്ടങ്ങളിലൊക്കെയും കലാകാരന്മാരും എഴുത്തുകാരുമൊക്കേതന്നെ മാറ്റിവരയ്ക്കപ്പെടുന്ന അതിർവരമ്പുകൾ ലംഘിച്ച്‌ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അപഥ സഞ്ചാരം നടത്തിയതായി കാണാൻ കഴിയില്ലേ"&lt;/p&gt;&lt;p&gt; "എന്നു വെച്ചാൽ എഴുത്തുകാർക്കും, ചിത്രകാരന്മാർക്കും, ശിൽപികൾക്കും പിന്നെ നിങ്ങൾ ബ്ലോഗർമാർക്കുമൊക്കെ എന്തു തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ്‌ കാലാകാലങ്ങളായി പതിച്ചു കിട്ടിയിട്ടുണ്ട്‌ എന്നാണോ?" &lt;/p&gt;&lt;p&gt;"അതെന്തരെഡേയ്‌ അതിനിടയിൽ ബ്ലോഗർമാർക്കിട്ടൊരു ഞോണ്ട്‌?" &lt;/p&gt;&lt;p&gt;"ഹല്ല, ഒരു എം. എഫ്‌. ഹുസൈന്‌ ഹിന്ദു വനിതാ ദൈവങ്ങളെ തുണീം കോണോനുമില്ലാതെ വരയ്ക്കാം.....ഒരു ചിത്രകാരന്‌ സരസ്വതിയുടെ ഏതാണ്ടൊക്കെ അവയവങ്ങളുടെ എണ്ണമെടുക്കാം....പിന്നെ കുറെ സർവ്വ വിജ്ഞാന കോശ ബ്ലോഗ്‌ എഴുത്തുകാർക്ക്‌ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും, അതെഴുതിയവനെ തെറിവിളിച്ചും, ആ തെറിവിളിച്ചവന്റെ തന്തയ്ക്ക്‌ വിളിച്ചും അർമ്മാദിക്കാം....ഇതല്ലെങ്കിൽ തോന്ന്യാസം എന്ന വാക്കിന്‌ താനെനിയ്ക്ക്‌ നിർവ്വചനം വേറെ തരണം...."&lt;/p&gt;&lt;p&gt; "ഇതിലൊക്കെ എന്തോന്ന് കൊഴപ്പം"? &lt;/p&gt;&lt;p&gt;"ഒരു കൊഴപ്പോം ഇല്ലാഞ്ഞിട്ടാണോ സന്തോഷ്‌ ജനാർദ്ദനൻ എന്ന ബ്ലോഗർ ചിത്രകാരൻ എന്ന ബ്ലോഗർക്കെതിരെ കേസ്‌ കൊടുത്തത്‌?" &lt;/p&gt;&lt;p&gt;"കാര്യമറിയാതെ വല്ലോം വിളിച്ചു പറയല്ല്....സരസ്വതീ ദേവിക്ക്‌ സേൻസസെടുത്ത പോസ്റ്റിട്ടതിനല്ല, മറിച്ച്‌ ബ്ലോഗിലൂടെ ജാതി വിദ്വേഷം തീർക്കുന്നു എന്ന ആരോപണത്തിൻ പുറത്താണ്‌ കേസ്‌ കൊടുത്തത്‌ എന്ന് ശ്രീ സന്തോഷ്‌ ജനാർദ്ദനൻ തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ..." &lt;/p&gt;&lt;p&gt;അങ്ങിനാണേൽ അതും കുഴപ്പമല്ലേ.... &lt;/p&gt;&lt;p&gt;ഇന്ന് രാജ്യത്ത്‌ നിലവിലുള്ള നീതിന്യായ വ്യവസ്ഥ വെച്ച്‌ അതു പ്രശ്നമാണെന്ന് കോടതിക്ക്‌ തോന്നിയാൽ ചിത്രകാരനു ചിലപ്പോ കുഴപ്പമാവും.അല്ലാതെന്ത്‌? &lt;/p&gt;&lt;p&gt;"എന്നാലും ആർക്കും എന്തും വിളിച്ചു പറയാനുള്ള പൊതു സ്ഥലമാണോ ഈ ബ്ലോഗ്‌? &lt;/p&gt;&lt;p&gt;"അതേ" &lt;/p&gt;&lt;p&gt;ങേ....! "&lt;/p&gt;&lt;p&gt;അതേന്ന്...വേലിയേലെങ്ങാൻ ചുമ്മാ വെയിലും കൊണ്ടിരിക്കുന്ന പാമ്പിനെയെടുത്ത്‌ വി.ഐ.പി ഫ്രഞ്ചിക്കുള്ളിൽ തിരുകിയാൽ, പിന്നെ ചിലപ്പോ ആസ്ഥാന മർമ്മാണിക്ക്‌ കാലമെത്തും മുന്നേ പെൻഷൻ കൊടുക്കേണ്ടതായീ വന്നേക്കാം എന്ന ഉത്തമബോദ്ധ്യത്തോടെ വല്ലവരും അങ്ങിനെ ചെയ്താൽ, അച്ചെയ്ത ചെയ്ത്തിന്‌, മേപ്പടിയാനെ കുറ്റം പറയാൻ പറ്റ്വോ?" &lt;/p&gt;&lt;p&gt;"ഹേ....യ്‌"&lt;/p&gt;&lt;p&gt; "എന്നാ അതന്നെ ഇതും" &lt;/p&gt;&lt;p&gt;"അപ്പോ ചിത്രകാരൻ ചെയ്തത്‌ തെറ്റല്ല?"&lt;/p&gt;&lt;p&gt; "അല്ല" &lt;/p&gt;&lt;p&gt;"അങ്ങിനെയെങ്കിൽ ശ്രീ. സന്തോഷ്‌ ജനാർദ്ധനൻ ചെയ്തത്താണ്‌ തെറ്റ്‌"? &lt;/p&gt;&lt;p&gt;അതുമല്ല &lt;/p&gt;&lt;p&gt;"അതെങ്ങിനെ? രണ്ടും ഒരുമിച്ചു ശരിയാവുന്നതെങ്ങിനെ ശരിയാവും" &lt;/p&gt;&lt;p&gt;"ചെലപ്പോ രണ്ടും ഒരുമിച്ചു തെറ്റുമാവാം!"&lt;/p&gt;&lt;p&gt; "ദേ...ഒരുമാതിരി.... "&lt;/p&gt;&lt;p&gt;ചൂടാവല്ല്...ചിത്രകാരൻ എഴുതിയ പോസ്റ്റായപോസ്റ്റെല്ലാം വായിച്ചാ, ഒരന്തോം കുന്തോമില്ലാത്ത ഒരാൾ എഴുതിയതാണെന്നു തോന്നുമോ"? &lt;/p&gt;&lt;p&gt;ഇല്ല... &lt;/p&gt;&lt;p&gt;അപ്പോ മിനിമം കോമൺസേൻസ്‌ എങ്കിലും ഉള്ള ഒരാൾ അതൊക്കെയെഴുതുമ്പോൾ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും മനസ്സിലാക്കിയിരിക്കും എന്നു കരുതുന്നതിൽ തെറ്റുണ്ടോ?&lt;/p&gt;&lt;p&gt; ഇല്ല &lt;/p&gt;&lt;p&gt;അപ്പോൾ സംഗ്രഹം : താൻ ശരിയെന്ന് അടിയുറച്ചു വിശ്വസിക്കുന്ന (നോട്ട്‌ ദാറ്റ്‌ പോയിന്റ്‌) ധാരണകളുടെയും വിശ്വാസത്തിന്റെയും പുറത്ത്‌, തനിക്ക്‌ ശരിയെന്ന് തോന്നുന്ന ഭാഷയിൽ, വരും വരായ്കകളെകുറിച്ചുള്ള വ്യക്തമായ ധാരണയോടെയാണ്‌ ചിത്രകാരനതൊക്കെ എഴുതിയിട്ടുള്ളത്‌... &lt;/p&gt;&lt;p&gt;"ന്ന് ച്ചാൽ.....വേലിയിലിരിക്കുന്ന പാമ്പിനെ അറിയാണ്ടങ്ങ്‌ എടുത്ത്‌ വെച്ചതല്ല എന്ന്"&lt;/p&gt;&lt;p&gt; "അതന്നെ! ഒരു വ്യക്തി എന്ന നിലയിൽ ചിത്രകാരനുള്ള അവകാശങ്ങളൊക്കെയും ശ്രീ സന്തോഷ്‌ ജനാർദ്ദനൻ എന്ന വ്യക്തിക്കുമുണ്ട്‌. അങ്ങിനെ വരുമ്പോൾ താൻ ശരിയെന്നു വിശ്വസിക്കുന്ന ധാരണകളുടെയും വിശ്വാസത്തിന്റെയും വെളിച്ചത്തിൽ, ചിത്രകാരൻ എഴുതുന്നത്‌ നിലവിലുള്ള സമൂഹ ക്രമത്തിൽ അനുവദിക്കാൻ പാടില്ലാത്തതാണെന്നും, അപകടകരമാണെന്നും പ്രതിരോധിക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്നതിൽ തർക്കമുണ്ടോ? &lt;/p&gt;&lt;p&gt;ഒട്ടുമില്ല... "&lt;/p&gt;&lt;p&gt;അതിനദ്ദേഹം ഇന്നത്തെ നിലയിൽ ഒരു മഹാഭൂരിപക്ഷം ആശ്രയിക്കുന്ന നീതിന്യായവ്യവസ്ഥയുടെ സഹായം തേടിയതിൽ പ്രതിഷേധിക്കാൻ ഈ നമുക്ക്‌ വല്ല വകുപ്പുമുണ്ടോ? &lt;/p&gt;&lt;p&gt;ഇല്ലെന്ന് തോന്നുന്നു.കോഴിക്കോട്ടോ കണ്ണൂരോ കാസർക്കോട്ടോ ഉള്ള വല്ല ക്വട്ടേഷൻ ചങ്ങായിമാരേം വിട്ട്‌ അദ്ദേഹം ചിത്രകാരനെ ഇരുട്ടടി അടിക്കാൻ ഏർപ്പാടാക്കിയിരുന്നെങ്കിൽ ഞാൻ ഘോര ഘോരം പ്രതിഷേധിച്ചേനേ.....!ബ്ലോഗ്‌ സ്തംഭിപ്പിച്ചേനെ! &lt;/p&gt;&lt;p&gt;അപ്പോ ഇതിലൊക്കെ എന്തര്‌ കുഴപ്പം എന്നു ഞാൻ ചോദിക്കുന്നതിൽ വല്ല കുഴപ്പവും ഒപ്പിക്കാനുള്ള വകുപ്പുണ്ടൊന്ന് നീ ശങ്കിച്ചാൽ എനിക്കെന്തെങ്കിലും കുഴപ്പം വരാൻ വഴുപ്പുണ്ടോ കുഴപ്പക്കാരാ? &lt;/p&gt;&lt;p&gt;എന്തോന്നെന്തോന്ന്...?&lt;/p&gt;&lt;p&gt; ഒന്നൂല്ല്യ.... &lt;/p&gt;&lt;p&gt;"ഗൂഗിളിന്റെ ബ്ലോഗ്‌, എന്റെ കീബോർഡ്‌, വല്ലോന്റേം വരമൊഴി...എഴുത്തോടേഴുത്തും കമ്പക്കെട്ടും, നീയൊക്കെ നല്ല സൗകര്യമുണ്ടേൽ വായിച്ചാമതി" എന്ന ലൈനിലും കാര്യം തീർക്കാലോ തൽക്കാലം...." &lt;/p&gt;&lt;p&gt;"പബ്ലിക്‌ കംഫർട്ട്‌ സ്റ്റേഷന്റെ മതിലിൽ നോട്ടീസെഴുതി ഒട്ടിച്ചിട്ട്‌, സൗകര്യമുള്ളോൻ വായിച്ചാ മതി എന്നു പറയുന്നവന്റെ കോമൺസേൻസിൽ തൽക്കാലം എനിക്കിത്തിരി വിശ്വാസക്കുറവുണ്ട്‌" &lt;/p&gt;&lt;p&gt;"എന്നാലും ആ സരസ്വതീടെ......." &lt;/p&gt;&lt;p&gt;"ഷട്ടപ്‌....!!!" &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-7541058116583879615?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2009/01/blog-post.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>6</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-4192220570312081941</guid><pubDate>Fri, 31 Oct 2008 22:12:00 +0000</pubDate><atom:updated>2008-11-01T01:32:04.703+03:00</atom:updated><category domain='http://www.blogger.com/atom/ns#'>സിനിമ</category><title>ഉല്പത്തി (1984) - പ്രായപൂർത്തിയായവർക്ക് മാത്രം!</title><description>&lt;p&gt;"ടാ..ങ്ങി ഏപ്പടം കണ്ടിറ്റുണ്ടോ....?" &lt;/p&gt;&lt;p&gt;കൊയിലാണ്ടി ബോയ്സ്‌ ഹൈസ്കൂളിൽ എട്ടാം തരം ഇ യുടെ ജനാലമേൽ കയറിയിരുന്ന് കുട്ടൻപന്നി എന്ന കാട്ടിമണി എന്ന മണികണ്ഠന്റേയാണ്‌ ചോദ്യം. &lt;/p&gt;&lt;p&gt;"പിന്നേ......" ഞാനും വിട്ട്‌ കൊടുത്തില്ല &lt;/p&gt;&lt;p&gt;" തന്നെ തന്നേ....ഏതു പടാ?" മണിയ്ക്ക്‌ ആവേശം കത്തി. &lt;/p&gt;&lt;p&gt;"ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു" &lt;/p&gt;&lt;p&gt;തോളോളം വളർന്ന ഹിപ്പിത്തലമുടി രണ്ട്‌ കൈ കൊണ്ടും പിടിച്ച്‌ വലിച്ച്‌ മണി മടമടാന്ന് ചിരിച്ചു.... &lt;/p&gt;&lt;p&gt;"പൊട്ടനാ യ്യ്‌!" &lt;/p&gt;&lt;p&gt;എങ്ങിനെ ചിരിക്കാണ്ടിരിക്കും? "ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപം...." എന്ന മനോഹരമായ പാട്ടുള്ള, പ്രേം നസീറിന്റെ അക്കാലത്തെ ഒരു ഹിറ്റ്‌ കുടുംബ ചിത്രം ഏ പടമാണെന്നു പറഞ്ഞാ പിന്നെ മണിയല്ല വാതം പിടിച്ച്‌ കുഴഞ്ഞു കിടക്കുന്ന അവന്റെ അപ്പാപ്പൻ വരെ ചിരിക്കൂലേ?&lt;/p&gt;&lt;p&gt; അതിനും ഒരു രണ്ടു കൊല്ലം മുന്നേ ഗോപാലപുരം യു.പി. സ്കൂളിൽ ആറാം തരത്തിൽ പഠിക്കുമ്പോ ഒരു എസ്കർഷനു അഥവാ പഠന യാത്രയ്ക്ക്‌ പോയപ്പോ കണ്ട സിനിമയായിരുന്ന് അത്‌. അന്നും കുട്ട്യോൾക്ക്‌ കാണാൻ പാടില്ലാത്ത ഏതാണ്ടൊക്കെയോ ചില ചില്ലറ ഇടപാടുകൾ മുതിർന്ന് വെല്യ ആണുങ്ങളും പെണ്ണുങ്ങളും നടത്തുന്നുണ്ട്‌ എന്നൊരു ബോധം ഞങ്ങൾ പിള്ളേർക്കുണ്ടായിരുന്നു എന്നത്‌ സത്യം. &lt;/p&gt;&lt;p&gt;ഇപ്പറഞ്ഞ സിനിമയിൽ നായകനും നായികയും (?) ഒരു അംബാസഡർ കാറിൽ കയറി വാതിലടയ്ക്കുന്നതും പിന്നെ ആ കാറിൽ തൂക്കിയിട്ടിരുന്നൊരു പാവക്കുട്ടി താളത്തിൽ കുലുങ്ങി ആടുന്നതുമായൊരു സീൻ ഉണ്ടായിരുന്നു. ആ രംഗം വന്നപ്പോ ടാക്കീസിനകത്ത്‌ ഉയർന്ന ചില വല്ലാത്ത തരം വില്ലൻ ചുമകളും അതോടെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ലീലാവതി ടീച്ചർ മുന്നോട്ട്‌ കുനിഞ്ഞിരുന്ന് വാപൊത്തിച്ചിരിച്ചതും കണ്ടതോടെ ആ കാറിനകത്ത്‌ നടന്നത്‌ നടേപറഞ്ഞ മാതിരിയുള്ളൊരു പിള്ളേര്‌ കാണാൻ പാടില്ലാത്ത എന്തോ ഫയങ്ങര സംഭവമാണെന്ന് ഞങ്ങളങ്ങ്‌ ഊഹിച്ചെടുത്ത്‌ കളഞ്ഞു. (ഞങ്ങളാരാ മക്കൾ?) &lt;/p&gt;&lt;p&gt;പിന്നെ ച്ചിരേം കൂടെ മുതിർന്നപ്പോ അത്തരം ഫയങ്ങര സംഗതികളുള്ള സിനിമയെ ആണ്‌ ഏപ്പടങ്ങൾ എന്നു പറയുന്നത്‌ എന്നും മനസ്സിലായി. അതോണ്ട്‌ ഈ പടത്തിന്‌ വളരെ സ്വാഭാവികമായി എന്റെ സ്വന്തം നിലയിൽ ഞാനൊരു ഏ സർട്ടിഫിക്കറ്റ്‌ നൽകി സമാദരിച്ച താണ്‌ സംഭവം!! &lt;/p&gt;&lt;p&gt;ഹല്ല...ഈ വയസ്സാം കാലത്ത്‌, അതും ഈ നട്ടുച്ചക്കിരുന്ന് ഏപ്പടങ്ങളിങ്ങനെ നിരുപിക്കാൻ എന്ത്‌ സംഗതി മാഷേ? &lt;/p&gt;&lt;p&gt;ചുമ്മാ.....! ഇടയ്ക്കങ്ങിനെ വന്നു പെടുന്ന ശൂന്യ വേളകളിൽ മിസ്സോറാം മിസ്സിസ്സിപ്പിയായി പ്പോവുന്ന ബ്ലോഗുകൾ ഇടയ്ക്കും തലയ്ക്കും ഒന്നു ബ്രൗസി നോക്കും. അങ്ങിനെ നോക്കി നോക്കി വന്നപ്പോഴാണ്‌ &lt;a href="http://anonyantony.blogspot.com/2008/09/blog-post_04.html"&gt;അനോണിയോസ്‌ അന്റോണിയോസ്‌ റോബർട്ട്‌ മൗറില്യോസിന്റെ സിനിമാ ക്വിസ്സിൽ &lt;/a&gt;മൗസിന്റെ വള്ളി തടഞ്ഞു ഠപ്പേന്നങ്ങ്‌ നിന്നു പോയത്‌. &lt;/p&gt;&lt;p&gt;ഹൗ....ക്രോസ്‌ ബെൽറ്റ്‌ മണി, കെ.എസ്‌ ഗോപാലകൃഷ്ണൻ, മലയത്തിപ്പെണ്ണ്‌, അഭിലാഷ..ഏതേതൊക്കെ മധുര മനോഞ്ജ സ്മരണകളാണ്‌ ആ ഒരൊറ്റ പോസ്റ്റിനാൽ രോമാഞ്ച കഞ്ചുകിത ചിന്തകളുണർത്തി എന്റെ മനസ്സിന്റെ വെള്ളിത്തിരയിലൂടെ ഒരു ന്യൂസ്‌ റീൽ കണക്കങ്ങിനെ പാഞ്ഞു പോയത്‌!!! &lt;/p&gt;&lt;p&gt;പ്രത്യേകിച്ചും ആ ആറാം ചോദ്യവും അതിന്റെ ഉത്തരവും..... &lt;/p&gt;&lt;p&gt;ചോദ്യം ചുരുക്കത്തിൽ: സെൻസർ ബോർഡ്‌ അനുമതി നിഷേധിച്ചിട്ടും കോടതി വിധിയുടെ ബലത്തിൽ കേരളത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ സിൽമാക്കളി ഏത്‌?&lt;/p&gt;&lt;p&gt; എതിരനുണ്ടോ എതിരാളി? ഓൺ ദ്‌ സ്പോട്ടിൽ ഉത്തരയെ പൊക്കി - ഉൽപത്തി! &lt;/p&gt;&lt;p&gt;ഉൽപത്തി! എന്റെ അയലോക്ക നാട്ടുകാരനായ പള്ളിക്കര വി.പി. മുഹമ്മദ്‌ സംവിധാനിച്ച്‌, 1984 ൽ - അതായത്‌ ഞാൻ ഫസ്റ്റ്‌ പി.ഡി.സി പഠിക്കുന്ന ആ അസുലഭ സുന്ദര കാലഘട്ടത്തിൽ- പുറത്തിറങ്ങിയ സിനിമ! ഒരു രഹസ്യം ഒതുക്കിപ്പറഞ്ഞാൽ ഒരു അതി ഭയങ്കര സാഹസം നടത്തി ഞാൻ കണ്ട ആദ്യത്തെ യഥാർത്ത ഏ പടം !&lt;/p&gt;&lt;p&gt;അതെന്ത്‌? അതിനും മുന്നേ മലയാളത്തിൽ ഏ പടങ്ങൾ ഇറങ്ങീട്ടില്ലേ? &lt;/p&gt;&lt;p&gt;ഉണ്ടല്ലോ....പക്ഷേ വലിയപെരുന്നാളും വെള്ളിയാഴ്ചയും ഒത്തുവന്നാലെന്നപോലെ വല്ലപ്പോഴും, അതും കനത്ത ബന്ധുജന കാവലിൽ മാത്രം സിനിമാ കാണൽ ഒരു സംഭവമായി കൊണ്ടാടിയിരുന്ന അന്നത്തെ സാഹചര്യത്തിൽ അതൊന്ന് കാണുക എന്നത്‌ പോട്ടെ കാണുന്നതിനെ കുറിച്ച്‌ ആലോചിക്കുക എന്നതു പോലും ആലോചിക്കാൻ വയ്യായിരുന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ കാര്യം? &lt;/p&gt;&lt;p&gt;പരമാവധി പോയാൽ ഉദയാ കുഞ്ചാക്കോയുടെ വടക്കൻപാട്ട്‌ സിനിമകളിൽ മുലക്കച്ച കെട്ടിയ ജയഭാരതിയുടെയോ, ഷീലയുടെയോ, വിജയശ്രീയുടെയോ ഒക്കെ കോളം തിരിക്കാത്ത ത്രീ പാക്ക്‌ വയറു മാത്രം കണ്ട്‌ സായൂജ്യമടഞ്ഞിരുന്ന അക്കാലത്തെ ആൺ പിറന്നോന്മാരുടെ തലയിൽ കൂടം വെച്ച്‌ വീക്കിയാലെന്ന പോലെ പ്രത്യക്ഷപ്പെട്ട ഉൽപത്തിയുടെ (കു) പ്രസിദ്ധമായ ആ ബ്ലാക്‌ ആൻഡ്‌ വൈറ്റ്‌ പോസ്റ്ററായിരുന്നു യഥാർത്തത്തിൽ ഇബ്‌ലീസിന്റെ ശരിക്കുള്ള പ്രലോഭനോപാധി. &lt;/p&gt;&lt;p&gt;മുട്ടിനു മുകളിൽ നോക്കെത്താ ദൂരത്തോളം അനാവൃതമാക്കി സ്ഥാനം തെറ്റിക്കിടക്കുന്ന കൈലി മുണ്ടുടുത്ത്‌, മേൽ ഭാഗത്തെ ഹുക്കഴിഞ്ഞു വിടർന്ന ബ്ലസുമായി ഓലപ്പുരയുടെ തറയിൽ ചെരിഞ്ഞു കിടക്കുന്ന പ്രമീളാമ്മയുടെ ഒരൊന്നൊന്നര പോസ്റ്റർ. ...!(ഒരു പക്ഷേ അവളുടെ രാവുകളിലെ സീമ, താനാകപ്പാടെ ധരിച്ചിരിക്കുന്ന ഷർട്ട്‌ പൊക്കി നോക്കുന്ന പോസ്റ്ററിനു ശേഷം മലയാളികളെ ഞെട്ടിച്ച പോസ്റ്റർ) &lt;/p&gt;&lt;p&gt;എന്നും രാവിലെ കോളെജിലേക്ക്‌ പോകാൻ എക്സ്‌ സർവ്വീസ്‌ മെൻ ബസ്സ്‌ കാത്തു നിൽക്കുമ്പോൾ, പാച്ചറേട്ടന്റെ കടയിലെ നാരങ്ങാ ഷോഡാ തട്ടിനു കീഴെ ചാരിവെച്ചിരിക്കുന്ന ചിത്രാ ടാക്കീസിന്റെ പരസ്യ ബോർഡിൽ, ആ പോസ്റ്ററിനോളം വലിപ്പത്തിൽ അടിച്ചിരിക്കുന്ന ഇംഗ്ലീഷ്‌ ഭാഷയിലെ ആദ്യാക്ഷരം, കൈ കൂപ്പിനിന്ന് "വരൂ മകനേ...വരൂ മകനേ...വന്നു കണ്ടർമ്മാദിക്കൂ..!!" എന്ന് എന്നെ നിശ്ശബ്ദം ക്ഷണിച്ചു കൊണ്ടേയിരിക്കുന്നതായി എനിക്കു തോന്നി ത്തുടങ്ങുന്നു! &lt;/p&gt;&lt;p&gt;പോസ്റ്ററിൽ പ്രമീളാമ്മ ഇങ്ങനെ കിടക്കുമെങ്കിൽ ശരിക്കും വെള്ളിത്തിരയിൽ പിന്നെങ്ങിനെല്ലാം കിടക്കും എന്ന കഠിന കഠോര ചിന്ത ഉറക്കം കളഞ്ഞ ഏതാനും ചില കാളരാത്രികൾക്കൊടുവിൽ, “അതൊന്നു കണ്ടിട്ട്‌ പിന്നെ വല്ലോരുമെങ്ങാൻ അറിഞ്ഞു പോയാൽ നേരെ പോയി ജയന്തി ജനതയ്ക്ക്‌ തലവെയ്ക്കാം“ എന്നൊരു അതി ഭീകര തീരുമാനം ഞാനെടുത്തെന്നു പറഞ്ഞാൽ മസാൽദോശേം തിന്നുള്ള പ്രമീളാമ്മയുടെ ആ ഒരു കിടപ്പിന്റെ വശീകരണ തീവ്രത നിങ്ങൾക്ക്‌ ഏതാണ്ടൊക്കെ മനസ്സിലാവും എന്നെനിക്ക്‌ മനസ്സിലാവും. &lt;/p&gt;&lt;p&gt;പക്ഷേ എങ്ങിനെ? കോളജിൽ നിന്ന് ക്ലാസ്‌ കട്ട്‌ ചെയ്ത്‌ പോകൽ എന്ന പരിപാടി എങ്ങിനെ ശ്രമിച്ചാലും നടക്കില്ല എന്ന് മൂന്നേമുക്കാൽത്തരം. ഓർമ്മ വെച്ച നാൾ മുതൽ ഒന്നിച്ചുണ്ടുറങ്ങി വളർന്നവളും എന്റെ സമപ്രായക്കാരിയുമായ പിതൃ സഹോദര പുത്രി ഹൈസ്കൂളിൽ ഗേൾസ്‌ ഓൺലി യിലേക്ക്‌ വഴിപിരിഞ്ഞു പോയിരുന്നെങ്കിലും പി.ഡി.സി മുതൽ വീണ്ടും ഒരേക്ലാസിലേക്ക്‌ ഒരുമിച്ചെത്തിയിരുന്നു. ഒരു ദിവസം പോയിട്ട്‌ ഒരവർ ക്ലാസിലെത്തിയില്ലെങ്കിൽ അന്ന് വൈന്നേരം വീട്ടിലേക്ക്‌ പോവാതെ കൈതേരി തോട്ടിൽ തന്നെ മുങ്ങി കിടക്കുന്നതാവും കൂടുതൽ കരണീയം. &lt;/p&gt;&lt;p&gt;പിന്നെങ്ങിനെ? ഉണങ്ങിയ നീറ്റുകക്കയിലേക്ക്‌ പച്ചവെള്ളമൊഴിച്ചാലെന്നപോലെ എന്റെ തല പുകഞ്ഞു കൊണ്ടേയിരുന്നു. അങ്ങിനെ പുകഞ്ഞ്‌ പുകഞ്ഞ്‌ ഒടുക്കം പുകമറയ്ക്കപ്പുറത്ത്‌ എനിക്കു മുന്നിലൊരു മാർഗം മാർക്കം കൂടി വന്നു. ഞായറാഴ്ചയിലെ എക്കൗണ്ടൻസി ട്യൂഷൻ ക്ലാസിനെ മോർണിംഗ്‌ ഷോയാക്കി മാറ്റുന്ന ഒരു മുതുകാടൻ മറിമായ കലാവിദ്യ! &lt;/p&gt;&lt;p&gt;വളരെ പെട്ടെന്ന് തന്നെ ഇന്ത്യാ പാക്‌ യുദ്ധ കാലത്തെ സാം മനേക്‌ ഷാ ആയി ഞാൻ രൂപാന്തരപ്പെട്ടു. പിന്നെ ഓപറേഷൻ ഉൽപത്തി യുടെ മോഡ്‌ ഓഫ്‌ ഒപെറാൻഡി തലങ്ങും വിലങ്ങും കൂലം കഷായം കുറുക്കി വറ്റിച്ചെടുത്തു. &lt;/p&gt;&lt;p&gt;കാലത്തേ ട്യൂഷൻ സെന്ററിലെത്തി നേരല്ലാത്ത പെങ്ങൾ പെൺപടയോടൊപ്പം അലിഞ്ഞു ചേർന്നാൽ പിന്നെ തിരിച്ചു പോവാൻ നേരത്തേ എന്നെ ഓർക്കൂ....വെരി ഗുഡ്‌! 8.30 നാരംഭിക്കുന്ന ആദ്യ മണിക്കൂർ ഭാഷാ പഠനം ഇംഗ്ലീഷിൽ.....;ഓ കെ അതു സഹിക്കാം. പിന്നെ ഒമ്പതര മണി മുതൽ ഒന്നരമണിവരെ അക്കൗണ്ടൻസി. പരീക്ഷ അടുത്ത കാലമായതിനാൽ റഗുലറിനും കോളജ്‌ ഗോയിംഗിനുമെല്ലാം ഒന്നിച്ചാണ്‌ ക്ലാസ്‌. ആയതിനാൽ വിദ്യാർത്ഥി ബാഹുല്യം ഹേതുവായി തിങ്ങി ഞെരുങ്ങുന്ന ക്ലാസ്‌ മുറിയിൽ നിന്നും നരുന്തു സമാനമായ എന്റെ ശുഷ്ക ശരീരം തൽക്കാലികമായി അപ്രത്യക്ഷമാക്കി, പത്തു മണിക്കു മോണിംഗ്‌ ഷോ തുടങ്ങുന്ന ചിത്രാ ടാക്കീസിലേക്കൊരു കൂടുവിട്ട്‌ കൂടുമാറൽ നടത്തിയാൽ അത്രയെളുപ്പമൊന്നും കണ്ടുപിടിക്കപ്പെടുകയില്ല എന്നതായിരുന്നു മൊത്തത്തിൽ എന്റെ കിടയറ്റ പ്ലാനിംഗിന്റെ യഥാർത്ത മർമ്മം. &lt;/p&gt;&lt;p&gt;ഒരു പന്ത്രണ്ട്‌ പന്ത്രണ്ടേ കാലിനു ടാക്കീസിൽ നിന്നു ചാടി ട്യൂഷൻ സെന്ററിലേക്കുള്ള ദൂരം പത്തു മിനിട്ടിനകത്തു താണ്ടിയാൽ പന്ത്രണ്ടരയുടെ ബ്രേക്കിന്‌ ഞാനൊന്നുമറിഞ്ഞില്ലേ രാമാനാരായണാ എന്ന പാട്ടും പാടി വീണ്ടും അക്കൗണ്ടൻസിക്കുട്ടിയായി ഡെബിറ്റ്‌ ചെയ്യേണ്ടത്‌ ഇപ്രത്തും ക്രെഡിറ്റ്‌ ചെയ്യേണ്ടത്‌ മറ്റേപ്രത്തും പോസ്റ്റ്‌ ചെയ്ത്‌ കളിക്കാം എന്നും തീരുമാനമായി. &lt;/p&gt;&lt;p&gt;അസ്സലാകപ്പാടെ ആലോചിച്ചാലോചിച്ച്‌ എന്റെ ബുദ്ധിയിൽ ഞാൻ തന്നെ കോരിത്തരിച്ചുപോയീന്ന് പറഞ്ഞാൽ അതൊരധിക പ്രസംഗമാവാൻ യാതൊരു ന്യായവുമില്ലല്ലോ അല്ലേ? &lt;/p&gt;&lt;p&gt;അങ്ങിനെ ശനിയാഴ്ച പോയി..ഞായറാഴ്ച വന്നു. എന്നും ഒന്നാമത്തെ ഏറിപ്പോയാൽ രണ്ടാമത്തെ ബഞ്ചിലെ സ്ഥിര സ്ഥാനക്കാരനായ ഞാൻ അന്ന് തന്ത്രപൂർവ്വം ഏറ്റവും പിന്നിലെ ബെഞ്ചിൽ ആസനസ്ഥനായി.ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ പുറത്തിറങ്ങിയ ബാലേന്ദ്രൻ മാഷിനു പിറകെ മൂത്രമൊഴിക്കാനെന്ന ഭാവത്തിൽ ഞാനും പുറത്തു ചാടി! &lt;/p&gt;&lt;p&gt;മെയിൻ റോഡ്‌ പിടിക്കാതെ അരങ്ങാടത്തമ്പലത്തിന്റെ പിറകിലൂടെ ചുറ്റി വളഞ്ഞ് പോകുന്ന ഇടവഴിയിലൂടെ ചിത്രാടാക്കീസിനരികിലെത്തി. സിനിമ തുടങ്ങാനുള്ള ബെല്ല് മുഴങ്ങുന്നത്‌ വരെ അതിനടുത്തുള്ള പെട്ടിക്കടകൾക്ക്‌ ചുറ്റിപ്പറ്റിനിന്ന് പിന്നെ ഒരൊറ്റനടപ്പിന്‌ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത്‌ നേരെ കൊട്ടകയ്ക്കത്തു കയറി ആദ്യം കണ്ട സീറ്റിൽ ഉപവിഷ്ടനായി, അതുവരെ പിടിച്ചു വെച്ചിരുന്ന ശ്വാസം ഒന്നു വലിച്ചു വിട്ടു...ഹാവൂ! &lt;/p&gt;&lt;p&gt;സ്ക്രീനിൽ ചാന്ദ്രയാൻ വിക്ഷേപണത്തിന്റെ കൗണ്ട്‌ ഡൗൺ പോലെ അക്കങ്ങൾ ....നാലെ...മൂന്നെ...രണ്ടെ...ഒന്നേ..പൂജ്യം. &lt;/p&gt;&lt;p&gt;കൃത്യം ആ ശുഭ മുഹൂർത്തത്തിൽ കൊട്ടകയുടെ തകരവാതിൽ വീണ്ടും തുറക്കപ്പെടുന്നു. തള്ളിക്കയറിയ വെളിച്ചത്തോടൊപ്പം ധൃതിയിൽ ഉള്ളിൽ കയറിയ മൂന്നുരൂപങ്ങളെ തിരിച്ചറിഞ്ഞ എന്റെ ഹൃദയം തൽക്ഷണം മിന്നൽ പണിമുടക്ക്‌ പ്രഖ്യാപിച്ച്‌ ഞെട്ടിത്തുറന്നുപോയ വായിലൂടെ പുറത്തേക്ക്‌ ചാടാൻ ഒരു ശ്രമം നടത്തി നോക്കി! &lt;/p&gt;&lt;p&gt;ട്യൂഷൻ സെന്ററിൽ നിറഞ്ഞ പിള്ളേർക്കു മുന്നിൽ ഇപ്പോ ബിൽസ്‌ ഓഫ്‌ എക്സേഞ്ച്‌ റിവിഷൻ നടത്തിക്കൊണ്ടിരിക്കുന്നു എന്ന് ഞാൻ ഉറപ്പിച്ച മുരളിമാഷ്‌ മുന്നിൽ, തൊട്ട്‌ പുറകേ അതിരാവിലെ ഞങ്ങൾക്ക്‌ സ്വിഫ്റ്റ്‌ തിംഗ്സ്‌ ആർ ബ്യൂട്ടിഫുൾ പറഞ്ഞുതന്ന എലത്തൂർ ബാലേന്ദ്രൻ പിന്നെ ഏറ്റവും പിറകിലായി സാക്ഷാൽ ട്യ്യൂട്ടോറിയൽ പ്രിൻസിപ്പാൾ പുലിക്കോടൻ ശശിയും!!!!! &lt;/p&gt;&lt;p&gt;ഇടിവെട്ടിക്കിടന്നവനെ പാമ്പും കടിച്ചു പിന്നെ ആസ്പത്രിക്ക്‌ കൊണ്ടോവും വഴി ആംബുലൻസും മറിഞ്ഞു എന്നറിഞ്ഞാൽ പോലും അന്നേരം എനിക്കാ ചങ്ങാതിയോട്‌ ഒരു സഹതാപവും തോന്നില്ലായിരുന്നു...അപ്ലത്തെ എന്റെ അവസ്ഥ വെച്ചുനോക്കുമ്പോൾ! &lt;/p&gt;&lt;p&gt;കുനിഞ്ഞ്‌ കുനിഞ്ഞ്‌ ഭൂമിയോളം അമർന്നിരുന്ന ഞാൻ ഇടം കണ്ണിട്ട്‌ ആ ഭയങ്കരന്മാരെ ഒന്നു കൂടെ നോക്കി. ടാക്കീസിലെ ഇരുളുമായി ഇനിയും സന്ധിയായിട്ടില്ലാത്ത കണ്ണും വെച്ച്‌ സീറ്റ്‌ തപ്പി നടക്കുന്നു വിദ്വാന്മാർ! &lt;/p&gt;&lt;p&gt;ആ നിമിഷാർദ്ധം എനിക്ക്‌ ധാരാളമായിരുന്നു.പ്രമീളാമ്മയുടെ ഇരിപ്പും കിടപ്പും മറന്ന് ഒറ്റക്കുതിക്ക്‌ ആ തകരവാതിൽ വലിച്ചു തുറന്ന് ഞാൻ പുറത്ത്‌ ചാടി....ഇങ്ങോട്ട്‌ വന്ന്തിന്റെ പകുതി സമയം കൊണ്ട്‌ തിരിച്ചുള്ള ദൂരം പിന്നിട്ട്‌ നേരെ ക്ലാസ്സിൽ വന്നു കയറി! പിന്നെ രാമനാരായണാന്നുള്ള ആ പാട്ട്‌ പ്ലാൻ ചെയ്ത്തതിലും ഒരു രണ്ടു മണിക്കൂർ മുന്നേ പാടി അടുത്തിരിക്കുന്നവനോട്‌ കാര്യം തിരക്കി! &lt;/p&gt;&lt;p&gt;കഴിഞ്ഞ അഞ്ചാറു കൊല്ലത്തെ ചോദ്യ പേപ്പറുകൾ കെട്ടാക്കി കൊണ്ടുവന്ന് അത്‌ മുഴോനും കുട്ട്യേൾക്ക്‌ വിതരണം ചെയ്ത്‌, "ക്ലാസ്‌ കഴിയും മുന്നേ എല്ലാം ചെയ്തു തീർക്കണം" എന്നൊരു സുഗ്രീവാജ്ഞയും കൊടുത്ത്‌ ഒരുപ്പോക്ക്‌ പോയതാണത്രേ മാഷ്‌! &lt;/p&gt;&lt;p&gt;പറന്നു വെട്ടുന്നവനെ തടുക്കാൻ പടച്ചോൻ എറിഞ്ഞിടുന്നവനെ പടയ്ക്കും! അല്ലാണ്ടെന്തു പറയാൻ...!! &lt;/p&gt;&lt;p&gt;പിന്നീടെപ്പഴോ ബഹുജനങ്ങളുടെ നിരന്തരാഭ്യർത്ഥന മാനിച്ച്‌ അതേ ടാക്കീസിൽ ഉൽപത്തി ഒരു രണ്ടാം വരവ്‌ വന്നപ്പോഴാണ്‌ ഒരിക്കൽ ചീറ്റിപ്പോയ തന്ത്രം തന്നെ പയറ്റി പ്രമീളാ മാഡത്തിനെ വിശാലമായി ഒന്നു കണ്ടത്‌. (പറയുമ്പോ എല്ല്ലാം പറയണമല്ലോ....അതിലെ യഥാർത്ത താരം പക്ഷേ പ്രമീള ആയിരുന്നില്ല...ആ താരത്തിനെ അതിനു മുൻപോ ശേഷമോ ഞാനൊട്ട്‌ കണ്ടിട്ടുമില്ല) &lt;/p&gt;&lt;p&gt;ഇപ്പോ ആന്റണിയോസിന്റെ ബ്ലോഗിൽ കണ്ടപ്പഴാണ്‌ ഉൽപത്തി വിണ്ടും പത്തിരുപത്തഞ്ചു വർഷങ്ങൾക്ക്‌ ശേഷം ഒരോർമ്മ പുതുക്കലിനെത്തുന്നത്‌. അനാവൃതമായിക്കിടക്കുന്ന തുടകളും, പുതപ്പിട്ട്‌ മൂടിയ രതിചലനങ്ങളും അരഞ്ഞാണച്ചരട്‌ മാത്രം കെട്ടിയ സ്ഥൂല നിതംബങ്ങളും മാത്രം തീപ്പിടിപ്പിക്കാത്ത സിരകളുമായി ആലോചിക്കൂമ്പോൾ തോന്നുന്നു, യഥാർത്തത്തിൽ മലയാള സിനിമാ ചരിത്രത്തിൽ ഒരു വിപ്ലവമായി അടയാളപ്പെടുത്തേണ്ടുന്ന ഒരു സിനിമയായിരുന്നു ഉൽപത്തി. &lt;/p&gt;&lt;p&gt;പ്രമീളയും കാമുകനും (രവി കുമാർ?) തമ്മിലുള്ള അതിരു വിട്ടൊരു വേഴ്ചാരംഗം, കെ.പി ഉമ്മർ അവതരിപ്പിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥൻ പ്രമീളയെ ബലാത്സംഗം ചെയ്യുന്ന ഒരു രംഗം (ഇത്‌ തുണ്ട്‌ കയറ്റി പൊലിപ്പിച്ചെടുത്തത്‌) പിന്നെ ആ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഒരു നടിയും കെ.പി. ഉമ്മറും തുടങ്ങി വെച്ച്‌ പിന്നീട്‌ അക്കാലത്തെ നിലവാരം വെച്ചു നോക്കുമ്പോൾ നീല എന്നു തന്നെ പറയാവുന്ന തുണ്ട്‌ കയറ്റിയ ഒരു രംഗം....ഇത്രയുമായിരുന്നു (കാല ദേശ വത്യാസങ്ങൾ കണ്ടേക്കാം, ഓർമ്മയിൽ നിന്നെടുത്തെഴുതിയതാണ്‌) ഉൽപത്തിയെ ഉൽപത്തിയാക്കി മാറ്റിയ ചേരുവകൾ! &lt;/p&gt;&lt;p&gt;പക്ഷേ കോമൺ സെൻസുള്ള ഒരു സംവിധായകനും ബിറ്റ്‌ രംഗങ്ങൾ ഉൾപ്പെടുത്തിയ തന്റെ സിനിമ സെൻസർ ബോർഡിനയക്കില്ലല്ലോ? പിന്നെന്തിനായിരുന്നു ബോർഡ്‌ ആ പടത്തിന്‌ അനുമതി നിഷേധിച്ചത്‌?ഇനി അങ്ങിനെയാണെങ്കിൽ തന്നെ ആ പറഞ്ഞ രംഗങ്ങളോടെ ഒരു കോടതിയും ഒരു സിനിമയ്ക്കും പ്രദർശനാനുമതി കൊടുക്കാനും തരമില്ല! അപ്പോൾ......? &lt;/p&gt;&lt;p&gt;മലയാള സിനിമാ ചരിത്രത്തിൽ ഉൽപത്തിയ്ക്കു മുൻപോ അതിനു ശേഷമോ ഒരു സംവിധായകനും കഥയായി ആലോചിക്കുക പോലും ചെയ്യാത്ത അതിന്റെ പ്രമേയമായിരുന്നു ശരിക്കും സെൻസർ ബോർഡിനെ ചൊടിപ്പിച്ചിട്ടുണ്ടാവുക എന്നിപ്പോൾ തോന്നുന്നു. &lt;/p&gt;&lt;p&gt;“എന്തേലുമൊക്കെ ഇപ്പം വരും...ദാ വന്നു......ഛായ്‌ നശിപ്പിച്ചു“ എന്നൊക്കെയുള്ള വെപ്രാളത്തിൽ അന്ന് ആ സിനിമയുടെ കഥയും കോപ്പും ക്ലൈമാക്സുമൊന്നും ശ്രദ്ധിച്ചിരുന്നിരിക്കാൻ തരമില്ല. പക്ഷേ ഇപ്പോൾ അതോർത്തെടുക്കാൻ കഴിയുന്നുണ്ട്‌. ആദി മദ്ധ്യാന്ത പ്പൊരുത്തത്തോടെയല്ലെങ്കിലും! &lt;/p&gt;&lt;p&gt;കെ.പി ഉമ്മർ അവതരിപ്പിക്കുന്ന പോലീസുകാരൻ ദുഷ്ട കഥാപാത്രം ഏതോ ഒരു സാഹചര്യത്തിൽ പ്രമീള അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഓടിച്ചു പിടിച്ച്‌ ബാലാൽസംഗം ചെയ്യുന്നു.അതിലുണ്ടായ പെൺകുട്ടി പിന്നീട്‌ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി വളരുകയും പിന്നീടെപ്പൊഴോ ഒരു റെയ്ഡിനിടയിലോ മറ്റോ ഈ മകൾ പഴയ പോലീസുകാരന്റെ മുന്നിലെത്തിപ്പെടുകയും ആളറിയാതെ അയാൾ അവളെ പ്രാപിക്കുകയും ചെയ്യുന്നതായിരുന്നു അതിന്റെ പ്രമേയം!...ക്ലൈമാക്സ്‌ ഓർമ്മയില്ല! (മിക്കാവാറും അതു കണ്ടിരിക്കാനും ഇടയില്ല) &lt;/p&gt;&lt;p&gt;കപട ലൈംഗിക സദാചാരത്തിന്റെ അപ്പോസ്‌തലന്മാരായ മലയാളിക്ക്‌ മുന്നിൽ അച്ഛനും മകളും തമ്മിലുള്ള രതി പ്രമേയമാക്കാൻ ഇരുപത്തഞ്ചു വർഷം മുന്നേ ഒരു സംവിധായകൻ കാണിച്ച ധൈര്യത്തിനു കൊടുക്കണ്ടേ സാർ, കടുപ്പത്തിൽ ഒരു സലാം! &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-4192220570312081941?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2008/11/1984.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>9</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-3441230208919962614</guid><pubDate>Mon, 20 Oct 2008 11:41:00 +0000</pubDate><atom:updated>2008-10-20T14:51:06.502+03:00</atom:updated><category domain='http://www.blogger.com/atom/ns#'>യാത്ര</category><title>മാതൃഭൂമിക്കു വേണ്ടി ഒരു യാത്ര!</title><description>വിജയ നഗര സാമ്രാജ്യത്തിന്റെ പുകൾ പെറ്റ തലസ്ഥാനമായിരുന്ന ഹം‌പി.....മുഗൾ അധിനിവേശം നശിപ്പിച്ചു കളഞ്ഞ ആ സൂവർണ്ണ നഗരത്തിന്റെ ശേഷിപ്പുകളിലൂടെ ഫോട്ടോ ഗ്രാ‍ഫർ നന്ദകുമാറുമൊത്ത് മാതൃഭൂമി യാത്ര മാഗസിനു വേണ്ടി നടത്തിയ ഒരു യാത്ര &lt;a href="http://english.mathrubhumi.com/travel/yathra/01/hampi.swf"&gt;ഇവിടെ വായിക്കാം&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-3441230208919962614?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2008/10/blog-post.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>4</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-238886335020602424</guid><pubDate>Wed, 20 Aug 2008 13:06:00 +0000</pubDate><atom:updated>2008-08-20T16:21:21.635+03:00</atom:updated><category domain='http://www.blogger.com/atom/ns#'>അനോണി</category><title>അനോണിമാഷേയ്.....!!</title><description>വരമൊഴി/വരമ്പെറ്റമിഴിമൊഴി/ഒളിവെട്ടം;മായക്കാഴ്ച/മുലക്കാമ്പിലന്‍പുറവ്‌/മുലപറിച്ചെറിഞ്ഞ്‌ കലിയാട്ടം/കണ്ണകിത്വം/കലാത്മകത്വംചിത്രഭാഷ/നിറഭേദമൊഴിയാട്ടക്കളം/യാങ്കിച്ചുണ്ടില്‍ ചിത്രലിപി/ചിത്രാക്ഷരമൊഴി വിചിത്രം/&lt;br /&gt;&lt;br /&gt;വല്ലോം തിരിഞ്ഞോ? (തിരിഞ്ഞോന്‌ തിരിഞ്ഞ്‌, അല്ലാത്തോന്‍ നട്ടം തിരിഞ്ഞ്‌)&lt;br /&gt;ഇല്ലല്ലേ.. സത്യായിട്ടും എനിക്കും മനസ്സിലായില്ല! എന്നാലും ഇതും കൂടെ...&lt;br /&gt;&lt;br /&gt;മഹാവിസ്ഫോടനം/അന്ത്യാന്തകപ്രളയം/അവിനാശവിരല്‍മുദ്ര/അണ്ണാന്മുതുക്‌/ചിത്രശലഭച്ചിറക്‌/വരയാടുടല്‌/മയില്‍പ്പീലിക്കണ്ണേറ്‌/&lt;br /&gt;&lt;br /&gt;ഇനീം പിടികിട്ടീല്ലാ?..ഇതാണ്‌ കവിത!!മേല്‍ക്കണ്ടത്‌ ചുമ്മാ വെറുമൊരു സാമ്പിള്‍ വെടിക്കെട്ട്‌!അദുമാതിരി ഖണ്ഡികകള്‍ 20 നു മേലുണ്ട്‌, വായിച്ചര്‍മ്മാദിക്കാന്‍.&lt;br /&gt;&lt;br /&gt;എഴുതിയത്‌ വിജയന്‍ കുനിശ്ശേരി...അച്ചടിച്ചു വന്നത്‌ മെയ്‌ 25ആം തിയ്യതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍!&lt;br /&gt;&lt;br /&gt;എന്തായാലും മലയാളത്തിലെ എണ്ണം പറഞ്ഞ വാരികയിലൊന്നില്‍ അച്ചടിക്കപ്പെട്ടതല്ലേ. എന്റെ ആസ്വാദന നിലവാരത്തിന്റെ അതിഭീകരമായ മൂല്യശോഷണം ഹേതുവായി എനിക്കതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നതാവും വെള്ളം കൂട്ടാത്ത സത്യം. ശരി ഞാനത്‌ വിട്ടു.പക്ഷേ കവിത എന്നെ വിടാന്‍ ഭാവമില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാ? ദേണ്ടെ പിന്നേം..!&lt;br /&gt;&lt;br /&gt;നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രിയില്‍/വരണ്ടകാറ്റിന്റെ പിതൃപേച്ചുകള്‍/ആത്മാക്കള്‍ ആത്മഗതം കൊള്ളുന്ന ഇടനാഴികള്‍/ചുറ്റുഗോവണി ഇറങ്ങിവരുന്നത്‌/തൂങ്ങിച്ചത്ത കന്യക/ലോകത്തെവിടെയോ ഒരു ചുഴി/തിളക്കുന്ന എലിപ്പനി/&lt;br /&gt;&lt;br /&gt;തുടക്കം കൊള്ളാം അല്ലേ...തീര്‍ന്നില്ല!&lt;br /&gt;&lt;br /&gt;.....വയലറ്റ്‌മുഖങ്ങള്‍/തീയാളുന്നമുഖങ്ങള്‍/സ്ഫടികമുഖങ്ങള്‍/ശിലാമുഖങ്ങള്‍/പച്ചമുഖങ്ങള്‍/കളിമണ്മുഖങ്ങള്‍/പിച്ചളമുഖങ്ങള്‍/നീര്‍പോളമുഖങ്ങള്‍/എനിക്ക്‌ മരിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാം/ജീവിച്ചിരിക്കുന്നവരെക്കാള്‍/വള്ളിപ്പന്നപടരുന്നത്‌ പോലെ സ്ഫുടമായി/......ഒരുകൊള്ളിയാന്‍/ഒരുപ്യൂപ്പ/നക്ഷത്രങ്ങള്‍ കെട്ടുപോയ രാത്രി/ഒരു നിഗൂഡ ത്രികോണം/&lt;br /&gt;&lt;br /&gt;(ആ അവസാനത്തെ വരി കഷ്ടിച്ച്‌ നിരുപിക്കാം എന്നു തോന്നുന്നു!!!!)&lt;br /&gt;&lt;br /&gt;വായിച്ചത്‌ മാധ്യമം ആഴ്ചപ്പതിപ്പില്‍..എഴുതിയത്‌ മന്ദാകിനി!&lt;br /&gt;അതോടെ ഒന്നുറപ്പിച്ചു, ഇതാണ്‌ കവിത,ഇതു തന്നെയാണ്‌ കവിത, ഇതുമാത്രമാണ്‌ കവിത.അപ്പോ അനോണിമാഷേ, ഇതും കവിതയല്ലാ എന്നു പറഞ്ഞേക്കല്ല്‌!&lt;br /&gt;&lt;br /&gt;കട്ടമരം,കാട്ടിലെമരം/ആനമറുതാ,വടം വലി (എന്റെ തേവരേ)&lt;br /&gt;ചക്കപ്പഴം/മുയല്‍ക്കുഞ്ഞ്‌/പ്ലാശും മൂട്‌/കബന്ധം(പിന്നേം ചത്തോ)&lt;br /&gt;അണ്ണാന്‍ കുഞ്ഞ്‌/ഹൈക്കു/വാര്‍മുളംതണ്ടില്‍ മുരളീരവം/&lt;br /&gt;പാടവരമ്പ്‌/നനഞ്ഞകണ്‍കോണുകള്‍/കൈതപൂത്ത മണം/&lt;br /&gt;ഇളംകാറ്റ്‌പാതിരാപ്പൂവ്‌/ചുടുനിശ്വാസം/ഉലഞ്ഞ വാര്‍കുഴല്‍/ഉടഞ്ഞ്‌ ചിതറിയ നിലാവ്‌/&lt;br /&gt;കറുത്ത ആകാശം/അടക്കിയ കരച്ചില്‍/ഊഷരഭൂമിയിലെ കുളിര്‍മഴ&lt;br /&gt;പ്രഭാതം, പുല്‍ക്കൊടിത്തുമ്പില്‍ മഞ്ഞുതുള്ളി/മൂവാണ്ടന്മാവിന്റെ കൊമ്പ്‌&lt;br /&gt;കാലപാശത്തിന്‍ കുരുക്ക്‌/തൂങ്ങിയാടുന്ന മരണം...!!!!&lt;br /&gt;&lt;br /&gt;ബാക്കി പിന്നാലെ വരും...&lt;br /&gt;&lt;br /&gt;പറഞ്ഞുവന്നത്‌ വഴിമാറി കൊടകരയ്ക്ക്‌ പോയ്‌ എന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;അനുഭൂതികളുടെ അനസ്യൂതമായ മഹാപ്രവാഹം എന്നോ മനോഹരമായ വാക്കുകളുടെ സുന്ദരമായ ഒത്തു ചേരല്‍ എന്നോ ഒക്കെ പണ്ടെങ്ങാണ്ട്‌ ആരാണ്ടാലോ നിര്‍വചിക്കപ്പെട്ട ഒരു സാധനമാണല്ലോ ഈ കവിത..! അതു പണ്ട്‌..ഇപ്പോ അത്‌ മാറീല്ലെ!അവ്യക്തമായ ആശയങ്ങളുടെയും പരസ്പരബന്ധമില്ലാത്ത വാക്കുകളുടെയും ഒരു വട്ടമേശസമ്മേളനം എന്നോ മറ്റോ മാറ്റിയാരുന്നല്ലോ ഈയിടെ?&lt;br /&gt;&lt;br /&gt;അതെന്തോ ആവട്ട്‌. എന്റെ കയ്യിലിരിക്കുന്ന കാശ്‌ കൊടുത്ത്‌ ഞാന്‍ വാങ്ങിയ വാരികയില്‍ ആയതോണ്ട്‌ എന്റെ വിമര്‍ശനത്തിന്‌ ഒരു ന്യായീകരണമുണ്ട്‌. സംഗതി ഉത്തമോദാത്തമഹാവീരപട്ടാഭിഷേകം ആണേലും എനിക്കു മനസ്സിലായില്ല. ആയതിനാല്‍ അതു പൊട്ട.അതെഴുതിയ കവിയെ ഞാന്‍ തെറി വിളിക്കും കാരണം എന്റെ കാശുപോയ്‌.എന്നാല്‍ കവി തന്റെ വീട്ടുമുറ്റത്ത്‌ ഒരു ബോര്‍ഡ്‌ വച്ച്‌ അതിന്മേലാണ്‌ ഈ കവിതയ്ക്ക്‌ വെട്ടം കൊളുത്തിയത്‌ എന്നു വെയ്ക്കുക...അപ്പോ ആ കവിതയെ അല്ലെങ്കില്‍ കവിയെ കുരിശു മരത്തുമ്മേക്കേറ്റി തുരുമ്പെടുത്ത ആണി നെടുകെയും കുറുകെയും അടിച്ചു കയറ്റുന്നതിനെന്തു ന്യായീകരണം?&lt;br /&gt;&lt;br /&gt;ഗൂഗ്‌ളും,വേര്‍ഡ്‌ പ്രസ്സുമൊക്കെ സൗജന്യമായി പതിച്ചു തരുന്ന സ്ഥലത്ത്‌ ചുമ്മാ മനസ്സീ തോന്നിയതൊക്കെ കുത്തിക്കുറിച്ചു വെക്കുന്ന പാവം ബ്ലോഗേര്‍സിന്റെ നെഞ്ഞത്ത്‌ കുച്ചിപ്പുടീം ഭരതനാട്യോം ഒടുക്കം പോരാഞ്ഞ്‌ ഡപ്പാം കുത്തും കളിക്കണതും ഇതേ സാമാന്യ നായത്തിന്റെ വിശാലപരിധിയില്‍ വരില്ലേന്നൊരു ശങ്കയില്ലേന്നു ചോദിച്ചാ, ഇല്ലാന്നങ്ങുറപ്പിച്ചു പറയാനും പറ്റ്വോ?&lt;br /&gt;&lt;br /&gt;"എന്‍ പൂവാടിയില്‍ നടന്നൊരുനാള്&lt;br /&gt;‍ആദ്യമായൊരാഭാസന്‍ എന്‍ കയ്യില്‍ പിടിച്ചു" എന്നോ&lt;br /&gt;&lt;br /&gt;ഹൃദയത്തില്‍ ഞാന്‍ നിന്‍ പേരെഴുതി&lt;br /&gt;കാലം മഴപെയ്യിച്ചു,അഗ്നി വര്‍ഷിച്ചു&lt;br /&gt;കടല്‍ തിളച്ചു തൂവി,&lt;br /&gt;എന്നിട്ടുംഹൃദയത്തില്‍ നിന്‍ പേരു ചിരിച്ചു നിന്നു" എന്നോ&lt;br /&gt;&lt;br /&gt;സൂര്യാംശു കിരണങ്ങള്‍ തഴുകിത്തലോടി&lt;br /&gt;സൂര്യനെ കണ്ടു ഞാന്‍, സൂര്യ താപം കൊണ്ടു&lt;br /&gt;സൂര്യനില്‍ ലയിച്ചു, സുരലോകം കണ്ടു ഞാന്‍സൂ&lt;br /&gt;ര്യനായ്‌ സൂര്യനില്‍, കര്‍ണ്ണന്റെ അമ്മയായ്‌"&lt;br /&gt;&lt;br /&gt;എന്നോ ഒക്കെ വായിക്കുമ്പോള്‍ അതു കവിതയല്ല, അതില്‍ കവിതയേയില്ല ആയതിനാല്‍ അതെഴുതിയവനെ /വളെ കൊല്ല്‌ കൊല്ല്‌ എന്ന്‌ വര്‍മ്മവക കീചകവധം ആട്ടക്കഥ ആടുന്നതില്‍ എന്തു സാംഗത്യം? ചുമ്മാ ഒരു തമാശ എന്നായിരുന്നുവെങ്കില്‍ അത്‌ നഗ്നമായ വ്യക്തി ഹത്യയിലേക്ക്‌ വഴുതിപ്പോയതിന്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നൊഴിഞ്ഞ്‌ മാറാന്‍ പറ്റുമോ? (ഈ വക കളകാഞ്ചിയും കാകളിയുമൊക്കെ കണ്ട്‌ ബ്ലോഗും പൂട്ടിപ്പോയവരെ നോക്കി ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!)ഏതായാലും കവിതയോടുള്ള ഒരു സ്വാഭാവിക പ്രതികരണം എന്ന വകുപ്പില്‍ പെടുത്തിക്കളയാനും വകുപ്പില്ലല്ലോ ഇതില്‍?&lt;br /&gt;&lt;br /&gt;ഇനി,&lt;br /&gt;&lt;br /&gt;അസ്ഥിക്കൂട്ടീന്നൊരു വിമോചിത പ്രാണപ്പറവ&lt;br /&gt;പറന്ന്‌ പറന്ന്‌ സ്വയം ഹത്യ-കളബലി, കലബലിത്തം....(എന്താണാവോ ഈ കലബലിത്തം?)&lt;br /&gt;&lt;br /&gt;കലാഭാഷ&lt;br /&gt;കലാപഭാഷണം&lt;br /&gt;അകപ്പുറത്ത്‌ബൊഹീമിയനാനക്കളി&lt;br /&gt;&lt;br /&gt;ഇതിലൊക്കെ ഉദാത്ത കവിതയുണ്ടെന്ന്‌ എനിക്കു തോന്നിയില്ലെങ്കിലും പലര്‍ക്കും തോന്നി. അത്‌ കവിതയുടെ കുഴപ്പമല്ലല്ലൊ..എന്റെയല്ലെ എന്റെമാത്രം കുഴപ്പം! ആ ആശാരിക്കോലെടുത്ത്‌ അളവിനു വെച്ചാല്‍ ഏതു ന്യായത്തിന്റെ പുറത്താണ്‌ സഗീറും രാജുവും ശ്രീദേവി നായരും ഒക്കെ എഴുതുന്ന വരികള്‍ കവിതയല്ലാ എന്നു പറയുന്നത്‌?ഏറിപ്പോയാല്‍ സൂര്യാംശുകിരണങ്ങള്‍ എന്നപ്രയോഗം വൈയ്യാകരണ യുക്തിപ്രകാരം നിലനില്‍ക്കുന്നതാണോ എന്നൊന്ന്‌ ഗവേഷണം നടത്തി നോക്കാം അത്ര തന്നെ.&lt;br /&gt;&lt;br /&gt;വയല്‍ക്കരയിലെ വീട്‌, കനല്‍ നിലാവിലെ കൈത,കാഴ്ചപ്പാതി,ഒളിഞ്ഞുനോട്ടം,കണ്ണാടിയിലെ കാഴ്ച, എനിക്കില്ലേ.... ഇതൊക്കെ കവിതകളാണെന്ന്‌ എനിക്കു തോന്നാമെങ്കില്‍.........കര്‍ക്കടകം,കുളം + പ്രാന്തത്തി,കുറിഞ്ഞി, ഞാന്‍ തിരക്കിലാണ്‌ മുതലായവയില്‍ വേറൊരാള്‍ക്ക്‌ കവിത കണ്ടെത്താമെങ്കില്‍........ഇപ്പറഞ്ഞ കോറിയിടലുകളിലും കവിതയുണ്ട്‌ എന്ന്‌ മൂന്നാമതൊരാള്‍ക്ക്‌ തോന്നിക്കൂടേ?&lt;br /&gt;&lt;br /&gt;ആപേക്ഷികമല്ലേ മാഷേ ഗുണനും ഗുണാളനും?&lt;br /&gt;&lt;br /&gt;ഇനി "പോയാലൊരു പോസ്റ്റ്‌ ആയാലൊരു ബെര്‍ളിതോമസ്‌" എന്ന ലൈനിലാണെങ്കില്‍ ഇപ്പറഞ്ഞതൊക്കെ തിരിച്ചെടുത്ത്‌ ചവച്ചരച്ച്‌ കഴിച്ച്‌ മോളില്‍ ഒരു ദ്രാം ചുക്കു കഷായം നില്‍പ്പനുമടിച്ച്‌..............!! സുലാന്‍!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-238886335020602424?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2008/08/blog-post.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>12</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-2391975218510240710</guid><pubDate>Wed, 14 May 2008 19:06:00 +0000</pubDate><atom:updated>2008-05-14T22:11:50.398+03:00</atom:updated><title>കൊഞ്ചനെ കോര്‍ത്ത് കൊളവനെ പിടിക്കുന്നവര്‍!!</title><description>"കൊഞ്ചനെ കോത്ത്‌ കൊളവനെ പിടിക്കുക" എന്നൊരു ചൊല്ലുണ്ട്‌ മലബാറില്‍. കൊഞ്ചന്‍ അഥവാ ചെമ്മീന്‍ തന്നെ വിലപിടിപ്പുള്ള ഒരു ഉരുപ്പടിയാണ്‌. അതിനെ ഇരയായി കോര്‍ത്ത്‌ ചൂണ്ടയിട്ടാല്‍ മിനിമം അതിനേക്കാളും വിലയുള്ള എന്തേലും കിട്ടണമല്ലോ?&lt;br /&gt;&lt;br /&gt;പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ സമ്മതത്തോടെയോ ബലപ്രയോഗത്തിലൂടെയോ അല്ലെങ്കില്‍ ഭീഷണീയിലൂടെയോ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്‌ ഇന്‍ഡ്യന്‍ പീനല്‍ കോഡ്‌ പ്രകാരം വളരെ ഗൗരവതരമായ കുറ്റകൃത്യമാവുന്നു. ജീവപര്യന്തം തടവ്‌ വരെ കിട്ടാവുന്ന കുറ്റ കൃത്യം! കൊലപാതകമടക്കം മറ്റേല്ലാ കുറ്റകൃത്യങ്ങളിലും, താന്‍ കുറ്റം ചെയ്തിട്ടില്ലാ എന്നു പ്രതിക്ക്‌ നിഷേധിച്ചാല്‍ മാത്രം മതി. അത്‌ തെളിയിക്കാനുള്ള ബാധ്യത നുമ്മടെ പോലീസിനാണ്‌! എന്നാല്‍ ഇതില്‍ മാത്രം താന്‍ കുറ്റം ചെയ്തിട്ടില്ല എന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാവുന്നു.&lt;br /&gt;&lt;br /&gt;വസ്തുതകള്‍ ഇങ്ങിനെയായിരിക്കെ ഈ ആസാമിചൈതന്യ സന്തോഷ മാധവനവര്‍കള്‍ടെ കേസില്‍ അസ്സലാകപ്പാടെ എന്തോ ഒരു വശപ്പിശകിന്റെ മണം അടിക്കുന്നുണ്ടോന്നൊരു ശങ്ക വരുന്നില്ലേ....&lt;br /&gt;&lt;br /&gt;ഇല്ലെങ്കില്‍ നോക്കാം.&lt;br /&gt;&lt;br /&gt;വസ്തുതകള്‍:-&lt;br /&gt;&lt;br /&gt;അറസ്റ്റ്‌ ചെയ്യപ്പെടും വരെ ഈ ആസാമിക്കെതിരെ നമുക്കറിയാവുന്ന ആരോപണം എന്തായിരുന്നു? ദുബായില്‍ ബിസിനസ്സ്‌ നടത്തി വരുന്ന ഒരു സ്ത്രീയില്‍ നിന്നും ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 45 ലക്ഷത്തിനു മുകളില്‍ മൂല്യം വരുന്ന യൂ.ഇ.ഈ ദിര്‍ഹംസ്‌ വിദ്വാന്‍ പറ്റിച്ചു എന്നത്‌ മാത്രം! സംശയകരമായി പറയുന്നത്‌ ആയുധ കടത്തില്‍ ആസാമിക്ക്‌ പങ്കുണ്ടായിരുന്നു എന്നൊരാരോപണം! ആയുധം കടത്തിയ ആസാമിയും ഈസാമിയും ഒന്നല്ല എന്നു പോലീസ്‌ തന്നെ അവരുടെ പത്രസമ്മേളനത്തില്‍ തറപ്പിച്ചു പറഞ്ഞിരുന്നു എന്നുമോര്‍ക്കുക!&lt;br /&gt;&lt;br /&gt;പിന്നെ ഹവാല ഇടപാടുകളില്‍ ഒരു വമ്പന്‍ സ്രാവായിരുന്നു എന്നൊരു ആരോപണവും ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ആദ്യം പറഞ്ഞ പറ്റിക്കല്‍സില്‍ യു.ഏ.ഇ യില്‍ നിലവിലുണ്ടായിരുന്ന കേസില്‍ ഇന്റര്‍പോള്‍ അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിയുമായിരുന്നു മാധവനാചാരി!യു.ഏ.ഈ. യും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലില്ലാത്തിടത്തോളം ആ ഒരു കുറ്റത്തിന്‌ ഈസാമിയെ ഇന്ത്യയില്‍ അറസ്റ്റ്‌ ചെയ്യാനും വകുപ്പില്ല.&lt;br /&gt;&lt;br /&gt;ഇന്നലത്തെ പത്ര സമ്മേളനത്തില്‍, ഇന്റര്‍പോളിന്റെ കത്തില്‍ ചങ്ങാതിയെ അറസ്റ്റ്‌ ചെയ്യേണ്ട, ഒരു ഫാക്സ്‌ മാത്രം അയച്ചാ മതി എന്നു പറയുന്ന ഭാഗം, ഐ.ജി വിന്‍സന്റ്‌ പോളും, കമ്മീഷണര്‍ മനോജ്‌ അബ്രഹാമും ഒന്നിലേറെ തവണ പരാമര്‍ശിക്കുകയും ചെയ്തു!&lt;br /&gt;&lt;br /&gt;മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍, ആ ദുബായ്ക്കാരിയുമായി ഒരു സെറ്റില്‍ മെന്റില്‍ എത്താന്‍ കഴിഞ്ഞാല്‍ വളരെ ഈസിയായി ഊരിപ്പോകാമായിരുന്ന ചാര്‍ജുകള്‍.&lt;br /&gt;&lt;br /&gt;അറിഞ്ഞിടത്തോളം രാഷ്ട്രിയ സാംസ്കാരിക മേഖലകളിലെ ഉന്നതന്മാരുമായി അടുത്ത ബന്ധമുള്ള വേന്ദ്രനാകുന്നു മാധവ വേന്ദ്രന്‍!&lt;br /&gt;&lt;br /&gt;അപ്പോള്‍ ആശ്രമം റെയിഡിനും അറസ്റ്റിനും ശേഷം ഇതിലൊക്കെ ഗുരുതരമായ ഈ ലൈംഗിക പീഡനം, അതും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ, ഏതു മാനത്തു നിനാണു പൊട്ടി വീണത്‌?&lt;br /&gt;&lt;br /&gt;ആലോചിക്കണം....&lt;br /&gt;&lt;br /&gt;ആദ്യം പറഞ്ഞ ആരോപണങ്ങള്‍ ശുദ്ധ കള്ളമാണെന്നു പറയാന്‍ മാധ്യമ സമക്ഷം സ്വയം അവതരിച്ചവനാണ്‌ സ്വാമി അമൃത ചൈതന്യ. അതേ ചൈതന്യ അമൃതു കുടിക്കുന്ന ലാഘവത്തോടെ താന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും, അവരുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പോലീസിനോട്‌ സമ്മതിക്കുന്നു!! പത്രസമ്മേളനത്തിനു വന്ന ചൈതന്യമാര്‍ന്ന സന്തോഷനെ കണ്ടാല്‍ ആരേലും പറയുമോ അങ്ങേരെ തല്ലി സമ്മതിപ്പിച്ചതാണ്‌ പോലീസ്‌ ഇക്കഥയൊക്കെ എന്ന്!!??&lt;br /&gt;&lt;br /&gt;വീണ്ടും സംശയങ്ങള്‍!&lt;br /&gt;രണ്ടു കൊല്ലം മുന്നെ നടന്ന പീഡന കഥയുമായി ഈ ഒരു പെണ്‍കുട്ടി ഇപ്പോ മാത്രം പ്രത്യക്ഷപ്പെട്ടതെന്തേ? അതും റെയിഡിനും അറസ്റ്റിനും ശേഷം മാത്രം?&lt;br /&gt;&lt;br /&gt;പീഡിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്ന മറ്റു പെണ്‍കുട്ടികളൊക്കെ എവിടെ?&lt;br /&gt;&lt;br /&gt;തള്ളേ സംശയങ്ങള്‌ തീരണില്ലല്ലോ?&lt;br /&gt;&lt;br /&gt;പത്ര സമ്മേളനത്തില്‍ ഏമാന്മാര്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു...ഇതിയാനെതിരെ ഇപ്പോ നിലവിലുള്ള ചാര്‍ജുകള്‍ ഈ പീഡനവും, പുലിത്തോല്‍ കൈവശം വെച്ചതും മാത്രമാണ്‌...അതിനു മാത്രമായാണ്‌ ഇങ്ങേരെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ എന്ന്!&lt;br /&gt;&lt;br /&gt;അപ്പോള്‍?നമുക്കു ന്യായമായും സംഷയിച്ചൂടെ ഈ പൂണ്ട ആസാമിയും ഒരു പക്ഷേ ഉന്നതന്മാരായ മറ്റു പലരും ചേര്‍ന്ന് നടത്തിയിട്ടുള്ള അതീവ ഗുരുതരമായ മറ്റെന്തൊക്കെയോ കുറ്റകൃത്യങ്ങള്‍ പുറത്ത്‌ വരാതിരിക്കാനുള്ള ഒരു അതിജീവന തന്ത്രമാണ്‌ ഈ പീഡനക്കേസ്‌ എന്ന്? കൊഞ്ചനെ കോര്‍ത്ത്‌ കൊളവനെ പിടിക്കുന്ന അതേ തന്ത്രം?&lt;br /&gt;&lt;br /&gt;കാരണം....ഒരാഴച, ഏറിവന്നാല്‍ പതിനഞ്ചു ദിവസം...അതിനകം ഈ വാര്‍ത്ത മറവിയില്‍ മൂടി മറ്റു വല്ല സെന്‍സേഷണല്‍ സംഭവങ്ങളും ഉയിര്‍ത്തെഴുനേല്‍ക്കും...&lt;br /&gt;&lt;br /&gt;അപ്പോ..വിദഗ്‌ധ പരിശോധനയില്‍ പുലിത്തോള്‍ വ്യാജനായാല്‍? (അതിപ്പോ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്‌)&lt;br /&gt;&lt;br /&gt;പോലീസിനു നല്‍കിയ കുറ്റസമ്മതം തെളിവായി നുമ്മടെ കോടതികള്‍ സ്വീകരിക്കില്ല. കോടതിയില്‍ സ്വാമി ക്ലീനായി കുറ്റം നിഷേധിക്കും, അന്നേരം പരാതിക്കാരിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്നു വന്നാല്‍?&lt;br /&gt;&lt;br /&gt;ഇതു വരെ പരിശോധിച്ചിട്ടില്ലാത്ത സീഡികള്‍ക്ക്‌ അങ്ങിനെയൊരു പീഡന കഥയേ പറയാനില്ല എന്നു വന്നാല്‍?&lt;br /&gt;&lt;br /&gt;സംശയം വേണ്ടാ...സന്തോഷ സ്വാമി ക്ലീന്‍ ക്ലീന്‍ ആയി പുറത്തു വരും. എന്നിട്ട്‌ വല്ല ലണ്ടനിലേക്കോ ആസ്ത്രേലിയായിലേക്കോ പറക്കും. നാലാമതൊരു പാസ്പോര്‍ട്ടുമായി!&lt;br /&gt;&lt;br /&gt;അപ്പഴും ചാര്‍ജുചെയ്യാന്‍ കുറ്റമില്ലാത്ത ആസാമിയുടെ തലയില്‍ പീഡനക്കിരീടം എടുത്തു ഫിറ്റു ചെയ്ത മ്മടെ സ്വന്തം ഏമാന്മാരുടെ ശുഷ്കാന്തിയില്‍ പുളകിതഗാത്രരായി നാം അവര്‍ക്ക്‌ സല്യൂട്ട്‌ കൊടുത്തു കൊണ്ടിരിക്കും!&lt;br /&gt;&lt;br /&gt;മയക്കു മരുന്ന് കടത്തോ,ആയുധക്കടത്തോ, ഭീകരപ്രവര്‍ത്തനമോ അല്ലെങ്കില്‍ അതിലും കൂടിയ മറ്റു വല്ല കേസിലുമോ അകത്താകേണ്ടിയിരുന്ന സ്വാമി അമൃത ചൈതന്യ സന്തോഷ്‌ മാധവന്‍ ഭൂലോകത്തിന്റെ ഏതേലും കോണിലും അങ്ങേര്‍ക്ക്‌ കുഴലൂത്തു നടത്തിക്കൊണ്ടിരുന്ന മ്മടെ സ്വന്തം ദാസന്മാര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നും പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടേയുമിരിക്കും!&lt;br /&gt;&lt;br /&gt;പൊതുജനങ്ങള്‍...!!!പൊട്ടന്മാര്‍!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-2391975218510240710?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2008/05/blog-post_14.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>6</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-4286239668611428188</guid><pubDate>Fri, 09 May 2008 23:43:00 +0000</pubDate><atom:updated>2008-05-11T19:39:19.707+03:00</atom:updated><title>ഞരമ്പുരോഗത്തിന്റെ മൂല കാരണങ്ങള്‍‌!!!</title><description>&lt;p&gt;&lt;strong&gt;രംഗം ഒന്ന്‌...തൃശൂര്‍ കോഴിക്കോട്‌ ഫാസ്റ്റ്‌ പാസ്സഞ്ചര്‍.&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാന്‍: എന്നതാഡേയ്‌ ഇങ്ങനെ ചിരിക്കാന്‍?&lt;/p&gt;&lt;p&gt;ഭാര്യ : അല്ലാ...ഉറക്കത്തിലും കാല്‌ ഇങ്ങനെ കൃത്യായി വര്‍ക്ക്‌ ചെയ്യോ?&lt;/p&gt;&lt;p&gt;ഞാന്‍ : എന്തോന്ന്‌?&lt;/p&gt;&lt;p&gt;ഭാര്യ : ഒന്ന്‌ തിരിഞ്ഞു നോക്കൂ സാര്‍...&lt;/p&gt;&lt;p&gt;നോക്കി. പിറകിലെ സീറ്റില്‍ മൂന്ന്‌ മദ്ധ്യവയസ്കര്‍. അതില്‍ കെട്ടിയോള്‍ഡെ നേരെ പിറകിലിരിക്കുന്ന വിദ്വാന്‍ നല്ല പൂണ്ട ഉറക്കം! പക്ഷേ അവന്റെ കാല്‌....!?&lt;/p&gt;&lt;p&gt;"ഢാാ‍ാ‍ാ‍ാ‍ാ‍യ്‌......." എന്റെ ചോര തിളച്ചു.&lt;/p&gt;&lt;p&gt;"അടങ്ങ്‌ ഭൈരവാ...." ഭാര്യ കൂളായി പറഞ്ഞു. "ഞാനെന്റെ ലതര്‍ ബാഗ്‌ അവിടെ വെച്ചു കൊടുത്തിട്ടുണ്ട്‌, അവന്‍ ചവിട്ടിത്തിരുമ്മി സായൂജിക്കട്ടെ"&lt;/p&gt;&lt;p&gt;"എന്നാലും....." ഞാന്‍ വീണ്ടും കുതറി&lt;/p&gt;&lt;p&gt;"ഒരെന്നാലുമില്ല, ദേണ്ടെ മൂന്നും തടിമാടന്മാരാ...പിന്നെ ച്ചിരെ വെള്ളത്തിലുമാണെന്നു തോന്നുന്നു. വേണോ...?"&lt;/p&gt;&lt;p&gt;"ന്നാ വേണ്ട..നീ ഇപ്പുറത്തിരുന്നോ, ആ ചവിട്ട്‌ ഞാന്‍ ശരിയാക്കിത്തരാം"&lt;/p&gt;&lt;p&gt;"അതോക്കെ..."&lt;/p&gt;&lt;p&gt;എന്തായാലും കാലിന്റെ സ്വന്തം ബാറ്ററി അതോടെ തീര്‍ന്നു എന്നു തോന്നുന്നു. രണ്ടത്താണിയില്‍ മൂന്നു തണ്ണിയണ്ണന്മാരും ഇറങ്ങിപ്പോകുന്നത്‌ വരെ തിരിഞ്ഞു നോക്കി നോക്കി എന്റെ പിടലി ഉളുക്കിയത്‌ മിച്ചം!&lt;/p&gt;&lt;p&gt;&lt;strong&gt;രംഗം രണ്ട്‌....വാസ്കോ ഹൗറാ എക്സ്പ്രസ്സ്‌.&lt;/strong&gt;&lt;/p&gt;&lt;p&gt;"സ്‌ക്യൂസ്‌ മീ....!!" ഒരു പാതി മയക്കത്തിലായിരുന്ന ഞാന്‍ കണ്ണു തുറന്നു. പിന്നെ കണ്ണു തുറിച്ചു. മുന്നില്‍ പാതി മുക്കാലും നഗ്നമായ ഒരു പെണ്‍വയര്‍!! കണ്ണു തിരുമ്മി ഒന്നൂടെ നോക്കി. നെഞ്ചിനും ഇച്ചിരെ താഴെ അവസാനിക്കുന്ന ടോപ്പും പൊക്കിളിനും ഒരു പാടു താഴേന്നു തുടങ്ങുന്ന ജീന്‍സുമണിഞ്ഞ്‌, അവളിട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ പരസ്യം പോലെ ഒരു പെങ്കൊച്ച്‌. (ഷുവര്‍... മെയിഡിന്‍ ഇന്‍ഡിയാ....!)&lt;/p&gt;&lt;p&gt;ആകെ നാലാള്‍ക്കിരിക്കാനുള്ള സീറ്റില്‍ ഞെരുങ്ങിയിരിക്കുന്ന ഞങ്ങള്‍ അഞ്ചാണുങ്ങള്‍ക്കിടയില്‍ ചന്തി വെക്കാന്‍ ഒരിത്തിരി സ്ഥലം ആ കൊച്ച്‌ കണ്ടു പിടിച്ചിരിക്കുന്നു!(അദു ശരി... ഇവളായിരുന്നല്ലേ പണ്ട്‌ അറബിയോടെ വന്നിരുന്ന ഒട്ടകം!)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വളരെ ഓട്ടോമെറ്റിക്‌ ആയി ഞാന്‍ വലത്തോട്ടും ഇടതുവശത്തിരിക്കുന്നവന്‍ ഇടത്തോട്ടും ഒന്നും കൂടെ ഞെരുങ്ങിയൊതുങ്ങി. ഈര്‍ന്നു വെച്ച മരത്തിന്‌ ആപ്പടിക്കുംപോലെ അവളാ വിടവില്‍ തിരുകിക്കയറി!&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കേവലം നാലു മാസങ്ങള്‍ക്കിടയില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലുമായി എനിക്കുണ്ടായ ഈ രണ്ടനുഭവങ്ങള്‍ വെച്ച്‌ ഞാനൊരു തിയറി കണ്‍ക്ലൂഷിച്ചാലോ?&lt;/p&gt;&lt;p&gt;കേരളത്തിലെ ആണ്‍പിറന്നോന്മാരെല്ലാം തരം കിട്ടിയാല്‍ പെണ്ണുങ്ങളെ ഞോണ്ടും, ഞവിടും, ഞൊട്ടും! കേരളം വിട്ടാലോ...!! ഹമ്മേ വായില്‍ കയ്യിട്ടാപ്പോലും കടിക്കാത്ത മാന്യന്മാര്‍ ആണുങ്ങള്‍....!!! &lt;/p&gt;&lt;p&gt;അതെന്താണോളീ, വാളയാര്‍ ചുരം കടന്നാലോ അല്ലേല്‍ ഇരിട്ടി മട്ടന്നൂര്‍ ശ്രീകണ്ഠാപുരം വഴി മാക്കൂട്ടം കടന്നാലോ ഈ ആണുങ്ങളുടെ ആ ഞോണ്ടാനുള്ള പ്രചോദന്‍ ഹിമാലയം കേറി സന്യസിക്കാന്‍ പോക്വോളീ....?!&lt;/p&gt;&lt;p&gt;ഛായ്‌.....ദെന്തോരം ചര്‍ച്ച ചെയ്ത്‌ ചര്‍ച്ച ചെയ്ത്‌ മ്മളെത്ര കമന്റ്‌ വേസ്റ്റാക്കിയതാ, ഇതുവരെ രാമര്‍ സീതയ്ക്കെപ്പടി എന്നു പുരിഞ്ചില്ലയാ?&lt;/p&gt;&lt;p&gt;സഹോദരാ, മാന്യാ....സോറി മാന്യ സഹോദരാ... പ്രചോദന്‍ എല്ലാ ആണുങ്ങളിലും, അത്‌ പാടുള്ളതാണ്‌ എന്നുള്ള പെണ്ണുങ്ങളോട്‌ തോന്നും, അല്ലെങ്കില്‍ തോന്നണം. അത്‌ ജന്തു വര്‍ഗങ്ങളുടെ നില നില്‍പിനാവശ്യമായ ഒരു അടിസ്ഥാന ചോദനയാകുന്നു. ഭക്ഷണം പോലെ, വിസര്‍ജനം പോലെ തികച്ചും സ്വാഭാവികം. പക്ഷേ അതിനെ അടക്കി വെക്കാതെ, തോന്നും പോലെ പ്രകടിപ്പിക്കുന്നതാണ്‌ അമാന്യന്‍മാരും സഹോദരന്‍മാരുമല്ലാത്ത ആണുങ്ങളുടെ പ്രഖ്യാപിത ലക്ഷണങ്ങള്‍!!&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഹതു ശരി, അപ്പോ നല്ലോണം വിശക്കുമ്പം ചിക്കന്‍ ബിരിയാണി കണ്ടാല്‍ പിരിയാണി ഇളകാതെ "ഇപ്പം ഞമ്മക്ക്‌ മാണ്ടാ" ന്നു പറഞ്ഞാല്‍, അല്ലേല്‍ നല്ലോണം മുട്ടുന്നേരം രണ്ടാം ക്ലാസില്‍ പോവാതെ മസിലും മുറുക്കിപ്പിടിച്ചിരുന്നാല്‍ മ്മളും മാന്യനാകുമോ സര്‍/മാഡം?&lt;/p&gt;&lt;p&gt;ദാണ്ടെ കിടക്കണ്‌! ഡോ...മാന്യാനുഭാവീ, മാന്യനെന്നു ഭാവിക്കുന്നവനേ....തിന്നലും അതിന്റെ അനുബന്ധ പ്രക്രിയകളിലും വാദിയും പ്രതിയും നീ തന്നെയാകുന്നു. മറ്റേത്‌ അങ്ങിനെയല്ല കൂവേ! അത്‌ തരാതരം നടക്കണമെങ്കില്‍ മിനിമം രണ്ടാളെങ്കിലും വേണ്ടേ?&lt;/p&gt;&lt;p&gt;വേണേല്ലോ...അല്ലേല്‍ അത്‌ അവരൊക്കെ പറേണ ആ ലതായിപ്പോകില്ലേ?&lt;/p&gt;&lt;p&gt;ഏത്‌....?&lt;/p&gt;&lt;p&gt;ആ...ആ...സ്വയം.....?&lt;/p&gt;&lt;p&gt;കറക്ട്‌. അപ്പോ ഈ പ്രക്രിയയില്‍ പങ്കാളിയാകുന്ന ആ രണ്ടാമത്തവള്‍ഡെ അല്ലെങ്കില്‍ ആ രണ്ടാമത്തവന്റെ ഒരു സമ്മതം കൂടെ ആ സ്വാഭാവിക ചോദനയുടെ സ്വാഭാവിക പൂര്‍ത്തീകരണത്തിനു വേണേല്ലോ?&lt;/p&gt;&lt;p&gt;പിന്നെ പിന്നെ തീര്‍ച്ചയായും വേണ്ടതല്ലേ.... &lt;/p&gt;&lt;p&gt;അപ്പോ മാന്യദേഹമേ, ബസ്സീന്നോ ഏറിപ്പോയാ വിമാനത്തീന്നോ സീറ്റിന്റെ എടേക്കൂടെ കയ്യിട്ട്‌ പിതുക്കും മുന്നേ നീ എത്ര പെണ്ണുങ്ങള്‍ഡെ സമ്മതം ചോദിച്ചിട്ടുണ്ട്‌?&lt;/p&gt;&lt;p&gt;ഹതുശരി അപ്പോ അതാണു പ്രശ്നം! സമ്മതമില്ലാതെ സ്പര്‍ശിക്കരുത്‌ അതാണ്‌ മര്‍മ്മം!&lt;/p&gt;&lt;p&gt;അതേ അതു തന്നെ മര്‍മ്മം! സമ്മതമില്ലാതെ തൊടുന്നത്‌ മാത്രമല്ല, തുറിച്ചു നോക്കണതും, കമന്റുന്നതും ഒക്കെ പീഡനത്തിന്റെ പരിധിയില്‍ വരും....(ഹപ്പ, ഈ ബ്ലോഗിലൊക്കെ കമന്റിടുന്നതും വരോളീ പീഡനത്തിന്റെ വിശാല പരിധിയില്‍?)&lt;/p&gt;&lt;p&gt;അപ്പോ ഒരു സംശയം...ചിലപ്പോ ബസ്സീന്നോ ട്രെയിനീന്നോ അല്ലേല്‍ സിനിമാതിയേറ്ററീന്നോ ഒക്കെ ആയതോണ്ടാണ്‌ തരുണീ മണി സേഫ്റ്റിപിന്‍ വെച്ചു കുത്തിയതെങ്കിലോ?&lt;/p&gt;&lt;p&gt;അതുശരി അപ്പോ കുത്തും കിട്ടീട്ടുണ്ട്‌! അതായത്‌ വളരെ പ്രൈവറ്റായി ചോദിച്ചാല്‍ ആരേലും സമ്മതിച്ചാലോന്ന്‌ അല്ലേ?&lt;/p&gt;&lt;p&gt;ഹദേ...&lt;/p&gt;&lt;p&gt;പിന്നെന്തു പ്രശ്നം? വളരെ പ്രൈവറ്റായി ആ ചോദന തീര്‍ക്കണം, അത്ര തന്നെ.&lt;/p&gt;&lt;p&gt;അതു പ്രശ്നമാവൂലേ...&lt;/p&gt;&lt;p&gt;അത്‌ നിങ്ങള്‍ഡെ ശ്രദ്ധക്കുറവിന്റെ അളവോ,തന്റെ ഭാര്യയുടെ ഉന്നമോ,അവള്‍ഡെ ആങ്ങളമാരുടെയോ കല്യാണം കഴിഞ്ഞതാണേല്‍ ഭര്‍ത്താവിന്റെയോ പിന്നെ നാട്ടുകാരുടെയോ ഒക്കെ തടി മിടുക്കോ ഏതാണു മുന്‍പില്‍, അതു പോലിരിക്കും. അല്ലാണ്ടെ ഇന്ത്യന്‍ ഭരണഘടനയില്‍ അതിനു വകുപ്പില്ല.&lt;/p&gt;&lt;p&gt;ഇല്ലേ?&lt;/p&gt;&lt;p&gt;ഭീഷണിയോ, ബ്ലാക്ക്‌ മെയിലിംഗോ,പരപ്രേരണയോ കൂടാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും, സ്വന്തം തീരുമാനപ്പുറത്ത്‌,ഏതെങ്കിലും വിധത്തിലുള്ള പ്രതിഫലേച്ഛ കൂടാതെയും, സമൂഹത്തിലെ മറ്റു വ്യക്തികള്‍ക്ക്‌ ഏതെങ്കിലും വിധത്തിലുള്ള അലോസരമുണ്ടാക്കതെയും, ചോദനയ്ക്കൊരു ചാലു കീറിയാല്‍ അവരെ ശിക്ഷിക്കാന്‍ തല്‍ക്കാലം ഇന്ത്യന്‍ ഭരണ ഘടനയില്‍ വകുപ്പില്ല.....!!&lt;/p&gt;&lt;p&gt;അപ്പോള്‍ വേശ്യാവൃത്തിക്ക്‌ അറസ്റ്റു ചെയ്യപ്പെട്ട ആണിനും പെണ്ണിനും സ്വന്തമിഷ്ടപ്രകാരമാണെന്നും,കാശു വാങ്ങിച്ചിട്ടില്ലെന്നും വാദിച്ചു രക്ഷപ്പെടാല്ലോ? (ഹാവൂ...)&lt;/p&gt;&lt;p&gt;ഉവ്വ്‌, അതു തന്നല്ലേ നടക്കണത്‌....കൊട്ടും കുരവയും ആര്‍പ്പും വിളിയുമായി അറസ്റ്റ്‌ നടന്ന വാണിഭക്കേസുകളില്‍ എത്രയെണ്ണത്തിനു ശിക്ഷ കിട്ടി എന്നു തിരക്കിയിട്ടുണ്ടോ?&lt;/p&gt;&lt;p&gt;ഹേയ്‌..ഞാനെന്തിനു തിരക്കണം?&lt;/p&gt;&lt;p&gt;ചുമ്മാ അറിഞ്ഞിരിക്കാലോ...ഇപ്ലത്തെ കണക്കു വെച്ചു നോക്കിയാല്‍ വെറും രണ്ടു ശതമാനത്തിനും താഴെ!ഞാന്‍ പറഞ്ഞതല്ല...മ്മടെ ഐ.ജി തന്നെ പറഞ്ഞതാ.പക്ഷേ നുമ്മടെ പോലീസുകാര്‍ ആരാ മക്കള്‍!നിയമ പുസ്തകത്തില്‍ വകുപ്പില്ലെങ്കിലും, അറസ്റ്റ്‌ നടന്ന ഉടന്‍ സകല ലവന്‍മാരുടെയും ലവള്‍മാരുടെയും പേരും, വീട്ടുപേരും വിളിപ്പേരും നാളും ജാതകവുമെല്ലാം മീഡിയയ്ക്ക്‌ കൊടുത്തു കളയും, കണ്ണീച്ചോരയില്ലാതെ! വാണീന്നൊരു തുടക്കം വീണു കിട്ടിയാ മീഡിയ വിടുമോ....ബാക്കി വിവരങ്ങള്‍ പ്രാ.ലേയെ ഓടിച്ചിട്ട്‌ പിടിപ്പിച്ച്‌ ഒത്താല്‍ പടം സഹിതം വരും വാര്‍ത്ത...!!ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കോഴിക്കോട്ടെ അസി.മാനേജര്‍ ശിവശങ്കരന്‍ നായരെ,അതേ കോഴിക്കോട്ടുള്ളൊരു സുഖ തിരുമ്മു കേന്ദ്രത്തീന്ന്‌ "തൊണ്ടി" സഹിതം പിടികൂടീന്നൊരു വാര്‍ത്ത പത്രത്തില്‍ വായിച്ചാല്‍, ആ എണ്ണത്തോണീല്‍ കിടക്കും മുന്നെ ഞാനും നീയുമൊക്കെ രണ്ടാമതൊന്നാലോചിക്കും.അല്യോ? &lt;/p&gt;&lt;p&gt;അത്‌ താണ്ട്രാ പോലീസ്‌!&lt;/p&gt;&lt;p&gt;അപ്പോ, കോടതി വെര്‍ക്കനെ വിട്ടാ പോലീസേമാന്മാര്‍ക്കെതിരെ മാന നഷ്ടത്തിനു കേസ്‌ ഫയല്‍ ചെയ്തൂടോളീ?&lt;/p&gt;&lt;p&gt;ഒവ്വ...! ഏതായാലും പുഴുത്തു ഇനി അതിന്മേല്‍ ശുനകനെ കൊണ്ട്‌ അപ്പീം കൂടെ ഇടീക്കുമോഡെയ്‌ തലയ്ക്കു വെളിവുള്ള ആരേലും....!!&lt;/p&gt;&lt;p&gt;എന്നാലും ആ ഐപീസീ 497 ആം വകുപ്പെടുത്ത്‌ വീശിയാലോ കുരുത്തം കെട്ട വക്കീലമ്മാര്‍?&lt;/p&gt;&lt;p&gt;ചുള്ളന്‍ വകുപ്പും വെവരവുമെല്ലാം തെരക്കി തയ്യാറായിട്ടാണല്ലെ വരവ്‌! ഇദെന്തോന്നിനുള്ള പുറപ്പാടാണ്‌ ചക്കരേ? നാനൂറ്റി തൊണ്ണൂറ്റി എഴാമന്‍ ഐപീസി അഡല്‍റ്ററി എന്ന കുറ്റമാണ്‌ കൈകാര്യം ചെയ്യണത്‌.&lt;/p&gt;&lt;p&gt;അദെന്തോന്ന്‌ സാധനം?&lt;/p&gt;&lt;p&gt;പറയാം...ദേണ്ടെ ആ പോണത്‌ ചെത്തുകാരന്‍ ചെല്ലപ്പേട്ടന്റെ ഭാര്യ രാധാമണിച്ചേച്ചിയാണെന്ന്‌ നിനക്കറിയാലോ?&lt;/p&gt;&lt;p&gt;അതീനാട്ടിലെ ഏതു ചെറുപ്പക്കാരനാ അറിയാന്‍പാടില്ലാത്തേ?&lt;/p&gt;&lt;p&gt;അപ്പോ അതറിഞ്ഞോണ്ട്‌ നീ അവരെയൊന്നു വളയ്ക്കാന്‍ ശ്രമിച്ചൂന്ന്‌ വെക്കാ&lt;/p&gt;&lt;p&gt;ഹതുശരി...എന്റെ എറച്ചി കൊണ്ട്‌ ബിരിയാണി വെച്ചോളാന്ന്‌ വല്ല നേര്‍ച്ചേം ഉണ്ടോ?&lt;/p&gt;&lt;p&gt;ഹെയ്‌ നീ ചുമ്മാ വിചാരിക്ക്‌...&lt;/p&gt;&lt;p&gt;ആ വിചാരിച്ചു (ആ വിചാരിച്ചതെങ്ങാന്‍ അങ്ങേരറിഞ്ഞാ മതി..ഹെന്റമ്മോ)&lt;/p&gt;&lt;p&gt;ശരി...ചുമ്മാ അവരങ്ങ്‌ വളഞ്ഞൂന്നും വിചാരിക്ക്‌...&lt;/p&gt;&lt;p&gt;ശരിക്കും!!!? ന്നാ ഒരുമിനുട്ട്‌ ഞാനിപ്പോ വരാം&lt;/p&gt;&lt;p&gt;എവിടെപ്പോണ്‌?&lt;/p&gt;&lt;p&gt;ഒന്നു വളച്ചു നോക്കീട്ട്‌ ഠപ്പേന്നു വരാം&lt;/p&gt;&lt;p&gt;ഡേയ്‌ ചുമ്മാ വിചാരിച്ചാ മതി..&lt;/p&gt;&lt;p&gt;ശരി വിചാരിച്ചു നൂറു വട്ടം!&lt;/p&gt;&lt;p&gt;ഒടുക്കം ആ സംഭവം അങ്ങു നടന്നൂന്നും വിചാരിക്ക്‌..&lt;/p&gt;&lt;p&gt;ഏത്‌ സംഭവം....ഒ ഓ...ലാ സംഭവം. അതിങ്ങള്‌ പറേന്നതിലും മുന്നെ തന്നെ ഞാന്‍ വിചാരിച്ചു കഴിഞ്ഞു (പറ്റിച്ചേ)&lt;/p&gt;&lt;p&gt;ഇനി അത്‌ ചെല്ലപ്പേട്ടന്‍ അറിഞ്ഞൂന്നും കൂടെയങ്ങ്‌ വിചാരിക്ക്‌.&lt;/p&gt;&lt;p&gt;ദേ മനുഷ്യാ ചോര ഐസ്‌ വാട്ടറാക്കണ വര്‍ത്താനം പറേല്ലേ...പീസ്‌ പീസായ ഡെഡ്ബോഡി മയ്യത്തടക്കാന്‍ ശവപ്പെട്ടി വേണ്ടി വരില്ല, പെരുങ്കായത്തിന്റെ സഞ്ചി തോനെ മതിയാകും...&lt;/p&gt;&lt;p&gt;ഹെയ്‌ ചെല്ലപ്പേട്ടന്‍ നല്ല ശമരിയാക്കാരനായി നിനക്കെതിരെ ഒരു കേസ്‌ ഫയല്‍ ചെയ്താല്‍ നിനക്കു വേറെ കിട്ടും പണി...ഈ നാനൂറ്റി തൊണ്ണുറ്റി ഏഴു വക!(പ്രത്യേകം നോട്ട്‌ ചെയ്യുക ഇതില്‍ നാട്ടുകാര്‍ക്ക്‌ ഇടപെട്ടളയാന്‍ വകുപ്പില്ല!)&lt;/p&gt;&lt;p&gt;എത്ര?&lt;/p&gt;&lt;p&gt;അഞ്ചു കൊല്ലം തടവും അതിനൊത്ത പിഴയും.&lt;/p&gt;&lt;p&gt;അവള്‍ക്കോ?&lt;/p&gt;&lt;p&gt;ഹ ഹാ...ഈ ഒരു കുറ്റത്തിന്‌ തരുണീമണിയെ ശിക്ഷിക്കുന്നത്‌ പോയിട്ട്‌ അവള്‍ടെ പേരു പോലും മിണ്ടിപ്പോകരുതെന്ന്‌ ഹതേ നിയമപുസ്തകത്തില്‍ അതേ വകുപ്പില്‍ അടിവരയിട്ട്‌ പറയുന്നുണ്ട്‌ കുഞ്ഞേ...കുഞ്ഞാടേ!&lt;/p&gt;&lt;p&gt;ഹതേത്‌ കോപ്പിലെ ന്യായം? ഞാനും അവളും ചെയ്തത്‌ ഒരേ കുറ്റമല്ലേ...എന്നിട്ടും?&lt;/p&gt;&lt;p&gt;അത്‌ നിനക്ക്‌! ഇന്ത്യന്‍ ഭരണഘടനയ്ക്ക്‌ വേശ്യാവൃത്തി ഒഴിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ മുക്കാലേ മുണ്ടാണിയിലും പെണ്ണുങ്ങള്‍ അബലകളും, തദ്വാരാ ഇരകളും ആകുന്നു. ഇവിടെയും അങ്ങിനെ തന്നെ.&lt;/p&gt;&lt;p&gt;ദേ തിളയ്ക്കണ്‌..തിളയ്ക്കണ്‌...&lt;/p&gt;&lt;p&gt;എന്തോന്ന്‌ തിളയ്ക്കണ്‌?&lt;/p&gt;&lt;p&gt;എന്റെ ചോര! ഈ കൊടിയ അനീതിയ്ക്കെതിരെ ഘോര ഘോരം പ്രതികരിക്കാന്‍...&lt;/p&gt;&lt;p&gt;അത്‌ നട്ടെല്ലുള്ള പെണ്ണുങ്ങ പ്രതികരിച്ചോളും...ഈ ഉത്തരത്യന്താധുനിക ലോകത്തില്‍ പെണ്‍ വര്‍ഗത്തെ മൊത്തം അബലകളും ഉപഭോഗ വസ്തുക്കളുമാക്കി വെയ്ക്കുന്ന കാടന്‍ നിയമത്തിനെതിരെ അവര്‍ പ്രതികരിച്ചോളും....ഇതേതാണ്ട്‌ 1860ല്‍ ബ്രിട്ടീഷ്‌കാരന്മാര്‍ ഉണ്ടാക്കി വെച്ച നിയമമാകുന്നു. ഒരു പക്ഷേ അന്ന്‌ സ്ത്രീകളില്‍ ഈ പറേണ ലൈംഗിക ചോദനയും രതിമൂര്‍ച്ഛയുമൊന്നും കണ്ടുപിടിച്ചു കാണില്ല. അതൊക്കെ പിന്നിപ്പളെങ്ങാണ്ട്‌ വനിതേം ഗൃഹലക്ഷ്മിയുമൊക്കെ പ്രത്യേക പതിപ്പിറക്കിയും നിരന്തരം ഉത്ബോധിപ്പിച്ചും ഉണ്ടാക്കിയെടുത്ത മഹാ സംഭവങ്ങളല്ലേ!&lt;/p&gt;&lt;p&gt;എന്നാലും...!&lt;/p&gt;&lt;p&gt;ഒരെന്നാലുമില്ല. ദാ ഇതു കൂടെ കേളെടി കണ്മണീ...! ലൂസി ഗ്രെയ്‌ എന്ന സൈക്കോളജിസ്റ്റ്‌ പറേണത്‌, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലുമൊരു പരസ്ത്രീയേയോ, പരപുരുഷനെയോ മനസ്സിലെങ്കിലും ആഗ്രഹിക്കാത്തവരായി ഏതേലും ആണായി പിറന്നവനോ, പെണ്ണായി പിറന്നവളോ ഈ ഭൂമുഖത്തുണ്ടാവാന്‍ ഒരു സാധ്യതയുമില്ല എന്നാണ്‌! ഇനി അഥവാ ആരെങ്കിലുമുണ്ടെങ്കില്‍ അവന്‌/അവള്‍ക്ക്‌ മാനസികമായി എന്തോ തകരാര്‍ ഉണ്ടായതാവാനേ വഴിയുള്ളൂ!&lt;/p&gt;&lt;p&gt;അതെന്തിന്‌ ലൂസി ഗ്രേ തന്നെ പറയണം? ഈ ഞാന്‍ പറഞ്ഞാലും പോരേ....!!എനിക്ക്‌ തോന്നണത്‌ ഈ സെക്സിന്‌ ലൈസന്‍സ്‌ കൊടുക്കണ കല്യാണം എന്ന ഏര്‍പ്പാടിനെന്തരോ കുഴപ്പങ്ങള്‍ ഉണ്ടെന്നാണ്‌! (ലേണേഴ്സ്‌ ലൈസന്‍സ്‌ മാത്രമെടുക്കുന്നവരെ പറ്റി ഒരക്ഷരം മിണ്ടരുത്‌...വിഷയം അതല്ല)&lt;/p&gt;&lt;p&gt;കല്യാണംന്നു പറേണത്‌ ലൈംഗിക ബന്ധത്തിനു കൊടുക്കുന്ന അനുമതിപത്രമാണെന്നു പറഞ്ഞു തന്ന മഹാന്‍ ആരാണു സര്‍?&lt;/p&gt;&lt;p&gt;എന്തേ അതല്ലേ?&lt;/p&gt;&lt;p&gt;ആ ബന്ധവും വിവാഹ ബന്ധനവും തമ്മില്‍ അത്രയ്ക്കങ്ങ്‌ ക്ലോസാവാനുള്ള വകുപ്പില്ല.കല്യാണത്തിന്‌ അതിലും സുപ്രധാനമായ ചില അവതാര ലക്ഷ്യങ്ങളുണ്ട്‌.&lt;/p&gt;&lt;p&gt;ഞെക്കിത്തെളിക്ക്‌...&lt;/p&gt;&lt;p&gt;ഈ മനുഷ്യ കുലം അതിന്റെ തുടക്കത്തിലേ ഇങ്ങിനൊന്നുമായിരുന്നില്ലല്ലോ...അതൊരുപാട്‌ പരീക്ഷണങ്ങളിലൂടെയും, കൊടുക്കല്‍ വാങ്ങലുകളിലൂടെയും പരിണമിച്ച്‌ പരിണമിച്ച്‌ ദേ ഇപ്പോ ഈ കോലത്തിലെത്തി നില്‍ക്കുന്ന ഒന്നല്ലേ...&lt;/p&gt;&lt;p&gt;എന്നു പറയുന്നതില്‍ തെറ്റില്ല....&lt;/p&gt;&lt;p&gt;ആ ട്രയല്‍ ആന്‍ഡ്‌ എറര്‍ പരിണാമങ്ങള്‍ക്കൊടുവില്‍, മനുഷ്യ കുലം തമ്മിലടിച്ചു നശിച്ചുപോകാതിരിക്കാനും, അന്യം നിന്നു പോകാതിരിക്കാന്‍ അതിന്റെ പുതു മുളകള്‍ക്ക്‌, അതായത്‌ കുഞ്ഞുങ്ങള്‍ക്ക്‌, ആവശ്യമായ ശ്രദ്ധയും പരിചരണവുമൊക്കെ കിട്ടാനും, നിസ്സഹായരായ വൃദ്ധജനങ്ങളെ നോക്കാനുമൊക്കെയായി കുടുംബം എന്ന ഒരു സാമൂഹ്യക്രമം ഉരുത്തിരിഞ്ഞു വന്നു. അതിന്റെ ആധാരശിലയായി വിവാഹം എന്ന ആചാരവും നിലവില്‍ വന്നു എന്നൊക്കെ പറയാം. ചുരുക്കത്തില്‍ മനുഷ്യന്‍ എന്ന മഹാ സൗധത്തിന്റെ ഇഷ്ടികകളാവുന്ന വ്യക്തികളെ തമ്മില്‍ ശക്തമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന സിമന്റാകുന്നു ഈ കല്യാണം.&lt;/p&gt;&lt;p&gt;ആലങ്കാരികം ച്ചിരെ കൂടിപ്പോയോന്നൊരു ശങ്ക!&lt;/p&gt;&lt;p&gt;ആ പോട്ട്‌...! ഞാനൊരൂട്ടം ചോദിക്കട്ടെ.ഈ കല്യാണം എന്ന ഏര്‍പ്പാടിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്‌ ആരാണ്‌? ആണോ പെണ്ണോ?&lt;/p&gt;&lt;p&gt;ദെന്തൊരു മണ്ടന്‍ ചോദ്യം? പെണ്ണല്ലാണ്ട്‌ വേറാര്‌?&lt;/p&gt;&lt;p&gt;ആര്‌ പറഞ്ഞ്‌?&lt;/p&gt;&lt;p&gt;അത്‌ പണ്ടെങ്ങാണ്ട്‌ തന്നെ ഒരാള്‌ പറഞ്ഞു വെച്ചതല്ലേ? ചെറുപ്പത്തില്‍ പിതാവിനാലും, യൗവനത്തില്‍ ഭര്‍ത്താവിനാലും, വാര്‍ധക്യത്തില്‍ മക്കളാലും പൊന്നു പോലെ നോക്കപ്പെടേണ്ട ഒരു സാധനമാകുന്നു സ്ത്രീ എന്ന്‌!&lt;/p&gt;&lt;p&gt;അതെന്ത്‌ ചത്തു കഴിഞ്ഞാലുള്ള കാര്യം പറയാഞ്ഞെ! ചുമ്മാതല്ല, വെവരമുള്ള പെണ്ണുങ്ങള്‍ ആ പുത്തകം കൊണ്ട്‌ സ്വന്തം ഭര്‍ത്താവിന്‌ ചായ കൊടുക്കാന്‍ വെള്ളം തിളപ്പിച്ചത്‌.&lt;/p&gt;&lt;p&gt;ആണുങ്ങളെ മാനം കെടുത്തല്ലേ...?&lt;/p&gt;&lt;p&gt;ഡാ മണ്ടന്‍ കണേശാ..സ്മൃതിയായികഴിഞ്ഞ മനുവിനെ കൊണ്ടു കള! എന്നിട്ട്‌ സ്വന്തം ഉള്ളിലേക്കും പിന്നെ പുറത്തേക്കും കണ്ണു മിഴിച്ച്‌ നോക്ക്‌!&lt;/p&gt;&lt;p&gt;ഇതിനെന്തിത്ര നോക്കാനിരിക്കുന്ന്‌?&lt;/p&gt;&lt;p&gt;നീ നമുക്കു ചുറ്റും വിഭാര്യന്മാരും, വിധവകളുമായി ജീവിക്കുന്ന പ്രായം ചെന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?&lt;/p&gt;&lt;p&gt;അവരെ നോക്കാന്‍ അവരുടെ മക്കളും മരുമക്കളും ആരൂല്ലേല്‍ ഹോം നഴ്സുമാരുമൊക്കെ കാണൂല്ലോ?&lt;/p&gt;&lt;p&gt;അതല്ലെഡേയ്‌..&lt;/p&gt;&lt;p&gt;പിന്നെ?&lt;/p&gt;&lt;p&gt;ഭര്‍ത്താവ്‌ നേരത്തെ മരിച്ചു പോയ സ്ത്രീകള്‍,മറ്റു ശാരീരിക അവശതകളൊന്നുമില്ലെങ്കില്‍,പൊതുവെ വളരെ പോസിറ്റീവ്‌ ആയി ജീവിക്കുന്നു. കുടുംബ കാര്യങ്ങളൊക്കെ നോക്കി വളരെ സജീവമായി അവര്‍ ജീവിതത്തെ നേരിടുന്നു. എന്നാല്‍ ഭാര്യ നേരത്തെ മരിച്ചു പോയ പുരുഷന്മാരില്‍ വലിയൊരു ശതമാനത്തിനും ഇത്‌ കഴിയുന്നില്ല. മിക്കവരുടെയും ജീവിതം, എത്ര മക്കളോ മരുമക്കളോ പരിചാരകരോ നോക്കാനുണ്ടെങ്കില്‍ പോലും വിരസമായും, ഭയങ്കരമായ ഏകാന്തതയില്‍പെട്ടും, പൊതുവെ അന്തര്‍ മുഖന്മാരായും ഒക്കെയാണ്‌ മുന്നോട്ട്‌ ഉന്തിത്തള്ളി പോകുന്നത്‌.&lt;/p&gt;&lt;p&gt;പറഞ്ഞു വരുന്നത്‌....?&lt;/p&gt;&lt;p&gt;പറഞ്ഞ്‌ വരുന്നത്‌, വൈകാരികമായ അരക്ഷിതാവസ്ഥ സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ്‌ കൂടുതല്‍. അതു കൊണ്ടു തന്നെ വിവാഹമെന്ന വൈകാരികമായ തണല്‍ അല്ലെങ്കില്‍ താങ്ങ്‌ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ്‌ അത്യാവശ്യം എന്നു തന്നെ!!.&lt;/p&gt;&lt;p&gt;ഓഫീസ്‌ റ്റേബിള്‍ ഇടിച്ചു പപ്പടമാക്കി രൗദ്രഭീമന്‍ കളിക്കുന്ന ബോസിന്റെ തേച്ചു വടിയാക്കിയ വരയന്‍ കുപ്പായത്തിനുള്ളിലും ഒരു ശിശു ഹൃദയമുണ്ട്‌!ലാളനയും സ്നേഹവും കൊതിക്കുന്ന ഒരു കുഞ്ഞു ഹൃദയം! &lt;/p&gt;&lt;p&gt;മാഷേ...ജീവന്‍ വേണമെങ്കില്‍ ഓടിക്കോ...ഇതൊക്കെ നമ്മള്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ പറ്റി കാലാന്തരങ്ങളായി പറഞ്ഞു വരുന്നതല്ലേ?&lt;/p&gt;&lt;p&gt;അതിനു പെണ്ണുങ്ങള്‍ സ്നേഹവും ലാളനയുമൊന്നും കൊതിക്കുന്നില്ല എന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ? അതൊക്കെ അതിലും ഒരു പൊടിക്ക്‌ കൂടുതല്‍ ആണുങ്ങളും ആഗ്രഹിക്കുന്നുണ്ട്‌ എന്നേ ഞാന്‍ പറഞ്ഞുള്ളൂ!ഒന്നൂടെ തെളിച്ചു പറഞ്ഞാല്‍ സ്ത്രീ എന്ന പടപ്പില്‍ മാത്രം കാണുന്ന മാതൃത്വം എന്ന വികാരം ഏറ്റുവാങ്ങാന്‍ കൊതിക്കുന്ന ഒരു കൊച്ച്‌ കുഞ്ഞ്‌, വയസ്സായി തൊണ്ടായി ചാവാന്‍ കിടക്കുമ്പോഴും പുരുഷന്മാരുടെ ഉള്ളിന്റെ ഉള്ളില്‍ കൈകാലിളക്കി കരഞ്ഞു കൊണ്ടിരിക്കും എന്ന്‌! പക്ഷേ തന്നേക്കാളും വലിപ്പത്തില്‍ കൊണ്ടു നടക്കുന്ന ഈഗോ കാരണം നമ്മള്‍ പുരുഷ കേസരികള്‍ കൊന്നാലും സമ്മതിക്കില്ലല്ലോ?&lt;/p&gt;&lt;p&gt;ശരി വാദത്തിനു വേണ്ടി സമ്മതിക്കാം....&lt;/p&gt;&lt;p&gt;അങ്ങിനെ വാതത്തിനു തൈലം പുരട്ടണ്ട....&lt;/p&gt;&lt;p&gt;ശരി, അങ്ങിനെയെങ്കില്‍ കുടുംബമെന്ന സാമൂഹ്യ ക്രമത്തില്‍ പെണ്ണുങ്ങളാണല്ലോ നംബര്‍ ഒണ്‍?&lt;/p&gt;&lt;p&gt;എന്ത്‌ സംശയം?&lt;/p&gt;&lt;p&gt;അതേല്‍ സംശയമില്ലെങ്കില്‍ കുടുംബം അടിസ്ഥാനമാക്കിയുള്ള സാമൂഹിക ക്രമത്തിലും അവര്‍ തന്നെയല്ലേ ഒന്നാം ബെഞ്ചില്‍ ഇരിക്കേണ്ടവര്‍?&lt;/p&gt;&lt;p&gt;സാങ്കേതികമായി അതെ...&lt;/p&gt;&lt;p&gt;സാങ്കേതികമായി....., അപ്പോ പ്രായോഗികമായോ?&lt;/p&gt;&lt;p&gt;അതിത്തിരി സങ്കീര്‍ണ്ണമായ ഒരു ചോദ്യമാണല്ലോ മകനേ?&lt;/p&gt;&lt;p&gt;ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കാട്ടരുത്‌!&lt;/p&gt;&lt;p&gt;അതല്ല...&lt;/p&gt;&lt;p&gt;ഏതല്ലാന്ന്‌...?&lt;/p&gt;&lt;p&gt;പത്ത്‌ മാസം ഗര്‍ഭം, പിന്നെ പ്രസവം, പിന്നെ അവരെ പോറ്റല്‍, ഇതിനിടയില്‍ പിന്നെയും ഗര്‍ഭം,പ്രസവം,ആ കൊച്ചിനേം കൂടെ നോക്കല്‍....ഇങ്ങനെയൊക്കെയായിരുന്നിരിക്കണമല്ലോ അന്ത തുടക്ക കാലം മുതല്‍ പെണ്ണുങ്ങള്‍ ജീവിച്ചു പോന്നിരുന്നത്‌.&lt;/p&gt;&lt;p&gt;ആയിരിക്കണം...! അല്ലാണ്ട്‌ പെറ്റു പെരുത്ത്‌ നമ്മള്‍ മനുഷ്യന്മാര്‍ ഇത്രേം വലിയൊരു മഹാ വിപത്തായി മാറില്ലായിരുന്നല്ലോ?&lt;/p&gt;&lt;p&gt;ശരി അപ്പോ ആഹാരം തേടല്‍, സ്വയം രക്ഷ തുടങ്ങിയ അധിക ഭാരങ്ങളും കൂടെ അവള്‍ക്കു താങ്ങേണ്ടിയും വന്നാലോ?&lt;/p&gt;&lt;p&gt;അതിച്ചിരെ അക്രമമായിപ്പോകും..&lt;/p&gt;&lt;p&gt;ഓക്കെ... അപ്പോ അത്തരം സപ്പോര്‍ട്ടീവ്‌ ആക്റ്റിവിറ്റീസ്‌ ഒക്കെ ആരുടെ ചുമലിലായി?&lt;/p&gt;&lt;p&gt;ബീജോല്‍പാദനം നടത്തിയ ആണിന്റെ...&lt;/p&gt;&lt;p&gt;ശരി. ഗര്‍ഭത്തിനുത്തരവാദിയായവന്‍ തന്നെ ഗര്‍ഭിണിയെ സംരക്ഷിക്കണം എന്ന ചിന്ന വ്യവസ്ഥ!&lt;/p&gt;&lt;p&gt;അതു പിന്നെ അങ്ങിനെ തന്നല്ലേ വേണ്ടതോളീ...&lt;/p&gt;&lt;p&gt;തകരാറ്‌ അവിടെയല്ല...പട്ടിയേം പൂച്ചയേം പശൂനെയുമൊക്കെ പോലെ വാവടുക്കുമ്പഴും, കന്നിമാസം പിറക്കുമ്പഴുമൊക്കെ ഇണചേരുന്ന ഒരു സാധാരണ മൃഗമല്ലല്ലോ മനുഷ്യന്‍. കാമം വരുമ്പോള്‍ കാണുന്നവരുമായൊക്കെ ഇണചേര്‍ന്നു നടക്കാന്‍ മനുഷ്യന്‍ തുടങ്ങിയാലോ? അതും ഒരു ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ കമ്പനി പോലുമില്ലാതിരുന്ന ആ കാലത്ത്‌??!!&lt;/p&gt;&lt;p&gt;അപ്പോ പിന്നെ കണ്‍ഫൂഷന്‍ തീര്‍ക്കണമേ എന്നു പാടാനേ നേരം കാണുള്ളല്ലോ ചങ്ങായീ....&lt;/p&gt;&lt;p&gt;അതന്നെ...കൂട്ടയടി നടക്കാന്‍ ബ്ലോഗില്‍ പോസ്റ്റിടേണ്ട സമയം പോലുമെടുക്കില്ല...&lt;/p&gt;&lt;p&gt;അത്‌ നാം എങ്ങിനെ പരിഹരിച്ചു?&lt;/p&gt;&lt;p&gt;വെരി സിമ്പിള്‍.....പ്രാകൃത സമൂഹം വളരെ സ്വാഭാവികമായി ജോഡികളും ഇണകളുമൊക്കെയായി പരിണമിച്ചു! വിവാഹത്തിന്റെ ആദിമ പ്രാക്‌ രൂപം അങ്ങിനെയായൈരുന്നിരിക്കാം ഉരുവം കൊണ്ടത്‌.&lt;/p&gt;&lt;p&gt;അപ്പഴും നടേപറഞ്ഞ ചോദ്യം കന്യകയായി തന്നെ നില്‍ക്കുന്നു!!&lt;/p&gt;&lt;p&gt;പറഞ്ഞു തീരട്ടെ! കഷ്ടകാലത്തിന്‌ മനുഷ്യന്റെ വളര്‍ച്ച അവിടെ തന്നങ്ങ്‌ നിന്നു പോയില്ല. പയ്യെ പയ്യെ അവന്‍ വിഭജിച്ചു മാറി. കുലങ്ങളുണ്ടായി, ഗോത്രങ്ങളുണ്ടായി പിന്നെ രാജ്യങ്ങളുണ്ടായി, മതങ്ങളുണ്ടായി, ഭരണമുണ്ടായി...അങ്ങിനെയങ്ങിനെ ഞാനും എന്റെ കെട്ടിയോളും പിന്നൊരു തട്ടാനും എന്ന ലവലില്‍ നിന്ന്‌ അതി വിശാലമായ, പരസ്പര ബന്ധിതമായ ഒരു സമൂഹമായി അവര്‍ പരിണമിച്ചു. &lt;/p&gt;&lt;p&gt;പക്ഷേ അപ്പഴും പെണ്‍ വര്‍ഗത്തിന്റെ അടിസ്ഥാന ജീവിതത്തിന്‌ മാറ്റമൊന്നും വന്നില്ല എന്നതായിരുന്നു ദു:ഖകരമായ സത്യം. കാരണം വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമൂഹത്തിന്റെ തായ്‌ വേരറ്റു പോകാതെ അതിനെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന മഹത്തായ കര്‍ത്തവ്യം അപ്പഴും അവളില്‍ തന്നായിരുന്നല്ലോ? കുടുംബത്തിന്റെ നാലു ചുമരുകള്‍ക്കിടയില്‍ അവള്‍ക്കൊതുങ്ങേണ്ടി വന്നു. ഫലം? കുടുംബം എന്ന ഘട്ടവും കടന്ന്‌ പിന്നെയും വളര്‍ന്ന സമൂഹത്തിന്റെ മറ്റു തലങ്ങളില്‍ അവള്‍ക്കുള്ള പ്രാധിനിത്യം പരിമിതമായി. കുടുമ്മത്ത്‌ അവള്‍ റാണിയായി തന്നെ നിന്നെങ്കിലും അതിനും മുകളില്‍ സര്‍വാധിപതി പുരുഷനായി മാറി. ഒന്നൊതുക്കി പറഞ്ഞാല്‍ അവള്‍ഡെയും മക്കള്‍ഡെയും വെറുമൊരു കാവല്‍ക്കാരനായി നിന്നിരുന്നവന്‍ പിന്നെ കാര്യസ്ഥനായി, ഒടുക്കം കാരണവരുമായി. അത്ര തന്നെ! ഉറങ്ങിപ്പോയോഡെയ്‌?&lt;/p&gt;&lt;p&gt;ഹില്ല...എന്റെ സംശയം ഇപ്പോ അതല്ല...&lt;/p&gt;&lt;p&gt;വെയ്ക്ക്‌ വെടി....!&lt;/p&gt;&lt;p&gt;ഇപ്പോ കാലം മാറീല്ലേ?&lt;/p&gt;&lt;p&gt;ഉവ്വ്‌ മാറി...&lt;/p&gt;&lt;p&gt;ഇപ്പോ ആണും പെണ്ണുമൊക്കെ സമത്വ സുന്ദരമായി ജീവിക്കണ കാലമാണല്ലോ&lt;/p&gt;&lt;p&gt;തന്നെ തന്നെ&lt;/p&gt;&lt;p&gt;അവള്‍ഡേം മക്കള്‍ഡേം ചെലപ്പോ കെട്ടിയോന്റേം അന്നം അവള്‍ തേടുന്നു, അവളെ സംരക്ഷിക്കാന്‍ ആണായൊരുത്തന്‍ കരിമ്പൂച്ചയാവേണ്ട കാര്യമില്ല, അങ്ങനൊക്കല്ലേ ഇപ്പോ നാട്ട്‌ നടപ്പ്‌?&lt;/p&gt;&lt;p&gt;അദേ, നീ കാര്യം പറ!&lt;/p&gt;&lt;p&gt;അങ്ങനെ അസ്സലാകപ്പാടെ നോക്കിയാല്‍ നേരത്തെ പറഞ്ഞുണ്ടായ തരം വിവാഹത്തിന്‌ ഇപ്ലത്തെ കാലത്ത്‌ വല്ല പ്രസക്തിയുമുണ്ടോ സര്‍?&lt;/p&gt;&lt;p&gt;എന്തോന്നെഡെയ്‌?&lt;/p&gt;&lt;p&gt;അതായത്‌ യാതൊരു വിധ കെട്ടുപാടുകളും കടപ്പാടുകളുമില്ലാതെ ഒന്നിച്ചു ജീവിക്കാമെന്നും അതിലൊരു കൊച്ചെങ്ങാനും പിറന്നാല്‍ അതിന്റെ സംരക്ഷണത്തിന്‌ പൊതുവായ ഒരു വ്യവസ്ഥയുണ്ടാക്കാമെന്നുമൊക്കെയുള്ള ഒരു ധാരണയുടെ പുറത്ത്‌ ആണും പെണ്ണും ഒരുമിച്ചു ജീവിക്കുന്നതാണ്‌ ഈ സമത്വ സുന്ദരലോകത്ത്‌ നല്ലതെന്ന്‌ ആര്‍ക്കേലും തോന്നിയാ അവരെ കുറ്റം പറയാന്‍ പാട്വോ?&lt;/p&gt;&lt;p&gt;പാടില്ല!&lt;/p&gt;&lt;p&gt;ഇല്ലേ...&lt;/p&gt;&lt;p&gt;ഇല്ല. മരുമക്കത്തായം നിലനിന്ന കാലത്ത്‌ നായര്‍ തറവാടുകളില്‍ നിലനിന്ന ഒരു വിവാഹ രൂപമായിരുന്നല്ലോ സംബന്ധം! ഒരു പെണ്ണിനു തന്നെ മാറി മാറി പലര്‍ പുടവ കൊടുക്കുന്ന ഒരു സമ്പ്രദായം. പെണ്ണിനു മതിയായാല്‍ ഒരു രാത്രി വരുന്ന നായരുടെ പായും തലയിണയും പുറത്തു കാണും.അതോടെ തീരും ആ അസംബന്ധം! പിന്നെ പുതിയ സമ്മന്തം.. സമ്മന്തക്കാരന്‍...അങ്ങിനെയൊക്കെയായിരുന്നല്ലോ അതിന്റെയൊരു രീതി!&lt;/p&gt;&lt;p&gt;അതെന്തു കൊണ്ട്‌ അന്നൊരു സാമൂഹ്യ പ്രശ്നമായി മാറിയില്ല?&lt;/p&gt;&lt;p&gt;ഹെയ്‌ അന്നു മരുമക്കത്തായമല്ലേ? എത്ര നായരിലായാലും, എത്രമക്കളുണ്ടായാലും ആ പെണ്ണിന്റേം കൊച്ചുങ്ങള്‍ഡേം കാര്യത്തില്‍ ആശങ്കയ്ക്ക്‌ വകുപ്പില്ലായിരുന്നു... അതന്നെ! &lt;/p&gt;&lt;p&gt;പിന്നെ മരുമക്കത്തായം പോയി, മക്കത്തായം വന്നു. അതോടെ നിന്നു ആ സമ്മന്തം കൂടല്‍? എന്തു കൊണ്ട്‌? &lt;/p&gt;&lt;p&gt;മക്കത്തായത്തില്‍ അങ്ങിനെ തന്ത നോക്കാനില്ലാത്ത കൊച്ചുങ്ങളുണ്ടായാല്‍ ആ പെണ്ണിന്റേം ആ പയലുകള്‍ഡേം കാര്യം ഗോപി!&lt;/p&gt;&lt;p&gt;അപ്പോ കാലവും കഥയും മാറിമാറി നിലവിലുള്ള സാമൂഹ്യക്രമങ്ങള്‍ ആ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക്‌ കുറുകെ കിടന്നേയ്ക്കും എന്നൊരവസ്ഥ സംജാതമായാല്‍ സ്വാഭാവികമായും ആ ഒരാചാരം ആദ്യം ഒരനാചാരവും പിന്നെ പതുക്കെ അപ്രത്യക്ഷവും ആയി മാറും എന്നല്ലേ അപ്പോ ആ തിയറി!&lt;/p&gt;&lt;p&gt;അതു പ്രാക്ടിക്കലാവുകയാണെങ്കില്‍, നീ സ്വപ്നം കാണുന്ന ആ സമത്വ സുന്ദര ലോകത്തിന്റെ അതിവേഗ കുതിപ്പിന്‌ വിവാഹം എന്ന സംഗതി ഒരു വിഘ്നമാകും എന്ന തരത്തില്‍ കാര്യങ്ങളെത്തി നില്‍ക്കുകയും ചെയ്യുമെങ്കില്‍, നിശ്ചയം മകനേ, കല്യാണന്‍മാരെയും കല്യാണികളേയും പുരാവസ്തു വില്‍പനക്കാര്‍ കൊട്ടക്കണക്കിന്‌ തൂക്കിവാങ്ങുന്ന ഒരു കാലമായിരിക്കും വരാന്‍ പോകുന്നത്‌. ബദല്‍ സംവിധാനം നീ പറഞ്ഞത്‌ തന്നെ ആയേക്കാനും മതി!&lt;/p&gt;&lt;p&gt;ഹോ...എന്നാണാവോ ആ ലോകമൊന്നു വന്നു കിട്ടുക...?&lt;/p&gt;&lt;p&gt;എന്തായാലും നിന്റെ പതിനാറടിയന്തിരം കഴിഞ്ഞിട്ടേ ഉള്ളൂ എന്നു മാത്രമേ എനിക്കിപ്പ പറയാന്‍ പറ്റൂ!&lt;/p&gt;&lt;p&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-4286239668611428188?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2008/05/blog-post.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>15</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-8561717624305850152</guid><pubDate>Tue, 15 Apr 2008 21:14:00 +0000</pubDate><atom:updated>2008-04-17T20:06:29.779+03:00</atom:updated><category domain='http://www.blogger.com/atom/ns#'>വിമാനം</category><category domain='http://www.blogger.com/atom/ns#'>പൈ‌ലറ്റ്</category><title>പൈ‌ലറ്റുമ്മാര്‍....!!! അഹങ്കാരികള്‍...!!</title><description>&lt;p&gt;Take off is optional, but the landing is mandatory&lt;/p&gt;&lt;p&gt;വിമാനത്തിന്റെ സ്പീഡ്‌ V1 അഥവാ പൊങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയും വരെയുള്ള സ്പീഡ്‌ എത്തുവോളം "ന്നാ ഇപ്പൊ പൊങ്ങണ്ട" എന്നു ഡ്രൈവര്‍ക്ക്‌ തീരുമാനിക്കാം! പക്ഷേ അതും കഴിഞ്ഞ്‌ ആകാശത്തെത്തിയ ഈ പണ്ടാരത്തെ എങ്ങനേലും ഒന്ന് നിലത്തെത്തിക്കണം എന്നത്‌ നിര്‍ബന്ധമാകുന്നു.&lt;/p&gt;&lt;p&gt;അസ്സലാകപ്പാടെ ആലോചിച്ചാല്‍ ഈ വിമാനമോടിക്കല്‍ എന്തെളുപ്പം! ഗ്രൗണ്ട്‌ കണ്‍ട്രോളര്‍ ഉരുട്ടിക്കോളാന്‍ പറഞ്ഞാല്‍ വിമാനം ഉരുട്ടി റണ്‍വേയില്‍ കൊണ്ടു വെയ്ക്കണം. ന്നിട്ട്‌ അപ്രത്തൂട്യോ ഇപ്രത്യൂടോ വേറെ വിമാനം ഒന്നും വരുന്നില്ലേല്‍ എയര്‍ കണ്ട്രോളര്‍ ഡബിള്‍ ബെല്ല് കൊടുക്കും "ന്നാ പൂവാ റൈറ്റ്‌"...!&lt;/p&gt;&lt;p&gt;ശ്‌റ്റ്റ്റ്റ്ര്‍..... ഓ മ്മളാകാശത്തെത്തി.!&lt;/p&gt;&lt;p&gt;പിന്നെന്താ? ആ ഓട്ടോ പൈലറ്റ്‌ അങ്ങട്ട്‌ ഓണ്‍ ചെയ്ത്‌ വെക്കാം. പിന്നെ വല്ല പാട്ടോ സിനിമയോ ഒക്കെ ആസ്വദിച്ച്‌ അങ്ങിനെ ഇരിക്കാം.&lt;/p&gt;&lt;p&gt;ഇറങ്ങേണ്ട സമയമാവുമ്പം താഴേന്ന് വീണ്ടും വിളി വരും. &lt;/p&gt;&lt;p&gt;"ഇങ്ങ്‌ പോരട്ടെ ഒരു പത്തിരുപതിനായിരം അടി താഴേക്ക്‌..."&lt;/p&gt;&lt;p&gt;"ആ...പോരട്ടേ പോരട്ടേ..."&lt;/p&gt;&lt;p&gt;"പ്പ എത്ര്യായി"&lt;/p&gt;&lt;p&gt;"ഏകദേശം ഒരു രണ്ടായിരം അടി"&lt;/p&gt;&lt;p&gt;"മാഷക്ക്‌ റണ്‍വേ കാണാവോ?"&lt;/p&gt;&lt;p&gt;"പിന്നെ, നല്ല മണി മണിയായിട്ട്‌ കാണാം"&lt;/p&gt;&lt;p&gt;"ന്നാ അബ്‌ടെത്തന്നെ ഇറക്കിക്കോളേ..."&lt;/p&gt;&lt;p&gt;ആഹഹാ..എന്തെളുപ്പം. പിന്നെ ഈ ഡ്രൈവര്‍മാര്‍ എന്തിനാപ്പാ എന്റെ സമയം കഴിഞ്ഞേ..ഇനി പറത്താന്‍ ആളെ വേറെ നോക്കിക്കോന്നൊക്കെ പറഞ്ഞ്‌ ആളെ മക്കാറാക്കണേ....ദിപ്പ ഇത്ര ഭാരിച്ച പണിയാ? ഇവന്മാരെയൊക്കെയുണ്ടല്ലോ ചവിട്ടിക്കൂട്ടി പന്തു തട്ടിക്കളിക്കണം...ഹാ!അഹങ്കാരികള്‍!&lt;/p&gt;&lt;p&gt;ശരി. എന്നാ കഥകളി വേറൊന്നുകൂടെ നടക്കുന്നുണ്ട്‌ ഇപ്പോ. പ്രതി ഡയറക്റ്ററേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ (DGCA). വാദി ലോകത്തെ സകലമാന വിമാനക്കമ്പനികളും. കഥ കീചക വധം തന്നെ!&lt;/p&gt;&lt;p&gt;ഇപ്പോ ഒരു പൈലറ്റിന്റെ പറപ്പിക്കണ സമയത്തിന്റെ കടുപ്പം തുടര്‍ച്ചയായി വരുന്ന പന്ത്രണ്ട്‌ മാസങ്ങളില്‍ ആയിരത്തി അറുനൂറ്‌ മണിക്കൂറുകളാവുന്നു. അതില്‍ തന്നെ ഇരുപത്തിനാലു മണിക്കൂറില്‍ മൊത്തം എട്ട്‌ മണിക്കൂര്‍ ചങ്ങായിക്ക്‌ വിശ്രമവും അനുവദിക്കണം. DGCA പറയണത്‌ ഈ ആയിരത്തി അറുനൂറ്‌ മണിക്കൂര്‍ ഒരു കൊല്ലത്തില്‍ എന്നത്‌ ആയിരം മണിക്കൂര്‍ ആയി കുറയ്ക്കണം എന്നാണ്‌. അതായത്‌ പൈലറ്റുമാര്‍ ഇപ്പോ തന്നെ വിമാനം പറത്തുന്ന സമയം വളരെ കൂടുതല്‍ ആണെന്ന്. പോരേ പൂരം?&lt;/p&gt;&lt;p&gt;വിമാനക്കമ്പനിക്കാര്‍ വെറുതെയിരിക്ക്വോ? അവര്‌ പറേണത്‌ "ന്നാ പ്പിന്നെ തേരാപ്പാരാ നടക്കണ ചെക്കന്മാരെയൊക്കെ പിടിച്ച്‌ പൈലറ്റാക്ക്‌, ഇപ്പറേണ സമയം വെച്ച്‌ ഓടിക്കാനുള്ള പൈലറ്റുകളൊന്നും ഞാളേലില്ല" എന്നും.&lt;/p&gt;&lt;p&gt;"അതെന്തൊരു ഉളുപ്പില്ലാത്ത പണ്യാ DGCA കാണിച്ചത്‌. പൈലറ്റുമ്മാര്‍ക്ക്‌ അല്ലേത്തന്നെ മുഴുത്ത അഹങ്കാരല്ലേ? അതിനിടക്ക്‌ ഇതും....?"&lt;/p&gt;&lt;p&gt;കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലം ലോകത്ത്‌ നടന്ന വിമാനാപകടങ്ങള്‍ മൊത്തം പരിശോധിച്ചിട്ടാണ്‌ DGCA ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്‌ എന്നൂടെ അറിയുമ്പഴോ?&lt;/p&gt;&lt;p&gt;വിശദമാക്കണം അല്ലേ?തന്നെക്കാളും മൂന്നാലു മീറ്റര്‍ പൊക്കത്തില്‍ ലോഡും കയറ്റി റോട്ടുമ്മെക്കൂടെ പോകുന്ന ട്രക്കുകള്‍ ഓടിക്കുക എന്നത്‌,അതേത്‌ വോള്‍വോ ആയാലും ബെന്‍സ്‌ ആയാലും ശരി, നല്ല കായികാദ്ധ്വാനം ആവശ്യമുള്ള പണിയാണ്‌. എന്നാലും ആ ഡ്രൈവര്‍ സ്കൂളില്‍ പോയിരിക്കണം എന്ന് ഒരു ഡ്രൈവേര്‍സ്‌ മാന്വലും പറയുന്നില്ല. എന്നാല്‍ പത്ത്‌ നാനൂറ്‌ ടണ്‍ ഭാരമുള്ള ഒരു വിമാനം ആകാശത്തൂടെ പറത്താന്‍ ഒരു ട്രക്ക്‌ ഓടിക്കുന്നതിന്റെ നൂറിലൊരംശം പോലും കായികാധ്വാനം ആവശ്യമില്ല. പക്ഷേ ആ പറത്തുന്നവന്‍ പഠിച്ച്‌ പരൂക്ഷയൊക്കെ പാസായി വന്നിരിക്കണം. ഗുട്ടന്‍സ്‌ പിടികിട്ടിയോ?&lt;/p&gt;&lt;p&gt;കായികാധ്വാനത്തിനെക്കാളും മനുഷ്യനെ ക്ഷീണിപ്പിക്കുന്ന മാനസികാധ്വാനം അഥവാ ടെന്‍ഷന്‍ ആണ്‌ ഒരു പൈലറ്റ്‌ അനുഭവിക്കുന്നത്‌. അങ്ങേരുടെ മനസ്സിന്‌ ആവശ്യമുള്ളത്രയും വിശ്രമം കിട്ടിയില്ലെങ്കില്‍ ചിലപ്പോ വിമാനത്തിലിരിക്കുന്ന പത്ത്‌ മുന്നൂറ്‌ ജീവന്‍ സ്വാഹ....!&lt;/p&gt;&lt;p&gt;ചുമ്മാ അങ്ങ്‌ ദുഫായീന്ന് അല്ലെങ്കില്‍ ഖത്തറീന്ന് കയറി കാലും നീട്ടിയിരുന്ന് ച്ചിരെ വീശി, ശാപ്പാടുമടിച്ച്‌ ഒരു സിനിമേം കണ്ട്‌ ഒരു നാലുമണിക്കൂര്‍ കൊണ്ട്‌ ഇങ്ങു കൊച്ചീലോ കോഴിക്കോട്ടൊ വന്നിറങ്ങുന്ന നമ്മളോര്‍ക്കുന്നോ ആ നാലു മണീക്കൂറില്‍ കോക്പിറ്റില്‍ നടന്ന കാര്യങ്ങള്‍?&lt;/p&gt;&lt;p&gt;ആകെ മൊത്തം കണക്കു കൂട്ടലുകളുടെ കളിയാണ്‌ സര്‍ ഈ പറക്കണ പറക്കലുകളെല്ലാം.&lt;/p&gt;&lt;p&gt;ഉദാഹരണത്തിന്‌ ടേക്ക്‌ ഓഫ്‌ തന്നെയെടുക്കാം.&lt;/p&gt;&lt;p&gt;"ന്നാ കൂട്ടിക്കോ..."&lt;/p&gt;&lt;p&gt;വിമാനത്തിന്റെ ഭാരം പ്ലസ്‌ അതിലെ മൊത്തം യാത്രക്കാരുടെ ശരാശരി തൂക്കം പ്ലസ്‌ ആകെമൊത്തം ലഗേജുകളുടെ തൂക്കം പ്ലസ്‌ വിമാനത്തില്‍ ഇപ്പോ നിറച്ച ഇന്ധനത്തിന്റെ തൂക്കം, കൂട്ടിയോ?&lt;/p&gt;&lt;p&gt;"ആ കൂട്ടി"&lt;/p&gt;&lt;p&gt;"നമ്മളീ പറക്കാന്‍ പോണ റണ്‍വേയുടെ നീളം അറിയോ"&lt;/p&gt;&lt;p&gt;"ഒവ്വ"&lt;/p&gt;&lt;p&gt;"ശരി, കാറ്റടിക്കുന്നുണ്ടോ?"&lt;/p&gt;&lt;p&gt;"ഒണ്ടല്ലോ"&lt;/p&gt;&lt;p&gt;"എത്ര നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍? എവിടന്ന് എങ്ങോട്ട്‌?"&lt;/p&gt;&lt;p&gt;"അതിപ്പോ വെതര്‍കാസ്റ്റ്‌ നോക്കി പറഞ്ഞ്‌ തരാം ട്ടോ"&lt;/p&gt;&lt;p&gt;"അപ്പോ ടേക്കോഫിന്‌ എഞ്ചിന്‍ ത്രസ്റ്റ്‌ എത്ര സെറ്റ്‌ ചെയ്യണം മഹനേ?"&lt;/p&gt;&lt;p&gt;ഇദൊക്കെ എന്തു കാര്യത്തിന്‌?&lt;/p&gt;&lt;p&gt;സിമ്പിള്‍..ഉദാഹരണത്തിന്‌ ഒരു വിമാനത്തിന്റെ റൊടേറ്റ്‌ സ്പീഡ്‌ (V2 അഥവാ "മേലോട്ട്‌ പോട്ടെയ്‌" എന്നും പറഞ്ഞ്‌ അതിന്റെ മൂക്ക്‌ ആകാശത്തോട്ട്‌ പൊക്കാന്‍ ആവശ്യമായ സ്പീഡ്‌) മണിക്കൂറില്‍ 145 നോട്ടിക്കല്‍ മൈല്‍ (എതാാണ്ട്‌ 270 കിലോമീറ്റര്‍) ആണെന്നിരിക്കട്ടെ. വിമാനത്തിന്റെ മൊത്തം ഭാരവും റണ്‍വെയുടെ നീളവും അടിക്കുന്ന കാറ്റിന്റെ ദിശയും വേഗവും ഒന്നും കണക്കാക്കാതെ പറപ്പിക്കാന്‍ നോക്കിയാല്‍ ഈ പറയുന്ന 145 നോട്ടിക്കല്‍ മൈല്‍ എത്തുമ്പോഴേക്കും വിമാനം ചിലപ്പോ റണ്‍വേയും കടന്ന് കണ്ടത്തൂടെയും വരമ്പത്തൂടെയുമൊക്കെ കുറെ ഓടിയിട്ടുണ്ടാവും. &lt;/p&gt;&lt;p&gt;ഇദാ വെല്യ കാര്യം? ഇതൊരു കമ്പ്യൂട്ടര്‍ പിടിപ്പിച്ച്‌ അതിനങ്ങ്‌ ഇന്‍പുട്‌ ചെയ്താ പോരെ, ഠപ്പേന്ന് കിട്ടൂലോ ഉത്തരം.&lt;/p&gt;&lt;p&gt;പോരാ. ഏത്‌ കമ്പ്യൂട്ടറുണ്ടായാലും പൈലറ്റ്‌ കണക്കു കൂട്ടിയുണ്ടാക്കണം അത്‌.&lt;/p&gt;&lt;p&gt;ലോകത്തുള്ള ഓരോ എയര്‍പോര്‍ട്ടിലേയും സാഹചര്യങ്ങള്‍ ഒന്നിനൊന്നു വത്യാസപ്പെട്ടാണിരിക്കുന്നത്‌.&lt;/p&gt;&lt;p&gt;അതു പോലെ ടേക്കോഫിനു മുന്നെയുള്ള പത്തു നൂറായിരം നടപടിക്രമങ്ങള്‍! ചെക്ക്‌ ലിസ്റ്റ്‌ വായിച്ച്‌ ഓരോന്നും വ്യകതമായി ഉറക്കെ പറഞ്ഞ്‌ അടയാളപ്പെടുത്തണം...! ഏതെങ്കിലും ഒന്ന് പിഴച്ചാല്‍ മതി. മൊത്തം അല്‍ക്കുല്‍ത്താവാന്‍.&lt;/p&gt;&lt;p&gt;ഏതായാലും പൊങ്ങി. ഇനി ഈ സംഗതിയൊന്നു താഴെയിറക്കണമെങ്കിലോ?&lt;/p&gt;&lt;p&gt;"കൂട്ടണോ?"&lt;/p&gt;&lt;p&gt;"വേണ്ട കുറച്ചാ മതി"&lt;/p&gt;&lt;p&gt;"എന്തോന്ന് കുറയ്ക്കാന്‍?"&lt;/p&gt;&lt;p&gt;"ആകെ നമ്മളെത്ര പറന്നു, അതിന്‌ എത്ര കിലോ ഇന്ധനം നാം കത്തിച്ചു?"&lt;/p&gt;&lt;p&gt;"അത്‌...?"&lt;/p&gt;&lt;p&gt;"അദോ അതിനെ നുമ്മടെ പറക്കാന്‍ തുടങ്ങുമ്പോഴുള്ള ഭാരത്തീന്നു കുറച്ചേ?"&lt;/p&gt;&lt;p&gt;"കുറച്ചു"&lt;/p&gt;&lt;p&gt;"ശരി അപ്പോ മ്മടെ എയര്‍പോര്‍ട്ടിലേക്ക്‌ എത്ര മൈല്‍ ഉണ്ടെന്നാ പറഞ്ഞെ?"&lt;/p&gt;&lt;p&gt;"ഒരു പത്തഞ്ഞൂറ്‌ കാണും"&lt;/p&gt;&lt;p&gt;"കാറ്റുണ്ടോഡെയ്‌?"&lt;/p&gt;&lt;p&gt;"ഒടുക്കത്തെ കാറ്റ്‌! ഉണ്ടെന്നാ തോന്നുന്നെ!"&lt;/p&gt;&lt;p&gt;"ഹെഡ്‌ വിന്റോ, ടെയില്‍ വിന്റോ അതോ ക്രോസ്സ്‌ വിന്റോ?"&lt;/p&gt;&lt;p&gt;"എന്തര്‌...എന്തര്‌?"&lt;/p&gt;&lt;p&gt;ഡേയ്‌, കാറ്റു മുന്നീന്നോ പിറകീന്നോ അതോ സൈഡീന്നോ"?&lt;/p&gt;&lt;p&gt;"ഈ ചില്ലൊന്നു താഴ്ത്തി നോക്കട്ടെ ട്ടോ"&lt;/p&gt;&lt;p&gt;"ശരി എന്നാ കൂട്ടിക്കോ! ഇത്രേം കനമുള്ള ഈ വിമ്മാനം, ഇത്രേം വേഗത്തിലുള്ള ഈ കാറ്റില്‍, ഇത്രേം ദൂരത്തുള്ള താവളത്തില്‍ പോയിറങ്ങാന്‍ മിനിറ്റില്‍ എത്ര അടി കണ്ട്‌ നാം താഴോട്ട്‌ പോണം?"&lt;/p&gt;&lt;p&gt;"പാരച്യൂട്ട്‌ സ്റ്റോക്കുണ്ടോ?"&lt;/p&gt;&lt;p&gt;"എന്തിനാ?"&lt;/p&gt;&lt;p&gt;"എനിക്കൊന്നു താഴേക്ക്‌ ചാടാന്‍!"&lt;/p&gt;&lt;p&gt;ഒരു പ്രശ്ന രഹിതമായ പറക്കലില്‍ ഇതൊന്നും ഒരു പക്ഷേ വലിയ കാര്യമായിരിക്കില്ല. എന്നാല്‍ എല്ലാ പറക്കലുകളും പ്രശ്നരഹിതമായിരിക്കും എന്നാരാണ്‌ നമുക്ക്‌ ഉറപ്പ്‌ തരുന്നത്‌? (അതന്നെ, മുന്ത്യെ വിമാനക്കമ്പനികള്‍ പത്തിരുപത്‌ കൊല്ലം പറപ്പിച്ച വിമാനം ചുളു വിലക്ക്‌ വാങ്ങി, കൊച്ചി കോഴിക്കോട്‌ - കോഴിക്കോട്‌ ബഹ്‌റൈന്‍- ബഹ്‌റൈന്‍ ദോഹ - ദോഹ മസ്കറ്റ്‌ ഓടിച്ചു കളിക്കുന്ന വിമാനക്കമ്പനികളുള്ളപ്പോള്‍ പ്രത്യേകിച്ചും!)&lt;/p&gt;&lt;p&gt;ഒരു അടിയന്തിരഘട്ടം ഓരോ പറക്കലിലും ഉണ്ടായേക്കാം.എയര്‍കണ്ടീഷന്‍ സിസ്റ്റത്തിലേക്കുള്ള ഒരു ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ രൂപത്തില്‍, ലോക്ക്‌ ചെയ്യാന്‍ വിസമ്മതിക്കുന്ന ലാന്‍ഡിംഗ്‌ ഗിയറിന്റെ രൂപത്തില്‍, തൊട്ടു മുന്‍പേ ഉയര്‍ന്ന ജെറ്റ്‌ വിമാനം ഉയര്‍ത്തിവിട്ട ടര്‍ബുലന്‍സിന്റെ രൂപത്തില്‍, വെടിച്ചില്ലു കണക്കെ എഞ്ചിനുള്ളില്‍ ഇടിച്ചു കയറുന്ന പക്ഷികളുടെ രൂപത്തില്‍, കാറ്റിന്റെയും മഴയുടെയും രൂപത്തില്‍ എന്തിനേറെ കക്കൂസില്‍ കയറിയിരുന്ന് പുകവലിക്കാന്‍ ശ്രമിച്ച്‌, ഫയര്‍ അലാറം ഒച്ചവെച്ചപ്പോള്‍ അണയാത്ത സിഗരറ്റ്‌ കുറ്റി ലിറ്റര്‍ ബോക്സില്‍ നിക്ഷേപിച്ച യാത്രക്കാരന്റെ രൂപത്തില്‍ വരെ നിര്‍ഭാഗ്യം വിരുന്നു വരാം!&lt;/p&gt;&lt;p&gt;സൈഡൊതുക്കി നിര്‍ത്തി, വാതിലു നാലും തുറന്നിട്ട്‌, "മക്കളേ, ജീവന്‍ വേണ്ടോര്‌ വേം തടി കൈച്ചലാക്കിക്കോ" എന്നു പറയാന്‍പറ്റില്ലല്ലോ പത്തു മുപ്പത്തയ്യായിരം അടി ഉയരെ ആകാശത്ത്‌!&lt;/p&gt;&lt;p&gt;നമ്മക്കപ്പോ മുന്നിലെ സീറ്റിലേക്ക്‌ തല ചേര്‍ത്ത്‌ പിടിച്ച്‌ അലറിക്കരഞ്ഞാ മതി! കത്തുന്ന എഞ്ചിനോ, പുകയുന്ന ഫ്യൂസിലേജോ, മിഴിതുറക്കാത്ത നാവിഗേഷന്‍ സിസ്റ്റമോ ഒക്കെ വെച്ച്‌ മന:സാന്നിധ്യം നഷ്ടമാവാതെ വിമാനത്തെ നയിക്കേണ്ട ചുമതല കൂടെ ആ അഹങ്കാരിയായ പൈലറ്റിനുണ്ട്‌! സെക്കന്റുകള്‍ വെച്ച്‌ തീരുമാനമെടുക്കേണ്ട അത്തരം സന്ദര്‍ഭങ്ങളില്‍ അയാളുടെ മനസ്സ്‌ ഏകാഗ്രമായിരിക്കണം, കാര്യ കാരണ ബന്ധങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് അളന്നെടുക്കാന്‍ പാകത്തില്‍ അയാളുടെ ബുദ്ധി തെളിഞ്ഞുമിരിക്കണം.&lt;/p&gt;&lt;p&gt;"അപ്പോ ടിയാന്‌ ദെവസത്തില്‍ മണിക്കൂറെട്ട്‌ മതിയോളീ വിശ്രമം?"&lt;/p&gt;&lt;p&gt;നാഷണല്‍ ജിയോഗ്രഫിക്‌ ചാനലില്‍ "എയര്‍ ക്രാഷ്‌ ഇന്‍വെസ്റ്റിഗേഷന്‍" എന്ന പരിപാടി കാണുന്നവരുണ്ടെങ്കില്‍ ശ്രദ്ധിച്ചു കാണും.&lt;/p&gt;&lt;p&gt;എയര്‍ കാനഡയുടെ പുതു പുത്തന്‍ ബോയിംഗ്‌ വിമാനം, അത്‌ പോയിറങ്ങേണ്ട വിമാനത്താവളത്തില്‍ നിന്നും പകുതി ദൂരം പോലുമെത്തും മുന്നെ ആകാശത്ത്‌ ഏതാണ്ട്‌ നാല്‍പതിനായിരം അടി ഉയരത്തില്‍ വെച്ച്‌ ഇന്ധനം തീര്‍ന്നു കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പ്‌ നല്‍കുന്നു. പരിചയ സമ്പന്നനായ പൈലറ്റ്‌ തൊട്ടടുത്ത്‌ കിട്ടിയ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ ഇരുപത്തിഅയ്യായിരം അടി എത്തുമ്പോഴേക്കും ഇന്ധനം മുഴുവന്‍ തീര്‍ന്ന വിമാനത്തിന്റെ രണ്ട്‌ എഞ്ചിനുകളും നിശ്ചലമായി. അസാധാരണ മനോധൈര്യം സംഭരിച്ച ആ ഗ്ലോറിഫൈഡ്‌ ഡ്രൈവര്‍, എഞ്ചിനുകള്‍ നിന്നു പോയ വിമാനം ഏറ്റവുമടുത്ത്‌ ഒരു അടച്ചു പൂട്ടിയ വിമാനത്താവളത്തിന്റെ ഉപയോഗശൂന്യമായ റണ്‍വേയില്‍ ആ ഇരുപത്തയ്യായിരം അടി ഉയരത്തുനിന്നും ഗ്ലൈഡ്‌ ചെയ്തിറക്കി. ആര്‍ക്കും ഒരു പോറല്‍ പോലുമേല്‍ക്കാതെ!&lt;/p&gt;&lt;p&gt;ഇത്രയും പേരു കേട്ട ഒരു വിമാനത്തിന്റെ ഇന്ധനടാങ്കില്‍ ഇങ്ങനെ ചോര്‍ച്ച വരാന്‍ ഇതെന്താ കേരളത്തിലെ പൊതു ഖജനാവോ? അന്വേഷണം നടന്നു. ടാങ്കില്‍ ഇന്ധനം ചോര്‍ന്നതിന്റെ ഒരു തെളിവും കണ്ടെത്താനായില്ലെന്നു മാത്രം. പിന്നെ ആകെയുള്ള ഒരു സാധ്യത വിമാനം പറന്നുയരുമ്പോള്‍ തന്നെ അതില്‍ ആവശ്യത്തിന്‌ ഇന്ധനം ഇല്ലാ എന്നതു മാത്രം.&lt;/p&gt;&lt;p&gt;അങ്ങിനെ വരാമ്പാട്വൊ?&lt;/p&gt;&lt;p&gt;എന്നാ പാടി. അതു തന്നെയാണ്‌ സംഭവിച്ചത്‌. ഗ്രൗണ്ട്‌ സ്റ്റാഫിനും പൈലറ്റിനും പറ്റിയ പിഴ! വിമാനത്തില്‍ അത്രേം ദൂരം പോകാന്‍ നറയ്ക്കേണ്ട ഇന്ധനത്തിന്റെ അളവിനെ അതിനു തുല്യമായ ഭാരത്തിലേക്ക്‌ മാറ്റിയപ്പോഴുണ്ടായ പിഴ! ആ പുതിയ വിമാനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ അളവുകള്‍ മെട്രിക്‌ ആയിരുന്നു. അതായത്‌ ഭാരം കണക്കാക്കേണ്ടിയിരുന്നത്‌ കിലോഗ്രാമിലായിരുന്നു എന്നര്‍ഥം. എന്നാല്‍ അത്‌ ഓര്‍മ്മയില്ലാതെ പൈലറ്റ്‌ കണക്കു കൂട്ടിക്കൊടുത്തത്‌ പഴയ പൗണ്ടിലും! കിലോഗ്രാമിന്റെ പകുതിയോളമല്ലേ വരൂ പൗണ്ട്‌! അപ്പോ കണ്‍വേര്‍ട്ടിംഗ്‌ ഫാക്റ്റര്‍ ഇരട്ടിയായി. ഫലം, ആവശ്യമുള്ളതിന്റെ പകുതി ഇന്ധനവുമായായിരുന്നു ആ വിമാനം പറന്നുയര്‍ന്നത്‌. &lt;/p&gt;&lt;p&gt;ആര്‍ക്കും പറ്റിയേക്കാവുന്ന ഒരു പിഴവ്‌. പക്ഷേ അതിനു കൊടുക്കേണ്ടി വന്നേക്കുമായിരുന്ന വിലയോ?&lt;/p&gt;&lt;p&gt;അതാണ്‌ പറഞ്ഞത്‌ പൈലറ്റിന്റെ ഓര്‍മ്മയും മനസ്സും ഏകാഗ്രമായിരിക്കണം. എല്ലായ്പ്പോഴും...അല്ലെങ്കില്‍ ഇതു പോലൊരു പിഴ ഏതു കൊടികെട്ടിയ പൈലറ്റിനും വന്നേക്കാം. ആ സാധ്യത കൂടെ ഇല്ലാതാക്കാനാണ്‌ ആവശ്യത്തിനുള്ള വിശ്രമം അങ്ങേര്‍ക്ക്‌ കൊടുക്കണം എന്ന് DGCA ഉരുവിട്ടോണ്ടിരിക്കുന്നത്‌.&lt;/p&gt;&lt;p&gt;ക്രിസ്റ്റ്യന്‍ മാര്‍ട്ടിയെ ഓര്‍മ്മയില്ലേ? 2000 ജൂലായ്‌ 25 നു പാരീസില്‍ തകര്‍ന്നുവീണ കോണ്‍കോര്‍ഡ്‌ ജറ്റിന്റെ പൈലറ്റ്‌...! എല്ലാം അവസാനിക്കാറായി എന്നുറപ്പിച്ചിട്ടും മന:സാന്നിധ്യം വിടാതെ അഗ്നിഗോളമായ തന്റെ വിമാനത്തെ തകര്‍ന്നുവീഴാനായി നഗരപരിധിക്കു പുറത്ത്‌ ആള്‍ത്തിരക്കില്ലാത്ത സ്ഥലത്തേക്ക്‌ നയിച്ച വൈമാനികന്‍!&lt;/p&gt;&lt;p&gt;എന്തിന്‌, ക്യാപ്റ്റന്‍ സാറനെയും നാം മറക്കാറായിട്ടില്ല! 1999 ഡിസംബര്‍ 24ന്‌ കാഠ്‌മണ്ഡു വില്‍ നിന്നും ഹൈജാക്ക്‌ ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം 814 ന്റെ പൈലറ്റ്‌! ഇന്ധനം തീരാറായ ആ വിമാനത്തെ, പാക്കിസ്ഥാനി ഉദ്യോഗസ്ഥന്മാര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച്‌ വിളക്കുകള്‍ മൊത്തം അണച്ചുകളഞ്ഞ ലാഹോര്‍ വിമാനത്താവളത്തില്‍ ഒരു നാവിഗേഷന്‍ ഗൈഡുമില്ലാതെ കൊണ്ടിറക്കിയ വീരന്‍....&lt;/p&gt;&lt;p&gt;അങ്ങിനെ എത്രപേര്‍....! ഓര്‍ക്കാപുറത്ത്‌ അശനിപാതം കണക്ക്‌ വന്നു വീഴുന്ന അത്യാപത്തുകള്‍ക്കു മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുണ്ടാവേണ്ടവര്‍.&lt;/p&gt;&lt;p&gt;അവര്‍ക്ക്‌ അത്യാവശ്യമായ വിശ്രമം നല്‍കാന്‍ നാം ബാധ്യസ്ഥരല്ലേ സര്‍?&lt;/p&gt;&lt;p&gt;"എന്നാലും പൈലറ്റ്‌ അങ്ങിനെ ചെയ്യാമ്പാട്വൊ? വിമാനം പറത്തില്ലാന്നൊക്കെ പറയാന്‍ അയ്യാളാരാണോളീ..?"&lt;/p&gt;&lt;p&gt;"അഥാണ്‌......!!"&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-8561717624305850152?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2008/04/blog-post_16.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>25</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-1482976934314357961</guid><pubDate>Sun, 13 Apr 2008 10:22:00 +0000</pubDate><atom:updated>2008-04-13T13:44:27.681+03:00</atom:updated><category domain='http://www.blogger.com/atom/ns#'>സിനിമ</category><title>എന്നാലും എന്റെ അന്തിക്കാടേ.....!!</title><description>ട്രെയിന്‍ വരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി. വിഷു ത്തിരക്കിനാല്‍ വീര്‍പ്പു മുട്ടുന്ന കോഴിക്കോട്‌ നഗരം! ഒടുക്കത്തെ ചൂടും. അപ്പോ സ്വസ്ഥമായി കുറച്ചു നേരം കളയാന്‍ സിനിമാ തിയേറ്റര്‍ തന്നെ ശരണം. റെയില്‍വേ സ്റ്റേഷന്‌ തൊട്ടടുത്ത്‌ അപ്സര തിയേറ്ററും അവിടെ സത്യന്‍ അന്തിക്കാടിന്റെ "ഇന്നത്തെ ചിന്താവിഷയവും" കളിക്കുമ്പോള്‍ പിന്നെന്താലോചിക്കാന്‍....!!&lt;br /&gt;&lt;br /&gt;ദൈവമേ...അന്തിക്കാട്‌ ഇങ്ങനൊരു കൊലച്ചതി ചെയ്യും എന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല.. ഒരു തിരക്കഥയെ എങ്ങിനൊക്കെ അംഗഭംഗപ്പെടുത്താം എന്ന വിഷയത്തില്‍ വല്ല പഠനവും നടത്തുന്നവര്‍ക്ക്‌ നല്ലൊരു റഫറന്‍സ്‌ ആവുന്നു. ഈ സിനിമ. രചയിതാവിന്റെ കൈയ്യില്‍ നിന്നും കുതറിച്ചാടി തോന്നിയ വഴിക്കൊക്കെ നടക്കാന്‍ തുടങ്ങുന്ന തിരക്കഥ "രസതന്ത്ര" ത്തിലും, "വിനോദയാത്ര" യിലുമൊക്കെ നാം കണ്ടതാണ്‌. പക്ഷേ തിരക്കഥാകാരനായ അന്തിക്കാട്‌ വരുത്തിയ പിഴവുകള്‍ സംവിധായകനായ അന്തിക്കാടിന്‌ മറികടക്കാനായത്‌ കൊണ്ട്‌ അസ്സലാകപ്പാടെ നോക്കിയാല്‍ ഭേദപ്പെട്ട എന്നു പറയാവുന്ന ചിത്രങ്ങളായിരുന്നു രണ്ടും. പക്ഷേ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അമ്പേ പരാജയപ്പെട്ട അന്തിക്കാടിനെനോക്കി അന്തം വിട്ടിറങ്ങിപ്പോരേണ്ടി വന്നു ഈ സിനിമയുടെ അവസാനം....പ്രത്യേകിച്ചും ചിന്താവിഷയത്തിന്റെ രണ്ടാം പകുതി കണ്ടിരിക്കുന്നതിനിടയില്‍ ഒന്നു കൂവാന്‍ മുട്ടിയതിനെ അടക്കണമെങ്കില്‍ പടം കാണാന്‍ പോകുന്നതിനു മുന്‍പ്‌ ക്ഷമാ വര്‍ദ്ധിനീ കഷായം ഒരു രണ്ടുകുപ്പിയെങ്കിലും കുടിക്കേണ്ടി വരും, മിനിമം! (അതിനു നേരം കിട്ടാത്തത്‌ കൊണ്ട്‌ വൈക്കം മുഹമ്മദ്‌ ബഷീറിനെ നായകന്‍ എടുത്തിട്ടലക്കാന്‍ തുടങ്ങുന്ന രംഗത്തിന്റെ തുടക്കത്തിലെ കുയില്‍ നാദത്തോടൊപ്പം അറിയാതെ കൂവിപ്പോയി, ഒറ്റയ്ക്കല്ല മൊത്തം തിയേറ്ററിനൊപ്പം)&lt;br /&gt;&lt;br /&gt;എനിക്കിഷ്ടപ്പെട്ട പത്ത്‌ മലയാളം സിനിമകളെ പറ്റി ചോദിച്ചാല്‍ ഒരു ശങ്കയുമില്ലാതെ പറയാന്‍ പറ്റുന്ന രണ്ടു സിനിമകളാണ്‌ അന്തിക്കാടിന്റെ അപ്പുണ്ണി യും പൊന്മുട്ടയിടുന്ന താറാവും. നല്ല നാടന്‍ പാട്ടു പോലെ ഹൃദ്യമായ രണ്ടു സിനിമകള്‍. കാവ്യഭംഗിയോലും തിരക്കഥയുടെയും ലക്ഷ്യബോധത്തോടെയുള്ള സംവിധാനത്തിന്റെയും മികച്ച ഒരു കൂടിച്ചേരല്‍ ഈ സിനിമകളെ നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റി എന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. 'വീണ്ടും ചില വീട്ടു വിശേഷങ്ങള്‍" എന്ന സിനിമയും ഒരളവു വരെ ഈ ഗണത്തില്‍ പെടുത്താം.&lt;br /&gt;&lt;br /&gt;എത്രമികച്ച സംവിധായകനായാലും ശരി, കെട്ടുറപ്പുള്ള ഒരു തിരക്കഥ ഇല്ലാതെ നടത്തുന്ന സംവിധാനാഭ്യാസങ്ങള്‍ മിക്കതും വന്‍ സിനിമാ ദുരന്തങ്ങളായി അവസാനിച്ച ചരിത്രമേ ഉള്ളൂ എന്നോര്‍ക്കുന്നത്‌ അവര്‍ക്കും പ്രേക്ഷകര്‍ക്കും നല്ലതിനായിരിക്കും എന്ന് അടിവരയിട്ട്‌ പറയുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന സിനിമ. ഒന്നുകൂടെ വിശാലമായി ചിന്തിച്ചാല്‍ തിരക്കഥയും സംവിധാനവും പരസ്പര പൂരകങ്ങളാവുന്നു എന്നു പറയുന്നതാവും ഒന്നു കൂടെ ശരി. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകള്‍ ഐ.വി. ശശിയും ഹരിഹരനും, ലോഹിതദാസിന്റെ തിരക്കഥകള്‍ സിബിമലയിലും കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ മതിയാവും ഇക്കാര്യം ബോധ്യപ്പെടാന്‍. എം.ടിയുടെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത "ആള്‍ക്കൂട്ടത്തില്‍ തനിയെ", ഹരിഹരന്‍ സംവിധാനം ചെയ്ത"ആരണ്യകം", "വടക്കന്‍ വീരഗാഥ", ലോഹിത ദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം, മായാമയൂരം തുടങ്ങിയ സിനിമകളോക്കെ മലയാള സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളാവുന്നതും അതുകൊണ്ടു തന്നെ. തട്ടിക്കൂട്ട്‌ തിരക്കഥ കൊണ്ട്‌ ശില്‍പഗോപുരം പണിയാന്‍ ശ്രമിച്ച്‌ ഇതേ സംവിധായകരൊക്കെ തന്നെ മൂക്കും കുത്തി വീണ കാഴ്ചയും സമീപകാല സിനിമാക്കഥകളില്‍ നാം കണ്ടു. ഐ.വി ശശിക്ക്‌ പിന്നെയൊരു ഹിറ്റ്‌ സിനിമ ചെയ്യാന്‍, ഒരു പൊട്ട ഭാഗ്യം പോലെ രചയിതാവിനു വീണുകിട്ടിയ ദേവാസുരം വേണ്ടി വന്നു. മറ്റു രണ്ടു പേര്‍ പാല പോയ ഭൂതങ്ങളെ പോലെ മലയാള സിനിമയുടെ വെളിമ്പറമ്പുകളില്‍ അലഞ്ഞ്‌ നടക്കുന്നു. (പഴശ്ശി രാജ എന്താവുമോ എന്തോ?)&lt;br /&gt;&lt;br /&gt;പക്ഷേ തിരക്കഥ മാത്രം നന്നായിട്ട്‌ വല്ല കാര്യവുമുണ്ടോ? ഒരു തിരക്കഥയെ അതിനിണങ്ങും വിധമുള്ള ദൃശ്യാനുഭവമാക്കി മാറ്റണമെങ്കില്‍ പ്രതിഭാധനനായ ഒരു സംവിധായകന്റെ ഭാവനയും നിരീക്ഷണ പാടവവും കൂടിയേ തീരൂ.&lt;br /&gt;&lt;br /&gt;"നിസ്സഹായനായി മീരയെ നോക്കുന്ന രവി. അയാളുടെ കണ്ണുകളില്‍ നിരാശയും സങ്കടവും തെളിഞ്ഞു കാണാം" എന്നു തിരക്കഥാകൃത്ത്‌ എഴുതി വെച്ചാല്‍ ആ നിരാശയും സങ്കടവും അഭിനേതാവ്‌, ആ ഒരു പ്രത്യേക കഥാ സന്ദര്‍ഭത്തില്‍ എങ്ങനെ പ്രകടിപ്പിക്കണം എന്നു കൃത്യമായി അറിയുന്ന ഒരു സംവിധായകന്‍ ഇല്ലെങ്കില്‍ മോര്‍ച്ചറിയില്‍ കൊണ്ടു കിടത്താന്‍ പാകത്തിലുള്ളൊരു സിനിമയായിട്ടായിരിക്കും ആ തിരക്കഥ തിയേറ്ററുകളിലെത്തുന്നത്‌. ഭൂതക്കണ്ണാടി എന്ന മനോഹരമായൊരു തിരക്കഥയെ ലോഹിതദാസ്‌ സ്വയം സംവിധാനം ചെയ്തതിന്റെ അനുഭവം മാത്രം മതിയാകും ഇതു തെളിയിക്കാന്‍.&lt;br /&gt;&lt;br /&gt;അങ്ങിനെയെങ്കില്‍ സ്വന്തം രചന, അതിന്റെ സത്ത ചോര്‍ന്നു പോകാതെ ചിത്രീകരിക്കാന്‍ കഴിയുന്ന തിരക്കഥാ കൃത്ത്‌ കം സംവിധായകനായിരിക്കണമല്ലോ സകല കലാവല്ലഭന്‍? ഒരു പക്ഷേ, അതേ എന്നു തന്നെയായിരിക്കും ഉത്തരം!തീര്‍ച്ചയായും ശ്രീനിവാസന്‍, ശ്യാമപ്രസാദ്‌, ബ്ലെസ്സി തുടങ്ങിയ കലാകാരന്മാരെ നമുക്കാ പട്ടികയില്‍ പെടുത്താം. (അടൂര്‍, റ്റി.വി. ചന്ദ്രന്‍, പി.റ്റി. കുഞ്ഞു മുഹമ്മദ്‌ തുടങ്ങിയവരെ വിസ്മരിച്ചതല്ല; സത്യന്‍ അന്തിക്കാടില്‍ നിന്നു തുടങ്ങിയത്‌ ആ വഴി തന്നെ പോട്ടെ എന്നു വെച്ചിട്ടാണ്‌.) സെല്‍ഫ്‌ കോണ്‍ഫിഡന്‍സ്‌ ചെലപ്പോ കൂടിപ്പോകുന്നത്‌ കൊണ്ട്‌ ഇട്യ്ക്കോരോ ഭാര്‍ഗവചരിതവും, പളുങ്കു മൊക്കെ വന്നു പെട്ടേയ്ക്കാമെങ്കിലും!&lt;br /&gt;&lt;br /&gt;വീണ്ടും സത്യനിലേക്ക്‌ വരാം. ഈ അവസാനം പറഞ്ഞ വല്ലഭന്മാരുടെ നിരയിലേക്ക്‌ കസേര വലിച്ചിട്ടിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ദയനീയവും എന്നാല്‍ അനിവാര്യമായതുമായ ഒരു സമ്പൂര്‍ണ്ണപരാജയമാവുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.&lt;br /&gt;&lt;br /&gt;ഏറ്റവും മിതമായി പറഞ്ഞാല്‍ എണ്‍പതുകളില്‍ പുറത്തു വരേണ്ട ഒരു സിനിമയെ അഴകപ്പന്റെ കിടിലന്‍ ക്യാമറ കൊണ്ട്‌ ആര്‍ഭാടമാക്കി ഇന്തക്കാലത്തേക്ക്‌ റിലീസ്‌ ചെയ്താല്‍ എങ്ങിനിരിക്കും. അതു തന്നെ ഇത്‌. (അത്രയും ദൃശ്യപ്പൊലിമയുള്ള ഫ്രെയിമുകള്‍ ഈ ചിത്രം ആവശ്യപ്പെടുന്നുണ്ടോ എന്നത്‌ വേറെകാര്യം)&lt;br /&gt;&lt;br /&gt;ഒരു ഡോക്യുമെന്ററി ടച്ചോടെയാണ്‌ ചിത്രത്തിന്റെ തുടക്കം. ഭര്‍ത്താക്കന്മാരുടെ സ്വഭാവ വിശേഷങ്ങള്‍ സഹിക്കാന്‍ മേലാഞ്ഞ്‌, വീടു വിട്ടിറങ്ങി സ്വന്തമായി അധ്വാനിച്ച്‌ വാശിയോടെ ജീവിക്കുന്ന മൂന്ന് പെണ്ണുങ്ങളെ തുടക്കത്തില്‍ സംവിധായകന്റെ തന്നെ പശ്ചാത്തല വിവരണത്തിന്റെ അകമ്പടിയോടെ നാം പരിചയപ്പെടുന്നു. പക്ഷേ, ഉഗ്രന്‍, പുതിയൊരു ട്രീറ്റ്‌മന്റ്‌, ബലേ ഭേഷ്‌ എന്നൊക്കെ പറയാന്‍ തുടങ്ങുന്ന പ്രേക്ഷകന്റെ സഹന ശക്തിയെ കൊഞ്ഞനം കുത്തിക്കൊണ്ടാണ്, ഒരു പത്തിരുപതു കൊല്ലം മുന്നേ ജോഷിയും സാജനുമൊക്കെ കലക്കി വെച്ച സോപ്പ്‌ വെള്ളത്തില്‍ അഞ്ചാറു മാസം മുക്കിവെച്ച്‌ വെളുപ്പിച്ച്‌ ശുദ്ധീകരിച്ചെടുത്ത നായകന്‍ - സകലഗുണ സമ്പന്നനായ നായകന്‍! - ഇവര്‍ക്കിടയിലേക്ക്‌ പൊട്ടി വീഴുന്നത്‌.&lt;br /&gt;&lt;br /&gt;പണ്ടത്തെ സ്റ്റോറി ബോര്‍ഡില്‍ ഒരു ലൈന്‍ പോലും മാറ്റേണ്ടി വരുന്നില്ല. ആദ്യം ഉടക്ക്‌, പിന്നെ കുട്ടികളുമായി ചങ്ങാത്തം, ഒടുക്കം ഈ മൂന്നു പെണ്ണുങ്ങളുടെയും മനസ്സില്‍ നായകന്‍ കയറിക്കൂടുന്നു. ഈ മൂന്നു പെണ്ണുങ്ങളില്‍ ഒരുത്തി അത്യത്ഭുത ഭയ ഭക്തി ഭാവത്തില്‍ ഒരു ചോദ്യവും ചോദിക്കുന്നുണ്ട്‌. “ഇക്കാലത്ത്‌ ഇത്രയും മാന്യനായ ആണുങ്ങളുമുണ്ടോ?“ എന്ന്. സ്ത്രീ പ്രേക്ഷകര്‍, സ്ത്രീ പ്രേക്ഷകര്‍ എന്ന് ഒരു ലക്ഷത്തി ഒന്നു തവണ ഉരുവിട്ട്‌ എഴുതാനിരുന്ന ഒരു തിരക്കഥയില്‍ നിന്നും ഇതിലപ്പുറം വല്ലതും പ്രതീക്ഷിക്കുന്ന നമ്മളല്ലേ മണ്ടന്മാര്‍? (നല്ല ധീരവനിതകളായി അരങ്ങിലെത്തിയ ഈ പെണ്ണുങ്ങള്‍ നായകന്റെ മാസ്മരിക പ്രഭാവലയത്തിനുമുന്നില്‍ സാഷ്ടാംഗം വീഴുന്നത്‌ ഒരു മുന്നറിയിപ്പു പോലും തരാതെ അവതരിപ്പിച്ചുകളഞ്ഞ ആ ഭാവനയ്ക്ക്‌ കൊടുക്കണം പട്ടും വളയും ഒരു നാലെണ്ണം!)&lt;br /&gt;&lt;br /&gt;പിന്നെ നായകനു കൂട്ടായി നായികയെത്തുന്നു. രണ്ടുപേരും കൂടെ ചേര്‍ന്ന് ഈ മൂന്നു കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ നടത്തുന്ന യത്നങ്ങളാണ്‌ തുടര്‍ന്ന് കഥയെ മുന്നോട്ട്‌ നയിക്കുന്നത്‌ എന്നാണ്‌ സംവിധായകന്‍ കം തിരക്കഥാ കൃത്ത്‌ ഉദ്ദേശിച്ചത്‌ എന്നു തോന്നുന്നു. അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന ഒരുപാട്‌ രംഗങ്ങളുടെ കുത്തൊഴുക്കില്‍ നിന്നും ഇതൊക്കെയാണ്‌ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്‌ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നു മാത്രം.&lt;br /&gt;&lt;br /&gt;അതിനിടക്ക്‌ നായികയുടെ കുടുംബ പശ്ചാത്തലം തേടി തമിഴ്‌നാട്ടിലേക്കോ കര്‍ണ്ണാടകത്തിലേക്കോ മറ്റോ ഒരു യാത്രയും നടത്തുന്നുണ്ട്‌ നായകന്‍. കഥയും കഥാഗതിയുമായും യാതൊരു ബന്ധവുമില്ലാത്ത ആ ഒരു ഉപ കഥ എന്തിനായിരുന്നു ഈ ചിത്രത്തില്‍ എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷേ ദൃശ്യസമ്പന്നമായ ഒരു തമിഴ്‌ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പാട്ട്‌ ചിത്രീകരിക്കാന്‍ വേണ്ടി നടത്തിയ ഒരു ഏച്ചുകെട്ടലായിരിക്കും ഇതെന്നു തോന്നുന്നു. അതു കൊണ്ടു തന്നെ ഒരുപാടു നീളത്തില്‍ അത്‌ നല്ലോണം മുഴച്ചു നില്‍ക്കുന്നുമുണ്ട്‌. ഇളയരാജയുടെ ഈണമൊപ്പിച്ച്‌ ഗിരീഷ്‌ പുത്തഞ്ചേരി വരികളെഴുതിയ പാട്ടുകള്‍ ഒന്നു പോലും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയുമല്ല.&lt;br /&gt;&lt;br /&gt;ഇന്നത്തെ കാലത്ത് സിനിമ കാണാനെത്തുന്ന സാധാരണ പ്രേക്ഷകനെ എത്ര വികലമായാണ് അല്ലെങ്കില്‍ എത്ര നിസ്സാരന്മാരായാണ് ലുബ്ധപ്രതിഷ്ഠരായ സംവിധായകന്‍‌മാര്‍ പോലും വിലയിരുത്തുന്നത് എന്ന് വിളിച്ചുപറയുന്ന ഒരു രംഗം ഈ ചിത്രത്തില്‍ സങ്കടപൂര്‍വം കാണേണ്ടിയും വന്നു. പണ്ടത്തെ പട്ടണപ്രവേശനത്തിലാണെന്നു തോന്നുന്നു, മോഹന്‍ലാലൂം ശ്രീനിവാസനും, കുടനന്നാക്കുന്നവരും കൈനോട്ടക്കാരുമൊക്കെയായി കേസ് തെളിയിക്കാന്‍ നടക്കുന്നത് നാം കണ്ടത്. ഇവിടെ മോഹന്‍ ലാലും ഇന്നസെന്റും വേഷം മാറി, ഹാജിയാരും മൊല്ലാക്കയുമായി, ഒരു മുസ്ലിം തറവാട്ടില്‍ പെണ്ണു കാണാന്‍ പോകുന്നത് യാതൊരുളുപ്പുമില്ലാതെ ചിത്രീകരിച്ചു വെച്ചിരിക്കുന്നു അന്തിക്കാട്!! ഇത്തരം കോപ്രായങ്ങളെ നോക്കി “ഹാ കഷ്ടം” എന്നല്ലാതെ എന്തു പറയാന്‍!&lt;br /&gt;&lt;br /&gt;പക്ഷേ ഇതിനെക്കാളൊക്കെ അസഹനീയം ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ നായകന്‍ നടത്തുന്ന ഗിരിപ്രഭാഷണങ്ങളാവുന്നു. ഇതുവരെ ആരും പറഞ്ഞുതരാത്ത ചില അസാധ്യ വിശകലനങ്ങളും അദ്ദേഹം നമുക്കായ്‌ സദയം ഉത്ഘോഷിക്കുന്നുണ്ട്‌. പരസ്പരം വഴക്കടിച്ച്‌ പിരിഞ്ഞു നില്‍ക്കുന്ന മാതാപിതാക്കന്മാര്‍ ഏറ്റവുമധികം ബാധിക്കുക അവരുടെ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ ആയിരിക്കുമത്രേ! ഭയങ്കരം...!!ഇതൊന്നും മുന്‍പാരും കേട്ടിട്ടേ ഇല്ലെന്ന് ക്ലൈമാക്സില്‍ ഒന്നായ കുടുംബങ്ങളെ മുന്നില്‍ നിര്‍ത്തി അച്ചാലും മുച്ചാലും നടന്ന് നടത്തുന്ന ആ ഉത്ബോധനത്തിന്‌ തിയേറ്ററില്‍ നിന്നുയര്‍ന്ന നിര്‍ത്താതെയുള്ള കൂവലില്‍ നിന്നും മനസ്സിലായി. സത്യമായും അത്‌ മറ്റേ ഫാന്‍ അസോസിയേഷന്‍ കൂവലല്ല. സത്യന്‍ അന്തിക്കാടിനോടും മോഹന്‍ലാലിനോടും തോന്നിയ ആ ഒരു പിറ്റി ഫീലിംഗ്‌ ഉണ്ടല്ലോ. അതില്‍ നിന്നും ഉയര്‍ന്ന കൂവലാകുന്നു. (ഒരുപക്ഷേ ഒരു പാട്‌ പ്രതീക്ഷിച്ചു പോയ കാണികളുടെ ഒരു രോഷ പ്രകടനം കൂടെയാവാം)&lt;br /&gt;&lt;br /&gt;അഴകപ്പന്റെ ക്യാമറയും, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇന്നസെന്റ്‌, മാമുക്കോയ, മുകേഷ്‌, സുകന്യ, മോഹിനി, മുത്തുമണി തുടങ്ങിയ അഭിനേതാക്കളുടെ ആസ്‌ യൂഷ്വല്‍ പ്രകടനവും മാറ്റി നിര്‍ത്തിയാല്‍ നല്ലതെന്ന് പറയാന്‍ ഒന്നുമില്ലാത്ത ഒരു ചിത്രം എന്നാണ്‌ ഒരവസാന വിശകലത്തില്‍ തോന്നുന്നത്‌.&lt;br /&gt;&lt;br /&gt;എന്നും ഒരേ സ്റ്റോപ്പിലേക്ക്‌ കൃത്യമായും ഓടുന്ന ഒരു ബസ്സ്‌ എന്ന് സലീം കുമാര്‍ ഈയിടെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കണിശമായും വിലയിരുത്തിയിരുന്നു. പക്ഷേ ഈ ബസ്സ്‌ പാതിവഴിയില്‍ സകല ടയറും പഞ്ചറായി, ബ്രേക്ക്‌ ഡൗണ്‍ ആയി കിടക്കുന്ന കാഴ്ച, നല്ല മലയാളം സിനിമകളെ സ്നേഹിക്കുന്ന, സത്യന്‍ അന്തിക്കാട്‌ എന്ന സംവിധായകനെ സ്നേഹിക്കുന്ന മലയാളികള്‍ക്ക്‌ തീര്‍ത്തും ദു:ഖകരമാണല്ലോ!?.&lt;br /&gt;&lt;br /&gt;(ഹരീ, ഞാന്‍ സിനിമാ വിശകലനത്തിന്‌ ഇറങ്ങിത്തിരിച്ചതല്ലാ കേട്ടോ. മ്മടെ അന്തിക്കാട്‌ ഇങ്ങനെ നിരാശപ്പെടുത്തിയപ്പോ എഴുതിപ്പോയതാണേയ്‌)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-1482976934314357961?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2008/04/blog-post.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>8</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-4851813088957239620</guid><pubDate>Wed, 09 Jan 2008 05:31:00 +0000</pubDate><atom:updated>2008-11-17T15:16:18.934+03:00</atom:updated><category domain='http://www.blogger.com/atom/ns#'>ജാ‍സൂട്ടി</category><category domain='http://www.blogger.com/atom/ns#'>ആന</category><category domain='http://www.blogger.com/atom/ns#'>ഇക്കാസ്</category><title>കൊല്ലാന്‍ വന്ന ആനയും ഇക്കാസിന്റെ കല്യാണവും!!</title><description>കുറെക്കാലങ്ങള്‍ക്കു ശേഷം ഇന്നാണ്‌ കുറച്ചു സമാധാനമായി ബ്ലോഗുകള്‍ നോക്കുന്നത്‌. (ഈ ജോലി ഇല്ലെങ്കിലുള്ളൊരു ഗുണമേയ്‌!!)അപ്പോഴാണ്‌ വനജയുടെ, &lt;a href="http://mathilukalillathe.blogspot.com/2008/01/blog-post.html"&gt;ബ്ലോഗുകളെ കുറിച്ചുള്ള പോസ്റ്റ്‌ &lt;/a&gt;കണ്ടത്‌. അതിലൂടെ കുട്ടിച്ചാത്തന്റെ &lt;a href="http://chathaneru.blogspot.com/2008/01/2007.html"&gt;താരോദയം 2007 &lt;/a&gt;കണ്ടു. അവിടെ ദേവരാഗത്തിന്റെ കമന്റ്‌ കണ്ടു(കടലില്‍ തിര കണ്ടു, കപ്പല്‍ കണ്ടു)!!&lt;br /&gt;&lt;br /&gt;കുത്താന്‍ വരുന്ന ആനയുടെ മുന്നില്‍ പെട്ടാല്‍ എന്താണു തോന്നുക എന്ന്‌ എന്നോടും കൈപ്പള്ളിയോടും ചോദിക്കാന്‍!!! (ഉവ്വേയ്‌...)&lt;br /&gt;&lt;br /&gt;ചാകാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന കാര്യമാണ്‌ ഈ പോസ്റ്റിന്റെ തലക്കെട്ട്‌...സത്യമായും എനിക്കാദ്യം ഓര്‍മ്മവന്നത്‌ ഇക്കാസിന്റേം ജാസൂട്ടിയുടെയും കല്യാ‍ണമായിരുന്നു!!!!! അതു കഴിഞ്ഞ്‌ മലയാള മനോരമാ ആഴ്ചപ്പതിപ്പും!!!!&lt;br /&gt;&lt;br /&gt;(പിന്നെ കൈപ്പള്ളിയുടെ കാര്യത്തില്‍ ഒരു സംശയം....ആനയ്ക്കു മുന്നില്‍പ്പെട്ട കൈപ്പള്ളിയുടെ അനുഭവം കൈപ്പള്ളിയോടു ചോദിക്കുന്നതിലും ഭേദം, കൈപ്പള്ളിയുടെ മുന്നില്‍പ്പെട്ട ആനയുടെ അനുഭവം ആനയോടു ചോദിക്കുന്നതല്ലേ?!!!)&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_2iNQnDPbLoE/R26fNdPxseI/AAAAAAAAAOI/Xh5UrTxyHxY/s1600-h/elephents+attack+copy.jpg"&gt;അതോടൊപ്പം ലിങ്ക്‌ കൊടുത്ത ഫൊട്ടോയിലെ&lt;/a&gt; വീഡിയോഗ്രാഫറുടെ സ്ഥിതി അത്രയ്ക്കങ്ങ്‌ ആശങ്കാ ജനകമണെന്നു തോന്നുന്നില്ല....(മൂപ്പര്‍ക്കറിയുമോ ആവോ). നാലാലോരു നിവൃത്തിയുണ്ടെങ്കില്‍ ആനകള്‍ കുത്തനെയുള്ള ഇറക്കങ്ങള്‍ ഇറങ്ങാന്‍ മിനക്കെടില്ല. മരണഭയം തലയില്‍ക്കയറിയപ്പോള്‍ ആ തിയറി എനിക്കു മറന്നുപോയെങ്കിലും, പിന്നീട്‌ കൊല്ലാന്‍ വന്ന ആനയ്ക്കത്‌ ഓര്‍ത്തെടുക്കാന്‍ പറ്റിയതു കൊണ്ട്‌ ഇതെല്ലാം എഴുതാന്‍ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. (ആനയെ അതെല്ലാം പഠിപ്പിച്ച മാഷ്ക്ക്‌ സര്‍വസ്തുതിയുമിരിക്കട്ടേ!)&lt;br /&gt;&lt;br /&gt;പക്ഷേ ഇതിനെല്ലാമുപരി എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത മറ്റൊരു സംഭവവുമുണ്ട്‌. എന്റെ ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ തവണ പേടി സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍നിട്ടുള്ളത്‌ എന്നെ ആനകള്‍ കുത്താന്‍ ഓടിക്കുന്നതായിട്ടാണ്‌. വളരെ ചെറുപ്പം മുതലേ അത്തരം സ്വപ്നങ്ങള്‍ എന്നെ പേടിപ്പിക്കാറുണ്ട്‌. ആനകളെ എനിക്ക്‌ ഇഷ്ടമാണെങ്കിലും!!സ്വപ്നത്തില്‍ നിന്നും അത്തരം ഒരനുഭവം നേരിട്ട്‌ ജീവിതത്തിലേക്കിറങ്ങിവരും എന്ന്‌ സ്വപ്നത്തില്‍ പോലും ഞാന്‍ നിനച്ചിരുന്നില്ല. സത്യം!!&lt;br /&gt;&lt;br /&gt;ആനകള്‍ ഓടിക്കുന്ന സ്വപ്നം ഇങ്ങനെ സീരിയലായി കാണുന്നത്‌ കൊണ്ട്‌ ശരിക്കും ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും എന്ന്‌ പണ്ടൊക്കെ ഒരു പാട്‌ ആലോചിച്ചിരുന്നു.അന്നൊക്കെ കരുതിയത്‌ വളഞ്ഞുപുളഞ്ഞ്‌ ഓടിയാലോ, അല്ലെങ്കില്‍ കയറ്റത്തിലേക്ക്‌ ഓടിക്കയറിയാലോ ആനയില്‍ നിന്നും രക്ഷപ്പെടാം എന്നായിരുന്നു. പക്ഷേ ഒരു ബജാജ് ഓട്ടോറിക്ഷ പോലെ ചുരുണ്ട്‌ നിന്ന്‌ (ക.ട്: സിനിമാ നടന്‍ ജയറാം) ചാര്‍ജ്‌ ചെയ്യാന്‍ വരുന്ന ആന, മണിക്കൂറില്‍ നാല്‍പത്തിയഞ്ച്‌ കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടുമെന്നും, മനുഷ്യന്റെ ഇരട്ടി വേഗത്തില്‍ കയറ്റം കയറുമെന്നും അറിഞ്ഞതോടെ ആ ധാരണയൊക്കെ ചീറ്റിപ്പോയി. ആനകള്‍ക്ക്‌ പക്ഷേ ഇറക്കം ഇറങ്ങല്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രക്രിയയാണെന്ന പുതിയൊരറിവ്‌ അതോടൊപ്പം കിട്ടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഇനി ആ കാള രാത്രിയിലേക്ക്‌ നേരിട്ട്‌.......!!&lt;br /&gt;&lt;br /&gt;കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ ലീവില്‍ ഒരു പത്തു ദിവസത്തേക്ക്‌ നാട്ടിലെത്തിയതായിരുന്നല്ലോ ഞങ്ങള്‍. പത്തീസം കഴിഞ്ഞ്‌ കെട്ടിയോളേം പിള്ളാരേം തിരിച്ച്‌ ഖത്തറിലേക്ക്‌ കയറ്റി വിട്ട്‌ കുറച്ചു ദിവസം സമാധാനമായി ഊരുതെണ്ടാം എന്നു കരുതിയേടത്തു നിന്നും കഥ ആരംഭിക്കാം.തെണ്ടി തെണ്ടി തൊട്ടില്‍പാലം മൈസൂര്‍ റോഡില്‍ മൂന്നാം കൈ എന്ന സ്ഥലത്തുള്ള കൊരണപ്പാറമല വിജയകരമായി കീഴടക്കി തിരിച്ച്‌ തൊട്ടില്‍പാലത്തെത്തുമ്പോള്‍ രാത്രി ഏഴു മണി.&lt;br /&gt;&lt;br /&gt;"തോല്‍ പെട്ടിയ്ക്ക്‌ പോയാലോ"? ആശയം ഞങ്ങള്‍ നാലുപേരില്‍ ആരുടെ തലയിലാണുദിച്ചതെന്ന്‌ ഓര്‍മ്മയില്ല.&lt;br /&gt;&lt;br /&gt;"ശരി ചലോ ചലോ തോല്‍പ്പെട്ടി" ..മുന്നും പിന്നും ആലോചിക്കാന്‍ നിന്നാല്‍ പിന്നെന്തു ജീവിതം?&lt;br /&gt;&lt;br /&gt;വണ്ടി മൈസൂര്‍ റോഡില്‍ കുറെ മുന്നോട്ട്‌ പോഴപ്പഴാണ്‌ മറ്റൊരുത്തന്റെ തലയില്‍ ബള്‍ബ്‌ കത്തിയത്‌.&lt;br /&gt;&lt;br /&gt;"ഡാ നിനക്ക്‌ സ്ഥലമറിയാമോ"?!&lt;br /&gt;&lt;br /&gt;"ഇല്ലാ" കൂളായ ഉത്തരം.&lt;br /&gt;&lt;br /&gt;"വഴിയോ"?&lt;br /&gt;&lt;br /&gt;"റോഡ്‌ ഇതു തന്നെ, സ്ഥലം കര്‍ണ്ണാടക ബോര്‍ഡറിലാണെന്നു തോന്നുന്നു, വഴി മ്മക്ക്‌ ചോയ്ച്ച്‌ ചോയ്ച്ച്‌ പൂവാം!!!&lt;br /&gt;&lt;br /&gt;"ബെസ്റ്റ്‌! നല്ല തണുപ്പും കോടയുമുള്ള രാത്രിയില്‍ അവന്റമ്മായിയപ്പനിരിക്കുന്നു ചുരത്തില്‍ വഴി ചോദിക്കാന്‍...!!&lt;br /&gt;&lt;br /&gt;മുന്നില്‍ പോകുന്ന ഒരു പാണ്ടി ലോറിയുടെ പിറകില്‍ വെച്ചു പിടിച്ചു ഞങ്ങള്‍.&lt;br /&gt;&lt;br /&gt;നിശ്ശബ്ദമായി അങ്ങിനെ വണ്ടി പോയ്ക്കൊണ്ടിരിക്കെ എനിക്കു ഇക്കാസിന്റേം ജാസൂട്ടീടെം കല്യാണം ഓര്‍മ്മ വന്നു. അത്‌ അടുത്തയാഴ്ചയാണല്ലോ. ഏതായാലും നാട്ടിലുള്ള സ്ഥിതിക്ക്‌ വെറുതെ ഒന്നു പോയാലോ എന്നൊരു തോന്നലുണ്ടായിരുന്നു. ചില ബ്ലോഗര്‍മാരെയെങ്കിലും കാണാനും പരിചയപ്പെടാനും പറ്റുമല്ലോ.&lt;br /&gt;&lt;br /&gt;"ഡാ ആരേലും അടുത്താഴ്ച കാക്കനാട്ടേക്ക് വരുന്നോ, എനിക്കൊരു കല്ല്യാണം കൂടാനുണ്ട്‌"&lt;br /&gt;&lt;br /&gt;പൊതുവായി ഞാനൊരു ചോദ്യമെറിഞ്ഞു.കൂട്ടത്തിലെ ഗായകനായ സുഹൃത്ത്‌ എനിക്കു കൂട്ടു വരാം എന്നേറ്റു.&lt;br /&gt;&lt;br /&gt;ഒരുപാടു ദൂരം പിന്നിട്ടിരിക്കണം. മുന്നില്‍പോകുന്ന ലോറി ഒരു ചെറിയ കവലയില്‍ നിര്‍ത്തി. അത്യാവശ്യം ഒന്നു രണ്ടു കടകളും ഒന്നു രണ്ടാള്‍ക്കാരുമൊക്കെയുള്ള സ്ഥലം. അവിടെയിറങ്ങി ഒരോ കട്ടന്‍ ചായയുമടിച്ച്‌ ഈ തോല്‍പെട്ടിയെക്കുറിച്ച്‌ ലോറി ഡ്രൈവറോട്‌ അന്വേഷിച്ചു. കിട്ടിയ ഉത്തരം അത്ര സുഖമുള്ളതായിരുന്നില്ല.&lt;br /&gt;&lt;br /&gt;രാത്രി ആ വഴി ചെറു വാഹനങ്ങള്‍ പോവാറില്ല. ആനയും കാട്ടുപോത്തും ചിലപ്പോ പുലിയും കരടിയുമൊക്കെ ഇറങ്ങി നടക്കുന്ന വനപ്രദേശമാണത്‌.&lt;br /&gt;&lt;br /&gt;"അത്യാവശ്യമാണെങ്കില്‍ ഞങ്ങളുടെ പിറകില്‍ വന്നോളൂ.."&lt;br /&gt;&lt;br /&gt;പിന്നെന്താലോചിക്കാന്‍? ആ ലോറിയുടെ പിറകെ തന്നെ വീണ്ടും വിട്ടു.&lt;br /&gt;&lt;br /&gt;വീണ്ടും കുറെ ദൂരം താണ്ടിയപ്പോള്‍ പക്ഷേ, വേണ്ടിയിരുന്നില്ല എന്നും തോന്നി. വിജനവും നിഗൂഡവുമായ വനപ്രദേശം. പേടിപ്പെടുത്തുന്ന നിശ്ശബ്തയും ഇടവിട്ടിടവിട്ട് അതു കീറിമുറിക്കുന്ന കാടിന്റെ അലര്‍ച്ചയും. കയറ്റിറക്കങ്ങള്‍ നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡും....ഇടയ്ക്കിടെ കാഴ്ച മറയ്ക്കുന്ന കോടമഞ്ഞിന്റെ തണുത്ത പുതപ്പും!&lt;br /&gt;&lt;br /&gt;ക്ഷീണിച്ച സുഹൃത്തിനു വിശ്രമം അനുവദിച്ചു വണ്ടിയുടെ സാരഥ്യം ഞാനേറ്റെടുത്തു.&lt;br /&gt;&lt;br /&gt;പൊടുന്നനെ മുന്നില്‍ വഴികാട്ടിയായിരുന്ന ലോറി ഒരു കുലുക്കത്തോടെ നിന്നു...&lt;br /&gt;&lt;br /&gt;"എന്തു പറ്റി...?&lt;br /&gt;&lt;br /&gt;"ആക്സിലൊടിഞ്ഞതാ" എന്നു നിസ്സഹായമായ ഉത്തരം.&lt;br /&gt;&lt;br /&gt;ഒരു പത്ത്‌ കിലോമീറ്റര്‍ കൂടെ പോയാല്‍ ചെറിയൊരു ടൗണ്‍ കിട്ടും അവിടെ നിര്‍ത്തിയിട്ട്‌ രാവിലെ പോയാ മതി എന്ന ഡ്രൈവറുടെ ഉപദേശം ശിരസാ വഹിച്ച്‌ ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.&lt;br /&gt;&lt;br /&gt;അങ്ങിനെ പോയിപ്പോയി ഒരിറക്കമിറങ്ങി വരുമ്പോഴാണ്‌ കാലക്കേട്‌ മൂത്ര ശങ്കയുടെ രൂപത്തില്‍ വന്നത്‌!!&lt;br /&gt;&lt;br /&gt;റോഡു വക്കില്‍, ഇരുട്ടില്‍ നിരന്നു നിന്ന്‌ ശങ്ക തീര്‍ക്കുന്നതിനിടയില്‍, എതിര്‍ വശത്തു നിന്നും ചീറി വന്ന ഒരു മിനി ലോറി ഒരു ക്ഷണമാത്ര ഒന്നു ബ്രേക്കിട്ടു.&lt;br /&gt;&lt;br /&gt;"ആന ഇറങ്ങീട്ടുണ്ട് വേഗം വിട്ടോ..." തല പുറത്തേക്കിട്ട്‌ അത്രയും പറഞ്ഞ്‌ ഡ്രൈവറദ്യം വണ്ടിയുമെടുത്തോണ്ടങ്ങു പോയി!&lt;br /&gt;&lt;br /&gt;ശങ്ക പകുതിക്കു വെച്ചു നിര്‍ത്തി ഞങ്ങള്‍ ഓടി വണ്ടിയില്‍ കയറി....&lt;br /&gt;&lt;br /&gt;മുന്നോട്ടോ പിന്നോട്ടോ...പരിഭ്രമത്തില്‍ വീണ്ടും വന്നു ശങ്ക! പക്ഷേ അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നില്ല! കോടമഞ്ഞ്‌ വകഞ്ഞുമാറ്റി ആനക്കൂട്ടം വണ്ടിക്കു തൊട്ടടുത്തെത്തിയിരുന്നു അപ്പോഴേക്കും. ആനക്കൂട്ടം ഒന്നു നിന്നു. കൂട്ടത്തില്‍ മുന്നില്‍ നടന്നു വന്ന ആന ഒന്നു ചുരുളുന്നത്‌ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു. അതിന്റെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്നു വന്നു. (വാല്‍ പിറകോട്ടും നിന്നിരിക്കണം, അതപ്പോ കാണാന്‍ പറ്റിയില്ല) ഒന്നു ചീറിക്കൊണ്ട്‌ സ്പ്രിംഗ്‌ ഏറ്റി വിടും പോലെ ഒരു വരവായിരുന്നു പിന്നെ.&lt;br /&gt;&lt;br /&gt;"ഓടിക്കോടാ...." ആ ആശയത്തിന്റേയും പകര്‍പ്പവകാശം ആര്‍ക്കായിരുന്നോ എന്തോ.&lt;br /&gt;&lt;br /&gt;ഇടതു ഭാഗത്തെ ഡോര്‍ വഴി പുറത്തു ചാടിയ കൂട്ടുകാര്‍ മൂക്കിനു നേരെ മുന്നോട്ട്‌ കുന്തിരിയെടുത്തു. അവര്‍ക്ക്‌ പക്ഷേ ഓടി ബുദ്ധിമുട്ടേണ്ടി വന്നില്ല. റോഡിന്റെ ഇടതുഭാഗത്തെ മൂന്നാലുമീറ്റര്‍ താഴ്ചയിലേക്ക്‌ ഓട്ടം തുടങ്ങാന്‍ ആലോചിക്കുമ്പോഴേക്കും അവര്‍ തലയും കുത്തി ലാന്‍ഡ്‌ ചെയ്തു കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;"നിറയെ വള്ളിച്ചെടികള്‍ വളര്‍ന്നു നിന്ന ആ താഴ്ചയിലേക്ക്‌ ഇറങ്ങണ്ട, അപ്രത്തെ ഡോറിലൂടെ ഇറങ്ങിയോടുന്ന ഡ്രൈവര്‍ വിദ്വാനെ - അതായത്‌ എന്നെ- ശരിയാക്കിക്കളയാം" എന്ന തീരുമാനപ്പുറത്താവണം വലത്തു ഭാഗത്തു കൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച എന്നെ വണ്ടിയുടെ ഇടതുഭാഗം ചുറ്റിവന്ന്‌ പിടികൂടാനുള്ള തന്ത്രം ആന പുറത്തെടുത്തത്‌. അതോടെ ഇടതുഭാഗത്തേക്കോടി കൂട്ടുകാരന്മാരെ പിന്തുടര്‍ന്ന്‌ തലയും കുത്തി വീഴാനുള്ള സുവര്‍ണ്ണാവസരം എനിക്കു പോയിക്കിട്ടി. ആ ഇരുട്ടില്‍ വലതു ഭാഗത്ത്‌ എന്താണുള്ളത്‌ എന്ന ഗവേഷണം അസാധ്യമായതിനാല്‍ പിന്നെ ഒരേ ഒരു വഴിയേ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ...വന്നവഴി! നേരെ പിറകോട്ട്‌ ഞങ്ങള്‍ ഇറങ്ങി വന്ന ഇറക്കം, സര്‍വശക്തിയും സംഭരിച്ച്‌ ജീവനും കൈയില്‍ പിടിച്ച്‌ ഞാന്‍ ഓടിക്കയറാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;പക്ഷേ മനുഷ്യരെക്കാള്‍ ഇരട്ടി വേഗത്തില്‍ ആനകള്‍ കയറ്റം കയറും എന്ന്‌ ഞാന്‍ നടേ പറഞ്ഞ തിയറിയുടെ പ്രാക്റ്റിക്കല്‍, നല്ല മണിമണിയായി പ്രൊഫസര്‍ ആനക്കൊമ്പന്‍ അന്നേരം എന്നെ പഠിപ്പിച്ചു തന്നു. (ആനക്കൊമ്പന്‍ എന്നൊരാവേശത്തിനു പറഞ്ഞതാ...അത്‌ ഒരു മോഴയാനയായിരുന്നു എന്നു ചങ്ങാതിയെ പരിചയമുള്ള നാട്ടുകാര്‍ പിറ്റേന്നു പറഞ്ഞറിഞ്ഞു )&lt;br /&gt;&lt;br /&gt;ഒരൊറ്റക്കുതിക്ക്‌ എന്റെ പിറകിലെത്തിയ ആന, "ദെന്തൂട്ട്‌ ഓട്ടാണ്‍ഡ്രാ ശവീ, സ്പീഡിതൊന്നും പോരാല്ലോ ഗഡീ" എന്ന മട്ടില്‍ തുമ്പിക്കൈ വെച്ച്‌ ഒരൊറ്റ വീക്കായിരുന്നു.&lt;br /&gt;&lt;br /&gt;ആഹഹാ...നല്ല ഫ്രീയായി ആകാശത്തൂടെ പറക്കുന്ന സുഖം ജീവിതത്തില്‍ ആദ്യമായി ഞാനനുഭവിച്ചു.ഒരു മൂന്നാലു മീറ്റര്‍ പറന്ന്‌ നെഞ്ചിന്മേല്‍ അതി മനോഹരമായി ലാന്‍ഡ്‌ ചെയ്ത്‌, പിന്നെ രണ്ടു കരണം മറിഞ്ഞ്‌, പിന്നെയും നടുമ്പുറത്ത്‌ ഒരു സ്കീയിംഗ്‌ നടത്തി റോഡ്‌ സൈഡിലെ ഒരു മരത്തില്‍ തടഞ്ഞു ഞാന്‍ നിന്നു പോയി. എന്റെ ബോധം അവിടന്നും താഴോട്ട്‌ നടന്നും പോയി!!&lt;br /&gt;&lt;br /&gt;ദേവരാഗമേ,ആന ഓടിവരുന്നത്‌ കണ്ടതുമുതല്‍ ഈ ബോധം പോയ നേരംവരെയും എന്തൊക്കെയാണ്‌ എന്റെ മനസ്സിലൂടെ കടന്നു പോയതെന്ന്‌ സത്യമായും എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.പക്ഷേ ഒരുമൂന്നാലു സെക്കന്റ്‌ നീണ്ടുനിന്ന ആ മരവിപ്പില്‍ നിന്നും ഞാനുണര്‍ന്നത്‌ ഇടതു കാലിന്‌ അസഹ്യമായ വേദനയുമായായിരുന്നു. സത്യം, ആ ഉണര്‍ച്ചയില്‍ ആദ്യമായും ഒരു മിന്നല്‍ പോലെ ഉണര്‍ന്നുവന്ന ചിന്ത -&lt;br /&gt;&lt;br /&gt;"പടച്ചോനേ, കാലൊടിഞ്ഞല്ലോ....ഈ കാലും വെച്ച്‌ ഞാനെങ്ങനെ ഇക്കാസിന്റെ കല്യാണത്തിനു പോകും!!"&lt;br /&gt;&lt;br /&gt;എന്നായിരുന്നു. ആനയും മരണവും ഒന്നും അന്നേരം എന്റെ മനസ്സിലില്ലായിരുന്നു. അതെന്തു കൊണ്ടായിരുന്നു അങ്ങിനെ എന്ന്‌ വിശദീകരിക്കാന്‍ അന്നും ഇന്നും എനിക്കറിയില്ല!&lt;br /&gt;&lt;br /&gt;ഒരു പത്തു പതിനഞ്ചടി മുകളില്‍ റോഡില്‍ നിന്ന്‌ ആനയുടെ ചീറല്‍ വീണ്ടും കേട്ടില്ലായിരുന്നെങ്കില്‍, &lt;a href="http://malabar-express.blogspot.com/2007/08/blog-post_22.html"&gt;മോട്ടോര്‍ സൈക്കിളില്‍ വണ്ടിയിടിച്ചു റോഡില്‍ വീണ കൊച്ചു ത്രേസ്യ പണ്ടാലോചിച്ച പോലെ &lt;/a&gt;പലതും ഞാനുമാലോചിച്ചു കൂട്ടിയേനെ!&lt;br /&gt;&lt;br /&gt;ബ്ലോഗിലെ ആദ്യ വിവാഹം കമന്റിട്ട്‌ ആഘോഷിക്കുന്നതിനിടെ, ബ്ലോഗിലെ ആദ്യ മരണം എത്ര കമന്റിട്ട്‌ ബ്ലോഗര്‍മാര്‍ ആഘോഷിക്കുമെന്നോ, അല്ലെങ്കില്‍ എന്റെ മയ്യത്തടക്കിന്‌ എത്ര ബ്ലോഗര്‍മാര്‍ പങ്കെടുമെന്നോ ഒക്കെ ആലോചിച്ചുണ്ടാക്കാന്‍ പക്ഷേ, എനിക്കു സമയം കിട്ടിയില്ല. അതിനും മുന്‍പേ "അവനെ പീസ്‌ പീസാക്കിയില്ലേല്‍ ആനകള്‍ക്ക്‌ നാണക്കേടല്ലേ" എന്ന ചിന്തയാല്‍ വിജൃംഭിതവീര്യനായി, പതിയെ താഴേക്കിറങ്ങി വരാന്‍ തുടങ്ങുന്ന ആനയെ അവ്യക്തമായി ഞാന്‍ കണ്ടു. അതോടെ എന്റെ അടിവയറ്റില്‍ ഒരഗ്നിപര്‍വതം പൊട്ടി. നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു വിറയാല്‍ ഞാന്‍ അടിമുടി ഒന്നുലഞ്ഞു. പക്ഷേ അത്ഭുതം! എന്റെ ചിന്തകളും, കാഴ്ചയും, കേള്‍വിയുമൊക്കെ കൂടുതല്‍ ഷാര്‍പ്‌ ആവുന്നതായി എനിക്കനുഭവപ്പെട്ടു തുടങ്ങുന്നു. താഴേക്കിറങ്ങാന്‍ ശ്രമിക്കുന്ന ആനയെ എനിക്കിപ്പോള്‍ വ്യക്തമായും കണാം. അതിന്റെ കോപാകുലമായ ശ്വാസോച്ഛ്വാസം എന്റെ ഹൃദയമിടിപ്പു പോലെ എനിക്കിപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നു!&lt;br /&gt;&lt;br /&gt;എഴുനേല്‍ക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി നോക്കി. അപ്പോള്‍ എന്റെ ഓവര്‍ക്കോട്ടിന്റെ പോക്കറ്റില്‍ നിന്നും എന്തോ ഒന്ന്‌ താഴെ വീണു. ഇരുട്ടില്‍ ഞാനത്‌ തപ്പിയെടുത്തു. കൊരണമലയിറങ്ങുന്നതിനിടയിലെപ്പഴോ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന എന്റെ കാമറാ ഫ്ലാഷ്‌!! നിക്കോണ്‍ എസ്‌. ബി. എണ്ണൂറ്‌!! അത്‌ പോക്കറ്റിലിടുമ്പോള്‍ ഓഫ്‌ ചെയ്യാന്‍ ഞാന്‍ മറന്നിരുന്നോ? ഓര്‍മ്മയില്ല. ഒരു വിളിച്ചം എനിക്കപ്പോള്‍ അത്യാവശ്യമായിരുന്നു. എന്തായാലും ഫ്ലാഷ്‌ ഓണ്‍ ചെയ്യാന്‍ നടത്തിയ ശ്രമത്തിനിടയില്‍ അത്‌ ഒന്നു ഫയര്‍ ചെയ്തു. അതോടെ ഇറങ്ങിവരാനുള്ള ശ്രമം ഉപേക്ഷിച്ച്‌ ആന അവിടെ തന്നെ നിന്നു.&lt;br /&gt;&lt;br /&gt;ഫ്ലാഷ്‌ ഫയര്‍ ചെയ്തത്‌ കണ്ട്‌ പേടിച്ച്‌ ആന അവിടെ തന്നെ നിന്നു എന്നാണ്‌ എനിക്കപ്പോള്‍ തോന്നിയത്‌. പക്ഷേ കാര്യം അതായിരിക്കാന്‍ വഴിയില്ല. കാരണം, ആനകളുടെ കാഴ്ചശക്തി വളരെ വളരെ മോശമാണ്‌ എന്നതു തന്നെ.(മാറ്റുരയ്ക്കാന്‍ മറ്റൊന്നില്ലാത്ത ഘ്രാണ ശക്തിയും,അനിത സാധാരണമായ കേള്‍വി ശക്തിയുമാണ്‌ കണ്ണിനു പകരം ആനകളെ നയിക്കുന്നത്‌) തീരെ ചെറിയ ഒരാംഗിളിലല്ലാതെ നേരെമുന്നോട്ട്‌ കാണാന്‍ കഴിവില്ലാത്ത ആന ആ ഫ്ലാഷ്‌ ഫയര്‍ചെയ്തത്‌ കണ്ടിരിക്കാന്‍ സാധ്യത വളരെ കുറവാണ്‌. ഒരു പക്ഷേ പണ്ടെങ്ങാണ്ട്‌ ഇമ്പോസിഷന്‍ എഴുതിപ്പഠിച്ച മറ്റേ തിയറി ആ ആനമണ്ടയില്‍ അപ്പോള്‍ കത്തിക്കയറി വന്നിരിക്കണം. ഇറക്കമിറങ്ങാന്‍ ആനകള്‍ക്ക്‌ ഭയങ്കര ബുദ്ധിമുട്ടാണെന്ന ആ തിയറി!&lt;br /&gt;&lt;br /&gt;സംഭവം എങ്ങിനെയൊക്കെയായാലും മൂപ്പര്‍ക്ക്‌ എന്നെ പെരുത്ത്‌ പെരുത്ത്‌ ഇഷ്ടമായി എന്നു തോന്നുന്നു. നിസ്സഹായനായി മരംചാരിയിരിക്കുന്ന എനിക്കു കൂട്ടായി റോഡിനു മുകളില്‍ ചങ്ങാതിയും നിലയുറപ്പിച്ചു. "എനിക്കങ്ങോട്ട്‌ ഇറങ്ങിവരാന്‍ മേലെഡേയ്‌, നീയിങ്ങു കേറിവാ, ഞാനൊന്നു സ്നേഹിക്കട്ടെ" എന്നൊരു ലൈനില്‍!&lt;br /&gt;&lt;br /&gt;ഏതായാലും ചാവാന്‍ നേരം വീണു കിട്ടിയ ആ ഇടവേള ഞാനൊരു സീനറി കാണാന്‍ ഉപയോഗപ്പെടുത്തി എന്നു വേണമെങ്കില്‍ പറയാം. നിക്കോണ്‍ എസ്‌.ബി. എണ്ണൂറിനു ഞെക്കിപ്പിടിച്ചാല്‍ തുടര്‍ച്ചയായി സ്റ്റ്രോബ്‌ ഫയര്‍ ചെയ്യുന്ന ഒരു ബട്ടണുണ്ട്‌. ഫ്ലാഷ്‌ തുടര്‍ച്ചയായി ഫയര്‍ ചെയ്യുന്ന ഇടവേള നമ്മുടെ കണ്ണുകള്‍ക്ക്‌ തിരിച്ചറിയാന്‍ പറ്റാത്തത്‌ കൊണ്ട്‌ ഒരു ടോര്‍ച്ച്‌ ലൈറ്റിന്റെ ഫലം ചെയ്യുന്ന ഒരു ടെക്നോളജി. ഇരുട്ടില്‍ ആ ബട്ടണ്‍ തപ്പിപ്പിടിച്ചു, പിന്നെ ഞെക്കിപ്പിടിച്ചു.&lt;br /&gt;&lt;br /&gt;ശക്തമായ ആ വെളിച്ചത്തില്‍ എനിക്കു മുന്നില്‍ അനാവൃതമായ ആ സീനറിയില്‍ എന്റെ കണ്ണഞ്ചിപ്പോയി!ഞാന്‍ ചാരിയിരിക്കുന്ന മരത്തിനു താഴോട്ട്‌, നോക്കിയാല്‍ പേടിയാകുന്ന ചെങ്കുത്തായ ഇറക്കമാണ്‌.സന്തോഷം!എങ്ങിനെ സന്തോഷിക്കാതിരിക്കും? ആമരത്തില്‍ തട്ടി നിന്നില്ലായിരുന്നെങ്കില്‍ ആന മെനക്കെടേണ്ടി വരില്ലായിരുന്നു,എന്റെ ചീട്ടു കീറാന്‍!&lt;br /&gt;&lt;br /&gt;സന്തോഷിക്കാന്‍ കാരണം വേറെയുമുണ്ടല്ലോ?! ആ ഇരിക്കുന്നിടത്ത്‌ നിന്ന്‌ പതുക്കെ താഴോട്ട്‌ നിരങ്ങി രക്ഷപ്പെടാം എന്ന ഒരു തോന്നല്‍ അതോടെ തീര്‍ന്നും കിട്ടി!&lt;br /&gt;&lt;br /&gt;അമ്പടാ കൊച്ചു കള്ളാ..സോറി! ആനക്കള്ളാ..മോനേ ആനേ.....! ചുമ്മാതല്ല പൊന്നുമോന്‍ താഴേക്കിറങ്ങി എന്നെ സ്നേഹിക്കാന്‍ വരാത്തത്‌. കാലൊന്നു തെറ്റിയാല്‍ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ എന്ന്‌ സ്ഥലവാസിയായ നിനക്ക്‌ എന്നേക്കാള്‍ നന്നായി അറിയാം...അല്ല്യോടാ?&lt;br /&gt;&lt;br /&gt;ആനയ്ക്ക്‌ ചെറിയ വിശേഷബുദ്ധിയൊക്കെയുണ്ടെന്നുള്ള ഒരു പഴം പറച്ചിലില്‍ ചെറിയ കാര്യമൊക്കെയുണ്ടെന്നുള്ള ഒരു തോന്നലിനും ഇവിടെ കാരണമുണ്ടെന്നുതോന്നുന്നു. ആ കെണിഞ്ഞ കെണിയില്‍ നിന്നും ഊരിപ്പോകാന്‍ എനിക്കാകെയുള്ളൊരു വഴി റോഡ്‌ വഴി മാത്രമാണെന്നു ആനയ്ക്ക്‌ നല്ല നിശ്ചയം കാണണം! അപ്പോ ഇറങ്ങിപ്പോയി സ്വന്തം തടി വെടക്കാക്കുന്നതിലും നല്ലത്‌ ഞാനങ്ങ് കയറിവരാന്‍ കാത്തിരിക്കുന്നത്‌ തന്നെ എന്ന്‌ മൂപ്പരും വിചാരിച്ചു. അത്രതന്നെ!!&lt;br /&gt;&lt;br /&gt;ആന ഇറങ്ങിവരാന്‍ സാധ്യത കുറവാണെന്നു മനസ്സിലായതോടെ എനിക്ക്‌ പുതിയൊരുന്മേഷം വന്നു. കാത്തിരിക്കാന്‍ തന്നെ ഞാനും തീരുമാനിച്ചു. നേരം വെളുത്തിട്ട്‌ ആനയുമായി ഉഭയ കക്ഷി കരാര്‍ ഒപ്പിടാം എന്നും തീരുമാനമായി. പക്ഷേ കൊലവിളിച്ചു നില്‍ക്കുന്ന ആനയുടെ മുന്നില്‍ അങ്ങിനെ ഇരിക്കുന്നത്‌ വെല്യ സുഖമുള്ളൊരു കാര്യമല്ലല്ലോ? അസഹ്യമായ തണുപ്പും,പിന്നെ കാട്ടിലാണല്ലോ കിടക്കുന്നത്‌ എന്ന ചിന്തയും എന്നെ വീണ്ടും പേടിപ്പിക്കാന്‍ തുടങ്ങി.ആന ചവിട്ടിയല്ലേലും വല്ല പാമ്പു കടിച്ചോ, നൈറ്റ്‌ വാക്കിനിറങ്ങുന്ന ഏതേലും പുലിയ്ക്കോ കരടിയ്ക്കോ ഒക്കെ ഡിന്നറായോ ആയാലും, തണുത്ത്‌ വിറച്ചായാലും ചത്താല്‍ ചത്തതു തന്നെയല്ലേ!&lt;br /&gt;&lt;br /&gt;അവിടെ വീണ്ടും വിശദീകരിക്കാന്‍ കഴിയാത്ത ഒരത്ഭുതം എന്റെ മനസ്സില്‍ സംഭവിക്കുന്നു!പത്തിരുപത്തഞ്ചു വര്‍ഷം മുന്നെ വായിച്ച ഒരു മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ കാലപ്പഴക്കം കോണ്ട്‌ മഞ്ഞച്ച പേജുകളും മാത്തുക്കുട്ടി എന്ന ഒരാനവേട്ടക്കാരനും ശൂന്യതയില്‍ നിന്നെന്നോണം എന്റെ ബോധ മനസ്സിലേക്ക്‌ അപ്പോള്‍ കയറിവന്നു!!!!&lt;br /&gt;&lt;br /&gt;ബോബനും മോളിയും നിര്‍ത്തിയതില്‍ പിന്നെ മലയാളമനോരമ ആഴ്ചപ്പതിപ്പ്‌ സ്ഥിരമായി വായിച്ചിട്ടില്ല.പണ്ട്‌ സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ ബോബനും മോളിയും പിന്നെ ഡോ. റോയി എന്ന ഡിറ്റക്ടീവ്‌ നായകനായുള്ള കുറ്റാന്വേഷണ നോവലും കഴിഞ്ഞാല്‍ വളരെ താത്‌പര്യത്തോടെ വായിച്ചിരുന്ന രണ്ട്‌ പരമ്പരകളായിരുന്നു ജിം കോര്‍ബറ്റിന്റെ കടുവാ പുലി വേട്ടക്കഥകളും മാത്തുക്കുട്ടി എന്ന ആനവേട്ടക്കാരന്റെ ആന വേട്ടക്കഥകളും. (കൂട്ടത്തില്‍ പറയട്ടെ...'കുമയോണിലെ കടുവാകള്‍' എന്ന പേരില്‍ വളരെ മുന്നെ മലയാളത്തിലിറങ്ങിയ ജിം കോര്‍ബറ്റിന്റെ വേട്ടക്കഥകള്‍ അസാധാരണമായ വായനാനുഭവം തരുന്ന ഒരു പുസ്തകമായിരുന്നു.അത്‌ ഒന്നു കൂടെ വായിക്കാന്‍ ഈയടുത്ത്‌ വീണ്ടും തപ്പിയിറങ്ങിയെങ്കിലും കിട്ടിയില്ല. പക്ഷേ ഈ ആന എപ്പിഡോസൊക്കെ കഴിഞ്ഞ്‌ തിരിച്ച്‌ ഖത്തറിലേക്ക്‌ വരുന്നതിനു മുന്നോടിയായി കോഴിക്കോട്‌ ഡി.സി ബുക്സില്‍ പോയപ്പോള്‍ പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അതിന്റെ ഇംഗ്ലീഷ്‌ വേര്‍ഷന്‍ എനിക്കു കിട്ടി!! ജിം കോര്‍ബറ്റ്‌ ഓമ്നിബസ്‌ എന്ന പേരില്‍)&lt;br /&gt;&lt;br /&gt;മാത്തുക്കുട്ടിച്ചായന്റെ ആ ആനവേട്ടക്കഥകളിലായിരുന്നു,, ആനകളുടെ ഘ്രാണ ശക്തിയെക്കുറിച്ച്‌ ആദ്യമായി ഞാന്‍ വായിച്ചത്‌.ആക്രമിക്കാന്‍ വരുന്ന ആനയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരുപായം അതില്‍ അദ്ദേഹം വിവരിച്ചിരുന്നതായിരുന്നു ആ മധുരമനോജ്ഞരാത്രിയില്‍ ശൂന്യമായ എന്റെ ബോധ മനസ്സിലേക്ക്‌ ഒന്നു മുട്ടുകപോലും ചെയ്യാതെ വാതില്‍ തുറന്ന്‌ കയറി വന്നത്‌! ഇനി വല്ലപ്പോഴുമെങ്ങാന്‍ ആനയ്ക്കു മുന്നില്‍ പെട്ടുപോകാന്‍ സാധ്യതയുള്ള ബ്ലോഗര്‍മാര്‍ക്കു വേണ്ടി ആ തിയറി ഇങ്ങനെ സംഗ്രഹിക്കാം.&lt;br /&gt;&lt;br /&gt;"ഒന്നു കുത്തി നോക്കട്രാ, ഒന്നു ചവിട്ടിനോക്കട്ട്രാ...പ്ലീസ് ഒന്നു നില്‍ക്കെടാ കുട്ടാ.." എന്നും പറഞ്ഞ്‌ ഒരാനയും, "വേണ്ട മോനെ നീ ചവിട്ടിയാല്‍ പിന്നെ എന്റെ ഡെഡ്ബോഡി നാട്ടുകാര്‍ക്ക്‌ കാണാന്‍ വെല്യ ഭംഗിയുണ്ടാവില്ല" എന്ന ലൈനില്‍ നിങ്ങളും ഒരോട്ട മത്സരം നടത്തുന്നു എന്നു വെയ്ക്കുക. ഓടിയോടി തടി കൈച്ചലാക്കാം എന്ന്‌ വിചാരിച്ച്‌ വെറുതെ തടി വിയര്‍പ്പിക്കണ്ട. നല്ല ഇറക്കത്തിലേക്കോ അല്ലെങ്കില്‍ ആനയ്ക്ക്‌ ഓടിക്കയറാന്‍ പറ്റാത്തിടത്തേക്കോ അല്ല നിങ്ങള്‍ ഓടുന്നതെങ്കില്‍ ആനയ്ക്കു തന്നെ ഒന്നാം സമ്മാനം എന്നത്‌ മൂന്നരത്തരം! വീതിയുള്ള കോണിപ്പടി വരെ ആന കയറും. (തൃശൂരില്‍ മുന്‍പൊരിക്കല്‍ സംഭവിച്ച മാതിരി) ഇനി ഇതൊന്നും പറ്റാത്ത അവസ്ഥയിലാണു നിങ്ങളെങ്കില്‍, (നിങ്ങള്‍ക്ക്‌ നല്ല മനോധൈര്യമുണ്ടെങ്കിലും) ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്‌.&lt;br /&gt;&lt;br /&gt;നിങ്ങള്‍ ആനയ്ക്ക്‌ മുന്നില്‍ ഇടത്തോട്ടും വലത്തോട്ടുമൊക്കെ ഓടുന്നുണ്ടെന്ന്‌ ആനയ്ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ വിദ്വാന്‍ നിങ്ങളെ കാണുന്നത്‌ കൊണ്ടല്ല.(മേലെ പറഞ്ഞ മാതിരി അതിന്റെ മോശം കാഴ്ചശക്തിക്ക്‌ സോഡാക്കുപ്പി ഗ്ലാസിന്റെ ആനക്കണ്ണടയും മതിയാവില്ല!!നേരെമുന്നോട്ടേക്ക്‌ ആനയ്ക്ക്‌ വ്യക്തമായി കാണാനും കഴിയില്ല) മറിച്ച്‌ തുമ്പിക്കൈ ഉപയോഗിച്ച്‌ അത്‌ വലിച്ചെടുക്കുന്ന നിങ്ങളുടെ ഗന്ധവും, നിങ്ങളുടെ ചലനങ്ങളുടെ ശബ്ദവും ഉപയോഗിച്ചാണ്‌ ! (അതു കൊണ്ടാണ്‌ ആക്രമിക്കാന്‍ വരുന്ന ആനയുടെ തുമ്പിക്കൈ മുന്നോട്ട്‌ എഴുന്ന്‌ നില്‍ക്കുന്നത്‌.)&lt;br /&gt;&lt;br /&gt;ഓടുന്ന ഓട്ടത്തിനിടയില്‍ നിങ്ങള്‍ ധരിച്ചിരിക്കുന്ന ഷര്‍ട്ടോ അല്ലെങ്കില്‍ മുണ്ടോ അഴിച്ച്‌ ഒരു ഭാഗത്തേക്ക്‌ എറിഞ്ഞ്‌ മറുഭാഗത്തേക്ക്‌ അല്ലെങ്കില്‍ നേരെ നിങ്ങള്‍ക്ക്‌ ഓടാന്‍ കഴിഞ്ഞാല്‍ ഗന്ധം പിന്തുടരുന്ന ആനയ്ക്ക്‌ ഒരു ഐഡന്റിറ്റി കണ്‍ഫൂഷന്‍ ഉണ്ടാക്കാന്‍ അതു ധാരാളം മതി. (വെറും പാന്റ്സ്‌ അല്ലെങ്കില്‍ അണ്ടര്‍വെയര്‍ മാത്രമേ നിങ്ങള്‍ ധരിച്ചിട്ടുള്ളൂവെങ്കില്‍ ഈ തിയറി വര്‍ക്ക്‌ ചെയ്യില്ലെന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുക!!) തൊട്ടടുത്തു കിട്ടുന്ന നിങ്ങളുടെ ഗന്ധത്തിലേക്ക്‌ ആന, ശൗര്യം ഫോക്കസ്‌ ചെയ്യുന്ന തക്കത്തിന്‌ നിങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ പറ്റിയേക്കും. ഇതാണ്‌ തിയറി.&lt;br /&gt;&lt;br /&gt;അതെങ്ങനെ അന്നേരം എനിക്ക്‌ ഓര്‍മ്മ വന്നു? അറിയില്ല!അത്രേം ദൂരത്തു നിന്ന്‌ ആ ഓര്‍മ്മ എന്നെ തേടി വന്ന സ്ഥിതിക്ക്‌ അതൊന്നു പരീക്ഷിക്കാതെ വിടുന്നത്‌ മോശമല്ലേ. അല്ലെങ്കില്‍ കാലം ചെയ്ത മാത്തുക്കുട്ടിച്ചായന്റെ ആത്മാവ്‌ എന്തു വിചാരിക്കും....!?&lt;br /&gt;&lt;br /&gt;ഇരുന്ന ഇരുപ്പില്‍ ഒരു ചെറിയ പാറക്കല്ല്‌ ഞാന്‍ തപ്പിയെടുത്തു. പിന്നെ എന്റെ ഓവര്‍ക്കോട്ടൂരി. അതിന്നടിയില്‍ ധരിച്ചിരുന്ന റ്റീ ഷര്‍ട്ട്‌ ഊരി(ഹൂശ്‌...എന്തൊരു തണുപ്പ്‌!!) റ്റീഷര്‍ട്ട്‌ കോണ്ട്‌ പാറക്കല്ല്‌ ഭദ്രമായി പൊതിഞ്ഞു. പിന്നെ സര്‍വശക്തിയുമെടുത്ത്‌ ആ സമ്മാനപ്പൊതി ആനയുടെ ഒരു വശത്തേക്ക്‌ ആഞ്ഞെറിഞ്ഞു.&lt;br /&gt;&lt;br /&gt;എന്തൊരത്ഭുതം...!! ഒന്നു വെട്ടിത്തിരിഞ്ഞ ആന ആ പൊതി പോയ ദിക്കിലേക്ക്‌ ശരം വിട്ടപോലെ ഒരു നടത്തം!! (മരമണ്ടനാന!!...ബുഹുഹ്ഹഹായ്‌....)&lt;br /&gt;&lt;br /&gt;പക്ഷേ അതു കൊണ്ടൊന്നും ആന എന്നെ പിരിഞ്ഞു പോയ്ക്കളയുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല പോയദിക്കില്‍ എന്നെ കണ്ടില്ലെങ്കില്‍ അത്‌ തിരിച്ചു വരുമെന്നു തന്നെയാണ്‌ ഞാന്‍ കരുതിയത്‌. എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട്‌ ആ ആന പിന്നെ തിരിച്ചു വന്നതേയില്ല. പോയ വഴി നേരെ നടന്ന്‌ തന്റെ കൂട്ടാനകളോട്‌ ചേര്‍ന്ന്‌ അവന്‍ കാട്ടിലേക്ക്‌ തന്നെ കയറിപ്പോയിരിക്കണം.(ഒരു പീറ മനുഷ്യന്‍ തന്നെ ഇങ്ങനെ പറ്റിച്ചല്ലോ എന്നോര്‍ത്തപ്പോ ആനയ്ക്ക് നാണം വന്നിട്ടുണ്ടാവും...പാവം!!)&lt;br /&gt;&lt;br /&gt;കുറച്ചു നേരം ആനയെ കാണാഞ്ഞപ്പോഴുള്ള സങ്കടത്തില്‍ ഞാന്‍ വീണ്ടും എഴുനേല്‍ക്കാന്‍ ശ്രമിച്ചു. അയ്യട മനമേ...നല്ല സുന്ദരമായി ഞാനെന്റെ കാലുകളില്‍ എഴുനേറ്റ്‌ നിന്നു. (അപ്പോ കാലൊടിഞ്ഞില്ലായിരുന്നോ...?!സമാധാനം!! ഇക്കാസിന്റേം ജാസൂട്ടീടേം കല്യാണം കൂടാലോ)&lt;br /&gt;&lt;br /&gt;എന്തായാലും റോഡിലേക്ക്‌ കയറാന്‍ ഞാന്‍ മിനക്കെട്ടില്ല. ആന പോയി എന്ന്‌ നല്ല ഉറപ്പില്ലായിരുന്നല്ലോ എനിക്ക്‌. ഒരു പക്ഷേ ഈ ഗന്ധത്തിന്റെ തിയറി എന്നേക്കാള്‍ മുന്നെ പഠിച്ച്‌ ആനശാസ്ത്രത്തില്‍ വല്ല ഡിഗ്രിയെങ്ങാനുമെടുത്തിട്ടുള്ള പഹയന്‍ "ഞാനിത പോന്നേ" ന്ന്‌ എന്നെ തെറ്റിധരിപ്പിച്ചിട്ട്‌ ഇത്തിരി ദൂരെ മാറി നില്‍ക്കുകയാണെങ്കിലോ? ഛായ്‌ നാണക്കേടല്ലേ, ചതിയിലൂടെയുള്ള ആ മരണം? പച്ചോലയില്‍ കെട്ടിവലിക്കുന്നതില്‍ ഭേദം ആദ്യത്തെ ആ അടിയില്‍ തന്നെ സിദ്ധി കൂടുന്നതല്ലേ!&lt;br /&gt;&lt;br /&gt;അധികം ചിന്തിച്ച്‌ ബുദ്ധിമുട്ടേണ്ടി വന്നില്ല. ദൂരെ റോഡില്‍ നിന്നും ശബ്ദവും (മനുഷ്യരുടെ) വെളിച്ചവും എന്നെ തേടിവന്നു. കുഴിയില്‍ നിന്നും വലിഞ്ഞു കയറിയ എന്റെ സുഹൃത്തുക്കള്‍ അതുവഴി വന്ന ഒരു ലോറി കൈകാണിച്ചു നിര്‍ത്തി സംഭവം പറയുകയും, ഒരു രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള റ്റൗണില്‍ നിന്ന്‌ ആള്‍ക്കാരേയും കൂട്ടി ചൂട്ടും കത്തിച്ച്‌ എന്നെയും ആനയേയും തിരക്കിയിറങ്ങിയതായിരുന്നു.&lt;br /&gt;&lt;br /&gt;"ഞാനിവിടുണ്ടേയ്‌" എന്നൊന്നു കൂവാന്‍ ഞാന്‍ ശ്രമിച്ചു. എവടെ?! വറ്റി വരണ്ടു സഹാറ മരുഭൂമിപോലായ എന്റെ തൊണ്ടയില്‍ നിന്നും എന്തു ശബ്ദം വരാന്‍? കാറ്റല്ലാതെ! പക്ഷേ ഞാനാരാമോന്‍? വീണ്ടും ഫ്ലാഷ്‌ യൂണിറ്റ്‌ ഞാന്‍ കയ്യിലെടുത്തു. തിരച്ചില്‍ക്കാര്‍ വരുന്ന വഴിയിലേക്ക്‌ അവനെ മിന്നിച്ചു പിടിച്ചു.&lt;br /&gt;&lt;br /&gt;അതോടെ ഓടിയെത്തിയ രക്ഷകര്‍ എന്നെ തൂക്കിയെടുക്കുകയും അനന്തരം എന്റെ കയ്യ്‌, കാല്‌ വാരിയെല്ലുകള്‍, ഒടുക്കം തല എന്നീ ഭാഗങ്ങള്‍ യഥാസ്ഥാനങ്ങളില്‍ തന്നെയുണ്ടോ എന്നു തപ്പി നോക്കി ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷേ അത്ര നേരവും നല്ല റങ്ക്‌ റങ്കായി വര്‍ക്ക്‌ ചെയ്തു കൊണ്ടിരുന്ന എന്റെ കാഴ്ചയും കേള്‍വിയും മങ്ങിവരുന്നതായും, എന്റെ ബുദ്ധി(?) മരവിക്കുന്നതായും എനിക്കപ്പോള്‍ അനുഭവപ്പെട്ടു. പിന്നെ ഇരുളിന്റെ ഒരു കടലിലേക്ക്‌, ഗാഡമായൊരു മയക്കത്തിലേക്ക്‌, പതിയെ ഞാന്‍ ഊര്‍ന്നു വീണു!&lt;br /&gt;&lt;br /&gt;ഏതായാലും പിറ്റേന്നു രാവിലെ സൈഡൊതുക്കി പാര്‍ക്ക്‌ ചെയ്ത വണ്ടിയുടെ പിന്‍ സീറ്റില്‍ ഞാനുറക്കമുണര്‍ന്നത്‌ ഒരു പുതിയ ജന്മത്തിലേക്കായിരുന്നു. അതും മൂന്നരത്തരം.!!!!&lt;br /&gt;&lt;br /&gt;അനന്തരം? അസ്സലാകെപ്പാടെ നോക്കിയാല്‍ ഈ ഒരു ആനമണ്ടത്തരം ആന കാണിച്ചത്‌ കൊണ്ടുള്ള കനത്ത നഷ്ടം ആര്‍ക്കു പറ്റി? സംശയമെന്ത്‌ മലയാളം ബ്ലോഗര്‍മാര്‍ക്ക്‌!! ഒരു ബ്ലോഗറുടെ മരണത്തിന്‌ ആദ്യമാദ്യം കമന്റിട്ട്‌, ചാവും പതിനാറടിയന്തിരവും കഴിക്കാനുള്ള സുവര്‍ണ്ണാവസരമല്ലേ അവര്‍ക്ക്‌ നഷ്ടമായത്‌?&lt;br /&gt;&lt;br /&gt;&lt;strong&gt;രഹസ്യം :-&lt;/strong&gt; മലയാള മനോരമയില്‍ ഒരു സണ്‍ഡേ ഫീച്ചറിനു വകുപ്പുണ്ടെങ്കിലും, ഈ കഥ ഇതുവരെ പുറത്തു വിട്ടിട്ടില്ല ഞങ്ങള്‍. കഷ്ട കാലത്തിനു ഈ ബ്ലോഗ്‌ ഞങ്ങളിലാരുടെയെങ്കിലും നല്ലപാതിമാരോ, കുടുംബക്കാരോ വായിച്ചാല്‍ തീര്‍ന്നു! പിന്നെ കുദാകുത്തനെ (ക.ട്‌..എന്റെ വലിയുമ്മ)യുള്ള ഈ കാടു തെണ്ടല്‍ അതോടെ നിന്നു കിട്ടും. സോ ഇതൊരു ആഗോള രഹസ്യമാകുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;വാല്‍ക്കഷണം :-&lt;/strong&gt;എന്നിട്ട്‌ ഇക്കാസിന്റെ കല്യാണത്തിനു പോയോ ഞാന്‍? പിന്നെ പോവാതെ.!! എന്റെ അതിഭയങ്കരമായ കൃത്യ നിഷ്ഠ കാരണം വൈകുന്നേരം അഞ്ചു മണിക്കു തുടങ്ങിയ റിസപ്ഷനു ഞാനെത്തിയത്‌ രാത്രി പത്തു മണിക്ക്‌!! അതും വഴി പോലുമറിയാതെ. ഒടുക്കം ആലുവായില്‍ വെച്ച അതുല്യേച്ചിയെ വിളിക്കുന്നു. അതു വഴി കുമാര്‍ജിയെ വിളിക്കുന്നു, പാച്ചാളത്തെ വിളിക്കുന്നു, വില്ലൂസിനെ വിളിക്കുന്നു ഒടുക്കം ഇക്കാസിനെ തന്നെ നേരിട്ടു വിളിക്കുന്നു!&lt;br /&gt;&lt;br /&gt;എന്തായാലും ആദ്യരാത്രി ഉറങ്ങാന്‍ (ഉവ്വ്‌!) കിടക്കുന്ന വധൂവരന്മാരെ വിളിച്ചുണര്‍ത്തി ബുദ്ധിമുട്ടി(ച്ച്) കാണേണ്ടി വന്നില്ല. ആ ക്രിട്ടിക്കല്‍ അവേര്‍സിനു മുന്നെ തന്നെ ഇക്കാസിന്റെ വീട്ടില്‍ എത്തിപ്പെടാനും, ഏതാനും മിനിട്ടുകള്‍ അവിടെ ചിലവഴിക്കാനും (അല്ലേലും ആനേരത്ത്‌ അധികം നില്‍ക്കാന്‍ പാട്വോ...?) സാധിച്ചത്‌ ആനയുടെ കാരുണ്യം കൊണ്ടാണെങ്കിലും, കഴിഞ്ഞ അവധിക്കാലത്തിന്റെ ഹൃദയം നിറയ്ക്കുന്ന ഒരു നേട്ടമായി സൂക്ഷിക്കാന്‍ കഴിഞ്ഞല്ലോ!!&lt;br /&gt;&lt;br /&gt;ആനശാസ്ത്രത്തിലെ തിയറികള്‍ക്കും,അതൊക്കെ ആനയെ പഠിപ്പിച്ച ആ വലിയ മാഷക്കും, സര്‍വോപരി മാത്തുക്കുട്ടിച്ചായന്റെ ആത്മാവിനും സ്തുതിയായിരിക്കട്ടേ....&lt;br /&gt;&lt;br /&gt;ഇന്നേക്കും എന്നെന്നേക്കും!!&lt;br /&gt;&lt;br /&gt;ബ്ലോമ്മേന്‍.....!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-4851813088957239620?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2008/01/blog-post.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>43</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-5437092028604984815</guid><pubDate>Mon, 01 Oct 2007 20:23:00 +0000</pubDate><atom:updated>2007-10-02T08:01:18.295+03:00</atom:updated><title>വേശ്യകള്‍ ഉണ്ടാവുന്നത്..., ഒരു കഥയും!</title><description>കാലം....വിളക്കുമാടങ്ങള്‍ തിരിതെളിയാത്ത അതിന്റെ നിഗൂഡമായ വഴിത്താരയില്‍ അപ്രതീക്ഷിതമായ പലതും നമുക്കായി കാത്തു വെയ്ക്കുന്നു. നിറം കെട്ട്‌ പായല്‍ പിടിച്ച്‌ പൊളിഞ്ഞു തുടങ്ങിയ വഴിയമ്പലങ്ങളുടെ തണുത്ത ഇടനാഴികളില്‍ ഒട്ടും നിനച്ചിരിക്കാതെ ഓര്‍മ്മയുടെ പിഞ്ഞിത്തുടങ്ങിയ ഭാണ്ടക്കെട്ടുകള്‍ പേറിയ അരൂപികളെ നാം കണ്ടുമുട്ടുന്നു.....!!&lt;br /&gt;&lt;br /&gt;1992 -ല്‍ ആര്‍ത്തലച്ചു പെയ്യുന്ന ജൂണ്മാസത്തിലെ ഒരു രാത്രിയിലാണ്‌ ആദ്യമായി അവളെ കാണുന്നത്‌. തലശ്ശേരിയിലെ ഒരാശുപത്രിയില്‍, മാലാഖമാരുടെ വെളുത്ത ഉടുപ്പണിഞ്ഞ്‌, സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ഉടലാര്‍ന്നരൂപമായി....!അന്നവള്‍ സ്വയം പരിചയപ്പെടുത്തിയത്‌ നൂര്‍ജഹാന്‍ എന്ന പേരുപറഞ്ഞായിരുന്നു.&lt;br /&gt;&lt;br /&gt;വളരെ അടുത്ത ഒരു സുഹൃത്തിന്റെ ഭാര്യയ്ക്ക്‌ അടിയന്തിരമായി വേണ്ടി വന്ന ഒരു സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക്‌ ഒ നെഗറ്റീവ് രക്തം വേണ്ടി വന്നപ്പോള്‍, സുമനസ്കായ രണ്ടുപേരെ വായനശാലയുടെ ബ്ലഡ്ഗ്രൂപ്പ്‌ ഡയക്ടറിയില്‍ നിന്ന്‌ തപ്പിയെടുത്ത്‌ ആശുപത്രിയിലെത്തിയതായിരുന്നു ഞാന്‍.&lt;br /&gt;&lt;br /&gt;പകല്‍ ഷിഫ്റ്റിലെ ജോലി ആയിരുന്നിട്ടു കൂടി, വളരെയധികം അപകടാവസ്ഥയിലൂടെ കടന്നുപോയ ആ പ്രസവം കഴിയുവോളം അമ്മയ്ക്കും കൂടെയുണ്ടായിരുന്നവര്‍ക്കും ധൈര്യവും ആശ്വാസവും പകര്‍ന്ന്‌ രാത്രി മുഴുവന്‍ അവളാ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഒടുവില്‍ പുലര്‍ച്ചെ മൂന്ന്‌ മണിയോടെ തള്ളയും പിള്ളയും ദൈവസഹായത്താല്‍ കുഴപ്പങ്ങളൊന്നുമില്ലാതെ വേര്‍പെട്ടു. ആ സമയത്ത്‌ നാട്ടിലേക്ക്‌ ബസ്സുകളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നറിയാവുന്നത്‌ കൊണ്ട്‌ നേരം പുലരാന്‍ നേരത്താണ്‌ നാട്ടിലേക്ക്‌ തിരിച്ചത്‌. താഴെ റിസപ്ഷന്‍ വഴി കടന്നുപോവുമ്പോള്‍ ഒരു രാത്രിയിലെ ഉറക്കം മുഴുവന്‍ തളം കെട്ടി നില്‍ക്കുന്ന കണ്ണുകളോടെ അവളവിടെ നില്‍പ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ ചെറിയൊരാശ്വാസമായപോലെ.&lt;br /&gt;&lt;br /&gt;"ബസ്റ്റാന്റിലേക്കാണോ?" ക്ഷീണം കൊണ്ട്‌ ശബ്ദം തീരെയില്ലായിരുന്നു ചോദ്യത്തിന്‌.&lt;br /&gt;&lt;br /&gt;"അതേ"&lt;br /&gt;&lt;br /&gt;"ന്നാ ഞാനൂണ്ട്‌, ഒറ്റയ്ക്കായതോണ്ട് നിക്ക്വായിര്‍ന്ന്‌..." കറുത്തമഴക്കാറിനാല്‍ ഇരുള്‍ കനത്തു നില്‍ക്കുകയായിരുന്നു പുറത്തപ്പോഴും.&lt;br /&gt;&lt;br /&gt;ഉത്തരത്തിനു കാത്തുനില്‍ക്കാതെ നനഞ്ഞ്‌ ഈറന്‍പിണ്ടിയായ ആ പുലരിയില്‍ അവളെന്നോടൊപ്പം ബസ്റ്റാന്റിലേക്ക്‌ നടന്നു തുടങ്ങി.&lt;br /&gt;&lt;br /&gt;"എവിടെയ്ക്കാ പോണ്ടെ?" ഇടയ്ക്കെപ്പൊഴോ ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"വടകരയ്ക്ക്‌" "ന്നാ സാരമില്ല, ഞാന്‍ കൊയിലാണ്ടിക്കാ, അപ്പൊ നമുക്കൊരുമിച്ച്‌ പോവാം"&lt;br /&gt;&lt;br /&gt;സ്റ്റാന്‍ഡില്‍ വടകര കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസ്സുകള്‍ എത്തിയിരുന്നില്ല അപ്പോഴും. നനഞ്ഞ മഴയും നല്ല തണുപ്പും, തലേരാത്രിയിലെ ഉറക്കവും...., ആകെക്കൂടെ വശക്കേടായിരുന്നു രണ്ടുപേരും.&lt;br /&gt;&lt;br /&gt;"എന്തായാലും നമുക്കോരോ ചായ കുടിക്കാം" എന്ന എന്റെ തന്നെ സ്വയം പറച്ചിലിന്‌ എതിരൊന്നും പറഞ്ഞില്ല അവള്‍.&lt;br /&gt;&lt;br /&gt;ബസ്റ്റാന്‍ഡിനു തൊട്ടുള്ള തട്ടുകടയില്‍ നിന്നും ചായ വാങ്ങി ചൂടോടെ ഊതിക്കുടിക്കുന്നതിനിടയ്ക്കാണ്‌ അവളുടെ പേര്‌ ചോദിച്ചില്ലല്ലോ എന്ന ബോധോദയം എനിക്കുണ്ടായത്‌!&lt;br /&gt;&lt;br /&gt;"നൂര്‍ജഹാന്‍" ഒരു കുസൃതിച്ചിരിയോടെയായിരുന്നു അവളുടെ മറുപടി. കൂടെ "ക്രിസ്റ്റ്യനാണുട്ടോ" എന്നൊരു അനുബന്ധവും.&lt;br /&gt;&lt;br /&gt;ക്രിസ്ത്യാനിപ്പെണ്ണിനെങ്ങിനാണാവോ താത്തക്കുട്ടീടെ പേര്‌? എന്നു തികട്ടിവന്നെങ്കിലും "വടകരയാണോ വീട്‌?" എന്നാണ്‌ ഞാന്‍ പിന്നെ ചോദിച്ചത്‌!&lt;br /&gt;&lt;br /&gt;"യ്യോ ഞാന്‍ കട്ടപ്പനക്കാരിയാണപ്പാ..."&lt;br /&gt;&lt;br /&gt;പേരു നൂര്‍ജഹാന്‍,ആളു കൃസ്ത്യാനി, വീട്‌ കട്ടപ്പനേല്‍, താമസം വടകരേല്‍, ജോലി തലശ്ശേരിയിലും...! അമ്പ്‌ കുമ്പളത്ത്‌, വില്ല്‌ ചോപ്പാട്ട്‌, എയ്യുന്ന നായര്‌ പനങ്ങാട്ടും....!! ബെസ്റ്റ്‌.!!&lt;br /&gt;&lt;br /&gt;വടകരയ്ക്ക്‌ പുറപ്പെടാന്‍ തയ്യാറായി വന്ന ബസ്സില്‍ എന്റെ തൊട്ടടുത്തിരിക്കുവാന്‍ അവള്‍ക്കൊരു സങ്കോചവുമുണ്ടായിരുന്നില്ല. അവളുടെ മൊത്തത്തിലുള്ള പെരുമാറ്റം, പിടി തരാതെ വഴുതുന്ന എന്തൊക്കെയോ ബാക്കിയാക്കുന്നു എന്നെനിക്കു വ്യക്തമായും തോന്നിയിരുന്നു അപ്പോള്‍. ആ കൗതുകം വീണ്ടും അറിയാതെ ഒരു ചോദ്യമായി.&lt;br /&gt;&lt;br /&gt;"ഇവിടെങ്ങിനെ എത്തിപ്പെട്ടു?"&lt;br /&gt;&lt;br /&gt;"അതൊക്കെ വലീയ്യ കഥകളാ മാഷേ, സൗകര്യമായി പിന്നെപ്പറയാം ട്ടോ..."&lt;br /&gt;&lt;br /&gt;പിന്നെ തെല്ലുനേരം കഴിഞ്ഞു ഇത്രേം കൂടെ കൂട്ടിച്ചേര്‍ത്തു.&lt;br /&gt;&lt;br /&gt;"വടകരേല്‍ ശ്രീ ജ്യോതി കോളേജിന്റെ പിറകിലാ താമസം..."&lt;br /&gt;&lt;br /&gt;"ഏത്‌...നാരായണ വനിതാ ഹോസ്റ്റലിലോ"?&lt;br /&gt;&lt;br /&gt;"അഡാ..വനിതാ ഹോസ്റ്റലൊക്കെ നല്ല ബൈഹാര്‍ട്ടാ അല്ലേ?അവടെ തന്നെ"&lt;br /&gt;&lt;br /&gt;"അതല്ല, ഞാനവിടെ ശ്രീ ജ്യോതീല്‍ ക്ലാസെടുക്കുന്നുണ്ട്‌"&lt;br /&gt;&lt;br /&gt;"അപ്പ വാധ്യാരാ?”&lt;br /&gt;&lt;br /&gt;"ഞാന്‍ മേഴ്സി കോളേജില്‍ പഠിക്കുന്നു, എംകോമിന്‌, കൂടെ ഈ പണിയും അത്രേയുള്ളൂ. പിന്നെ എന്റെ പഴയൊരു ക്ലാസ്മേറ്റും അവിടെ താമസിച്ചിരുന്നു, ഒരു ബെറ്റി"&lt;br /&gt;&lt;br /&gt;"പെരുവണ്ണാമൂഴീന്നു വരുന്ന ബെറ്റിയാ‍ണോ, ബെറ്റി ജോസഫ്?"&lt;br /&gt;&lt;br /&gt;"അതെ. എന്റെ കൂടെ ബീക്കോമിനു പഠിച്ചിരുന്നതാ"&lt;br /&gt;&lt;br /&gt;പൊടുന്നനെ അവളുടെ മുഖത്തുണ്ടായിരുന്ന ചിരി മാഞ്ഞുപോവുകയും തെല്ലുനേരം എന്തോ ആലോചിച്ചെന്നപോലെ ഒന്നും മിണ്ടാതിരിക്കുകയും ചെയ്തു. പിന്നെ പതിയെ തന്നോടുതന്നെന്നവണ്ണം പറഞ്ഞു.&lt;br /&gt;&lt;br /&gt;"ആ കുട്ടി എന്റെ റൂമിലാ താമസിക്കുന്നെ."&lt;br /&gt;&lt;br /&gt;അതെനിക്കൊരു പുതിയ അറിവായിരുന്നു. ബീക്കോം ഫൈനല്‍ എക്‌സാം എഴുതാതെ ബെറ്റി പഠിത്തം മതിയാക്കി പോയി എന്നായിരുന്നു ഞങ്ങളൊക്കെ കരുതിയിരുന്നത്‌. വിശ്വാസം വരാതെ ഒന്നുകൂടെ ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"ഇപ്പഴും?"&lt;br /&gt;&lt;br /&gt;"അതെ." എന്റെ മുഖത്തെ അമ്പരപ്പു കണ്ടിട്ട്‌ ഇത്രയും കൂടെ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ആ കുട്ടിയ്ക്ക്‌ വീട്ടിപ്പോവാന്‍ വയ്യല്ലോ, ഇവിടിപ്പം ഒരു ടെക്സ്റ്റെയില്‍ ഷോപ്പില്‍ സെയില്‍സ്‌ ഗേളാ"&lt;br /&gt;&lt;br /&gt;അതെന്തുകൊണ്ട്‌ ബെറ്റിയ്ക്ക്‌ വീട്ടില്‍ പോയിക്കൂടാ എന്നു ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാമായിരുന്നു, ഒരു പക്ഷേ ബീക്കോമിനു ഒന്നിച്ചുണ്ടായിരുന്ന ഞങ്ങള്‍ ഇരുപത്തിമൂന്നു സഹപാഠികളില്‍ എനിക്കു മാത്രമായിരുന്നു അതറിയാവുന്നതും. മൂന്നാം വര്‍ഷത്തിന്റെ അവസാന നാളുകളിലൊന്നില്‍, വടകര സാന്‍ഡ്‌ ബാങ്ക്സിലെ വിശാലമായ പൂഴിപ്പരപ്പിലിരുന്ന്‌ അവളെന്നോട്‌ ആ കഥ പറഞ്ഞിരുന്നു. പ്രണയമെന്നു മാത്രം പേരിട്ടുവിളിക്കാന്‍ വയ്യാത്തൊരടുപ്പം മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നിരുന്നുവല്ലോ അപ്പോഴേക്കും....!&lt;br /&gt;&lt;br /&gt;ഒറ്റമോളായിരുന്നു അവള്‍. ഒരു സാദാ കദന കഥയുടെ തുടക്കം പോലെ അച്ഛന്‍ തികഞ്ഞ മദ്യപാനി.പരസ്ത്രീകളുമായി പരസ്യമായി പട്ടാപകല്‍ സ്വന്തം വീട്ടില്‍ കയറിവന്ന്‌ പ്രായപൂര്‍ത്തിയായ മകളുടെ മുന്നിലൂടെ അകത്തുകയറി കതകടയ്ക്കുന്ന നീചവൃത്തന്‍. അമ്മയുടെ ചെറിയ ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനവും അത്യാവശ്യം തുന്നല്‍ പണിയുമൊക്കെയായി ജീവിതം ഉന്തിത്തള്ളിക്കൊണ്ടു പോകവെയാണ്‌ പൊടുന്നനെ ദുരന്തങ്ങളുടെ നിലയില്ലാക്കയത്തിലേക്ക്‌ അവളുടെ ജീവിതം നിസ്സഹായമായി താഴ്‌ന്നുപോയത്‌.&lt;br /&gt;&lt;br /&gt;ഒരു ക്രിസ്മസ്‌ കാലത്ത്‌ രാവിലെ ജോലിക്കു പുറപ്പെട്ടു പോയ അമ്മ, ചേതനയറ്റ ശരീരമായി തിരികെയെത്തിയതായിരുന്നു ആദ്യം. പോകുന്നവഴിയുണ്ടായ ഒരു ബസ്സപകടമായിരുന്നു അവള്‍ക്കാകെയുണ്ടായിരുന്ന ആ ആശ്രയം തല്ലിക്കെടുത്തിക്കളഞ്ഞത്‌.ഇരുളില്‍ ഒറ്റയ്ക്കായിപ്പോയ ബെറ്റിയ്ക്ക് ആ ഞെട്ടലില്‍ നിന്നും സമനില വീണ്ടെടുക്കും മുന്നെ അടുത്ത ആഘാതവും ഏറ്റു വാങ്ങേണ്ടി വന്നു. ഒരു രാത്രി അടച്ചുറപ്പില്ലാത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന അവളെ മൂക്കറ്റം മദ്യപിച്ചുവന്ന സ്വന്തം അച്ഛന്‍ കാമഭ്രാന്തു മൂത്ത്‌ കയറിപ്പിടിച്ചു. ഒരു വിധേന അയാളെ തള്ളിത്താഴെയിട്ട്‌ അവള്‍ ഓടി രക്ഷപ്പെട്ടു അന്ന്‌. മദ്യത്തിന്റെ ലഹരിയില്‍ അറിയാതെ പറ്റിയ അബദ്ധം എന്നവള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ക്കു ചുറ്റും കാമത്തിന്റെ ലഹരി കത്തുന്ന കണ്ണുകളുമായി അയാള്‍ ചുറ്റി നടന്നു, സ്വന്തം ചോരയിലുയിര്‍കൊണ്ട മകളെ കീഴടക്കാന്‍ ഒരവസരം പാര്‍ത്ത്‌.&lt;br /&gt;&lt;br /&gt;അപമാനവും, ആത്മനിന്ദയും, നിസ്സഹായതയുമൊക്കെ കൂടി ആത്മഹത്യയുടെ വക്കു വരെ കൊണ്ടെത്തിച്ച ആ നാളുകളെകുറിച്ചു പറയുമ്പോള്‍ അന്നു പക്ഷേ അവളുടെ ശബ്ദം തെല്ലു പോലും ഇടറിയിരുന്നില്ല.. ഒടുവില്‍ ഇനിയും അയാളില്‍നിന്നും സ്വയം പ്രതിരോധിക്കാന്‍ ആവില്ല എന്ന തിരിച്ചറിവില്‍ ബെറ്റി ആ വീടു വിട്ടു. അമ്മയുടെ അകന്ന ഒരു ബന്ധുവായ ഒരു വികാരിയാണ്‌ അവസാനം ആ സാധുപെണ്ണിനെ വടകരയിലെ വനിതാ ഹോസ്റ്റലില്‍ എത്തിച്ചത്‌. തുടര്‍ന്നു പഠിക്കാനുള്ള സഹായവും ആ നല്ല മനുഷ്യന്‍ തന്നെ ചെയ്തു കൊടുത്തു.&lt;br /&gt;&lt;br /&gt;ഫൈനല്‍ ഇയര്‍ സ്റ്റഡിലീവു കഴിഞ്ഞു പരീക്ഷയെഴുതാന്‍ പക്ഷേ, ബെറ്റി വന്നില്ല. അവള്‍ക്കെന്തു പറ്റി എന്ന്‌ ആര്‍ക്കുമറിവുമുണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ അന്വേഷിച്ചപ്പോള്‍ പരീക്ഷയ്ക്കും ഒരാഴ്ചമുന്നെ അവള്‍ നാട്ടിലേക്കു തന്നെ പോയി എന്നറിയാന്‍ കഴിഞ്ഞു. അതിനുശേഷം അവളെ കുറിച്ച്‌ ഒരു വിവരവും അറിഞ്ഞിരുന്നില്ല. ഇത്രയും കാലം അവള്‍ വടകര തന്നെയുണ്ടായിരുന്നു എന്ന അറിവ്‌, അതുകൊണ്ടു തന്നെ ഒരമ്പരപ്പായിരുന്നു എനിക്ക്‌.&lt;br /&gt;&lt;br /&gt;പുറത്ത്‌ വെട്ടം വിരിഞ്ഞുണരാന്‍ തുടങ്ങിയ പുലരിയില്‍, വീണ്ടും ചിനുങ്ങിപ്പെയ്യാന്‍ തുടങ്ങിയ മഴയിലൂടെ ബസ്സ്‌, വടകരയെ ലക്ഷ്യമാക്കി പതുക്കെ ഓടിക്കൊണ്ടിരുന്നു. സൈഡ്‌ കര്‍ട്ടനുകള്‍ താഴിത്തിയിട്ട ബസ്സിനുള്ളിലെ നേര്‍ത്തയിരുളില്‍, തണുപ്പില്‍, എന്റെ തോളില്‍ തലചായ്ച്ച്‌ ഗാഡമായൊരു മയക്കത്തിലായിരുന്നു നൂര്‍ജഹാനപ്പോള്‍.&lt;br /&gt;&lt;br /&gt;ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌. വീണ്ടും പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി. ചില സായാഹ്നങ്ങളില്‍ പബ്ലിക്‌ ലൈബ്രറിയുടെ മുന്നിലൂടെയുള്ള ഊടുവഴിയിലൂടെ നിര്‍ത്താതെ സംസാരിച്ചുകൊണ്ട്‌ നൂര്‍ജഹാന്‍ എന്നോടൊപ്പം നടന്നു. ബ്ലൂഡയമണ്ട്‌ റെസ്റ്റോറന്റില്‍ മസാലദോശയുടെയും ഉഴുന്നുവടയുടെയുമൊക്കെ മുന്നിലായിരുന്നു പലപ്പോഴും അതവസാനിക്കുക. പക്ഷേ എന്നും രാത്രിയുടെ ഇരുളിലേക്ക്‌, അവ്യക്തതകളുടെയും നിഗൂഡതയുടേയും ഒരുപാടു ശേഷിപ്പുകള്‍ പൂരിപ്പിക്കാന്‍ ബാക്കിവെച്ചാവും അവള്‍ യാത്രയാവുക. നാലുമാസത്തോളം നീണ്ട പരിചയവേളയിലും, വിവാഹബന്ധം തകര്‍ന്നവളാണെന്നും ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നും, അത്‌ എറണാകുളത്ത്‌ ഒരു കോണ്‍വെന്റ്‌ സ്കൂളില്‍ പഠിക്കുകയാണെന്നുമുള്ളതില്‍ കൂടുതലായി യാതൊരു വിവരവും അവളെക്കുറിച്ച അവള്‍ പറഞ്ഞിരുന്നില്ല.പിന്നെ പിന്നെ അത്തരം കാര്യങ്ങള്‍ ഞാനും ചോദിക്കാതായി.&lt;br /&gt;&lt;br /&gt;പക്ഷേ പലപ്പോഴും ബെറ്റിയുടെ കാര്യത്തില്‍ ഞങ്ങള്‍ വഴക്കിടാറുണ്ടായിരുന്നു. അവളെ കാണണം എന്ന എന്റെ ആവശ്യം പലകാരണങ്ങള്‍ പറഞ്ഞ്‌ നൂര്‍ജഹാന്‍ ഒഴിവാക്കാന്‍ തുടങ്ങിയപ്പൊഴായിരുന്നു അത്‌. വടകരയിലുള്ള എല്ലാ ടെക്സ്റ്റയില്‍ ഷോപ്പിലും അതിനിടെ അവളെ അന്വേഷിച്ച്‌ ഞാന്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഇനി ബെറ്റിയെ കണ്ടാലല്ലാതെ നമ്മള്‍ തമ്മില്‍ കാണണ്ട എന്ന ഭീഷണിക്കു മുന്നില്‍ നൂര്‍ജഹാന്‍ സത്യം പറഞ്ഞു. എന്നെ കണ്ടു എന്നവള്‍ ബെറ്റിയോട്‌ പറഞ്ഞതിന്റെ പിറ്റേദിവസം തന്നെ അവള്‍ വടകരവിട്ടിരുന്നു. ഒരു കാരണവശാലും എന്നെ കാണണ്ട എന്നു നൂര്‍ജഹാനോട്‌ അവള്‍ അറുത്തു മുറിച്ചു പറഞ്ഞിരുന്നുവത്രേ.&lt;br /&gt;&lt;br /&gt;"എന്തിന്‌, ഞാനവള്‍ക്കെന്തു ദ്രോഹം ചെയ്തു?" ചോദ്യം ഞാന്‍ എന്നോടു തന്നെ പലവട്ടം ചോദിച്ചു. പക്ഷേ അതെന്റെ ഉള്ളില്‍കിടന്നങ്ങിനെ മുഴങ്ങിയതല്ലാതെ ഒരുത്തരവും എത്രതന്നെ ആലോചിച്ചിട്ടും എനിക്കു കണ്ടെത്താന്‍ കഴിഞ്ഞതേയില്ല. അതിനേക്കാളേറെ എന്നെ അമ്പരപ്പിച്ചത്‌ നൂര്‍ജഹാന്റെ നിസ്സംഗ ഭാവമായിരുന്നു. "എന്തേ നിങ്ങള്‍ തമ്മിലുള്ള പ്രശ്നം" എന്നൊരിക്കല്‍ പോലും അവളെന്നോടു ചോദിച്ചില്ല. ഒരു പക്ഷേ എന്നേക്കാള്‍ കൂടുതല്‍ അവള്‍ക്കായിരുന്നല്ലോ അതെല്ലാം അറിവുണ്ടായിരുന്നത്‌!&lt;br /&gt;&lt;br /&gt;എംകോം കഴിഞ്ഞതോടെ ഞാന്‍ വടകരയോട്‌ സലാം പറഞ്ഞു. പിന്നെ മലയാളമനോരമയിലും ഇന്ത്യാറിവ്യൂ വാരികയിലുമൊക്കെയായി പത്രപ്രവര്‍ത്തനത്തിന്റെ ഒരു ഹൃസ്വകാലഘട്ടം.ഒപ്പം സി.എ യ്ക്കുകൂടെ ഒരു കൈ നോക്കിയാലോ എന്നൊരു തോന്നലും. എന്റെജീവിതം വടകരനിന്നു അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടേക്ക്‌ പറിച്ചുനടപ്പെട്ടു. പതിയെ പതിയെ നൂര്‍ജഹാനും ബെറ്റിയുമൊക്കെ വല്ലപ്പോഴും വരുന്ന ഒരു ഇന്‍ലാന്‍ഡിലോ ഒരാശംസാകാര്‍ഡിലോ ഒക്കെ ഉണര്‍ന്നുവരുന്ന സ്മരണകളായി മാറിപ്പോയിരുന്നു അപ്പോഴേക്കും.&lt;br /&gt;വര്‍ഷങ്ങള്‍ കടന്നുപോയി...!&lt;br /&gt;&lt;br /&gt;ആയിടയ്ക്കാണ്‌ എന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ക്ക്‌ ഗള്‍ഫിലേക്ക്‌ വിസ ശരിയായത്‌. ചങ്ങാതിക്ക്‌ ഗംഭീരമായ ഒരു യാത്രയയപ്പ്‌ ഞങ്ങള്‍ പ്ലാന്‍ ചെയ്തു. കോഴിക്കോട്‌ ബീച്ച്‌ ഹോട്ടലിനടുത്തുള്ള സ്ഥിരം താവളമായ സാഗേര്‍സ്‌ കഫേയില്‍ ഒരു നേരംവൈകിയ നേരത്ത്‌ ഞങ്ങള്‍ ഒത്തുകൂടി. നേരം പിന്നെയും കടന്നുപോയി. ചഷകങ്ങള്‍ നിറയുകയും ഒഴിയുകയും ചെയ്തു കൊണ്ടേയിരുന്നു! ഒപ്പം ഒരു ചങ്ങാതിയുടെ വക മനോഹരമായ ഗസലുകളും ചേര്‍ന്നതോടെ രാവുകൊഴുത്തു. കൂട്ടത്തില്‍ എനിക്കായി പ്രത്യേകം വാങ്ങിയ കിംഗ്‌ഫിഷര്‍ ബിയറുമായി മല്ലടിച്ചുകൊണ്ട്‌ ഞാനും....!ഒടുവില്‍ പാതിരാക്കഴിഞ്ഞ്‌ കണക്കെടുത്തപ്പോള്‍ നിവര്‍ന്ന തലയും ഉറയ്ക്കുന്ന ചുവടുകളുമായി ബാക്കിവന്നവര്‍ ഞാനും കഫേയുടെ ഉടമസ്ഥന്‍ സാഗറും മാത്രം! ഇതിങ്ങനെയൊക്കെയേ അവസാനിക്കൂ എന്നത്‌ സാഗറിന്‌ ആദ്യമേ അറിയാമായിരുന്നു. അനുഭവം ഗുരു! വാളുവെച്ചും വെക്കാതെയും പാതി ബോധത്തിലും നിര്‍ബോധത്തിലും ബാക്കിയായവരെയൊക്കെ കഫേയുടെ തറയില്‍ നിരത്തിക്കിടത്തി സാഗര്‍. പിന്നെ എന്നോടായി പറഞ്ഞു.&lt;br /&gt;&lt;br /&gt;"എനിക്കെന്തായാലും വീട്ടിപ്പോയേ പറ്റൂ. നീ ഒരുകാര്യം ചെയ്യ്‌. തല്‍ക്കാലം എന്റെ പ്രൈവറ്റ്‌ റൂമില്‍ കിടന്നോ, ബോധംവരുന്ന മുറയ്ക്ക്‌ ഒരോന്നിനേയും പെറുക്കി വണ്ടീലിട്ടോണ്ട്‌ രാവിലെ വിട്ടോ, അതാ നല്ലേ..."&lt;br /&gt;&lt;br /&gt;ഞങ്ങളങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കേ കഫേയോട്‌ തൊട്ടു കിടക്കുന്ന വീട്ടിനുമുന്നില്‍ ഒരു ബഹളം കേള്‍ക്കുമാറായി. വാഹനങ്ങള്‍ സഡന്‍ബ്രേക്കിട്ട്‌ നിര്‍ത്തുന്നശബ്ദം...ആരൊക്കെയോ ഓടുന്നു, ആരെയൊക്കെയോ ശകാരിക്കുന്നു..ശപിക്കുന്നു...!!&lt;br /&gt;&lt;br /&gt;സാഗര്‍ പതുക്കെ ജനാല തുറന്നു നോക്കി.&lt;br /&gt;&lt;br /&gt;"കര്‍ത്താവേ, ഇവിടേം റെയ്ഡോ....!!"&lt;br /&gt;&lt;br /&gt;"എന്താ സംഭവം?"&lt;br /&gt;&lt;br /&gt;"ഡോ, അത്‌ മ്മളെ കോഴിക്കോട്ടെ ഒരൊന്നാം നമ്പര്‍ നക്ഷത്ര കേന്ദ്രമാ, മറ്റേ! ഇവിടെ റെയ്ഡ്‌ വരാന്‍ വകുപ്പില്ലല്ലോ,ഇനീപ്പോ ഇങ്ങോട്ടും കയറി വരണ്ട, പണ്ടാരടങ്ങാന്‍....!!"&lt;br /&gt;&lt;br /&gt;സാഗര്‍ ലൈറ്റ്‌ ഓഫ്‌ ചെയ്തു.&lt;br /&gt;&lt;br /&gt;ജനാലയിലൂടെ ഞങ്ങള്‍ നോക്കിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;വീട്ടിനുമുന്നിലേക്ക്‌ തിരിച്ചു നിര്‍ത്തിയ പോലീസ്‌ ജീപ്പുകളുടെ തീഷ്ണവെളിച്ചത്തില്‍ നിയമപാലകര്‍ അകത്തേക്കും പുറത്തേക്കുമൊക്കെ തിരക്കിട്ട്‌ നീങ്ങുന്നു. ഒടുവില്‍ അവര്‍ ആണുങ്ങളും പെണ്ണുങ്ങളുമടങ്ങിയ ഒരു കൊച്ചു സംഘത്തെ വലിച്ചുകൊണ്ടുവന്ന്‌ ജീപ്പുകളിലേക്ക്‌ കയറ്റി. റബ്ബര്‍ ടയറുകള്‍ ടാര്‍റോഡില്‍ അമര്‍ഷത്തോടെ ഉരയുന്ന ശബ്ദം. പോലീസ്‌ ജീപ്പുകള്‍ അകന്നു പോയി. കഫേയും പരിസരവും വീണ്ടും ശാന്തമായി. സാഗറില്‍ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പുയര്‍ന്നു.&lt;br /&gt;&lt;br /&gt;പെട്ടെന്ന്‌ ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട്‌, പാതി തുറന്നിരുന്ന വാതിലിലൂടെ ഒരു സ്ത്രീരൂപം മിന്നല്‍ പോലെ കടന്നുവരികയും, ചിരപരിചിതമായ ഒരു സ്ഥലത്തെത്തിപ്പെട്ട പോലെ,സംശയമേതുമില്ലാതെ കഫേയുടെ സൈഡ്‌ റൂമിലേക്ക്‌ ഓടിക്കയറി അപ്രത്യക്ഷമാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;"ഹാരാദ്‌..!!?" എന്ന ഭീഷണികലര്‍ന്നൊരു ചോദ്യവുമായി സാഗറും ആരൂപത്തിനു പിറകേ മുറിയിലേക്ക്‌ കടന്നു.&lt;br /&gt;&lt;br /&gt;"ആഹാ...നീയ്യോ..!!" റൂമിനുള്ളില്‍നിന്നും അവന്റെ ആശ്ചര്യം കലര്‍ന്ന ചോദ്യവും, അതിനു മറുപടിയെന്നോണം ഒരു സ്ത്രീ യുടെ താഴ്‌ന്ന സ്ഥായിലുള്ള പിറുപിറുക്കലും എനിക്കു അവ്യക്തമായി കേള്‍ക്കാമായിരുന്നു.അല്‍പസമയത്തിനുള്ളില്‍ ആകപ്പാടെ അങ്കലാപ്പിലായ മുഖഭാവവുമായി സാഗര്‍ ആ റൂമില്‍ നിന്നും പുറത്തേക്ക്‌ വന്നു.&lt;br /&gt;&lt;br /&gt;"പുലിവാലായല്ലോ, എനിക്കാണേല്‍ വീട്ടിലും പോണം!!"&lt;br /&gt;&lt;br /&gt;"ആരാത്‌?"&lt;br /&gt;&lt;br /&gt;"അത്‌ ആ വീട്ടിലെ ഒരു സ്ഥിരം പാര്‍ട്ടിയാ, പോലീസുകാരു വന്നപ്പോ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെട്ടു...ഇതിപ്പോ അവസാനം നമ്മളെ തലേലായല്ലോ..!!"&lt;br /&gt;&lt;br /&gt;"പരിചയമുണ്ടെന്നു തോന്നുന്നു?!!" എന്റെ ചോദ്യത്തിലെ നാനാര്‍ഥം അവനു മനസ്സിലായി.&lt;br /&gt;&lt;br /&gt;"പോടാ പോടാ...അവിടത്തെ ഫുഡ്‌ സപ്ലൈ നമ്മളാരുന്നു, നല്ലൊരു കച്ചോടാ പോയേ..., ഇനീപ്പം ഈ മൊതലിനെ എന്തു ചെയ്യും കര്‍ത്താവേ..!?"&lt;br /&gt;&lt;br /&gt;പെട്ടെന്ന്‌ എന്തോ കത്തിയപോലെ അവന്‍ എന്നെ ഒന്നിരുത്തി നോക്കി. പിന്നെ ചെറുവിരല്‍ ഉയര്‍ത്തി ഒന്നു കണ്ണടച്ചു കാണിച്ചു വീണ്ടും ആ മുറിയിലേക്ക്‌ കയറിപ്പോയി. അവിടെനിന്നും ഒരു ഗൂഡാലോചനയുടെ മുന്നൊരുക്കങ്ങള്‍ പോലെ വീണ്ടും പിറുപിറുക്കലുകള്‍.... ശേഷം മുഖം നിറയെ വിരിഞ്ഞ ഒരു കള്ളച്ചിരിയുമായി അവന്‍ വീണ്ടും വന്നു.&lt;br /&gt;&lt;br /&gt;"ഡാ..അതിന്നത്തേക്കു വേണ്ടി ഒരുപാടു ദൂരേന്നു വന്നതാ..ഇനി തിരികെ പോണേല്‍ നേരം വെളുക്കണം..ഏതായാലും വന്നു പെട്ടു... അതിന്‌ ഈ രാത്രിക്ക്‌ നീ ഒരു കമ്പനി കൊട്‌...എന്തായാലും നീയും ഇവിടെ നിന്നല്ലേ പറ്റൂ...നല്ല ഡീസന്റ്‌ പാര്‍ട്ടിയാ....ചെല്ലെടാ..!!ഞാനേതായാലും സ്ഥലം വിടുന്നു...ഓക്കേ...!!"&lt;br /&gt;&lt;br /&gt;എന്റെ മറുപടിക്കു പോലും കാത്തു നില്‍ക്കാതെ അവന്‍ വാതിലടച്ച്‌ ഇറങ്ങിപ്പോയി. പുറത്ത്‌ അവന്റെ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം. പിന്നെ അതകന്നകന്ന്‌ ഒടുവില്‍ കടലിരമ്പത്തിന്റെ നിതാന്തമായ അലര്‍ച്ചയില്‍ ലയിച്ച്‌ ഇല്ലാതായി.&lt;br /&gt;&lt;br /&gt;ഡിസംബറിന്റെ നല്ല കുളിരുള്ള രാത്രി...ഉള്ളില്‍ നുരയുന്ന ബിയറിന്റെ ലഹരി...,ശാന്തമായ, ഭയലേശമില്ലാത്ത അന്തരീക്ഷം....പിന്നെ അരികെ എന്തിനും തയ്യാറായി ഒരു പെണ്ണും!!ഇരുപത്തഞ്ച്‌ വയസ്സു മാത്രം പ്രായമായ ഒരു യുവഹൃദയം ക്രമം വിട്ട്‌, താളം തെറ്റി മിടിക്കുന്നത്‌ ഞാന്‍ വ്യക്തമായും അറിയുന്നുണ്ടായിരുന്നു!&lt;br /&gt;&lt;br /&gt;വിറയ്ക്കുന്ന പാദങ്ങളോടെ ഞാന്‍ ആ മുറിയെ ലക്ഷ്യം വെച്ചു നടന്നു. വാതില്‍ പടിയില്‍ "ടു ബീ ഓര്‍ നോട്‌ ടു ബീ" എന്ന ആ ചിരപുരാതന സമസ്യയില്‍ തട്ടിത്തടഞ്ഞു നിന്ന എന്നെ, സാഗറിന്റെ കട്ടിലില്‍ പുറം തിരിഞ്ഞിരിക്കുകയായിരുന്ന ആ പെണ്ണ്‌ തോളിനു മുകളിലൂടെ തല തിരിച്ചൊന്നു നോക്കി.&lt;br /&gt;&lt;br /&gt;ആ ഒരൊറ്റ നിമിഷത്തില്‍ എന്റെ ബോധവും ഉണര്‍ച്ചയും കടലെടുത്തു.തീക്കനലില്‍ ചവിട്ടിയാലെന്നപോലെ ഞാന്‍ ഞെട്ടി പിറകോട്ട്‌ മാറി. ഒരു പേക്കിനാവിന്റെ ഭീകരതയോടെ ആ രൂപം വെള്ളവസ്ത്രങ്ങളില്‍ എന്റെയുള്ളില്‍ ഉയിര്‍ത്തു....!!&lt;br /&gt;&lt;br /&gt;അതവളായിരുന്നു....നൂര്‍ജഹാന്‍!!!&lt;br /&gt;&lt;br /&gt;അവിശ്വസനീയതയും, അമ്പരപ്പും, നിസ്സഹായതയുമൊക്കെ സമ്മിശ്രമായൊരു അലര്‍ച്ചയോടെ അവള്‍ കട്ടിലില്‍നിന്നും ചാടിയെഴുനേല്‍ക്കുന്നത്‌ അവ്യക്തമായി എനിക്കു കാണാമായിരുന്നു. ചോരയോട്ടം നിലച്ച്‌ കടലാസുപോലെ വിളറിയ മുഖത്ത്‌ "നീയോ" എന്നൊരന്ധാളിപ്പ്‌ നിറഞ്ഞ തുറിച്ച നോട്ടവുമായി അവള്‍ മരവിച്ച്‌ നിന്നു. തണുത്ത മൗനമുറഞ്ഞ നിമിഷങ്ങള്‍..., ഒടുവില്‍ നിശ്ശബ്ദമായൊരു നിലവിളിയോടെ മുഖം പൊത്തിക്കൊണ്ട്‌ അവള്‍ ചുവരിലേക്ക്‌ ചാരി. അരികു കീറിയ അടിപ്പാവാടയും ഇറക്കം കുറഞ്ഞ ബ്ലൗസും അനാവൃതമാക്കുന്ന തന്റെ ശരീരത്തെ മറന്നു കൊണ്ട്‌ അവളവിടെ തറഞ്ഞു നിന്നു.&lt;br /&gt;&lt;br /&gt;നിരാശയും, കോപവും സങ്കടവും, ആത്മനിന്ദയുമെല്ലാം കൂടിക്കുഴഞ്ഞൊരു നെടുവീര്‍പ്പോടെ ഞാന്‍ പിന്തിരിഞ്ഞു. ചങ്ങാതിയുടെ യാത്രയ്ക് മുന്നൊരുക്കമായി വൈകുന്നേരം വാങ്ങിയ സാധനങ്ങള്‍ക്കിടയില്‍നിന്നും ഒരു മുണ്ട്‌ തപ്പിയെടുത്ത്‌ വീണ്ടും അവള്‍ക്കരികിലെത്തി. കട്ടിലില്‍, കൈകളില്‍ തല താങ്ങിയിരിക്കുകയായിരുന്നു അവള്‍. ഞാന്‍ നീട്ടിയ മുണ്ട്‌ യാന്ത്രികമായി വാങ്ങിയുടുക്കുമ്പോള്‍, പക്ഷേ അവളുടെ മുഖത്ത്‌ വിളര്‍ത്തൊരു പുഞ്ചിരിതെളിഞ്ഞിരുന്നു. മൂടല്‍ മഞ്ഞു തെളിയുമ്പോള്‍ ദൃശ്യമാവുന്ന അമ്പിളിക്കലപോലെ..!&lt;br /&gt;&lt;br /&gt;നിശ്ശബ്തയെ ഗര്‍ഭം ധരിച്ച സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. പുറത്ത്‌ റോഡിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചം ജനലിലൂടെ മിന്നിമറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തിളങ്ങുന്നത്‌ എനിക്ക്‌ കാണാമായിരുന്നു.റോഡിനുമപ്പുറം അലകളൊഴിയാത്ത കടലിന്റെ പതുങ്ങിയ ശബ്ദം തേങ്ങലുകളായി ഒടുങ്ങി. എപ്പൊഴോ ഒരിക്കല്‍ ആ ശബ്ദത്തിനും മുകളില്‍ അവള്‍ എന്നെ പേരെടുത്തു വിളിക്കുന്നത്‌ ഞാന്‍ കേട്ടു.&lt;br /&gt;&lt;br /&gt;"എനിക്ക്‌ കുടിക്കാനെന്തെങ്കിലും വേണം"&lt;br /&gt;&lt;br /&gt;"തണുത്ത വെള്ളം മതിയോ"&lt;br /&gt;&lt;br /&gt;"പോരാ, നീ സാഗറിന്റെ കൗണ്ടറിനു താഴെയുള്ള കബോര്‍ഡില്‍ നോക്കൂ, അവിടെ ഹോട്‌ ആയി വല്ലതും കാണും"&lt;br /&gt;&lt;br /&gt;അവിശ്വസനീയതയുടെയും അമ്പരപ്പിന്റെയും ഘട്ടം എപ്പഴേ പിന്നിട്ടു കഴിഞ്ഞിരുന്നു ഞങ്ങള്‍!&lt;br /&gt;&lt;br /&gt;ഞാന്‍ എഴുനേറ്റുപോയി, ഞങ്ങളുടെ മേളം കഴിഞ്ഞ ടേബിളില്‍ ബാക്കിയുണ്ടായിരുന്ന ഹാഫ്‌ ബോട്ടില്‍ ബ്ലൂറിബാന്‍ഡ്‌ ജിന്നും ചെരുനാരങ്ങയും പിന്നെ ഫ്രിഡ്ജില്‍ നിന്നു തണുത്ത വെള്ളവും, ഗ്ലാസും എടുത്തു കോണ്ടുവന്നു. ജിന്നും ചെറുനാരങ്ങാസത്തും വെള്ളവും പാകത്തിനു ചേര്‍ത്ത്‌ ആദ്യവട്ടം അവള്‍ പെട്ടെന്നു തീര്‍ത്തു.&lt;br /&gt;&lt;br /&gt;"നിനക്ക്‌ വേണ്ടേ?" അടുത്ത റൗണ്ട്‌ ഗ്ലാസിലൊഴിച്ചു കോണ്ട്‌ അവള്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"നോ"&lt;br /&gt;&lt;br /&gt;രണ്ടാമൂഴത്തിനു ചുണ്ടോടടുപ്പിച്ച ഗ്ലാസ്‌ പെട്ടെന്നു താഴെവെച്ച്‌ വിവേചിച്ചറിയാനാവാത്തൊരു ഭാവത്തോടെ അവളെന്നെ ഉറ്റുനോക്കി. പിന്നെ താഴ്‌ന്ന ശബ്ദത്തില്‍ സാവധാനമായിരുന്നു അവള്‍ ചോദിച്ചത്‌.&lt;br /&gt;&lt;br /&gt;"എന്നെ വേണോ നിനക്ക്‌?"&lt;br /&gt;&lt;br /&gt;"വേണ്ടാ.." അതേ സ്ഥായിയില്‍ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെയാണ്‌ ഞാനത്‌ പറഞ്ഞത്‌. എന്റെ സ്വരത്തില്‍ കലര്‍ന്നിരുന്ന ശാഠ്യം തിരിച്ചറിഞ്ഞ്‌ അവളൊന്നു ചിരിച്ചു. തെല്ലുറക്കെ തന്നെ. പിന്നെ ഒറ്റവലിക്ക്‌ ഗ്ലാസ്‌ കാലിയാക്കി, കുപ്പിയും അനുസാരികകളുമെല്ലാം ഒരരികിലേക്ക്‌ മാറ്റി വെച്ചു.&lt;br /&gt;&lt;br /&gt;നിശ്ശബ്ദത വീണ്ടും ഒരു കരിമ്പടമായി ഞങ്ങളെ പൊതിഞ്ഞു. സമയമെത്രയോ കടന്നുപോയിരിക്കണം.&lt;br /&gt;&lt;br /&gt;"നീ എന്താ ഒന്നും ചോദിക്കാത്തെ?" മൗനം വീണ്ടുമൊരു ചില്ലുപാത്രം പോലെ ഉടഞ്ഞു.&lt;br /&gt;&lt;br /&gt;"എന്തു ചോദിക്കാന്‍!"&lt;br /&gt;&lt;br /&gt;"ഞാനെങ്ങനെ ഇങ്ങിനെയൊക്കെ ആയീന്നെങ്കിലും....?"&lt;br /&gt;&lt;br /&gt;"എനിക്കറിയണമെന്നില്ല, അല്ലെങ്കിലും എല്ലാ......" പറയാന്‍ വന്നത്‌ മുഴുവനാക്കാതെ ഞാന്‍ നിര്‍ത്തി.&lt;br /&gt;&lt;br /&gt;"വേശ്യകള്‍ക്കും പറയാന്‍ ഒരു കഥയുണ്ടാവും എന്നല്ലേ"....ലഹരി ബാധിച്ച ചിരിയോടെ അവള്‍ തുടര്‍ന്നു. എനിക്ക്‌ പറയാന്‍ അത്തരം സെന്റിമന്റ്‌ കഥകള്‍ ഒന്നൂല്ല മാഷേ..."&lt;br /&gt;&lt;br /&gt;"പിന്നെ നീയിതൊരു ഹോബിയായിട്ട്‌ തുടങ്ങീതായിരിക്കും" എത്ര നിയന്ത്രിച്ചിട്ടും സ്വരത്തില്‍ ദ്വേഷ്യം കലരുന്നു."&lt;br /&gt;&lt;br /&gt;എന്നും വേണമെങ്കില്‍ പറയാം...നീ കട്ടപ്പനേല്‍ വന്നിട്ട്‌ എന്റപ്പായെ പറ്റി ചോദിച്ചു നോക്ക്‌. അങ്ങേരവിടത്തെ കൊടികെട്ടിയ പണക്കാരനാ...അറിയോ...പിന്നെ എന്നെ കല്യാണം കഴിച്ചത്‌ കൊച്ചിന്‍ ഷിപ്‌യാര്‍ഡിലെ ഒരു വലിയ ഉദ്യോഗസ്ഥന്‍..എന്നിട്ടെന്തായി? പക്ഷേ ഒന്നുണ്ട്‌, ഞാന്‍ തിരഞ്ഞെടുത്ത വഴിയാ ഇത്‌. ചുമ്മാ....!”&lt;br /&gt;&lt;br /&gt;ലഹരി അവളെ ആവേശിച്ചിരിക്കുന്നു. പണ്ട്‌ വടകരയിലെ ഊടു വഴികളിലൂടെ നിര്‍ത്താതെ സംസാരിച്ചു നടക്കുംപോലെ അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;കല്യാ‍ണം കഴിയുംവരെ അവളും ഒരു സാദാ പെണ്‍കുട്ടി തന്നെയായിരുന്നു.കട്ടപ്പനയിലെ ആ ഓണംകേറാ മൂലയില്‍നിന്ന്‌ കൊച്ചിപോലൊരു മഹാനഗരത്തിലേക്ക്‌ പറിച്ചു നടപ്പെട്ടതോടെ അവളുടെ ജീവിതം ആകപ്പാടെ കീഴ്മേല്‍ മറിഞ്ഞു. മഹാനഗരത്തിന്റെ മായക്കാഴ്ചകളില്‍ ഒരു നീര്‍ക്കിളിയെപോലെ അവള്‍ മുങ്ങിത്താഴ്‌ന്നു. ഒരു നാടന്‍ പെണ്ണില്‍ നിന്നും സൊസൈറ്റിയുടെ വെണ്ണപ്പാളിയിലുള്ളൊരു മദാലസയായ കൊച്ചമ്മയിലേക്കുള്ള അവളുടെ വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. വെറും അര ഗ്ലാസ്‌ മുന്തിരി വൈനില്‍ തുടങ്ങി മൂന്നോ നാലോ ലാര്‍ജ്‌ ഷീവാസ്‌ റീഗല്‍ നീറ്റായി ഉള്ളിലെത്തിയാലും നല്ല പയറു പയറുപോലെ നടന്നു പോകുന്നവരെയെത്തിയ വളര്‍ച്ച...! കൂടെ അവളുടെ ഭര്‍ത്താവിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും...!&lt;br /&gt;&lt;br /&gt;ജീവിതം എന്ന ആഘോഷത്തിന്റെ ഒഴുക്കിനൊപ്പം ലക്ഷ്യമില്ലാതെ ഒഴുകിപ്പോകുന്നതിനിടയിലെപ്പഴോ ആണ്‌ അവര്‍ ആ സമൂഹത്തിലെ ഉന്നതരായ ചിലര്‍ ചേര്‍ന്നു നടത്തിയിരുന്ന ഒരു രഹസ്യ കൂട്ടായ്മയില്‍ എത്തിപ്പെടുന്നത്‌. ടെന്‍ഷനുകള്‍ നിറഞ്ഞ ജീവിതത്തിനിടയില്‍ മാസത്തിലൊരിക്കല്‍ ഏതെങ്കിലും അഞ്ജാത കേന്ദ്രങ്ങളില്‍ അവര്‍ ഒത്തുകൂടും....സാമൂഹ്യ, സാമുദായിക നിയന്ത്രണങ്ങളുടെ ചങ്ങലക്കെട്ടുകള്‍ അറുത്തെറിയുന്ന ഒരു ദിവസം. വിലക്കുകളുടെ അതിര്‍ വരമ്പുകള്‍ ഇടിച്ചു നിരത്തി ആണും പെണ്ണും ആടിത്തിമിര്‍ക്കുന്നൊരു ദിവസം....! ഇരുട്ടി വെളുക്കും വരെ കുടിക്കാം, കൂത്താടാം,ഉടുപുടവകള്‍ പറിച്ചെറിയാം, പ്രജ്ഞ നശിച്ചു കിടക്കാം, ആര്‍ക്കുമാരേയും കാമിക്കാം, വേണമെന്നുതോന്നിയാല്‍ ആരുമായും ഇണചേരാം....ആധുനിക മനുഷ്യന്റെ ബന്ധിതമുദ്രമായ ജീവിതത്തില്‍ നിന്നും ആദിമ മനുഷ്യന്റെ പ്രാകൃത കാമനകളിലേക്കൊരു തിരിച്ചു പോക്ക്‌....!!&lt;br /&gt;&lt;br /&gt;നാലേ നാല്‌ വര്‍ഷങ്ങള്‍ നീണ്ട അര്‍ഥശൂന്യമായ ദാമ്പത്യം...;ഇതിനിടയില്‍ അവളൊരു പെണ്‍കുഞ്ഞിന്റെ അമ്മയായിക്കഴിഞ്ഞിരുന്നു. ആ കുഞ്ഞിനെ തന്റേതെന്ന്‌ അംഗീകരിക്കാന്‍, പക്ഷേ അയാള്‍ തയ്യാറല്ലായിരുന്നു. അതങ്ങിനെ തന്നെ എന്നുറപ്പിച്ചു പറയാന്‍ അവളും...! നല്ല മനസ്സുണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി എന്ന നിലപാടില്‍ അവളുറച്ചു നിന്നതോടെ അവര്‍ പിരിഞ്ഞു. "പോടാ പുല്ലേ" എന്നും പറഞ്ഞ്‌ കൊച്ചിനെയും എടുത്ത്‌ അവളിറങ്ങിപ്പോന്നു.&lt;br /&gt;&lt;br /&gt;തിരിച്ചു കട്ടപ്പനയിലെത്തിയ അവള്‍ക്ക്‌ അവിടെയും അധിക കാലം നില്‍ക്കാനൊത്തില്ല.വര്‍ഷങ്ങളായി ശീലിച്ചു പോയ ജീവിത രീതികളില്‍ നിന്നും പെട്ടെന്നൊരു മാറ്റം അസാധ്യമായിരുന്നു അവള്‍ക്ക്‌. സ്വന്തം അച്ഛനും സഹോദരങ്ങളും അവള്‍ക്കെതിരെ തിരിഞ്ഞതോടെ അവള്‍ ആ വീടും വിട്ടു. പിന്നെ അവള്‍ പൊങ്ങിയത്‌ അനന്തപുരിയിലെ രാഷ്ട്രീയ മാഫിയകളുടെ നടുവിലായിരുന്നു. നൂര്‍ജഹാന്‍ എന്ന പേരില്‍! വടിവൊത്ത ഉടലും, തികവൊത്ത ചങ്കൂറ്റവും, എന്തിനും പോന്ന പ്രകൃതവും ഒത്തുചേര്‍ന്നതോടെ അവളാ സാമ്രാജ്യത്തിലെ കിരീടം വെയ്ക്കാത്ത രാജ്ഞിയായി മാറാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. അനന്തപുരിയിലെ, കൊച്ചിയിലെ, കോട്ടയത്തെ, കോഴിക്കോട്ടെ എന്തിനധികം അങ്ങു ദില്ലിയിലെ വരെ പഞ്ച നക്ഷത്ര ഹോട്ടലുകളിലെ പട്ടു തൂവല്‍ കിടക്കകളില്‍ ഉടുപുടവകളില്ലാതെ കിടന്ന അവളുടെ ശരീരത്തിന്റെ ത്രസിപ്പിക്കുന്ന നിമ്നോന്നതങ്ങളിലൂടെ പലരും അധികാരങ്ങളുടെ ചെങ്കോലണിഞ്ഞു. കോടികളുടെ കള്ളപ്പണങ്ങള്‍ ഒഴുകി......!!! ഒപ്പം അവളുടെ ബാങ്ക്‌ ബാലന്‍സും!&lt;br /&gt;&lt;br /&gt;പക്ഷേ, അനിവാര്യമായൊരു അന്ത്യം എല്ലാത്തിനുമുണ്ടല്ലോ...!തൊണ്ണൂറുകളില്‍ കേരളാ രാഷ്ട്രീയ നഭസ്സില്‍ ഉദിച്ചുയര്‍ന്ന - ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന - ഒരു വനിതാ നക്ഷത്രത്തിന്റെ കണ്ണിലെ കരടായതോടെ നൂര്‍ജഹാന്റെ പതനത്തിന്റെ ആരംഭവും കുറിക്കപ്പെട്ടു. ഒടുവില്‍ ഏതെങ്കിലുമൊരു ഹോട്ടല്‍ റൂമില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച്‌ കിടക്കേണ്ടിവന്നേക്കാം എന്നൊരവസ്ഥ വന്നതോടെ നൂര്‍ജഹാന്‍ തലസ്ഥാനം വിട്ടു. മകളെ കൊച്ചിയിലൊരു കോണ്‍വെന്റിലാക്കി തന്റെ രതി സാമ്രാജ്യം കോഴിക്കോട്ടേക്ക്‌ മാറ്റി നട്ടു അവള്‍. ദില്ലിവാസിയും വടകര തട്ടകവുമാക്കിയ ഒരു പഴയ നേതാവിന്റെ സഹായത്തോടെയാണ്‌ തലശ്ശേരിയിലെ ആ ആശുപത്രിയില്‍ അവള്‍ കയറിപ്പറ്റുന്നത്‌....&lt;br /&gt;&lt;br /&gt;"എന്റെ ശരീരത്തിനിപ്പഴും നല്ല മാര്‍ക്കറ്റുണ്ട്‌...അതു തീരുന്നത്‌ വരെ ഞാന്‍ സമ്പാദിക്കും, സുഖിക്കും. നിനക്കറിയോ? ഈ കോപ്പിലെ ആദര്‍ശോം പറഞ്ഞിരിക്കുന്ന വെല്യ വെല്യ കൊഞ്ഞാണന്മാരെ? അടിവസ്ത്രം അഴിഞ്ഞു വീഴും വരെയുള്ളൂ ഒക്കെ..പിന്നെ എല്ലവന്മാരും ഒരുപോലെയാ..എന്തും ചെയ്യാന്‍ തയ്യാറുള്ള പട്ടികള്‍...ഒരൊറ്റ രാത്രിയില്‍ നിന്റെ ജാതിയുടെ നേതാവും, എന്റെ സ്വന്തം ജാതിയിലെ നേതാവും പിന്നെ മറ്റവന്മാരുടെ നേതാവും കയറി നിരങ്ങിയിട്ടുണ്ട്‌ എന്റെ നെഞ്ചത്ത്‌. അങ്ങ്‌ കോവളം അശോകാ ഹോട്ടലില്‍ വെച്ച്‌...."&lt;br /&gt;&lt;br /&gt;വാക്കുകളുടെ പെരും കുത്തൊഴുക്കിനിടയില്‍ പലവട്ടം അവളുടെ ഗ്ലാസ്‌ നിറയുകയും ഒഴിയുകയും ചെയ്തിരുന്നു. പക്ഷേ ആ വാക്കുകള്‍ ഒരിക്കലും വഴുക്കിപ്പോയിരുന്നില്ല, കണ്ണുകള്‍ പാതിയടഞ്ഞുമിരുന്നില്ല.&lt;br /&gt;&lt;br /&gt;പെയ്തു തോര്‍ന്ന ഒരു പെരുമഴയ്ക്ക്‌ ശേഷമുള്ള ശാന്തമായ മൗനം. പുറത്ത്‌ ചൂളം കുത്തുന്ന പാതിരാക്കാറ്റും അലയൊഴിയാത്ത മഹാസമുദ്രവും സാക്ഷി....!&lt;br /&gt;&lt;br /&gt;ഒടുവില്‍ ചോദിക്കാന്‍ മന:പുര്‍വം മറന്നൊരു ചോദ്യം ഞാന്‍ പോലുമറിയാതെ എന്റെ നാവില്‍ നിന്നൂര്‍ന്നു വീണു!&lt;br /&gt;&lt;br /&gt;"ബെറ്റി എവിടെയാണിപ്പോള്‍?"&lt;br /&gt;&lt;br /&gt;&lt;br /&gt;പാതിയൊഴിഞ്ഞിരുന്ന ഗ്ലാസ്‌ അവളുടെ കൈ തട്ടി നിലത്തുവീണുടഞ്ഞു!&lt;br /&gt;&lt;br /&gt;"ബാംഗ്ലൂരില്‍"&lt;br /&gt;&lt;br /&gt;"അവിടെ....?"&lt;br /&gt;&lt;br /&gt;അമര്‍ത്തിയുള്ളൊരു മൂളല്‍ മാത്രമായിരുന്നു ഉത്തരം.&lt;br /&gt;&lt;br /&gt;"അതിനേം അങ്ങിനെയാക്കി അല്ലേ...!?"&lt;br /&gt;&lt;br /&gt;ഒരു മൂളലില്‍ വീണ്ടും ഉത്തരമൊതുങ്ങി.&lt;br /&gt;&lt;br /&gt;"ആ നായിന്റെമോളെ എന്നെങ്കിലും കയ്യീ കിട്ടിയാല്‍ പച്ചയ്ക്കു കത്തിക്കും ഞാന്‍, അതുറപ്പാ..."&lt;br /&gt;&lt;br /&gt;ഒട്ടൊരു നിശ്ശബ്‌തയ്ക്കു ശേഷം ചിതറി വീണ വാക്കുകളില്‍ അമര്‍ഷവും സങ്കടവും തിളച്ചു.&lt;br /&gt;&lt;br /&gt;"ആരെ? ബെറ്റിയേയോ?"&lt;br /&gt;&lt;br /&gt;"അല്ല, അവള്‍ടെ അച്ഛന്‍ രണ്ടാമതു കല്യാണം കഴിച്ചതാ എന്നും പറഞ്ഞ്‌, ബെറ്റിയെ ഹോസ്റ്റലീന്നു വിളിച്ചു കൊണ്ടു പോയ ആ കൂത്തിച്ചി നായിന്റെ മോളെ....."&lt;br /&gt;&lt;br /&gt;നൂര്‍ജഹാന്റെ ശബ്ദത്തിന്‌ ഒരു തരം വിറയല്‍ ബാധിച്ചിരുന്നു.&lt;br /&gt;&lt;br /&gt;"അവള്‍ പോവണ്ടായിരുന്നു...പൊട്ടി...!!ആ കൊടിച്ചിപ്പട്ടി വന്ന് നാലു പഞ്ചാരവാക്കു പറഞ്ഞ്‌, തേനേ, മുത്തേന്നൊക്കെ വിളിച്ചപ്പോ, അവളങ്ങ്‌ പോയി.... ചതിച്ചു കളഞ്ഞതാടാ അവളെ..., അവള്‍ടപ്പന്‍ ഒരു മൃഗമാ..പിശാശ്‌! കൊച്ചു പെണ്ണാന്ന് പോലും അങ്ങേര്‌ നോക്കിയില്ല..ഒരു രാത്രി മുഴുവന്‍ ആ പന്നി .......... മോന്‍ സ്വന്തം മോള്‍ക്കിട്ട്‌ പണിത്‌... വൈനില്‍ ഉറക്ക ഗുളിക ചേര്‍ത്ത്‌ കുടിപ്പിച്ചതാ അതിനെ....എന്നിട്ട്‌ പുറത്തു നിന്നും വാതില്‍ പൂട്ടി മറ്റേ പെണ്ണ് കാവലും നിന്നു....അവളെ പെട്രോളൊഴിച്ചു കത്തിക്കും ഞാന്‍ എന്നേലും....നീ നോക്കിക്കോ"&lt;br /&gt;&lt;br /&gt;"നെറയെ തുന്നലുമിട്ട്‌, മൂത്രം പോലും പോകാതെ ആ കൊച്ച്‌ രണ്ടാഴ്ചയോളം ആശുപത്രിയില്‍ കിടന്നു. ഒടുക്കം അവിടെയുള്ള ഒരു നഴ്സിന്റെ കയ്യില്‍ ഫോണ്‍ നമ്പര്‍ കൊടുത്ത്‌ എന്നെ വിളിപ്പിക്കുകയായിരുന്നു പാവം...!" ഡോക്ടരുടെ കാലുപിടിച്ച്‌ കരഞ്ഞ്‌ അവസാനം കേസൊന്നുമാക്കാതെ അവളെ ഞാന്‍ കൊണ്ടു പോന്നു...അല്ലേലും കേസിനും പുക്കാറിനും പോയിട്ടെന്നാ? ഉള്ള മാനം കൂടെ പോകുല്ലാതെ...”&lt;br /&gt;ചലിക്കാന്‍ പോലുമാവാതെ ഒരു മരവിപ്പില്‍ അറിയാതെ ഞാന്‍ വിളിച്ചു പോയി...&lt;br /&gt;&lt;br /&gt;"നൂര്‍ജഹാന്‍!!”&lt;br /&gt;&lt;br /&gt;പക്ഷേ അവളത്‌ കേട്ടതായി പോലും തോന്നിയില്ല...&lt;br /&gt;&lt;br /&gt;"എന്നിട്ടെന്താ...അത്‌ കുറെക്കാലം ആരോടും ഒന്നും മിണ്ടാതെ നടന്നു. ചത്തു കളയുമോന്ന് വരെ ഞാന്‍ പേടിച്ചിരുന്നു. ഒന്നുമുണ്ടായില്ല. അവള്‍ടെ സങ്കടോം ദേഷ്യോം അവളങ്ങ്‌ ജീവിച്ചു തീര്‍ത്തു. ഒരു തരം വാശി തീര്‍ക്കും പോലെ......സ്വന്തം അപ്പനായിട്ട്‌......."&lt;br /&gt;&lt;br /&gt;പറയാന്‍ വന്നത്‌ ബാക്കി നിര്‍ത്തി പാതിമയക്കത്തിലെന്ന വണ്ണം അവള്‍ കിടക്കയിലേക്കൂര്‍ന്നു വീണു. അതിനിടയില്‍ അവ്യക്തമായി ഞാനിത്രയും കൂടെ കേട്ടു.&lt;br /&gt;&lt;br /&gt;"വിളിക്കുമ്പോഴൊക്കെ നിന്റെ കാര്യം ചോദിക്കും, പാവം..."&lt;br /&gt;&lt;br /&gt;പുറത്ത്‌ കടലപ്പോള്‍ ശാന്തമായിരുന്നു. തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റ്‌ മുറിയിലേക്കടിച്ചു കയറി. ഞാന്‍ എഴുന്നേറ്റ്‌ പോയി ജനാലയടച്ചു. അകത്തും പുറത്തും ഉറഞ്ഞ തണുത്ത ഇരുളില്‍ പുകയുന്ന മനസ്സോടെ ഞാനങ്ങിനെയിരുന്നു. യുഗങ്ങളോളം...&lt;br /&gt;&lt;br /&gt;ദൈവമേ, ഒടുക്കം മണ്ണിനടിയില്‍ പുഴുവരിച്ച്‌ അളിഞ്ഞടിഞ്ഞു പോവുന്ന ഈ ശരീരം...എന്നിട്ടും ....!!&lt;br /&gt;ഉന്നതങ്ങളില്‍ ആരൊക്കെയോ ഇടപെട്ടിരിക്കണം. അറസ്റ്റു ചെയ്തു കൊണ്ടു പോയവരെ കൊണ്ടു പോയ പോലെ തിരിച്ചു കൊണ്ടു വിട്ടു പോലീസുകാര്‍. ആ വീട്ടില്‍ വെട്ടം തെളിഞ്ഞതോടെ നൂര്‍ജഹാനെ ഞാന്‍ വിളിച്ചുണര്‍ത്തി.&lt;br /&gt;&lt;br /&gt;"അവരൊക്കെ വന്നൂന്ന് തോന്നുന്നു...."&lt;br /&gt;&lt;br /&gt;അവള്‍ എഴുനേറ്റ്‌ ജനലിലൂടെ നോക്കി. പിന്നെ വാഷ്ബേസിനില്‍ പോയി മുഖം കഴുകി വന്നു. പെട്ടെന്ന് തികച്ചും അപ്രതീക്ഷിതമായി എന്റെ മുഖം രണ്ടു കൈകളാലും ചേര്‍ത്തു പിടിച്ച്‌, നെറ്റിയില്‍ അവള്‍ അമര്‍ത്തി ചുംബിച്ചു...!&lt;br /&gt;&lt;br /&gt;"ഞാന്‍ പോണു"&lt;br /&gt;ഒന്നു തിരിഞ്ഞു പോലും നോക്കാതെ വാതില്‍ തുറന്ന് പുലരാതെ നില്‍ക്കുന്ന രാവിന്റെ ഇരുളിലേക്ക്‌ അവള്‍ ഇറങ്ങിപ്പോയി....!&lt;br /&gt;&lt;br /&gt;************************************************************************************&lt;br /&gt;അനുബന്ധം:- ബെറ്റിയുടെ ദുരന്തം പക്ഷേ എനിക്ക്‌ എളുപ്പം മറക്കാന്‍ കഴിഞ്ഞില്ല. ചാരം മൂടിയ കനല്‍ പോലെ ഒരുപാടു കാലം അതെന്റെ മനസ്സില്‍ തന്നെയുണ്ടായിരുന്നു. പിന്നീടെപ്പഴോ ആ ഒരോര്‍മ്മയില്‍ ഞാനൊരു കഥയെഴുതി. &lt;a href="http://physel-poilil.blogspot.com/2006/09/blog-post.html"&gt;"നിങ്ങളില്‍ പാപം ചെയ്തവര്‍ക്കയി...."&lt;/a&gt;എന്നപേരില്‍. ആ നീചനായ അച്ഛനോടുള്ള പക തീര്‍ക്കുവാന്‍ കഥയില്‍ ആ പിശാചിനെ അവളുടെ അമ്മ ലിംഗച്ഛേദം ചെയ്തു കൊല്ലുന്നതായാണ്‌ ആ കഥ ഞാന്‍ അവസാനിപ്പിച്ചത്‌.&lt;br /&gt;&lt;br /&gt;ഒരു നിയോഗം പോലെ മാതൃഭൂമിയിലെ ഒരു ഫീച്ചറില്‍ നിന്നും മലയാളം ബ്ലോഗിങ്ങിനെ പറ്റിയും ബൂലോഗ ക്ലബ്ബിനെ പറ്റിയുമൊക്കെ അറിഞ്ഞത്‌ കഴിഞ്ഞ ഓണക്കാലത്തായിരുന്നെന്നു തോന്നുന്നു. ബ്ലോഗിംഗ്‌ എന്നാല്‍ ബൂലോഗ ക്ലബ്ബാണെന്ന ധാരണയുടെ പുറത്ത്‌, ദേവരാഗം അതില്‍ മെംബര്‍ഷിപ്‌ തന്ന ഉടനെ കയ്യിലുണ്ടായിരുന്ന ഈ കഥ ഞാന്‍ ക്ലബ്ബില്‍ പോസ്റ്റു ചെയ്തു. ആദ്യ കമന്റിട്ട പാര്‍വതി എന്ന ബ്ലോഗറുടെ നിര്‍ദേശാനുസരണം ഈ ബ്ലോഗ്‌ തുടങ്ങി അതേ കഥ ഇവിടെയും ഇട്ടു. (അങ്ങിനെ ഒരു സാഹസം ചെയ്തതിന്‌ സൂവും ശ്രീജിത്തുമൊക്കെ പരിഭവവും പറഞ്ഞു. ക്ലബ്ബിനെ ബ്ലോഗിന്റെ പരസ്യപ്പലകയാക്കുന്നു എന്നൊക്കെ പറഞ്ഞ്‌..ആ ക്ലബ്ബും ആ നല്ല കാലവുമൊക്കെ ഇപ്പോഴും മായാതെയുണ്ട്‌ മനസ്സില്‍...ദാ ഒരു വര്‍ഷം കടന്നു പോയതുപോലും അറിഞ്ഞില്ല)&lt;br /&gt;&lt;br /&gt;സെപ്റ്റംബര്‍ 18 - 2007, ഇന്ന് അവള്‍ വിളിച്ചിരുന്നു, നൂര്‍ജഹാന്‍......!ആഴമളക്കാനാവാത്ത നിസ്സംഗതയോടെ അവളൊരു വിശേഷം പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഡാ, ബെറ്റി പോയി"&lt;br /&gt;&lt;br /&gt;പ്രതീക്ഷിച്ചതായിരുന്നത്‌ കോണ്ട്‌ അതേ നിസ്സംഗതയോടെ ചോദിക്കാന്‍ പറ്റി&lt;br /&gt;&lt;br /&gt;"എപ്പോ...?"&lt;br /&gt;&lt;br /&gt;"ഇന്നലെ രാത്രി"&lt;br /&gt;&lt;br /&gt;"നീ പോണുണ്ടോ കോഴിക്കോടേക്ക്‌?"&lt;br /&gt;&lt;br /&gt;“ഇല്ലാ...അത്‌ മരിച്ചു കിടക്കണത്‌ കാണാന്‍ വയ്യാ....വല്ലപ്പോഴും ഓര്‍ക്കുമ്പോ ജീവനോടെ ഓര്‍ക്കാലോ..."&lt;br /&gt;&lt;br /&gt;"ഉം....."&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഒരാഴ്ചയായി നീണ്ട ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഞാണിന്മേല്‍ കളി അവസാനിപ്പിച്ച്‌ അവള്‍ പോയിരിക്കുന്നു. ഏത്‌ നരകത്തിന്റെ അടിത്തട്ടിലേക്കായാലും ആ ആത്മാവിന്‌ ശാന്തിയും സമാധാനവുമായിരിക്കും വിധിച്ചിരിക്കുക എന്നുറപ്പാണ്‌....ഈ ഭൂമിയില്‍ കണ്ടതിനേക്കാളും വലിയ പിശാചുക്കളെയൊന്നും അവള്‍ക്കവിടെ നേരിടേണ്ടി വരില്ലല്ലോ....!!&lt;br /&gt;&lt;br /&gt;അങ്ങേത്തലയ്ക്കല്‍ എപ്പഴേ നിശ്ശബ്ദമായ ടെലെഫോണ്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാന്‍ ഡിസ്കണക്ട്‌ ചെയ്തു.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-5437092028604984815?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2007/10/blog-post_01.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>14</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-115789429412691333</guid><pubDate>Sun, 10 Sep 2006 13:05:00 +0000</pubDate><atom:updated>2006-09-24T12:26:06.076+03:00</atom:updated><title>അര്‍പ്പണം</title><description>എടുത്തു കൊള്ളുക,&lt;br /&gt;സഖീ നീയെടുത്തു കൊള്ളുക ഞാനെന്റെ&lt;br /&gt;ഹൃദയരക്തത്താല്‍ കുറിച്ചിട്ട വാക്കുകള്‍&lt;br /&gt;‍എടുത്തുകൊള്ളുക ഞാനെന്റെയാത്മാവില്‍&lt;br /&gt;‍പ്രാണന്‍ വളമിട്ട ചെമ്പനീര്‍ പൂവുകള്‍&lt;br /&gt;&lt;br /&gt;‍ആരവമൊഴിഞ്ഞു, കറുത്തമൗനം പുതച്ചൊരീ&lt;br /&gt;പഴയ കലാലയ മുറ്റത്തു നില്‍പൂ ഞാന്‍&lt;br /&gt;‍ഇത്തിരിമുന്‍പെന്റെ ജീവന്‍ തുടിക്കുന്ന&lt;br /&gt;സ്വപ്നങ്ങള്‍ കൊണ്ടു നീ യാത്ര പറഞ്ഞു പോയ്‌&lt;br /&gt;പൂക്കള്‍ കരിഞ്ഞൊരീ ഗുല്‍മോഹറിന്‍ ചോട്ടില്‍&lt;br /&gt;‍ഞാനുമെന്‍ നെഞ്ചിലെ തേങ്ങലും ബാക്കിയായ്‌&lt;br /&gt;&lt;br /&gt;ഓര്‍ത്തു വെയ്ക്കുക, നീ വിറയ്ക്കുന്ന ചുണ്ടിനാല്‍&lt;br /&gt;‍രാഗമുദ്രകള്‍ ചാര്‍ത്തിക്കഴിയുമ്പോള്‍&lt;br /&gt;‍പൊള്ളും വലംകവിളശ്രുവാല്‍ തണുപ്പിച്ച്‌&lt;br /&gt;കാത്തിരിപ്പുണ്ട്‌ ഞാന്‍ കാതങ്ങള്‍ക്കപ്പുറം&lt;br /&gt;എങ്കിലും കൊണ്ടുപോയ്ക്കൊള്ളുക നീയെന്റെ&lt;br /&gt;ഇത്തിരി വെട്ടം പകരും ചെരാതിനെ&lt;br /&gt;&lt;br /&gt;കാത്തുകൊള്ളുക കൈക്കുമ്പിളാലാ വെളിച്ചത്തെ&lt;br /&gt;കാറ്റിലണയാതെ, കരിന്തിരി കത്താതെ&lt;br /&gt;കാത്തു കൊള്ളുക, നിന്റെ മാറിലെ ചൂടേറ്റു&lt;br /&gt;കത്തുന്ന നോവും മറന്നവനുറങ്ങട്ടെ&lt;br /&gt;നെഞ്ചോടു ചേര്‍ത്തു പുണരുക നീയെന്റെ&lt;br /&gt;ചിതകത്തിത്തീര്‍ന്നൊരാ വ്യര്‍ത്ഥമോഹങ്ങളെ&lt;br /&gt;&lt;br /&gt;ജന്മാന്തരങ്ങള്‍ക്കുമപ്പുറം ഞാനെന്റെ&lt;br /&gt;നോവിന്‍ കടങ്ങള്‍ വീട്ടിക്കഴിയുമ്പോള്‍&lt;br /&gt;‍തിരികെത്തന്നുകൊള്ളുക സഖീ എനിക്കായി നീ&lt;br /&gt;സൂക്ഷിച്ചു വെച്ചൊരെന്‍ പ്രാണന്റെ പ്രാണനെ&lt;br /&gt;&lt;br /&gt;ഇപ്പൊഴീ പുലരാന്‍ തുടങ്ങുന്ന രാവിലെന്‍&lt;br /&gt;‍പ്രാര്‍ഥനപ്പായ നിവര്‍ത്തി വെയ്ക്കട്ടെ ഞാന്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-115789429412691333?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2006/09/blog-post_10.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>19</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-115764478429659799</guid><pubDate>Thu, 07 Sep 2006 15:54:00 +0000</pubDate><atom:updated>2006-09-07T18:59:44.310+03:00</atom:updated><title>കാട്ടാളനൃത്തം</title><description>(.......വിയറ്റ്‌നാം,ശ്രീലങ്ക,അഫ്ഗാനിസ്ഥാന്‍,പലസ്തീന്‍,ഇറാഖ്‌....ഇതാ ഇപ്പോള്‍ ലെബനോണും. നാളെ ഒരു പക്ഷേ ഇറാന്‍ പിന്നെ കൊറിയ.......? തുടക്കവും ഒടുക്കവുമില്ലാത്ത ഈ പട്ടികയില്‍ ടിപ്പണിചേര്‍ക്കപ്പട്ട ജീവിതങ്ങള്‍ക്കു മുന്നില്‍ ഇതു സമര്‍പ്പിക്കുന്നു)&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;color:#ff0000;"&gt;കാട്ടാളനൃത്തം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;കേള്‍ക്കുന്നുവോ നിങ്ങള്‍ രാവിന്റെയങ്ങേക്കരെ നിന്നും&lt;br /&gt;കരള്‍പൊട്ടിക്കീറുമാ ദീന പ്രരോദനം&lt;br /&gt;കേള്‍ക്കുന്നുവോ നിങ്ങള്‍ ഇരുളിന്‍ മറപറ്റി-&lt;br /&gt;ത്താണു പറക്കും കഴുകിന്‍ ചിറകടി&lt;br /&gt;&lt;br /&gt;നരകാന്ധകാരത്തിന്‍ ഗര്‍ഭം പിളര്‍ന്നേതോ&lt;br /&gt;നരകാസുരന്മാര്‍ കനലാട്ടമാടുന്നു&lt;br /&gt;നീലിച്ച രാവിന്റെ മാറില്‍ നഖമാഴ്ത്തി&lt;br /&gt;നക്തഞ്ചരന്മാര്‍ പേക്കൂത്തു കൂവുന്നു&lt;br /&gt;&lt;br /&gt;അഗ്നിച്ചിറകോലുമാകാശയാനങ്ങള്‍&lt;br /&gt;ഉഷ്ണം ജ്വലിപ്പിച്ചിരമ്പിപ്പറക്കുന്നു&lt;br /&gt;ശോണപുഷ്പം ചിതറും തെരുവിന്റെ മക്കളോ&lt;br /&gt;ശ്വാസം വിലങ്ങിപ്പിടഞ്ഞു മരിക്കുന്നു.&lt;br /&gt;&lt;br /&gt;കേള്‍ക്കുന്നുവോ നിങ്ങള്‍,&lt;br /&gt;കേള്‍ക്കുന്നുവോ നിങ്ങള്‍,രാവിന്റെയങ്ങേക്കരെ നിന്നും&lt;br /&gt;കരള്‍പൊട്ടിക്കീറുമാ ദീനപ്രരോദനം&lt;br /&gt;ആര്‍ത്തനാദങ്ങള്‍ തീണ്ടാത്ത ശയ്യാതലങ്ങളില്‍&lt;br /&gt;ഗാഢം ശയിപ്പൂ കാവല്‍മാലാഖമാര്‍&lt;br /&gt;&lt;br /&gt;ഛേദിച്ചു പോയ കൈത്തണ്ടില്‍ തല ചായ്ചു&lt;br /&gt;നിത്യവിശ്രമം കൊള്ളും കുരുന്നിന്‍ തളിര്‍മുഖം&lt;br /&gt;ഇത്തിരിമുന്‍പേതോ താരാട്ടിന്നീണത്തില്‍ കുഞ്ഞേ&lt;br /&gt;അവള്‍ നിന്നെ പാടിയുറക്കിയോ&lt;br /&gt;&lt;br /&gt;അമ്മിഞ്ഞപ്പാലിനു കേഴുന്ന പൈതലിന്‍ നെഞ്ചി-&lt;br /&gt;ലഗ്നിബാണം തൊടുക്കുന്നു രാക്ഷസര്‍&lt;br /&gt;ചെന്നിണച്ചാര്‍ത്തണിഞ്ഞാര്‍പ്പു വിളിച്ചവര്‍&lt;br /&gt;കാട്ടാളനൃത്തച്ചുവടു മുറുകുന്നു&lt;br /&gt;&lt;br /&gt;ഇല്ലയീമണ്ണില്‍ ജനിക്കില്ലിനിയൊരു മാമുനി&lt;br /&gt;കൊല്ലരുതേയെന്നു തപിച്ചു പറയുവാന്‍&lt;br /&gt;ഇല്ല നാം കാണില്ലിനിയൊരു നിസ്വനാം യോഗിയെ&lt;br /&gt;നേര്‍വഴി കാണിച്ചു മുന്‍പേ നടക്കുവാന്‍&lt;br /&gt;&lt;br /&gt;ഹിംസ തുടരട്ടെ, കാപാല നൃത്തം കൊഴുക്കട്ടെ, ചുടുചോര-&lt;br /&gt;മോന്തിക്കുടിച്ചു തിമിര്‍ക്കട്ടെ ചെന്നായ്ക്കള്‍&lt;br /&gt;കുന്നായ്‌ കുമിയും കബന്ധങ്ങള്‍ തിന്നു മൂര്‍ച്ഛി-&lt;br /&gt;ച്ചാത്മദാഹം ശമിക്കട്ടെ നിങ്ങളില്‍&lt;br /&gt;&lt;br /&gt;കുരുതിക്കളത്തിന്‍ നടുവില്‍, വിവസ്ത്രയായ്‌&lt;br /&gt;ചത്തുകിടക്കും പെറ്റമ്മതന്‍ ചാരത്ത്‌&lt;br /&gt;ദീനം വിലപിക്കും പൈതലെ കണ്ടു നി-&lt;br /&gt;ന്നാര്‍ത്തു ചിരിക്കാം നമുക്കും, ദൈവത്തിനും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-115764478429659799?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2006/09/blog-post_07.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-115719841000942240</guid><pubDate>Sat, 02 Sep 2006 11:46:00 +0000</pubDate><atom:updated>2006-09-25T22:30:36.370+03:00</atom:updated><title>ശവമുറിയിലേക്കുള്ളവഴി</title><description>കനത്ത നിശ്ശബ്ദതയിലാഴ്‌ന്ന്‌ നീണ്ടു കിടക്കുന്ന ഇടനാഴിയുടെ അറ്റത്ത്‌ ഇരുട്ട്‌ കട്ടപിടിച്ചു നിന്നു. ഇടനാഴിയിലൂടെ കടന്നാല്‍ എവിടെയാണെത്തിച്ചേരുക എന്നു പോയി നോക്കാന്‍ ഒന്നു രണ്ടു തവണ ആലോചിച്ചതാണ്‌. പക്ഷേ, എന്തു കൊണ്ടോ അവിടെ നിന്നെഴുന്നേല്‍ക്കാന്‍ അയാള്‍ക്ക് തോന്നിയില്ല. ഒരുപക്ഷേ, ഓപ്പറേഷന്‍ തിയേറ്ററുകളാവാം അപ്പുറത്ത്‌. അല്ലെങ്കില്‍ എക്സ്‌റേ എടുക്കുന്ന മുറിയോ, രക്തം പരിശോധിക്കുന്ന സ്ഥലമോ ആയിരിക്കും. അതുമല്ലെങ്കില്‍ ശവങ്ങള്‍ സൂക്ഷിക്കുന്ന തണുത്ത മുറിയിലേക്ക്‌ അതുവഴി എത്താമായിരിക്കും. വെളുത്ത നിഴല്‍ രൂപമായി ഇരുളില്‍ നിന്നും പ്രത്യക്ഷപ്പെട്ട നഴ്‌സ്‌ ഉറക്കച്ചടവ്‌ മാറാത്ത മുഖവുമായി ഇടനാഴിയിലൂടെ നടന്നു വന്നു. കലങ്ങിയ അവരുടെ കണ്ണുകളില്‍ ഒരു വലിയ കോട്ടുവാ ഉറങ്ങിക്കിടപ്പുണ്ടെന്നു തോന്നി. അവരുടെ വെളുത്ത ഷൂ നിലത്തു തട്ടി ഉയരുന്ന മൂര്‍ച്ചയുള്ള ശബ്ദം, ഇളം പച്ച ചായമടിച്ച ചുവരുകളില്‍ തട്ടി ഒരു ഘടികാരത്തിന്റെ കൃത്യമായ താളത്തോടെ ഇടനാഴി മുഴുവന്‍ പ്രതിധ്വനിച്ചു. ചുവന്ന വൃത്തത്തിനകത്ത്‌ വെളുത്ത കുരിശ്‌ വരച്ചുവെച്ച ചില്ലുവാതില്‍ തുറന്ന്‌ അവര്‍ അപ്രത്യക്ഷയായി. അവര്‍ക്കു പിന്നില്‍ വാതില്‍ പതുങ്ങിയ ശബ്ദത്തോടെ അടഞ്ഞു. വീണ്ടും നിശ്ശബ്ദത. അപ്പുറത്ത്‌ രോഗികള്‍ക്കിരിക്കാനുള്ള ബെഞ്ചില്‍ ദൃഷ്ടികള്‍ മുകളിലേക്കുയര്‍ത്തി നിശ്ചലനായിരിക്കുന്ന ചെറുപ്പക്കാരന്റെ മടിയില്‍ വളഞ്ഞു കൂനിക്കിടക്കുന്ന സ്‌ത്രീ വീണ്ടും അടഞ്ഞ ഒച്ചയില്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അയാളവിടെ ഇരിക്കാന്‍ തുടങ്ങിയതിനുശേഷം ഇടയ്ക്ക്‌ നിലച്ചും, ഇടയ്ക്കുയര്‍ന്നും ഇടയ്ക്കിടറിയും അവര്‍ കരഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കറുത്ത്‌ തടിച്ച്‌ അല്‍പം കുള്ളനായ ഒരു ഡോക്ടര്‍ ചില്ലുവാതില്‍ തുറന്ന്‌ പുറത്ത്‌ വരികയും അയാളുടെ നരച്ചു വെളുത്ത താടി പതുക്കെ ഉഴിഞ്ഞ്‌ -അയാളിട്ടിരുന്ന മേല്‍ക്കുപ്പായത്തിനും തൂവെള്ള നിറമായിരുന്നു- "ഐം സോറി, ഷിസ്‌ നോ മോര്‍" എന്നു തണുത്ത്‌ മരവിച്ച സ്വരങ്ങള്‍ ആരോടെന്നില്ലാതെ പറഞ്ഞ്‌, ഇടനാഴിയിലെ ഇരുളില്‍ അലിഞ്ഞുചേരുകയും ചെയ്തിട്ട്‌ ഏതാണ്ട്‌ അര മണിക്കൂറോളം ആയിട്ടുണ്ടാവും. അവള്‍ മരിച്ചുപോയ കൃത്യ സമയം ഓര്‍ത്തുവെക്കാന്‍, പക്ഷേ കൈത്തണ്ടയില്‍ അയാളൊരു റിസ്റ്റ്‌വാച്ച്‌ ധരിച്ചിട്ടുണ്ടായിരുന്നില്ല. മുമ്പ്‌ പലപ്പോഴുമെന്നപോലെ ആ ഒരു ദുഃശീലത്തില്‍ (ആ ഒരു ദുഃശീലം മാത്രമായിരുന്നില്ല താനും അയാള്‍ക്കുണ്ടായിരുന്നത്‌) സ്വയം ഈര്‍ഷ്യ തോന്നുകയും ചെയ്തു. മരണവാര്‍ത്ത പെട്ടെന്നറിഞ്ഞപ്പോള്‍ ഉണ്ടായ പരിഭ്രമംകൊണ്ടും, ആ സ്‌ത്രീയും ചെറുപ്പക്കാരനും -അവളുടെ ചേച്ചിയും മകനുമാണ്‌ അവര്‍ എന്ന്‌ അയാള്‍ക്ക്‌ അതിനകം മനസ്സിലായിരുന്നു- എങ്ങിനെയാവും പ്രതികരിക്കുക എന്ന ഉത്‌കണ്ഠയാലും സമയത്തെക്കുറിച്ച്‌ വേവലാതിപ്പെടാന്‍ അപ്പോള്‍ കഴിഞ്ഞിരുന്നില്ല. യുവാവ്‌ അങ്ങിനെയൊരു മരണം പ്രതീക്ഷിച്ചിരുന്നു എന്നു തോന്നി. അതുവരെ ചില്ലുവാതിലിന്‌ എതിര്‍വശത്തായി ചുമരും ചാരി നില്‍ക്കുകയായിരുന്ന അയാള്‍, പെട്ടെന്ന്‌ ഉച്ചത്തില്‍ ചിതറി വീണ ഒരു കരച്ചില്‍ ദേഹം മുഴുവന്‍ ശക്തമായി ഇളകിക്കൊണ്ടിരുന്ന അമ്മയുടെ അടുത്ത്‌ ബെഞ്ചില്‍ ചെന്നിരുന്ന്‌, അവരുടെ തല മെല്ലെയെടുത്ത്‌ മടിയില്‍ വെച്ച്‌, അങ്ങിങ്ങ്‌ സിമന്റു തേപ്പടര്‍ന്ന്‌ തുരുമ്പിച്ച കമ്പികള്‍ വെളിയില്‍ കാണുന്ന മോന്തായത്തില്‍ നോട്ടമുറപ്പിച്ച്‌ ഇരിക്കാന്‍ തുടങ്ങി. ഇനിയും എന്താണ്‌ ചെയ്യേണ്ടത്‌ എന്ന ഒരുതരം അനിശ്ചിതാവസ്ഥ ആ ചെറുപ്പക്കാരന്റെ ചലനങ്ങളില്‍നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;അതെല്ലാം കഴിഞ്ഞ്‌ നിശ്ശബ്ദതയുടെയും തേങ്ങിക്കരച്ചിലിന്റെയും കാലൊച്ചകളുടെയുമെല്ലാം ഒരുദ്ദേശം അര മണിക്കൂര്‍ കഴിഞ്ഞു പോയിട്ടിപ്പോഴാണ്‌ അവളുടെ കൃത്യമായ മരണ സമയത്തെക്കുറിച്ചുള്ള ചിന്ത അയാളുടെ തലയിലേക്ക്‌ കയറിവന്നത്‌. "കോളേജ്‌ ലക്ചറര്‍ ആത്മഹത്യ ചെയ്തു"എന്ന തലക്കെട്ടിനു താഴെ "നഗരത്തിലെ പ്രശസ്തമായൊരു കോളേജിലെ ഇംഗ്ലീഷ്‌ ഭാഷാധ്യാപികയും, അറിയപ്പെട്ടു വരുന്ന ഒരെഴുത്തുകാരിയുമായിരുന്ന ആശാമാത്യു തുരുത്തിക്കാട്ടില്‍ (39) ആത്മഹത്യ ചെയ്തു. വിഷം കഴിച്ച്‌ അബോധാവസ്ഥയില്‍ വെള്ളിയാഴ്ച രാത്രി മൂത്ത സഹോദരിയുടെ വീട്ടില്‍ കാണപ്പെട്ട ഇവരെ ഉടന്‍തന്നെ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച വെളുപ്പിന്‌ മരണം സംഭവിക്കുകയായിരുന്നു" എന്നു തുടങ്ങുന്ന ഒരു സിംഗിള്‍ കോളം വാര്‍ത്തയില്‍, വെളുപ്പിന്‌ രണ്ടേ അമ്പത്തി മൂന്നിന്‌ അല്ലെങ്കില്‍ മൂന്നേ ആറിന്‌ മരണം സംഭവിക്കുകയായിരുന്നു എന്ന ഒരു തിരുത്തലിന്റെ അസ്വാഭാവികത, ലക്ഷക്കണക്കിന്‌ വായനക്കാരുള്ള ഒരു പത്രത്തിന്റെ സബ്‌ എഡിറ്ററായി ജോലി ചെയ്യുന്ന അയാള്‍ക്ക്‌ നല്ലപോലെ ബോധ്യമുണ്ടായിരുന്നു. അത്തരം വാര്‍ത്താധിഷ്ഠിതമായ ഒരു സമയപ്രശ്നമായിരുന്നില്ല അയാളെ അപ്പോള്‍ അലട്ടിക്കൊണ്ടിരുന്നതും. ഉറങ്ങുമ്പോള്‍പ്പോലും വട്ടത്തില്‍ വെളുത്ത ഡയലും കറുത്ത സ്ട്രാപ്പുമുള്ള ഒരു പഴയ എച്ച്‌.എം.ടി. വാച്ച്‌ കൈയില്‍ ധരിച്ചിരുന്നവളും (ആ ഒരു പഴയ വാച്ചും അരയില്‍ കറുപ്പു നൂലില്‍ കോര്‍ത്തു കെട്ടിയ ഒരേലസ്സുമല്ലാതെ മറ്റൊരാഭരണവും അവളുടെ ദേഹത്ത്‌ അയാള്‍ കണ്ടിരുന്നില്ല) ഇണചേരുന്ന നേരത്തായാലും ശക്തമായൊരു സമയംബോധം വെച്ചു പുലര്‍ത്തിയിരുന്നവളുമായ അവളുടെ മരണസമയം കൃത്യമായി രേഖപ്പെടുത്തി വെക്കാന്‍ കഴിയാതെ പോവുന്നത്‌, മരിച്ചു കഴിഞ്ഞിട്ടാണെങ്കില്‍പോലും അവളോടു ചെയ്യുന്ന കടുത്ത ഒരനീതി ആയിട്ടാണ്‌ അയാള്‍ക്കനുഭവപ്പെട്ടു കൊണ്ടിരുന്നത്‌. പ്രത്യേകിച്ചും അവളുടെ ജീവിതത്തിലെ അവസാനത്തെ ഏഴു മാസങ്ങള്‍ മിക്കവാറും അയാളോടൊത്താണ്‌ അവള്‍ ചെലവഴിച്ചിരുന്നത്‌ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ഒഴിവാക്കാന്‍ പാടില്ലായിരുന്ന ഒരു ബാധ്യത ആയിരുന്നു എന്നുതന്നെ അയാള്‍ കരുതി. അയാള്‍ക്കു മാത്രമായി ഒരു ബാധ്യത ബാക്കി വെച്ചിട്ടാണല്ലോ അവള്‍ പോയതും. പാന്റ്‌സിന്റെ കീശയില്‍ പോലീസിന്‌ കൈമാറാന്‍ വേണ്ടി സൂക്ഷിച്ചുവെച്ചിരുന്ന അവളുടെ മരണക്കുറിപ്പില്‍ നിന്നും അപ്പോഴും ജീവന്റെ നേരിയ ചൂട്‌ പുറപ്പെടുന്നുണ്ട്‌ എന്നയാള്‍ക്ക്‌ തോന്നി.&lt;br /&gt;&lt;br /&gt;മൂന്നു ദിവസം നീണ്ട ഒരു സെമി ഒഫീഷ്യല്‍ യാത്ര കഴിഞ്ഞ്‌ രാത്രി തിരിച്ചെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ അയാള്‍. തണുത്ത വെള്ളത്തില്‍ ഒരു കുളി, രണ്ടു ലാര്‍ജ്‌, 'കോളറാ കാലത്തെ പ്രണയ'ത്തിന്റെ ഒരു രണ്ടാം വായനയുടെ തുടക്കം. വന്നു കയറുമ്പോള്‍ തന്നെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ ടെലിഫോണ്‍ ബെല്‍ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അപ്പുറത്ത്‌ മാധവേട്ടന്റെ ശബ്ദം ഉദ്വേഗംകൊണ്ട്‌ വിറച്ചിരുന്നു എന്നു തോന്നി.&lt;br /&gt;&lt;br /&gt;"താനിതെവിടെപ്പോയി...?"&lt;br /&gt;&lt;br /&gt;"ഞാനിപ്പോ വന്നു കയറിയേ ഉള്ളൂ മാധവേട്ടാ... എന്തേ?"&lt;br /&gt;&lt;br /&gt;"ഡോ, നമ്മുടെ ആശ വിഷം കഴിച്ചൂന്ന്‌... മെഡിക്കല്‍കോളേജിലാ... ഒരാള്‍ മൂന്നാലു തവണയായി..."&lt;br /&gt;&lt;br /&gt;മാധവേട്ടന്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.മുമ്പൊരിക്കലും അത്രയും വേഗത്തില്‍ ഡ്രൈവ്‌ ചെയ്തിരുന്നില്ല. രാത്രി ഏറെ വൈകിയതു കൊണ്ടാവണം റോഡ്‌ മിക്കവാറും വിജനമായിരുന്നു. തകര്‍ത്തു പെയ്യാനൊരുങ്ങുന്ന മഴയുടെ തിരപ്പുറപ്പാടെന്നവണ്ണം ആകാശത്ത്‌ മിന്നല്‍പ്പിണരുകള്‍ പുളഞ്ഞു. സില്‍വര്‍ഹില്‍സില്‍ നിന്നും മെഡിക്കല്‍കോളേജിലേക്കുള്ള എട്ടു കിലോമീറ്റര്‍ ദൂരം തനിക്കു മുന്നില്‍ അവസാനമില്ലാതെ നീണ്ടു പോവുകയാണെന്നു തോന്നി. കാഷ്വാലിറ്റിക്കു മുന്നില്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത്‌ ധൃതിയില്‍ ഇറങ്ങി നടക്കുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു. എന്‍ക്വയറി ഒരു ശവപ്പറമ്പുപോലെ ശൂന്യം. ഇരച്ചുവന്ന ദ്വേഷ്യം ഒതുക്കി എമര്‍ജന്‍സിയിലേക്ക്‌ നടക്കവേ പൊട്ടിവീണപോലെ മുന്നില്‍ ഡോ. സിദ്ധാര്‍ഥ്.&lt;br /&gt;&lt;br /&gt;"ഏയ്‌, ഇയ്യാളെന്താ ഇവിടെ...?"&lt;br /&gt;&lt;br /&gt;"താങ്ക്‌ ഗോഡ്‌... ഞാനൊരു പേഷ്യന്റിനെ അന്വേഷിച്ച്‌..."&lt;br /&gt;&lt;br /&gt;"ആരാ?"&lt;br /&gt;&lt;br /&gt;"വിഷം കഴിച്ച്‌ ഒരു സ്‌ത്രീയെ കൊണ്ടുവന്നില്ലായിരുന്നോ..."&lt;br /&gt;&lt;br /&gt;"ആശാ മാത്യു?"&lt;br /&gt;&lt;br /&gt;"അതെ, അവര്‍...?"&lt;br /&gt;&lt;br /&gt;"അവരെ ഐസിയുവിലേക്ക്‌ മാറ്റി"&lt;br /&gt;&lt;br /&gt;"എനിതിംഗ്‌ സീരിയസ്‌?"&lt;br /&gt;&lt;br /&gt;"തന്റെ ആരാ?"&lt;br /&gt;&lt;br /&gt;"അടുത്ത സുഹൃത്താണ്‌"&lt;br /&gt;&lt;br /&gt;പൊടുന്നനെ സിദ്ധാര്‍ത്ഥിന്റെ മുഖത്തെ ചിരി മാഞ്ഞു. തെല്ലിട ഒന്നു സംശയിച്ചു നിന്ന്‌ പിന്നെ തോളില്‍ തട്ടിയിട്ട്‌ അയാള്‍ പതിയെ പറഞ്ഞു.&lt;br /&gt;&lt;br /&gt;"ലെറ്റ്‌സ്‌ ഹോപ്‌ ഫോര്‍ ദ ഗുഡ്‌"&lt;br /&gt;&lt;br /&gt;പുറത്ത്‌ മഴ കനത്തു.&lt;br /&gt;&lt;br /&gt;ഐ.സി.യു.വിന്‌ മുന്നില്‍ ചെറുപ്പക്കാരനെയും അയാളുടെ അമ്മയെയും കൂടാതെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു വന്നപോലെ മറ്റു രണ്ടു പേര്‍ കൂടെ ഉണ്ടായിരുന്നു അപ്പോള്‍. ഇരുളിലേക്ക്‌ നീണ്ടുപോകുന്ന ഇടനാഴിയുടെ നിശ്ശബ്ദതയില്‍ ഉച്ചത്തിലുച്ചത്തില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയത്തിന്റെ അദൃശ്യ സാന്നിധ്യം അയാള്‍ക്കനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. മൗനത്തിന്റെ സുതാര്യമായ ചില്ലുപാളികള്‍ ഉടച്ച്‌ ഏതു നിമിഷവും വന്നെത്താവുന്ന ഒരു കറുത്ത ദൂതിന്റെ കാലൊച്ചകള്‍പോലെ അതയാള്‍ക്കു തോന്നി. അപരിചിതന്റെ സന്ദേഹത്താല്‍ പതിഞ്ഞ കാല്‍വെപ്പുകളോടെ അവരില്‍ അല്‍പം പ്രായം തോന്നിക്കുന്ന ഒരാള്‍ അയാള്‍ക്കരികിലേക്ക്‌ വന്നിട്ട്‌ കീശയില്‍നിന്നും നാലായി മടക്കിയ എഴുത്തെടുത്ത്‌ ശ്രദ്ധാപൂര്‍വം തുറന്നു.&lt;br /&gt;&lt;br /&gt;"ഈ അഡ്രസ്സ്‌...?" അയാളുടെ സ്വരം വല്ലാതെ താഴ്‌ന്നിരുന്നു.&lt;br /&gt;&lt;br /&gt;മുകളില്‍ ഇടതു മൂലയ്ക്ക്‌ തന്റെ വിസിറ്റിംഗ്‌ കാര്‍ഡ്‌ പിന്‍ ചെയ്തുവെച്ച കനം കുറഞ്ഞ ഇളം നീലക്കടലാസ്സില്‍ ചുവന്ന മഷിയില്‍ കുറിച്ച, അല്‍പം ചെരിഞ്ഞ്‌ മനോഹരമായ ചെറിയ അക്ഷരങ്ങള്‍ അയാള്‍ക്ക്‌ നല്ല പരിചയമുള്ളവയായിരുന്നു.&lt;br /&gt;&lt;br /&gt;"ഞാനാണ്‌"&lt;br /&gt;&lt;br /&gt;ആ എഴുത്ത്‌ വായിക്കാന്‍ തുടങ്ങിയ അതേ നേരത്താണ്‌ നരച്ചു വെളുത്ത താടി വെച്ച ഡോക്ടര്‍ ചില്ലുവാതില്‍ തുറന്ന്‌ ഇടനാഴിയിലേക്കിറങ്ങി വന്ന്‌ അവള്‍ മരിച്ചുപോയി എന്നറിയിച്ചിട്ട്‌ ഇരുളിലേക്ക്‌ നടന്നു മറഞ്ഞത്‌.ഇടനാഴിയില്‍ പൂര്‍ണമായ നിശ്ശബ്ദതയാണിപ്പോള്‍. കൈകള്‍ തലയ്ക്കു പിറകില്‍ പിണച്ചു ചേര്‍ത്ത്‌, എണ്ണപ്പാടുകള്‍ കറുത്തു കിടക്കുന്ന ചുവരില്‍ തല ചാരി കണ്ണടച്ചിരിക്കുകയാണ്‌ ആ യുവാവ്‌. മടിയില്‍ അയാളുടെ അമ്മ ഒരു മയക്കത്തിലേക്കു ചുരുങ്ങി അനങ്ങാതെ കിടന്നു. ഇടക്കെപ്പഴോ അവരുടെ തളര്‍ന്ന തേങ്ങലുകള്‍ നേര്‍ത്തു നേര്‍ത്ത്‌ അവസാനിച്ചിരുന്നു. അപരിചിതരായ മറ്റു രണ്ടു പേരും അപ്പോള്‍ ഇടനാഴിയില്‍ ഉണ്ടായിരുന്നില്ല. അവരെപ്പോഴാണ്‌ അവിടെനിന്നും പോയതെന്ന്‌ അയാള്‍ ശ്രദ്ധിച്ചിരുന്നുമില്ല. ആശുപത്രിയുടെ ഏതോ ഒരു കോണില്‍ നിന്നും ദീനം പിടിച്ച ഒരു കുഞ്ഞ്‌ ദയനീയമായി നിര്‍ത്താതെ കരയുന്നത്‌ അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു. ഒരുവേള ഇടനാഴിയുടെ അറ്റത്തെ ഇരുളില്‍ നിന്നാണ്‌ ആ കുഞ്ഞിന്റെ നേരിയ കരച്ചില്‍ ഉയരുന്നത് എന്നയാള്‍ക്കു തോന്നി. അതോടൊപ്പം പതിഞ്ഞ ഒച്ചയില്‍ ഉറക്കമിഴയുന്ന ഒരീണത്തില്‍ കേള്‍ക്കാമെന്ന്‌ ആശിച്ച ഒരു താരാട്ടിനു വേണ്ടി ആ ഇരുളിലേക്ക്‌ അയാള്‍ വെറുതേ ചെവിയോര്‍ത്തു.കനം കുറഞ്ഞ ഇളം നീലക്കടലാസ്സില്‍ ചുവന്ന അക്ഷരങ്ങളില്‍ കുറിച്ച, ഇപ്പോഴും ജീവന്റെ നേരിയ ചൂട്‌ തങ്ങി നില്‍പുണ്ടെന്ന്‌ തോന്നിയ ആ കറുപ്പിനെപ്പറ്റി അയാള്‍ വീണ്ടും ഓര്‍ത്തു. ഇരുന്നിരുന്ന പ്ലാസ്റ്റിക്‌ കസേരയില്‍ നിന്നും പാതിയെഴുന്നേറ്റ്‌ പാന്റ്‌സിന്റെ കീശയില്‍നിന്നും അയാള്‍ ആ കത്ത്‌ പുറത്തേക്കെടുത്തു. നീല അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട നിറമായിരുന്നുവല്ലോ. ജ്വലിക്കുന്ന ഉച്ചയുടെ നിറമാണ്‌ നീല എന്നാണവള്‍ പറയുക. ചുവപ്പ്‌ അസ്തമയത്തിന്റേയും. അസ്തമയം ചുവപ്പിക്കുന്ന വൈകുന്നേരങ്ങളില്‍ കടപ്പുറത്തെ ചവോക്ക്‌ മരങ്ങളുടെ നിഴലില്‍ രക്തവര്‍ണം പൂക്കുന്ന ആകാശത്തിന്‌ പുറംതിരിഞ്ഞേ അവളിരിക്കൂ. അസ്തമയസൂര്യന്റെ ചുവന്ന ആകാശത്ത്‌, ഒഴുകിപ്പരന്ന ചോരയില്‍ വാ പിളര്‍ത്തിക്കിടക്കുന്ന മരണത്തിന്റെ പാതി തുറന്നിരിക്കുന്ന കണ്ണുകള്‍ അവള്‍ കണ്ടു. ഇളം നീലക്കടലാസ്സില്‍ അവസാനമായി അവള്‍ കോറിയിട്ട, ഒരല്‍പം ചരിഞ്ഞ്‌ മനോഹരമായ ചുവന്ന അക്ഷരങ്ങള്‍, ജീവന്റെ നേരിയ ചൂടും നഷ്ടപ്പെട്ട്‌ ഇപ്പോള്‍ അയാള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു കിടന്നു.&lt;br /&gt;&lt;br /&gt;ജനവരി 13, 2006 - വെള്ളി - 10.35 pm&lt;br /&gt;"...എങ്കിലും ഭൂമിയില്‍ ഈ ജീവിതം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു, അതുകൊണ്ട്‌, പ്രതാപവാനായിരുന്ന ആ മുഗള്‍ ചക്രവര്‍ത്തിയെപ്പോലെ ഞാനെന്റെ ജീവിതം ഇവിടെ ഉപേക്ഷിക്കുന്നു.എന്റെ മരണം എന്റെ മാത്രം സ്വകാര്യത ആയിരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അതെന്റെ മാത്രം മരണമായിത്തന്നെയിരിക്കട്ടെ. അതിനുമേല്‍ നടത്തുന്ന ഏതൊരന്വേഷണവും മരിച്ചു കിടക്കുന്ന ഒരു പെണ്ണിന്റെ നഗ്നത ആസ്വദിക്കുന്നതിന്‌ തുല്യമായിരിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു. എന്റെ മരണത്തിന്‌ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. അല്ലെങ്കില്‍ എന്റെയീ മരണത്തിനു ഭൂമിയില്‍ ഞാനിഷ്ടപ്പെടുന്ന, എനിക്കേറ്റവും പ്രിയപ്പെട്ട എല്ലാവരും, എല്ലാതും ഉത്തരവാദികളാണ്‌. അതുകൊണ്ടാണല്ലോ ജീവിതത്തിനെ ഞാനിത്രമേല്‍ സ്നേഹിച്ചുപോയത്‌. സ്വപ്നത്തില്‍, എനിക്കേറ്റവും വിലപ്പെട്ടതെന്തോ, അതുപേക്ഷിക്കാനാണ് അവനെന്നോട്‌ പറഞ്ഞത്‌. എനിക്കേറ്റവും വിലപ്പെട്ടത്‌ എന്റെയീ ജീവിതം തന്നെയാണല്ലോ... അതുകൊണ്ട്‌, അവര്‍ക്കുവേണ്ടി ഈ ജീവിതം ഞാനുപേക്ഷിക്കുന്നു. അത്ര മാത്രം.&lt;br /&gt;കുഞ്ഞൂഞ്ഞിന്‌,&lt;br /&gt;ഇതോടൊപ്പം വെച്ച അഡ്രസ്സില്‍ മാത്രം ഈവിവരം അറിയിക്കുക. വിട്ടിട്ടു പോകാന്‍ എനിക്കൊട്ടും ഇഷ്ടമില്ലാത്ത ഈഭൂമിയിലേക്ക്‌ എന്നെ ഇനിയും ബന്ധിപ്പിച്ചു നിര്‍ത്താന്‍ വേണ്ടി മാത്രം ചില കടപ്പാടുകള്‍ ഞാന്‍ കൂടെ കൊണ്ടുപോകുന്നു. എന്റെ ഭര്‍ത്താവായിരുന്ന മാത്യു സാമുവേല്‍ ഇപ്പോഴെവിടെ ആണെന്ന്‌ എനിക്കറിയില്ല. ഞങ്ങളുടെ വിവാഹത്തിന്റെ ചില ശേഷിപ്പുകള്‍ എന്റെ ബാഗില്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌. എപ്പോഴെങ്കിലും അതദ്ദേഹത്തിന്‌ എത്തിച്ചു കൊടുക്കണം. അമ്മയ്ക്ക്‌ ആശ്രയമായി ഇനി നീ മാത്രമേ ഉള്ളൂ എന്ന്‌ ഒരിക്കലും മറന്നു പോവരുത്‌."&lt;br /&gt;&lt;br /&gt;ഒരു പ്രാര്‍ത്ഥനപോലെ നിത്യവും മുടങ്ങാതെ കുറിപ്പുകള്‍ എഴുതാറുള്ള അവളുടെ ഡയറിയില്‍, ജനവരി പതിമൂന്നാം തീയതിയിലെ പേജ്‌, തുടര്‍ന്നു വരാനുള്ള പേജുകള്‍ പോലെ തന്നെ ശൂന്യമായിരിക്കും, ഒരുപക്ഷേ.കടുത്ത പനിയിറങ്ങിയ തളര്‍ച്ചയില്‍ വിളറിയ മഞ്ഞ നിറം പകര്‍ന്ന ഒരു വൈകുന്നേരമാണ്‌, അയാളൊറ്റയ്ക്ക്‌ താമസിക്കുന്ന ചെറിയ വീടിന്റെ തുരുമ്പിച്ച ഗെയിറ്റ്‌ തള്ളിത്തുറന്ന്‌ അവള്‍ കയറി വന്നത്‌. ഇരുണ്ടതെങ്കിലും സൗമ്യമായ അവളുടെ ആകാരത്തിന്‌ ചേരാത്ത എന്തോ ഒരു പൊരുത്തക്കേട്‌ അവളുടെ കാല്‍വെപ്പുകളില്‍ ഉണ്ടോ എന്നതായിരുന്നു അവളെക്കുറിച്ച്‌ അയാള്‍ക്കുണ്ടായ ആദ്യത്തെ സന്ദേഹം. (നിറയെ അര്‍ധ വിരാമങ്ങളും, കുത്തുകളിട്ട്‌ നീട്ടിയ ശൂന്യതയും നിറഞ്ഞ്‌ അവളെഴുതുന്നതുപോലെ തന്നെയാണ്‌ അവളും എന്ന്‌ മനസ്സിലായതിനു ശേഷമാണ്‌, അറ്റമില്ലാതെ നീണ്ട സംശയങ്ങളെ അയാള്‍ മറക്കാന്‍ തുടങ്ങിയത്‌) അപരിചിതത്വത്തിന്റെ ഉപചാരങ്ങളൊന്നുമില്ലാതെ മുന്നില്‍ മുഷിഞ്ഞ കുഷ്യനിട്ട ചൂരല്‍ കസേരയില്‍ സ്വസ്ഥമായി ചാരിയിരിക്കുന്ന അവള്‍ തെല്ലൊരമ്പരപ്പാണ്‌ അപ്പോള്‍ അയാളില്‍ സൃഷ്ടിച്ചത്‌.&lt;br /&gt;&lt;br /&gt;"മാധവേട്ടന്‍ ഓഫീസിലേക്ക്‌ വിളിക്കാന്‍ പറഞ്ഞിരുന്നു"&lt;br /&gt;&lt;br /&gt;മുഖവുര കൂടാതെ ശാന്തമായാണ്‌ അവള്‍ സംസാരിച്ചു തുടങ്ങിയത്‌. അയാള്‍ ജോലി ചെയ്യുന്ന പത്രത്തിലെ സീനിയര്‍ ആര്‍ട്ടിസ്റ്റാണ്‌ മാധവേട്ടന്‍. ലൈന്‍ കണക്ട്‌ ചെയ്ത്‌ കിട്ടിയ ഉടന്‍ മുഴങ്ങുന്ന ഒരു ചിരിയാണ്‌ അയാളെ എതിരേറ്റത്‌.&lt;br /&gt;&lt;br /&gt;"ആളവിടെ എത്തി അല്ലേ?"&lt;br /&gt;&lt;br /&gt;"ഉവ്വ്‌"&lt;br /&gt;&lt;br /&gt;"ഡോ, തന്നെ ഒരല്‍പം ബുദ്ധിമുട്ടിക്കാനാണ്‌ എന്റെ തീരുമാനം. ആള്‌ എന്റെ ജൂനിയറായി കോളേജില്‍ ഉണ്ടായിരുന്നതാ. ഇപ്പോ കോളേജില്‍ പഠിപ്പിക്കുന്നു. അല്‍പം എഴുത്തിന്റെ അസുഖോണ്ട്‌. ഇങ്ങോട്ട്‌ സ്ഥലം മാറ്റായി നേരെ എന്റടുത്താ വന്നത്‌. ഞാനതിന്‌ പറ്റിയ ഒരു സ്ഥലം തപ്പിയെടുക്കുന്ന വരെ ഒരു രണ്ടു ദിവസം അവളെ തന്റൊപ്പം നിര്‍ത്തണം."&lt;br /&gt;&lt;br /&gt;"മാധവേട്ടാ അത്‌..."&lt;br /&gt;&lt;br /&gt;"താനൊറ്റയ്ക്കാന്നും, പെണ്ണു കെട്ടീട്ടില്ലാന്നും ഒക്കെ എനിക്കറിയാഡോ. പക്ഷേ, അതിനെ വിശ്വസിച്ചേല്‍പിച്ചു തരാന്‍ എന്റട്ത്തിപ്പോ താന്‍ മാത്രേ ഉള്ളൂ. അതോണ്ട്‌ താനൊന്ന്‌ സഹായിച്ചേ പറ്റൂ."&lt;br /&gt;&lt;br /&gt;പിന്നെ മറുത്തൊന്നും പറയാന്‍ അയാള്‍ക്കു തോന്നിയില്ല.&lt;br /&gt;&lt;br /&gt;"ബുദ്ധിമുട്ടായി അല്ലേ?"&lt;br /&gt;&lt;br /&gt;അവളുടെ സ്വരത്തില്‍ ക്ഷമാപണം കലര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;"ഏയ്‌ അതല്ല, ഞാനിവിടെ തനിച്ചാ താമസം"&lt;br /&gt;&lt;br /&gt;അതിനു പക്ഷേ, അവള്‍ ചിരിച്ചതേ ഉള്ളൂ. ചിരിക്കുമ്പോള്‍ അവളുടെ ചുണ്ടുകള്‍ മാത്രമേ ചിരിക്കുന്നുള്ളൂ എന്നും, കറുത്ത ഫ്രെയിമുള്ള കണ്ണടയുടെ കട്ടിച്ചില്ലുകള്‍ക്കു പിറകില്‍ അവളുടെ കണ്ണുകള്‍ ജീവിതത്തിലൊരിക്കലും ചിരിച്ചിട്ടേയില്ലെന്നും അയാള്‍ക്കു തോന്നി.പിന്നീടെന്തു കൊണ്ടോ മറ്റൊരു താമസ സ്ഥലത്തിന്റെ കാര്യം അവര്‍ മൂന്നു പേരും മറന്നു പോയിരുന്നു.&lt;br /&gt;&lt;br /&gt;ഇടനാഴിയുടെ അറ്റത്തെ സാന്ദ്രമായ ഇരുളിനെ പിളര്‍ന്നുകൊണ്ട്‌ നിറം മങ്ങിയ വെളുത്ത യൂനിഫോം ധരിച്ച അറ്റന്റര്‍ ഒരു സ്ട്രെച്ചര്‍ തള്ളിക്കൊണ്ട്‌ വരുന്നത്‌ അയാള്‍ക്ക്‌ കാണാമായിരുന്നു. വിദൂരമായ ഒരു ഭൂതകാലത്തില്‍ അതിനുണ്ടായിരുന്ന വെണ്‍മയുടെ അവശിഷ്ടങ്ങളെന്നോണം അങ്ങിങ്ങ്‌ മുഷിഞ്ഞ വെള്ളപ്പാടുകള്‍ പറ്റിപ്പിടിച്ചിരുന്ന സ്ട്രെച്ചറിന്റെ വശങ്ങളില്‍ ചോരക്കറ പുരണ്ട പ്ലാസ്റ്റര്‍ തുണ്ടുകള്‍ ഒട്ടിച്ചു വെച്ചിരുന്നു. ചില്ലു വാതില്‍ പൂര്‍ണമായും തുറന്നു വെച്ച്‌ അയാള്‍ ആ സ്ട്രെച്ചര്‍ വലിച്ചുകൊണ്ട്‌ അകത്തേക്ക്‌ കയറിപ്പോയി. ഉയരം കുറഞ്ഞ മേശ മേല്‍ തല ചായ്ച്ചിരുന്നുറങ്ങുന്ന നഴ്‌സിന്റെ ഒരു പിന്‍ഭാഗ ദൃശ്യം ഒരു നിമിഷനേരത്തേക്ക്‌ അയാള്‍ക്കു മുന്നില്‍ അവശേഷിപ്പിച്ചിട്ട്‌ വാതില്‍ അടഞ്ഞു. ചെറുപ്പക്കാരന്റെ മടിയില്‍ മയക്കം ഞെട്ടിയ ആ സ്‌ത്രീ ആയാസപ്പെട്ട്‌ പതുക്കെ എഴുന്നേറ്റിരുന്നു. ഇരു കൈകളും കൂട്ടി നെഞ്ചിനു മുകളില്‍ ചേര്‍ത്തു പിടിച്ച്‌, അടഞ്ഞു പോയ വാതിലിനു നേര്‍ക്ക്‌ നോക്കിയിരുന്ന്‌ അവര്‍ നിശ്ശബ്ദമായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;"ദൈവം ചിലപ്പോള്‍ നാലര വയസ്സുള്ള ഒരു കുട്ടിയെപ്പോലാവും അല്ലേ?"&lt;br /&gt;&lt;br /&gt;അതു പറയുമ്പോള്‍ അവളുടെ സ്വരം മഞ്ഞുകട്ട പോലെ തണുത്തിരുന്നു എന്ന്‌ അയാള്‍ വ്യക്തമായും ഓര്‍ത്തു. പാതി ഉണര്‍ച്ചയില്‍ ഉറഞ്ഞു പോയ ഒരു മൈഥുനത്തിന്റെ ആരംഭവും അന്നേരം അയാളുടെ ഓര്‍മയിലുണ്ടായിരുന്നു. രതി അവര്‍ക്കിടയില്‍ വല്ലപ്പോഴുമൊക്കെ സംഭവിച്ചു പോകുന്ന ഒരു അനിവാര്യത മാത്രമായിരുന്നു. അര്‍ഥശൂന്യവും ഭ്രാന്തവുമായ ലൈംഗികത ഇഴചേര്‍ത്ത്‌ മെനഞ്ഞ ഒരു ഫ്രഞ്ച്‌ നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷയ്ക്ക്‌ ഒരാസ്വാദനക്കുറിപ്പ്‌ തയ്യാറാക്കുന്നതിനിടയിലെപ്പഴോ ആണ്‌ ആ നോവലിലെ തന്നെ കഥാപാത്രങ്ങളായി അവര്‍ സ്വയം രൂപാന്തരപ്പെട്ടു പോയത്‌. പിന്നീട്‌ ചിലപ്പോള്‍ ഇനിയും പ്രതിരോധിക്കാന്‍ കഴിയാത്ത ഒരാവശ്യമായി, ഒരസ്വസ്ഥതയായി അവര്‍ക്കിടയില്‍ അത്‌ വളരുമ്പോള്‍ മാത്രം, ആ നോവലിലെ അധ്യായങ്ങള്‍ക്ക്‌ ചില പുനര്‍ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായി. അത്തരം ഒരു ശമനത്തിലേക്കുള്ള ഉണര്‍ച്ചയുടെ ഉഷ്ണപാതയിലെങ്ങോ വെച്ചാണ്‌ അവളുടെ ഇടത്‌ കാല്‍മുട്ടിനു കീഴെ നെടുനീളത്തില്‍ തിണര്‍ത്തു കിടക്കുന്ന മുറിപ്പാടില്‍ അയാളുടെ കൈവിരലുകള്‍ തടഞ്ഞു നിന്നു പോയത്‌.&lt;br /&gt;&lt;br /&gt;"ഹെയ്‌ വാട്‌സ്‌ ദിസ്‌?"&lt;br /&gt;&lt;br /&gt;എഴുത്തു മുറിയുടെ വെറും നിലത്ത്‌ ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ക്കു നടുവില്‍ അവള്‍ പൂര്‍ണ നഗ്നയായി തണുത്തു കിടന്നു. അവളുടെ ഞരമ്പുകളിലെ ഉഷ്ണമാപിനിയില്‍ രസനിരപ്പ്‌ അതിന്റെ ആരംഭത്തിലേക്ക്‌ തിരിച്ചെത്തുന്നത്‌ അയാളറിയുന്നുണ്ടായിരുന്നു. ഉരുണ്ടുയര്‍ന്നു വരുന്ന തിരമാലകള്‍ കരയിലേക്കടിച്ചു കയറി ശാന്തമായി പിന്‍വാങ്ങുന്നത്‌ പോലെ തോന്നി അയാള്‍ക്ക്‌. എഴുത്തു മുറിയുടെ തണുത്ത നിലത്ത്‌ വാക്കുകള്‍ മഞ്ഞുകട്ട പോലെ ഉറഞ്ഞു.&lt;br /&gt;&lt;br /&gt;"രണ്ടു മക്കളെ പെറ്റവളാ ഞാനെന്ന്‌ നിനക്കറിയോ...?"&lt;br /&gt;&lt;br /&gt;എന്തോ ചോദിക്കാനാഞ്ഞ അയാളെ കൈ ഉയര്‍ത്തി വിലക്കി അവള്‍ പതുക്കെ എഴുന്നേറ്റ്‌ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. പിന്നെ ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ കവച്ചു കടന്ന്‌, അയാളുടെ എഴുത്തുമേശയ്ക്കരികില്‍ ഇട്ടിരുന്ന കസേര ജനാലയ്ക്കരികിലേക്ക്‌ വലിച്ചിട്ട്‌, അടഞ്ഞു കിടന്നിരുന്ന ജനല്‍ പാളികള്‍ തുറന്നുവെച്ച്‌, പുറത്ത്‌ തിളയ്ക്കുന്ന വെയിലിലേക്ക്‌ നോക്കി അവളിരുന്നു. തെല്ലു നേരം കഴിഞ്ഞ്‌ ദീര്‍ഘമായി ഒന്നു നിശ്വസിച്ച്‌, വീണ്ടും അയാള്‍ക്കു നേരെ തിരിഞ്ഞ്‌ സ്വയമെന്നോണം പറഞ്ഞു തുടങ്ങുമ്പോള്‍ അവള്‍ക്കെങ്ങിനെ ഇത്ര നിര്‍വികാരയാകാന്‍ കഴിഞ്ഞു എന്ന്‌ അയാള്‍ പിന്നീട്‌ പലപ്പോഴും അമ്പരന്നിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;“ദൈവം നാലര വയസ്സുള്ള ഒരു കുട്ടിയെപ്പോലാവും ചിലപ്പോള്‍, അല്ലേ? ഇഷ്ടപ്പെട്ടതെല്ലാം സ്വന്തമാക്കാന്‍ വാശി പിടിക്കുന്ന ഒരു കുട്ടി. എന്റെ മക്കളെ എന്നേക്കാള്‍ അതിനിഷ്ടപ്പെട്ടു പോയിട്ടുണ്ടാവണം. അതുകൊണ്ടല്ലേ എന്നെ ഇവിടെ ജീവിക്കാന്‍ വിട്ടിട്ട്‌ അവരെയുംകൊണ്ട്‌ അവന്‍ പൊയ്ക്കളഞ്ഞത്‌?“&lt;br /&gt;&lt;br /&gt;പ്രതിവചനങ്ങളുടെ നിരര്‍ത്ഥകത മറ്റൊരസ്വാസ്ഥ്യമായി അയാളില്‍ വളരാന്‍ തുടങ്ങിയപ്പോള്‍ എഴുത്തുമുറിയുടെ ജനാലയ്ക്കരികില്‍ അവളെ തനിയെ വിട്ട്‌ അയാളെഴുന്നേറ്റ്‌ ആ മുറിയില്‍നിന്നും പുറത്തേക്ക്‌ പോയി. ഒരവധിക്കാല യാത്രയ്ക്കിടയില്‍ ഉണ്ടായ ഒരപകടത്തില്‍ മരിച്ചുപോയ രണ്ടു കുഞ്ഞുങ്ങളെക്കുറിച്ചും, അതിനുശേഷം വെളിച്ചത്തെപ്പോലും ഭയന്ന്‌ അടച്ചുപൂട്ടിയ ഇരുള്‍മുറിയില്‍ സ്വയം ബന്ധനസ്ഥയായി കുറേനാള്‍ കഴിഞ്ഞ അവരുടെ അമ്മയെക്കുറിച്ചും, ഒരു ദിവസം ആരോടും ഒന്നും പറയാതെ എങ്ങോട്ടോ പോയ മാത്യു സാമുവേല്‍ എന്ന അവരുടെ അച്ഛനെക്കുറിച്ചും പിന്നീടൊരിക്കല്‍ മാധവേട്ടനാണ്‌ അയാള്‍ക്കു പറഞ്ഞുകൊടുത്തത്‌.&lt;br /&gt;&lt;br /&gt;പൊടുന്നനെ ഇടനാഴിയില്‍ അവശേഷിച്ചിരുന്ന വെളിച്ചവും അണഞ്ഞുപോയതായും, ഇരുളില്‍ വെളിച്ചത്തിന്റെ ഒരു ദീര്‍ഘ ചതുരം കുത്തി നിര്‍ത്തിയതുപോലെ ആ ചില്ലുവാതില്‍ മാത്രം കാണപ്പെടുന്നതായും അയാള്‍ക്കു തോന്നി. നിശ്ചേഷ്ടനായി അയാളങ്ങിനെ നോക്കിക്കൊണ്ടിരിക്കെ വാതില്‍ പൂര്‍ണമായും തുറക്കപ്പെടുകയും, മുഷിഞ്ഞ വെളുത്ത യൂനിഫോം ധരിച്ച അറ്റന്റര്‍ വശങ്ങളില്‍ ചോരക്കറ പുരണ്ട പ്ലാസ്റ്റര്‍ തുണ്ടുകള്‍ ഒട്ടിച്ചുവെച്ച സ്ട്രെച്ചറില്‍ അവളുടെ ജഡം പുറത്തേക്ക്‌ തള്ളിക്കൊണ്ടു വരികയും ചെയ്തു. വെളുത്ത ബാന്‍ഡേജുകൊണ്ട്‌ തള്ള വിരലുകള്‍ ചേര്‍ത്തുകെട്ടിയ അവളുടെ കാല്‍പ്പാദങ്ങള്‍ ഒരു നിമിഷം തന്റെ മുഖത്തേക്ക്‌ അടുത്തു വരുന്നതായി അയാള്‍ കണ്ടു. നിസ്സഹായമായ ഒരു ദീര്‍ഘ നിശ്വാസത്തോടെ ഇരിപ്പിടം വിട്ട്‌ അയാളെഴുന്നേറ്റു. പിറ്റേന്നത്തേക്കുള്ള പഠനക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനിടയില്‍ പേന പോലും അടച്ചുവെക്കാന്‍ മറന്ന്‌ തന്റെ കിടക്കയില്‍ അവള്‍ നീണ്ടു നിവര്‍ന്നു കിടന്ന്‌ ഉറങ്ങുകയാണെന്ന്‌ അയാള്‍ വൃഥാ സങ്കല്‍പിച്ചു. പക്ഷേ, മരണത്തിന്റെ തിളക്കമറ്റ കണ്ണുകള്‍ പാതി തുറന്നുവെച്ച്‌ അവള്‍ അയാളെ ശൂന്യമായി നോക്കിക്കൊണ്ടിരുന്നു. കണ്ണുകളിലേക്ക്‌ നേരിട്ട്‌ തീവ്രമായി വെളിച്ചം പ്രവഹിക്കുന്നതുപോലെ അവളങ്ങിനെ നോക്കിക്കൊണ്ടിരിക്കുന്നത്‌ അസഹ്യമായി തോന്നി അയാള്‍ക്ക്‌. മൃദുവായി ഉഴിഞ്ഞ്‌ അവളുടെ കണ്ണുകള്‍ അടച്ചുകളയണമെന്നും അല്ലെങ്കില്‍ എന്നത്തേയുംപോലെ അശ്രദ്ധമായി അവളുടുത്തിരിക്കുന്ന സാരിത്തലപ്പാല്‍ അവയെ മൂടി വെക്കണം എന്നുമൊക്കെ അയാള്‍ അതിയായി ആഗ്രഹിച്ചു. എന്നിട്ടും ഒന്നു ചലിക്കാന്‍പോലുമാവാതെ, ആ സ്ട്രെച്ചറില്‍ വെറുതേ തിരുപ്പിടിച്ചുകൊണ്ട്‌ ഒരു വിഡ്ഡിയെപ്പോലെ അയാളവിടെത്തന്നെ നിന്നു.അവളുടെ മുഖം കൈകളില്‍ ചേര്‍ത്തുപിടിച്ച്‌, ആ സ്‌ത്രീ കുനിഞ്ഞ്‌ അവളുടെ നെറ്റിയില്‍ പതുക്കെ ചുംബിക്കുന്നത്‌ ഒരു മൂടല്‍ മഞ്ഞിലൂടെയെന്നവണ്ണം അവ്യക്തമായി അയാള്‍ക്ക്‌ കാണാമായിരുന്നു. അവരുടെ ഇരു തോളുകളിലും ബലമായി പിടിച്ചുകൊണ്ട്‌ ആ ചെറുപ്പക്കാരന്‍ അവര്‍ക്കു പിന്നില്‍ അയാളെത്തന്നെ ഉറ്റു നോക്കിക്കൊണ്ടു നിന്നു. താഴ്‌ന്ന സ്ഥായിയില്‍, അവസാനമില്ലാത്ത ഒരു ഞരക്കംപോലെ അടഞ്ഞ ഒച്ചയില്‍ വീണ്ടും ഒരു കരച്ചില്‍ ഇടറിയുയര്‍ന്നു. അനുവാദത്തിനെന്നോണം അയാളെ ഒന്നു നോക്കിയശേഷം, അറ്റന്റര്‍ സ്ട്രെച്ചര്‍ തള്ളിക്കൊണ്ട്‌ ഇടനാഴിയിലൂടെ മുന്നോട്ടു നടക്കാന്‍ തുടങ്ങി. അയാള്‍ക്കു പിറകിലായി ചെറുപ്പക്കാരനും അയാളുടെ ചുമലില്‍ മുറുകെ പിടിച്ചുകൊണ്ട്‌ തളര്‍ന്ന ചുവടുകളോടെ ആ സ്‌ത്രീയും അവളെ അനുഗമിച്ചു. അടഞ്ഞു കിടന്ന ചില്ലു വാതിലിനു മുന്നില്‍ അയാളെ തനിച്ചാക്കിയിട്ട്‌ ആ ചെറിയ വിലാപയാത്രാ സംഘം സാവധാനം നീങ്ങി ഇടനാഴിയുടെ അറ്റത്തെ ഇരുളില്‍ മറഞ്ഞുപോയി. അവര്‍ പൂര്‍ണമായും ഇല്ലാതായിക്കഴിഞ്ഞിട്ടും സ്ട്രെച്ചറിന്റെ ചക്രങ്ങളില്‍ നിന്നുയരുന്ന നേര്‍ത്ത മുരള്‍ച്ചയും ഒരിക്കലും അവസാനിക്കാത്ത ഞരക്കംപോലെ ഒരു വിലാപവും ആ ഇടനാഴിയില്‍ തങ്ങിനില്‍പുണ്ടെന്ന്‌ അയാള്‍ക്കു തോന്നി.&lt;br /&gt;&lt;br /&gt;ഓളങ്ങളില്ലാതെ നിശ്ചലമായ തെളിഞ്ഞ ജലാശയംപോലെ അയാളുടെ മനസ്സിപ്പോള്‍ ശാന്തമായിരുന്നു. തൂ വെണ്മയാര്‍ന്ന കടലാസ്സില്‍, ഒരല്‍പം ചരിഞ്ഞ്‌ മനോഹരമായ നീല അക്ഷരങ്ങളില്‍ ആരോ എഴുതുന്നതുപോലെ, ഒരിക്കലെവിടെയോ അവള്‍ കുറിച്ചിട്ടിരുന്ന വരികള്‍ ഒരുറവയായി പൊടിഞ്ഞ്‌ അയാളില്‍ നിറഞ്ഞു.&lt;br /&gt;&lt;br /&gt;"മൃത്യുവിന്റെ ഇരുണ്ട ആകാശത്ത്‌ ഒരു നക്ഷത്രം പോലും ഉദിക്കുന്നില്ല,&lt;br /&gt;ഈകറുത്ത നിശ്ശബ്ദതയെ ഭേദിക്കാന്‍ ഒരു രാപ്പാടി പോലും പാടുന്നുമില്ല&lt;br /&gt;ദൂരെ ചക്രവാളത്തില്‍ വിളറിയ ഒരമ്പിളിക്കീറു മാത്രം&lt;br /&gt;നോക്കൂ,ഈ തെരുവിപ്പോള്‍ ശൂന്യമാണ്‌&lt;br /&gt;തന്ത്രികള്‍ നുറുങ്ങി രാഗങ്ങളൊഴിഞ്ഞു പോയ തംബുരു പോലെ&lt;br /&gt;എന്റെ ആത്മാവും&lt;br /&gt;എങ്കിലും ഭൂമിയില്‍ ഈജീവിതം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു,&lt;br /&gt;അതുകൊണ്ട്‌,&lt;br /&gt;പ്രതാപവാനായിരുന്ന ആ മുഗള്‍ ചക്രവര്‍ത്തിയെ പോലെ&lt;br /&gt;ഞാനെന്റെ ജീവിതം ഇവിടെ ഉപേക്ഷിക്കുന്നു.&lt;br /&gt;എന്റെയുള്ളില്‍ ഇനിയും മരിക്കാത്തഎന്റെ മക്കള്‍ക്കുവേണ്ടി ഉപേക്ഷിക്കാന്‍&lt;br /&gt;ഇഴകള്‍ പിഞ്ഞിപ്പോയ ഈജീവിതമല്ലാതെ മറ്റെന്തുള്ളൂ എനിക്ക്‌"&lt;br /&gt;&lt;br /&gt;ഇടനാഴിയുടെ അറ്റത്ത്‌ ഘനീഭവിച്ചു നില്‍ക്കുന്ന ഇരുളിലൂടെ കടന്നാല്‍ ശവങ്ങള്‍ സൂക്ഷിക്കുന്ന തണുത്ത ചെറിയ മുറിയിലേക്ക്‌ എത്തിച്ചേരാന്‍ കഴിയും എന്ന തിരിച്ചറിവോടെ, ഒരല്‍പം മുമ്പ്‌ അവളുടെ ജഡവുമായി അവര്‍ പോയി മറഞ്ഞ വഴിയിലൂടെ അയാള്‍ ഒട്ടും ധൃതിയില്ലാതെ നടക്കാന്‍ തുടങ്ങി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33744483-115719841000942240?l=physel-poilil.blogspot.com' alt='' /&gt;&lt;/div&gt;</description><link>http://physel-poilil.blogspot.com/2006/09/blog-post_02.html</link><author>noreply@blogger.com (Physel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>9</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-33744483.post-115719729352287202</guid><pubDate>Sat, 02 Sep 2006 11:29:00 +0000</pubDate><atom:updated>2006-09-02T14:41:33.540+03:00</atom:updated><title>ന്നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി....</title><description>ഉച്ചമയക്കത്തിന്റെ നനുത്ത പഞ്ഞിക്കെട്ടുകള്‍ക്ക്‌ മുകളില്‍ പാതിയടഞ്ഞ മനസ്സുമായി വെറുതെയിങ്ങനെ കിടക്കാന്‍ നല്ലസുഖം. താഴ്‌വരയിലേക്ക്‌ തുറക്കുന്ന വലിയ ജനാലയുടെ വിരികള്‍ താഴ്ത്തിയിട്ടതു കൊണ്ടാവണം മുറിയില്‍ നല്ല ഇരുട്ടുണ്ട്‌. അതോ നേരം സന്ധ്യ കഴിഞ്ഞോ? എഴുനേല്‍ക്കാതെ തന്നെ കൈ നീട്ടി ലൈറ്റിട്ടു. സൈഡ്‌ടേബിളിലിരിക്കുന്ന ടൈംപീസില്‍ സമയം നാലുമണി ആവുന്നേയുള്ളൂ. "ഓ, ഈ വൈകുന്നേരവും ഈ രാത്രിയും തനിക്കു സ്വന്തമാണല്ലോ"! ഉള്ളിലെവിടെയോ ഒരു മൂളിപ്പാട്ടിന്റെ ഉറവ പൊട്ടുന്നതറിഞ്ഞു. ബോഗന്‍വില്ലകള്‍ അതിരിടുന്ന നീണ്ട വഴിക്കൊടുവില്‍, അരണ്ടവെളിച്ചവും നേര്‍ത്ത സംഗീതവും ഒഴുകിനടക്കുന്ന നെടുങ്കന്‍ ഇടനാഴികളുള്ള, 'പറുദീസ'യിലെ വി.ഐ.പി. സ്യൂട്ടുകളിലൊന്നില്‍, ഇളംനീല വിരിയിട്ട തൂവല്‍ക്കിടക്കയില്‍ ഇന്നു തന്നെ കാത്തിരിക്കാന്‍ അതിഥികളാരുമുണ്ടാവില്ല. കക്ഷത്തില്‍ കറുത്ത ബാഗും മുഖത്ത്‌ അറപ്പുളവാക്കുന്ന ഭവ്യതയുമായി പാണ്ഡ്യരാജനും ഇന്നു വരില്ല. ഉള്ളിലുയിര്‍ത്ത മൂളിപ്പാട്ട്‌ അറിയാതെ ചുണ്ടുകളിലുതിര്‍ന്നു.&lt;br /&gt;&lt;br /&gt;വെറുതെ ഒന്നു നടക്കാനിറങ്ങാം. ഇങ്ങനെ കിടക്കാന്‍ തുടങ്ങിയാല്‍ തലയ്ക്കുള്ളിലെ ഈവിങ്ങല്‍ ഒടുങ്ങുമെന്നു തോന്നുന്നില്ല. നിലാവും മഞ്ഞും മദ്യവും പിന്നെ കുളിരിലും വിയര്‍ക്കുന്ന ഉടലുകളുടെ താളവും കിതപ്പും...., ഇന്നലെ രാവേറെ ചെന്നിരിക്കണം, താഴെ തേക്കിന്‍ കാടുകള്‍ക്കിടയില്‍ ആളിപ്പടര്‍ന്ന അഗ്നി എരിഞ്ഞൊടുങ്ങാന്‍. ആരൊക്കെയായിരുന്നു കൂടെ? എഴുന്നേറ്റിരുന്നു കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു. ആളുന്ന തീയില്‍ ഞെരിഞ്ഞുപൊട്ടുന്ന നനഞ്ഞ ചുള്ളിക്കമ്പുകള്‍... ഉടഞ്ഞുചിതറിയ കുപ്പികള്‍... ഗിറ്റാറിന്റെ തന്ത്രികളില്‍ ഒഴുകി നീങ്ങുന്ന നീണ്ടു മെലിഞ്ഞ വിരലുകള്‍... അട്ടഹാസങ്ങള്‍... സീല്‍ക്കാരങ്ങള്‍... കെട്ടുപിണയുന്ന ശരീരങ്ങള്‍ക്കു കീഴെ ഉണങ്ങിയ തേക്കിലകളുടെ മര്‍മരം..., എല്ലാം കൂടെ കൂടിക്കുഴഞ്ഞ്‌ ഒന്നും വേര്‍തിരിച്ചെടുക്കാനേ കഴിയുന്നില്ല. അല്ലെങ്കിലും എന്തിനതൊക്കെ ഓര്‍ത്തെടുക്കണം? പാണ്ഡ്യരാജന്‍ മുന്‍കൂര്‍ പറഞ്ഞുറപ്പിച്ച, തന്റെ ശരീരത്തിന്റെ രാത്രിവാടക പറ്റിക്കഴിഞ്ഞാല്‍ പിന്നെയും ഈ ഓര്‍മകളെന്തിന്‌? എങ്കിലും കൂര്‍ത്ത കരിങ്കല്‍ച്ചീളുപോലെ ഉള്ളിലെവിടെയോ തറച്ച, അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ വീണ്ടും വീണ്ടും തികട്ടി വരുന്നു. പ്രാണന്‍ പറിഞ്ഞുവരുംപോലെ ഒരു കരച്ചില്‍. ആരേ കരഞ്ഞത്‌? വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിറഞ്ഞുപെയ്യുന്ന ഒരു കര്‍ക്കിടകസന്ധ്യക്ക്‌, അരക്കെട്ടു പിളരുന്ന വേദനയില്‍, ഞരങ്ങുന്ന കട്ടിലിന്റെ അഴികളില്‍ മുറുകെ പിടിച്ച്‌ പല്ലു ഞെരിച്ചൊതുക്കിയ അതേ നിലവിളി. വേണ്ട, ഓര്‍മകളേ അരുത്‌....&lt;br /&gt;&lt;br /&gt;നെരിപ്പോടില്‍ കനലുകളണഞ്ഞിരിക്കുന്നു. തണുപ്പ്‌ ഒരു തേരട്ടയെപ്പോലെ മുറിയിലരിച്ചു നടന്നു. സ്കോച്ചും മള്‍ബറോയുമൊക്കെ മണക്കുന്ന ചുണ്ടുകള്‍ ദേഹം മുഴുവന്‍ പരതി നീങ്ങുമ്പോഴും ഉള്ളില്‍ ഇതേ തണുപ്പാണ്‌. മരണത്തിന്റെ തണുപ്പ്‌. ഈശ്വരാ... എത്ര വര്‍ഷങ്ങള്‍... എന്നിട്ടുമിപ്പഴും ഇവിടത്തെ ഈ തണുപ്പും തന്നെയുണര്‍ത്താന്‍ പാടുപെടുന്ന ചുണ്ടുകളും... സഹിക്കാനാവുന്നില്ലല്ലോ എനിക്ക്‌... ഉടലാകെ ഒരായിരം കറുത്ത തേരട്ടകള്‍ ഇഴഞ്ഞു നടക്കാന്‍ തുടങ്ങും അന്നേരം. പൊടുന്നനെ മുറിയില്‍ വീശിയ തണുത്ത കാറ്റിന്‌ കനലില്‍ പൊരിയുന്ന തേരട്ടകളുടെ ഗന്ധം. നെഞ്ചിനുള്ളില്‍ തിരമാലകള്‍ മറിഞ്ഞു വരുന്നു. പിടഞ്ഞെണീറ്റ്‌ കുളിമുറിയിലേക്ക്‌ നടന്നു. പരുത്ത തറയോടുകള്‍ പാകിയ നിലത്ത്‌ കാലുകള്‍ വേച്ചുപോകുന്നു. വാഷ്ബേസിനിന്റെ വശങ്ങളില്‍ മുറുകെപ്പിടിച്ച്‌ കണ്ണുകളടച്ചു. ഒരു പാഴ്ജന്മത്തിന്റെ പാപക്കറകളത്രയും മഞ്ഞച്ച കയ്‌പുനീരായി തിളങ്ങുന്ന വെളുത്ത പ്രതലത്തില്‍ പടര്‍ന്നു കിടന്നു. നെഞ്ചിനുള്ളിലെ തിരമാലകള്‍ ഒന്നൊടുങ്ങിയെന്നു തോന്നുന്നു. പക്ഷേ, ഉള്ളിലിപ്പോഴും കര്‍ക്കിടക മഴയിരമ്പുന്നു.&lt;br /&gt;&lt;br /&gt;കരിയണിഞ്ഞ്‌, മണി കിലുക്കി, കലിയിളകിത്തുള്ളുന്ന കരിംപൂതക്കെട്ടുപോലെ മഴയുറഞ്ഞു. ദ്രവിച്ചു തൂങ്ങിയ കഴുക്കോലുകള്‍ക്കു മീതെ പൊട്ടിപ്പൊളിഞ്ഞ ഓടുകള്‍ക്കിടയിലൂടെ ഇരുട്ടടച്ച തളങ്ങളില്‍ മഴ കൂലംകുത്തി. അകായില്‍ മഴവെള്ളം ചോരാത്ത ഒരിത്തിരി മൂലയില്‍ നീക്കിയിട്ട അഴിക്കട്ടിലില്‍, മുറ്റത്ത്‌ കലങ്ങിയൊഴുകുന്ന ചെളിവെള്ളത്തില്‍ വെറുതെ നോക്കിയിരുന്നിരുന്ന പെണ്‍കുട്ടിക്ക്‌ അന്നെത്രയായിരുന്നു വയസ്സ്‌? പതിനഞ്ച്‌... അതോ പതിനാറോ? ഓര്‍മയുടെ മാറാല പിടിച്ച അറകളില്‍ പിന്നെയും കറുത്ത തേരട്ടകള്‍ പ്രാണസഞ്ചാരം തുടങ്ങുന്നു. നെടുനീളെ അടര്‍ന്നിളകിയ തറയിലെ മണ്‍പുറ്റുകള്‍ക്കിടയില്‍നിന്നും, ചെത്തിത്തേക്കാത്ത ചുവരിലെ വിള്ളലുകളില്‍ നിന്നുമൊക്കെ അവ വന്നുകൊണ്ടേയിരിക്കും. മൗനവും ഇരുളും നിറഞ്ഞു തണുത്ത നിലങ്ങളില്‍, അമ്മയുടെ കണ്ണുനീരുണങ്ങിയ പാടുകള്‍ കടന്ന ദിശയറിയാത്ത പഥികരെപ്പോലെ അവ വീടു മുഴുവന്‍ അരിച്ചു നടന്നു. പിന്നെ, ചാരായവും വിയര്‍പ്പും നാറുന്ന, അച്ഛന്റെ മുഷിഞ്ഞ കുപ്പായങ്ങള്‍ക്കിടയിലും, ഉമിനീര്‍പാടു നിറഞ്ഞ്‌ തണുപ്പു മണക്കുന്ന തലയിണകള്‍ക്കിടയിലും, പൂതലിച്ച പഴയ പത്തായത്തിനുള്ളിലുമൊക്കെ അവ ആശയറ്റ്‌ ചുരുണ്ട്‌ കിടക്കും.&lt;br /&gt;&lt;br /&gt;(ജന്മാന്തരങ്ങള്‍ക്കപ്പുറത്തെങ്ങോ നിന്ന്‌ ചുക്കിച്ചുളിഞ്ഞ്‌ വിറയാര്‍ന്ന ഒരു കൈ മൂര്‍ധാവില്‍ തലോടുന്നു. കഥ പറഞ്ഞ്‌ മടുത്ത അച്ഛമ്മ, "ഇനീം വേണം കത" എന്നു ചിണുങ്ങുന്ന പൊടിക്കുട്ടിയെ ഉറക്കാന്‍ ഒരു പഴംപാട്ടു പാടുന്നു.&lt;br /&gt;&lt;br /&gt;"കത പറഞ്ഞമ്മായ്‌ കഞ്ഞ്യേച്ചു,&lt;br /&gt;കഞ്ഞ്യേച്ചമ്മായ്‌ പ്‌ലാവെലക്ക്‌ പോയ്‌&lt;br /&gt;പ്‌ലാവ്‌ നെറച്ചും ചക്ക&lt;br /&gt;ചക്ക കൊയ്യാന്‍ വാളിന്‌ പോയ്‌&lt;br /&gt;വാള്‌ നെറച്ചും ചോര&lt;br /&gt;ചോര കഴുകാന്‍ കൊളത്തില്‍ പോയ്‌&lt;br /&gt;കൊളം നിറച്ചും മീന്‌&lt;br /&gt;മീനെ പിടിക്കാന്‍ വലക്ക്‌ പോയ്‌&lt;br /&gt;വല നിറച്ചും തേരട്ട&lt;br /&gt;തേരട്ടേ കൊല്ലാന്‍ തീക്ക്‌ പോയ്‌&lt;br /&gt;തീയില്‌ വീണ്‌ മരിച്ചും പോയ്‌")&lt;br /&gt;&lt;br /&gt;ആത്മനിന്ദയുടെ ഉമിത്തീയില്‍ നീറിനീറിത്തീരാന്‍ തന്നെയാവണം വിധി. ദ്വാരം വീണു തുടങ്ങിയ പഴയ ഇരുമ്പുചട്ടിയില്‍ ചിരട്ടക്കനല്‍ ഊതിനീറ്റി അതിനുമുന്നില്‍ തീകായാനിരിക്കും അച്ഛന്‍. മുജ്ജന്മത്തിലാരോ ജീവിച്ചുതീര്‍ത്ത കെടുജന്മത്തിന്റെ ശാപവും പേറി ചുരുണ്ടു കിടക്കുന്ന തേരട്ടകളെ ഓരോന്നായി അച്ഛന്‍ ഈര്‍ക്കിലിയില്‍ കുത്തിയെടുത്ത്‌ കനലിലേക്കിടും. തീയില്‍ വെന്തു മലര്‍ന്ന്‌ പുളയുന്ന പുഴുജന്മങ്ങളെ നോക്കിയിരിക്കേ അച്ഛന്റെ ചുവന്ന കണ്ണുകളില്‍ പിന്നെയും കനല്‍ ചുവക്കും. വീശിയടിക്കുന്ന തണുത്ത കാറ്റിനപ്പോള്‍ കനലില്‍ പൊരിയുന്ന തേരട്ടകളുടെ മണം. ബീഡിക്കറ പിടിച്ചു കറുത്ത ചുണ്ടുകള്‍ കോട്ടി, വലിയ നാസാദ്വാരങ്ങള്‍ വിടര്‍ത്തി ആകാറ്റിനെ മുഴുവന്‍ ആവാഹിച്ചെടുക്കും അച്ഛന്‍... അടുക്കളപ്പടിയില്‍ കുനിഞ്ഞിരുന്ന്‌ പുറത്തെ മഴയിലേക്ക്‌ ഛര്‍ദിച്ചു തളര്‍ന്ന്‌ എത്ര നാളുകള്‍... എന്നിട്ട്‌ ആ അച്ഛന്‍... ആ അച്ഛനാണ്‌ തന്നെ...&lt;br /&gt;&lt;br /&gt;അഴിഞ്ഞുപോകുന്ന മുണ്ട്‌ ഒരു കൈയില്‍ വാരിപ്പിടിച്ച്‌, വാതില്‍പ്പടിയില്‍ സ്വയം താങ്ങി തന്നെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്ന അച്ഛന്റെ രൂപം കല്ലില്‍ കൊത്തിവെച്ചപോലെ... മരണത്തിനു തൊട്ടുമുമ്പുള്ള അവസാനക്കാഴ്ചയായി, ലഹരിയുടെ പുക മൂടിയ കണ്ണുകളില്‍, പത്തി വിടര്‍ത്തിയെഴുന്നേറ്റ്‌ വിറയ്ക്കുന്ന കരിനാഗത്തിന്റെ നിഴലിളക്കം..., നാഭിയും നെഞ്ചും രണ്ടായിപ്പിളരുന്ന വേദനയില്‍ മറിഞ്ഞു മറിഞ്ഞു പോകുന്ന കണ്ണുകള്‍ക്കു മുന്നില്‍, പുനര്‍ജനിയുടെ പൊരുളറിയുന്ന പെരും കരിഞ്ഛേരട്ടകളെപ്പോലെ ബീഡിക്കറ പിടിച്ച്‌ കറുത്ത ചുണ്ടുകള്‍... മുറ്റത്ത്‌ ഇടിഞ്ഞു വീണ തുളസിത്തറയ്ക്കു മുകളിലേക്ക്‌ ഊക്കനൊരു കൊള്ളിയാന്‍ മിന്നി.&lt;br /&gt;&lt;br /&gt;ബോധമണ്ഡലം നെടുകെ പിളര്‍ന്ന്‌ വെള്ളിടി വെട്ടി. മരവിച്ചുപോയ ചേതനയെ മൂടിയ നടുക്കത്തിന്റെ പുകമഞ്ഞ്‌ നീങ്ങിപ്പോകെ ചുറ്റിലും പേടിപ്പെടുത്തുന്ന തണുത്ത നിശ്ശബ്ദത മാത്രം. ഇരുള്‍ കനത്ത കുഴിമാടംപോലെ പൊതിഞ്ഞിരുന്ന ശൂന്യതയുടെ ഗര്‍ഭപാത്രം വികസിച്ചു. അടിവയറിന്റെ സ്നിഗ്‌ധതയിലെവിടെയോ ഉറക്കം ഞെട്ടിയ ഒരു കുരുന്നുജീവന്‍ നിസ്സഹായയായി കൈകാലുകളനക്കി. കാണെക്കാണെ, കണ്ണാടിയില്‍ പൂര്‍ണനഗ്‌നയായി മരിച്ചുനില്‍ക്കുന്ന സ്‌ത്രീരൂപം ചെറുതാവാന്‍ തുടങ്ങുന്നു. ചെറുതായിച്ചെറുതായി ഒടുവില്‍ അറ്റുപോന്ന പൊക്കിള്‍ക്കൊടിയുമായി, ചോരവഴുക്കുന്ന ഒരു കുഞ്ഞ്‌ കണ്ണാടിയില്‍ അനക്കമറ്റു കിടന്നു. പിന്നെ പീലികുരുക്കാത്ത കണ്ണുകള്‍ ഇറുകെ ചിമ്മി, ചുവപ്പ്‌ തിണര്‍ക്കുന്ന കൈകള്‍ ചുരുട്ടിക്കുടഞ്ഞ്‌ അത്‌ ഉറക്കെ കരയാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;മതിഭ്രമത്തിന്റെ മായക്കാഴ്ചകളില്‍ കൊരുത്ത്‌, നുരയൊലിപ്പിച്ച്‌ കുതിക്കുന്ന ഭ്രാന്തന്‍ കുതിരയെപ്പോലെ ഓര്‍മകള്‍..., ഇതെന്നെ എവിടേക്കാണ്‌ കൊണ്ടുപോവുന്നത്‌? മാറിയുടുക്കാനെടുത്ത വസ്‌ത്രങ്ങളുമായി കണ്ണാടിക്കു മുന്നില്‍ ഈ നില്‍പു തുടങ്ങിയിട്ട്‌ ഇതെത്ര നേരം? വയ്യ, ഏകാന്തതയുടെ ഈ ചതുപ്പില്‍ ഇനിയും ഒറ്റയ്ക്കാവാന്‍ വയ്യ. ധൃതിയില്‍ വസ്ത്രങ്ങള്‍ ധരിച്ചു. അലമാരയില്‍നിന്നും പാതിയൊഴിഞ്ഞ ജിന്‍ബോട്ടില്‍ എടുത്തു തുറന്നു. ചെറുനാരങ്ങ നീരിന്റെ ചവര്‍പ്പു കൂട്ടി ഒരല്‍പം. ഇല്ലെങ്കില്‍ കഴിഞ്ഞരാത്രിയുടെ ഹാങ്ങോവര്‍ മാറിക്കിട്ടില്ല. കട്ടിലില്‍ അലക്ഷ്യമായെറിഞ്ഞ കടുംപച്ച നിറമുള്ള വൂളന്‍ സ്വെറ്ററെടുത്തു കൈത്തണ്ടയിലിട്ട്‌ വാതില്‍ പൂട്ടി വരാന്തയിലേക്കിറങ്ങി.&lt;br /&gt;&lt;br /&gt;വെളിയില്‍ ചൂളം കുത്തുന്ന ശീതക്കാറ്റ്‌ നിലച്ചിരിക്കുന്നു. പുകമഞ്ഞിന്റെ കട്ടിത്തിരശ്ശീലകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന നേര്‍ത്ത വെയില്‍നാളങ്ങള്‍. നീലമലകളുടെ അവസാനത്തെ മടക്കില്‍, ചെറിയ ക്രിസ്ത്യ‍ന്‍പള്ളി കഴിഞ്ഞുള്ള കയറ്റം അവസാനിക്കുന്നത്‌ "ലെയ്ക്ക്‌വ്യൂ ഹൗസി"ന്റെ ചെറിമരങ്ങള്‍ നിറഞ്ഞ മുറ്റത്താണ്‌. ഇവിടെ ഇതിന്റെ രണ്ടാംനിലയിലെ മരയഴികള്‍ പിടിപ്പിച്ച ഈ വരാന്തയില്‍ നിന്നു നോക്കിയാല്‍ അങ്ങു താഴെ വക്കുകളുടഞ്ഞ ഒരു വലിയ കണ്ണാടിപോലെ തടാകം കാണാം. തടാകം ചുറ്റി മുകളിലേക്കു വരുന്ന റോഡിന്റെ വശങ്ങളില്‍ അലക്ഷ്യമായി മേഞ്ഞുനടക്കുന്ന ചടച്ച കുതിരകള്‍. പാര്‍ക്കില്‍ ഒരു നല്ല വൈകുന്നേരത്തിന്റെ ആള്‍ത്തിരക്കേയില്ല. ചെമന്ന ഇഷ്ടികകള്‍ പാകിയ നടപ്പാതയ്ക്കപ്പുറം, തടാകത്തിലേക്കിറങ്ങുന്ന കല്‍പ്പടവുകള്‍ക്കു കീഴെ, കടുംനിറങ്ങളണിഞ്ഞ ഫൈബര്‍ ബോട്ടുകള്‍ യാത്രക്കാരെ കാത്ത്‌ അലസം കിടന്നു. ഉവ്വ്‌, സീസണ്‍ കഴിയാറായിരിക്കുന്നു. ഗോതമ്പുനിറമുള്ള പൂവുകള്‍ പൂക്കുന്ന മേടുകളില്‍ മടുപ്പിന്റെ ചാരനിറം പടരുന്നത്‌ ഇന്നലെയേ ശ്രദ്ധിച്ചിരുന്നു. കുതിരവണ്ടികളുടെ കടകടശബ്ദത്തിനും മീതേ കലപില കൂട്ടി നടന്നിരുന്ന സഞ്ചാരിക്കൂട്ടങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. കുതിരച്ചാണകത്തിന്റേയും നനഞ്ഞ വൈക്കോലിന്റെയും സമ്മിശ്രഗന്ധം തങ്ങിനില്‍ക്കുന്ന ഇടുങ്ങിയ തെരുവുകള്‍ വിജനമാവും ഇനി. ഒടുവില്‍ വിളറിനരച്ച ആകാശത്തിനു കീഴെ, വിരസതയുടെ കമ്പിളിപ്പുതപ്പും വലിച്ചിട്ട്‌ നീലക്കുന്നുകള്‍ ഒരു നീണ്ട ഉറക്കത്തിലേക്ക്‌ വഴുതിവീഴും. ഇനിയും വരാനുള്ള മറ്റൊരു പൂക്കാലത്തിലേക്ക്‌ സ്വപ്നത്തിലെ ജനാലകളും തുറന്നുവെച്ച്‌.&lt;br /&gt;&lt;br /&gt;താഴെ പോര്‍ച്ചില്‍ യാത്രക്കൊരുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ എന്തോ തമാശ പറഞ്ഞ്‌ ഉറക്കെച്ചിരിച്ചു. അവരില്‍ മുഖപരിചയം തോന്നുന്ന ഒരുവള്‍ മുകളിലേക്ക്‌ കൈയുയര്‍ത്തി വീശി. പാണ്ഡ്യരാജന്‍ ഏര്‍പ്പാടുചെയ്യുന്ന മിനിബസ്സും കാത്തുനില്‍ക്കയാവണം. അവരുടെ ഇവിടത്തെ ജോലി കഴിഞ്ഞിരിക്കുന്നു. അങ്ങുദൂരെ വലിയ പട്ടണത്തില്‍, നിയോണ്‍ ബള്‍ബുകള്‍ പൂക്കുന്ന സന്ധ്യകളിലേക്ക്‌ ചേക്കേറാം അവര്‍ക്കിനി. കോടമഞ്ഞും മഴയും തെളിഞ്ഞ്‌ വീണ്ടും മേടുകള്‍ പൂക്കാന്‍ തുടങ്ങുന്ന ഋതുപ്പകര്‍ച്ചയില്‍, ചുരം കയറിയെത്തുന്ന സഞ്ചാരികള്‍ക്കൊപ്പം, ദേശാടനപ്പറവകള്‍പോലെ അവരിനിയും വരും. കാലഗണനയും ദിശാബോധവും തെറ്റി, കൂട്ടംവിട്ടൊയ്ക്കായ ഒരു പക്ഷിയായി, താന്‍മാത്രം ഇവിടെയിങ്ങനെ തനിച്ച്‌... പിറകില്‍ പാദസരം കിലുങ്ങി. നനഞ്ഞ കിളിക്കുഞ്ഞിന്റെ കരച്ചില്‍പോലെ നേര്‍ത്ത ശബ്ദത്തില്‍ ആരോ വിളിക്കുന്നു.&lt;br /&gt;&lt;br /&gt;"ചേച്ചീ"&lt;br /&gt;&lt;br /&gt;ചെറിയ വട്ടമുഖത്തില്‍നിന്ന്‌ ഇപ്പോള്‍ താഴെ വീഴും എന്നു തോന്നിക്കുന്ന വലിയ കണ്ണുകളാണ്‌ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌. നന്നേ മെലിഞ്ഞ്‌ ഉയരംകൂടിയ ഒരു പെണ്‍കുട്ടി. കൗതുകം തോന്നിക്കുംവിധം ചെമ്പിച്ച നീണ്ടമുടി ഹാഫ്‌സാരിക്കു മുകളിലൂടെ മുന്നിലേക്ക്‌ മെടഞ്ഞിട്ടിരിക്കുന്നു. അവള്‍ കൈയിലെ വൃത്തിയായി മടക്കിയ ചെറിയ രോമപ്പുതപ്പ്‌ നീട്ടി.&lt;br /&gt;&lt;br /&gt;"ഞാന്‍... ദ്‌ തരാനാ...."&lt;br /&gt;&lt;br /&gt;കണ്ണുകളിലെ ചോദ്യഭാവം വായിച്ചിട്ടെന്നോണം അവള്‍ പിന്നെയും പറഞ്ഞു.&lt;br /&gt;&lt;br /&gt;"ന്നലെ രാത്രി നിയ്ക്ക്‌ പൊതച്ചു തന്നതാ..."&lt;br /&gt;&lt;br /&gt;പ്രാണനില്‍ കൊളുത്തിയ തേങ്ങലിന്റെ ആര്‍ദ്രമായ ഒരോര്‍മയുടെ നീറ്റലില്‍ അറിയാതെ അവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു.&lt;br /&gt;&lt;br /&gt;"എന്തിനേ ന്നലെ കരഞ്ഞേ?"&lt;br /&gt;&lt;br /&gt;പെട്ടെന്ന്‌ നിറഞ്ഞുപോയ വലിയ കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി, വിതുമ്പാന്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ കൂട്ടിക്കടിച്ച്‌, അവള്‍ തലകുലുക്കുക മാത്രം ചെയ്തു. പിന്നെ പതുക്കെ കൈകള്‍ വലിച്ചെടുത്ത്‌, പുറങ്കൈകൊണ്ട്‌ കണ്ണു തുടച്ച്‌ വെറുതെ എന്ന്‌ കണ്ണീരിലൂടെ ചിരിച്ചു. മഞ്ഞ്‌ പൂക്കുന്ന നാരക മരത്തിന്റെ ഇലകളില്‍, കാറ്റ്‌ വീണ്ടും സങ്കടം നിറഞ്ഞ്‌ തണുത്ത ഒരു നിശ്വാസമായി.&lt;br /&gt;&lt;br /&gt;"ചേച്ചി പൂവാന്‍ നില്‍ക്ക്വാ?"&lt;br /&gt;&lt;br /&gt;"എവിട്‌യ്ക്ക്‌?"&lt;br /&gt;&lt;br /&gt;"ബേങ്ക്‌ളൂര്‍ക്ക്‌, വിജയമ്മ്വൊക്കെ നേര്‍ത്തെ പോയില്ലോ""&lt;br /&gt;&lt;br /&gt;എനിയ്ക്കെവ്‌ടേം പോവാനില്ല കുട്ടീ"...&lt;br /&gt;&lt;br /&gt;തലയ്ക്കല്‍ കൊളുത്തി വെച്ച നിലവിളക്കില്ല. ചന്ദനത്തിരികളെരിയുന്നില്ല. ഒന്നു കരയാന്‍പോലും ആരുമില്ലാതെ പഴമ്പായില്‍ പൊതിഞ്ഞ ശവം ഉമ്മറത്തെ സിമന്റു തിണ്ണയില്‍ ഒരുപാടു നേരം അനാഥമായി കിടന്നു. ഒടുവില്‍ ആരൊക്കെയോ ചേര്‍ന്ന്‌ തെക്കേപ്പറമ്പില്‍ കുഴി വെട്ടി. റെയില്‍പ്പാളത്തില്‍ തീവണ്ടിയിടിച്ച്‌ ചത്ത പയ്യിനെ കുഴിച്ചിട്ട അതേ നിസ്സംഗതയോടെ അവര്‍ അച്ഛനെ മണ്ണിട്ടു മൂടി. എന്നിട്ട്‌ എല്ലാം കഴിഞ്ഞ്‌, കൂട്ടിന്‌ ഒരു വിളക്കുപോലും കൊളുത്തിവെയ്ക്കാതെ ഓരോരുത്തരായി പടിയിറങ്ങിപ്പോയി. മരണത്തിന്റെ അഴുകിയ ഗന്ധവും പേറി പെരുകുന്ന ഇരുട്ടില്‍ താനൊറ്റയ്ക്കാണെന്ന തോന്നല്‍ അസ്തികളില്‍ ഒരു മരവിപ്പായി പടര്‍ന്നു. ഇരുള്‍ മെഴുകിയ പ്രതിമപോലെ ഒരുപാടു നേരം അതേ ഇരുപ്പിരുന്നിരിക്കണം. പുറത്ത്‌ വിറങ്ങലിച്ചു കിടന്ന രാത്രിയുടെ നെഞ്ചില്‍, ചാറ്റല്‍ മഴ ഊര്‍ദ്ധ്വശ്വാസമായി കുറുകി. ഒടുവില്‍ മഴപെയ്‌തൊഴിഞ്ഞ്‌, കാര്‍മേഘങ്ങള്‍ നീങ്ങി, തെളിഞ്ഞു വരുന്ന പുലരിയുടെ ശാന്തിയിലേക്ക്‌ വാതില്‍ തുറന്ന്‌ ഇറങ്ങി നടന്നു. ചെളി വഴുക്കുന്ന മുറ്റം കടന്ന്‌, നീര്‍ച്ചാലൊഴുകുന്ന ഇടവഴി പിന്നിട്ട്‌, റെയില്‍പ്പാത മുറിച്ചു കടന്ന്‌, പാടവും പുഴയും കടന്ന്‌...&lt;br /&gt;&lt;br /&gt;സമതലങ്ങളില്‍ ആസുരമായ തൃഷ്ണയുടെ ഉച്ചസൂര്യന്‍ തിളച്ചു. ഉഷ്ണഗന്ധം സ്ഖലിക്കുന്ന രാവുകളില്‍, പൊട്ടിയൊലിക്കുന്ന വിയര്‍പ്പിന്റെ ഉപ്പുചൂരില്‍ കുതിര്‍ന്ന വിരികളില്‍, രതിമൂര്‍ച്ഛയറിഞ്ഞ ഉടലുകള്‍ ഇണപിരിഞ്ഞു. ഉടയാടകളഴിച്ചു വിരിഞ്ഞു കിടക്കുന്ന നഗരങ്ങള്‍... കാമം ചുട്ടുപൊള്ളുന്ന കിതപ്പുകളുടെ താളം ഉന്മത്തമായ ശരീരത്തിന്റെ ദ്രുതചലനങ്ങളില്‍ തൊടുത്ത്‌, അശാന്തമായ ആസക്തിയുടെ ഊഷരഭൂമികളിലൂടെ ചുടുമണല്‍ക്കാറ്റുയര്‍ത്തി കടന്നുപോയ അശ്വമേധം... അവസാനം ഇഴഞ്ഞു തളര്‍ന്ന്‌, കരിമ്പുക തുപ്പി മല കയറിയെത്തിയ വണ്ടിയില്‍, വെളുത്ത മഞ്ഞുകൂരയ്ക്കു കീഴില്‍ കുളിര്‍ന്നു വിറച്ച്‌ നിന്നിരുന്ന സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും നിനക്കുമിടയില്‍ പിന്നിട്ടുപോന്ന ഈ കാലങ്ങളത്രയും അവിടെ ഘനീഭവിച്ചു നില്‍പ്പുണ്ടായിരുന്നിരിക്കണം.&lt;br /&gt;"ചേച്ചി എന്താ ഓര്‍ക്ക്ന്നേ?"&lt;br /&gt;&lt;br /&gt;"ഒന്നൂല്ല്യ, ഞാനൊന്ന്‌ പുറത്തേക്കിറങ്ങാന്‍ തുടങ്ങ്വായിരുന്നു"&lt;br /&gt;&lt;br /&gt;"ഞാങ്കൂടെ വരട്ടെ... വെറ്‌തെ സ്ഥലോക്കെ ഒന്നു കാണാന്‍..."&lt;br /&gt;&lt;br /&gt;"ന്താ മോള്‍ടെ പേര്‌?"&lt;br /&gt;&lt;br /&gt;"വേണി"&lt;br /&gt;&lt;br /&gt;"പുതപ്പ്‌ വേണ്യന്നെ പൊതച്ചോളൂ, ഇത്തിരി കഴിഞ്ഞാ തണുപ്പ്‌ സഹിയ്ക്കില്ല്യ"വരാന്തയുടെ അറ്റത്തെ പടികള്‍ പാതിയിറങ്ങി ഇനിയും വയ്യാത്തതുപോലെ വേണി നിന്നു. കൂമ്പാള പോലെ വിളറിയ കവിളുകളില്‍ വേദനയുടെ ചുവപ്പുരാശി പടരുന്നു. ഒരാശ്രയത്തിനെന്നോണം മെലിഞ്ഞ വിരലുകള്‍കൊണ്ട്‌ അവള്‍ ഗോവണിയുടെ കൈവരിയില്‍ മുറുകെ പിടിച്ചു.&lt;br /&gt;&lt;br /&gt;"ന്താ കുട്ടീ, ഇറങ്ങാന്‍ വയ്യേ?"&lt;br /&gt;&lt;br /&gt;"ഞാന്‍... എനിയ്ക്ക്‌...." പറയാന്‍ വന്നത്‌ ഗദ്ഗദം ഇടറിയ തൊണ്ടയില്‍ കുരുങ്ങി മുറിഞ്ഞു.&lt;br /&gt;&lt;br /&gt;നീറിക്കത്തിയിരുന്ന തീനാളങ്ങള്‍ അണയാന്‍ തുടങ്ങിയ നേരത്ത്‌, ഗിറ്റാര്‍ വായിച്ചു കൊണ്ടിരുന്ന, തോളറ്റം മുടിവളര്‍ത്തിയ ചെറുപ്പക്കാരന്റെ മടിയില്‍ തല വെച്ച്‌ ചുരുണ്ട്‌ കിടന്ന്‌, പെരുമഴയത്ത്‌ ആരോ വഴിവക്കിലുപേക്ഷിച്ചു പോയ പൂച്ചക്കുഞ്ഞിനെപ്പോലെ വിറച്ചിരുന്ന മെലിഞ്ഞ പെണ്‍കുട്ടി. പൊടുന്നനെ നെഞ്ചിനുള്ളില്‍ ഉറല്‍ പാറി വീണ്‌ ഒരോര്‍മ പൊള്ളി.&lt;br /&gt;&lt;br /&gt;"ന്നലെ രാത്രി ആദ്യായിട്ടാ മോള്‌...?&lt;br /&gt;&lt;br /&gt;"ഉള്ളുലച്ചു വന്ന കരച്ചില്‍, പക്ഷേ അവളുടെ കണ്‍കോണുകളില്‍ ഉരുണ്ടുകൂടിയ നീര്‍ത്തുള്ളികളായൊടുങ്ങി.&lt;br /&gt;&lt;br /&gt;"നടക്കാന്‍ വയ്യാന്ന്ണ്ടെങ്കീ നമുക്ക്‌ മുറീല്‍ക്ക്‌ പോകാം"&lt;br /&gt;&lt;br /&gt;"വേണ്ട ചേച്ചീ, പത്ക്കെ നടക്കാം"&lt;br /&gt;&lt;br /&gt;ചുമലിലൂടെ കൈയിട്ട്‌ ഒരു കൊച്ചുകുട്ടിയെപ്പോലെ അവളെ ചേര്‍ത്തു പിടിച്ച്‌ മെല്ലെ പടികളിറങ്ങി. ഉതിര്‍ന്നു വീണ മഞ്ഞുമണികള്‍ കായ്ച്ചു നില്‍ക്കുന്ന ചെറിമരങ്ങള്‍ക്കിടയിലൂടെ, വെളുത്ത ചായം തേച്ച ഗെയിറ്റ്‌ കടന്ന്‌ പതുക്കെ ഇറക്കമിറങ്ങി പള്ളിക്കടുത്തെത്തുവോ