ഒരു പഴം കഥ....ചുമ്മാ!
ഈ വളിച്ച കഥകളൊക്കെ എന്തിനെക്കോണ്ട് ഇവ്ടെ തട്ടണ്?
ചുമ്മാന്നു പറഞ്ഞില്ലേ...
ന്നാ പറ..!
ഒരു ഞരമ്പു രോഗിയുടെ കഥയാണ്....പണ്ട് പണ്ട്....
ഡാായ്.....ഞരമ്പു രോഗികളുടെ കാര്യം ഇനി മിണ്ടിപ്പോകരുത്..സത്യമായും നിന്നെ ഞാൻ ചുടും..ദൈവത്തിനാണെ!
ഹേയ് അതല്ലടാ...നീ കേൾ..ഇതൊരു ഗുണപാഠ കഥയാകുന്നു!
ശരി...
അപ്പോ...പണ്ട് പണ്ട്, അല്ലേ പോട്ട് ,ഈയടുത്തകാലത്ത്, ഒരു ഞരമ്പുരോഗിയായ ചെറുപ്പക്കാരനുണ്ടായിരുന്നു! ഒരു കമ്പിൽ സാരിയോ ചുരിദാറോ ചുറ്റിക്കൊടുത്താൽ അതിനു ചുറ്റും മൊബെയിൽ കാമറയുമായി കറങ്ങിക്കളയുന്ന ഇനം ഒന്ന്..
ശ്ശെ! ഇതൊരു സാധാരണ കഥയല്ലേ...വളരെ സാധാരണം!
ഇടയ്ക്ക് കേറിയാ പിന്നെ കഥയില്ല..മിണ്ടാണ്ടിരുന്ന് കേട്ടോളണം..
ശരി....
ഭയങ്കര മറവിക്കാരനായിരുന്നു ഈ കഥാനായകൻ...അയൽവക്കത്തെ കുളിമുറിയുടെ വെന്റിലേറ്ററിൽ സ്വന്തം കാമറാ ഫോൺ മറന്നുവെയ്ക്കും, ഓപ്പൺ ബാത്തുള്ള വീടുകളിലെ മറപ്പുരയ്ക്കടുത്തുള്ള തെങ്ങിൻ മോളിൽ എന്തിനെന്നറിയാതെ കയറിയിരിക്കും..., തിരക്കുള്ള ബസ്സുകളിൽ കയറിയാൽ അതിന്റെ മുൻഭാഗമേതാ പിൻഭാഗമേതാന്നു മറക്കും.., എന്തിനധികം പറയുന്നു, കറന്റു കട്ടുള്ള അത്യുഷ്ണരാവുകളിൽ അയൽവീടുകളിലെ തുറന്നിട്ട ജനാലപ്പടിമേൽ സ്വന്തം തല തന്നെ മറന്നു വെച്ചിട്ടുണ്ട് ടി വിദ്വാൻ!
എന്നിട്ട്...?
എന്നിട്ടെന്താ...മറവിരോഗം അധികമാവുമ്പോ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് കുനിച്ചു നിർത്തി കൂമ്പിനിട്ട് കൊടുക്കും മറവിമാറാനുള്ള മരുന്ന്! അപ്പോ കുറച്ചുകാലം നോർമലാവും. അങ്ങ്നിരിക്കേ ഒരീസം വീണ്ടും ചങ്കരനെ തെങ്ങിൻ മോളിൽ കാണാം.
അങ്ങിനെയങ്ങിനെ ഞരമ്പോന്റെ ജീവിതം സുന്ദരസുരഭിലമായി ഒഴുകുന്ന കാലത്തിങ്കൽ ഒരു ചിങ്ങം പിറന്ന ഒന്നാം തിയ്യതി...
നോട്ടിയാൻ താമസിക്കുന്ന വീടിന്റെ തൊട്ടയൽപക്കത്ത് ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ, നഗരത്തിലെ വനിതാ കോളജിൽ പഠിക്കുന്ന അഞ്ച് സുന്ദരിക്കുട്ടികൾ ഒരുമിച്ച് താമസിച്ചു പഠിക്കാനെത്തുന്നു!!!!!
ഹെന്റമ്മേ......
അതന്നെ.... വിശന്നു വലഞ്ഞിരിക്കുന്ന ചാലിയന്റെ തലയിൽ പഴഞ്ചക്ക വീണതു പോലായി എന്നു പറഞ്ഞാ മതീലോ...!
ഇപ്ലത്തെകാലത്ത് യുവജനങ്ങളിൽ അത്യപൂർവ്വമായി മാത്രം കണ്ടു വരുന്ന സമയനിഷ്ഠ ഒരു ജീവിതവ്രതമായി കൊണ്ടു നടന്നിരുന്ന നായകരത്നത്തിന്റെ കമ്പ്ലീറ്റ് ഡെയിലി റുട്ടീൻ അതോടെ തലകീഴായി മറിഞ്ഞു. രാവിലെ ഏഴു മണിക്ക് പഞ്ചായത്ത് ബസ്റ്റോപ്പ്, ഏഴു മുപ്പതിന് മുൻസിപ്പൽ ബസ് സ്റ്റാൻഡ്, ഏഴു നാൽപത്തിയഞ്ചിന് ജനതാ പാരലൽകോളജിനു മുന്നിലെ മരച്ചുവട്, എട്ട് മുപ്പതിന് ഗവ: ആർട്ട്സ് കോളജിനു മുന്നിലെ ചായക്കട, ഒൻപത് മുപ്പത്തിയെട്ടിന് ഗേൾസ് ഹൈസ്കൂളിനുമുന്നിലെ പെട്ടിക്കട തുടങ്ങി പാതിരാക്കോഴി കൂവുമ്പോൾ (വെടി)വഴിപാട് ശാന്തയുടെ ഒറ്റമുറി വീടിന്റെ ജനാലച്ചോട്ടിൽ അവസാനിക്കുന്ന വിശ്രമരഹിതമായ ബിസിനസ്സ് മീറ്റിംഗുകൾ ആകെ മൊത്തം അവതാളത്തിലുമായി.
അയൽവക്കത്തെ അഞ്ചു സുന്ദരികൾ കുളിച്ച് കുറിയിട്ട് പുത്തക സഞ്ചീം തൂക്കി കോളജിൽ പോവും വരെ വീടിന്റെ വടക്കേ ജനാലപ്പടിയിൽ സ്വയം ഒരു കാനായിക്കുഞ്ഞിരാമന്റെ പ്രതിമയായി മാറും നുമ്മടെ എനർജൈസർ. തരുണീമണികൾ തിരിച്ചെത്തിയാൽ പിന്നെ ആ വീട്ടിലെ വിളക്കുകൾ അണയുവോളം അവളൂമാരിൽ ആരിന്റെയിങ്കിലും ഒരുത്തിയുടെ വല്ല മിന്നായവും തരപ്പെട്ടാലോന്ന് കരുതി മാക്സിമം പോസിബിൾ ആയ എല്ലാ പോസിഷനുകളിലും മാറിമാറി ഗാർഡെഡുക്കാനും തുടങ്ങി ഹതാശയൻ!
നിലാവില്ലാത്ത പാതിരാത്രികളിൽ, ഒരിറ്റു വെളിച്ചം അരിച്ചു വീഴുന്ന ഏതെങ്കിലും ഒരു ദ്വാരം തേടി സ്വന്തം മൊബെയിൽ ഫോണുമായി ആ വീടിനു ചുറ്റും ഒരു ഭ്രാന്തനെപ്പോലെ മണ്ടി നടക്കും! പക്ഷേ, സാക്ഷരകേരളത്തിന്റെ ഏത് ഓണം കേറാമൂലയിൽ പോയാലും, നായ്ക്കാട്ടത്തിൽ പുല്ലു മുളച്ചപോലെ ഇജ്ജാതി സാധനങ്ങൾ എമ്പാടും കാണും എന്ന് നന്നായറിയാവുന്ന പെണ്മണീ രത്നങ്ങൾ യുദ്ധകാലത്തെ പട്ടാള ബങ്കർ പോലെ ആ വീട്ടിലെ ഓരോ ജനലും വാതിലും അടച്ച് ബന്തോസ്താക്കി വച്ചായിരുന്നു ദിനരാത്രസരണികൾ തരപ്പെടുത്തിയിരുന്നത്. ആയതിനാൽ "എന്തായിരിക്കും......എങ്ങിനെയിരിക്കും...??" എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത സമസ്യകളാൽ വലയം ചെയ്ത്, പൊട്ടിയ അലൂമിനിയം കുടത്തിനുള്ളിൽ തല കുടുങ്ങിയ പട്ടികണക്ക് സ്വന്തം വീട്ടിനുള്ളിൽ ഉഴറിനടക്കാനും തുടങ്ങി നൽക്കുമാരനായകൻ!
കാലം പോകെ ഊണിലും ഉറക്കിലും ഉണർവിലും പടമുരിഞ്ഞ നാഗകന്യമാരുടെ നഗ്നദേഹങ്ങൾ ഒരിക്കലും നിലയ്ക്കാത്ത ഒരു ഘോഷ യാത്ര കണക്ക് ടിയാന്റെ മനോ മണ്ഡലത്തിൽ ഫുൾ ടൈം കുച്ചിപ്പുടി കളിച്ചു തുടങ്ങുന്നു. അതോടെ പ്രസ്തുത ഊണും, തുടർന്നുള്ള ആ വിളിയും പിന്നെ ഉറക്കവും നഷ്ടപ്പെട്ട് ഭ്രാന്തമായ ഒരവസ്ഥയിൽ വടക്കേ ജനാലയുടെ ഓരത്ത് വടക്കേ വീട്ടിലേക്ക് തിരിച്ചു വച്ച രീതിയിൽ ഒരു യോഗമുദ്രയിൽ യോ(രോ)ഗി ഒരേയിരുപ്പ് തുടങ്ങി....ആ ഒരിരുപ്പങ്ങിനെ നീണ്ട് നീണ്ട് ഒടുക്കം ഒരു ഘോര തപസ്സായി മാറുകയും ചെയ്തു.
കഠിനതപസ്സിന്റെ ഉഗ്രത ദിനം തോറും ഏറിയേറിവന്നു!ഒടുക്കം ആയകാലത്ത് ഇമ്മാതിരിപ്പെട്ട കുളിസീൻ കാണലും, മുലക്കച്ച കക്കലുമൊക്കെ ഒരു പൊടിക്ക് ഹോബിയാക്കി കൊണ്ടു നടന്നിരുന്ന ഒരു ഭഗവാണ് മനസ്സലിവുണ്ടാവുന്നു. ഒരന്തി മയക്കത്തിന് ഠപ്പേന്ന് പ്രത്യക്ഷണായി അസ്മാദൃശൻ!
"ഹാരാത്?"
"ദ് ഞാനാ...വത്സലന്റെ തപസ്സിൽ നാം സന്തോഷനായിരിക്കുന്നു...വരം വല്ലതും വേണോ...?"
"കാണണം..."
"എന്തോന്ന്.....?'
"കുളിസീൻ!!"
"തൽക്കാലം ഞാൻ കുളിച്ചു കാണിച്ചു തന്നാ മതിയോ...?"
"നോ.........ദാണ്ടെ ലവളുമാര്ഡെ കാണണം"
"അത് ഞാൻ വിചാരിച്ചിട്ട് നടന്നിട്ടില്ല..പിന്നാ നീ!!"
"എന്നാ എന്നെ അപ്രത്യക്ഷണാക്ക്...ഞാൻ പോയി കണ്ടോളാം!"
"നടക്കൂല്ല മോനെ ദിനേശാ...മനുഷ്യനെ അപ്ഗ്രേഡ് ചെയ്ത് മായാവിയാക്കലിന് തൽക്കാലം സ്റ്റേ ഓർഡറാ ദേവലോകത്ത്!"
"എന്നാ എന്നെ ഒരീച്ചയെങ്കിലുമാക്കിത്താഡേയ്!"
"എന്തോന്ന്?"
"അപ്ഗ്രേഡ് ചെയ്യാനല്ലേ സ്റ്റേയുള്ള്! ഡീഗ്രേഡ് ചെയ്ത് ഒരീച്ചയാക്കിത്താ...ഞാനെങ്ങിനേലും പോയിക്കണ്ടോളാം...പ്ലീസ്!!!"
"അതൊരൊന്നൊന്നര ബുദ്ധിയാണല്ലോ...നടത്തിത്തരാം!"
"ശരിക്കും??"
"ഇന്നുരാത്രി കാഫ്കയുടെ "മെറ്റമോർഫിസസ്" തലങ്ങും വിലങ്ങും പഠി! രാവിലെ ഫലമുണ്ടാവും"
"ഉറപ്പാണോ..?"
"ഞാനൊരു കുറുപ്പല്ല..."
"എന്നാ ഡാങ്ക്യു ഡാ കണ്ണാ....ഉം...മ്മ!
"ഹെന്റമ്മേ...കോടതി വിധി ഇന്നലെ വന്നതേയുള്ള്! ഞാൻ പോണ്..(തടിയുണ്ടേൽ മോളിൽ പുല്ല് പറിച്ചെങ്കിലും ജീവിക്കാം)
എന്തിനേറെപ്പറയുന്നു...പിറ്റേന്ന് രാവിലെ സൗഭാഗ്യ കുമാരൻ നോട്ടക്കാരൻ ഒരീച്ചയായി ഉറക്കമുണർന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ! ഉറങ്ങിയുണർന്ന ഈച്ച നേരെ ക്ലോക്കിലേക്ക് നോക്കി!
"ഹയ്യോ...മണി ഏഴ്..മിനിമം രണ്ടു കുളി കഴിഞ്ഞു പോയിക്കാണുമല്ലോ...."
ഒരൊറ്റ പറക്കലാണ് പിന്നെ. മുന്നീ കണ്ട വിടവുകളിലെല്ലാം നൂർന്നു കയറി കുളിമുറിയുടെ ഭിത്തിയിൽ എമർജൻസി ലാൻഡ് ചെയ്ത് ശ്വാസമൊന്ന് വലിച്ചു വിട്ട ഈച്ച കുമാരൻ തന്റെ സ്വപ്ന ലോകത്തെ ആകമാനമൊന്ന് വീക്ഷിച്ചു നിർവൃതി കൊള്ളലും, കൂട്ടത്തിൽ ഇളയവളും മൊഞ്ചിൽ മൂത്തവളുമായ ട്രീസാ മേരി ജോൺ കുളിമുറിയുടെ വാതിൽ തുറന്ന് ഉള്ളിൽ കയറലും ഏതാണ്ട് ഒരേസമയത്ത് നടന്നു!
ഈച്ചയുടെ ചങ്കിടിപ്പിന് ഒരു ഗുഡ്സ് വണ്ടി പോകുന്ന താളം!
കുളിക്കാൻ കയറിയ സുന്ദരി ഇഞ്ച താളി സോപ്പെല്ലാം ഒരുക്കി വെച്ച് ഒന്നു മൂരി നിവർന്ന്, നിലക്കണ്ണാടിയിൽ സ്വന്തം സൗന്ദര്യമൊന്ന് വിശദമായി അവലോകനം ചെയ്തു...പിന്നെ ഉയ്ർത്തിക്കെട്ടിയ മുടിക്കെട്ടഴിച്ച് പിറകിൽ വിടർത്തിയിട്ടു...
"മതീടീ..നീ തന്നെ ഐശ്വര്യാ റായ്....ഒന്നു കുളിക്കുന്നുണ്ടോ നീയ്യ്?" കണ്ട്രോൾപോയ ഈച്ച അലറി...ആരു കേൾക്കാൻ!?
ബ്ലഡ് പ്രഷർ മൂർദ്ധാവിൽ കയറിയ ഈച്ച കണ്ണിമയ്ക്കാതെ അങ്ങിനെ നോക്കിക്കൊണ്ടിരിക്കേ സുന്ദരിക്കുട്ടി തന്റെ രാവാട തലവഴിയേ ഊരി അയയിൽ തൂക്കി!
ഛായ്! ഈച്ചയ്ക്ക് ആകാംക്ഷ കൊണ്ട് ബോധക്ഷയം വരാൻ തുടങ്ങി.....ഫെമിനാ അൺഡർ വെയേർസിന്റെ പരസ്യം പോലെ മുന്നിൽ ട്രീസാ മേരി ജോണിന്റെ രൂപം. ഈച്ചയ്ക്ക് ചുറ്റും ലോകം, അരക്കുപ്പി ആനമയക്കി ഒരൊറ്റവലിക്ക് കാലിയാക്കിയ പോലേകറങ്ങി!!
മായിക വിഭ്രമത്തിന്റെ മാസ്മരിക നിദ്രയിൽ മങ്ങി വരുന്ന കാഴ്ചയിൽ ചിരകാല സ്വപ്നത്തിന്റെ ഒന്നാം അടിവസ്ത്രം കൊളുത്തഴിഞ്ഞ് വീഴുന്നത് അർദ്ധബോധാസസ്ഥയിൽ ഈച്ച കണ്ടു.പിന്നെ മറിമായക്കാഴ്ചയുടെ ക്ലൈമാക്സ്പോലെ ട്രീസാമേരിജോണിന്റെ കൈകൾ തന്റെ ശരീരത്തിൽ അവശേഷിച്ചിരുന്ന ഒടുക്കത്തെ പീസിന്റെ ഇലാസ്റ്റിക് ലക്ഷ്യമാക്കി നീണ്ടു.....ഹിപ്നോട്ടൈസ് ചെയ്യപ്പെട്ട ഈച്ച കാറ്റിൽ പെട്ട അപ്പൂപ്പൻ താടിപോലെ.....
"എന്നിട്ട്...എന്നിട്ട്...??"
"എന്നിട്ടെന്താ....കൃത്യം ആ മുഹൂർത്തത്തിൽ ബ്രേക് ഫാസ്റ്റിനിറങ്ങിയ ഒരു പല്ലി, കൊട്ടു വടിവെച്ച് തലക്കിടി കിട്ടിയപോലെ ലക്കു കെട്ടിരിക്കുന്ന ഈച്ചയെ കാണുകയും ഒരൊറ്റക്കുതിക്ക് വെള്ളം പോലും തൊടാതെ അതിനെയങ്ങ് ശാപ്പിട്ട് കളയുകയും ചെയ്തു.......!!!!!
ഛായ്....നശിപ്പിച്ച്....മൊത്തം നശിപ്പിച്ച്!!
ഹ..ഹ...ഹായ്!
"വല്ലാണ്ടെ ചിരിക്കല്ലേ...എന്നാലും ഈകഥ ഞാൻ മുന്നെയെവിടെയോ കേട്ടിട്ടുണ്ടല്ലോ?"
"ഉണ്ടാവും, അപ്പറഞ്ഞയാൾ ഈ കഥയുടെ ഗുണപാഠം പറഞ്ഞു കാണില്ല"
"എന്തോന്ന് ഗുണപാഠം?"
"ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത് ഒളിച്ചു നോക്കുന്നത് ഇപ്ലത്തെ കാലത്ത് ഭയങ്കര റിസ്കാ...നല്ല ബ്ലൂ ടൂത്ത് മൊബൈൽ കാമറ ഒളിപ്പിച്ചു വെക്കുന്നതാ ബുദ്ധി...അതന്നെ!
9 comments:
"ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത് ഒളിച്ചു നോക്കുന്നത് ഇപ്ലത്തെ കാലത്ത് ഭയങ്കര റിസ്കാ...നല്ല ബ്ലൂ ടൂത്ത് മൊബൈൽ കാമറ ഒളിപ്പിച്ചു വെക്കുന്നതാ ബുദ്ധി...അതന്നെ!
കൊള്ളാം. രസായിട്ടുണ്ട്.
"ന്ന് ച്ചാ...പെണ്ണുങ്ങൾ കുളിക്കുന്നിടത്ത് ഒളിച്ചു നോക്കുന്നത് ഇപ്ലത്തെ കാലത്ത് ഭയങ്കര റിസ്കാ...നല്ല ബ്ലൂ ടൂത്ത് മൊബൈൽ കാമറ ഒളിപ്പിച്ചു വെക്കുന്നതാ ബുദ്ധി...അതന്നെ"
ഹി..ഹി..
പ്രേരണാകുറ്റത്തിനു അകത്ത് കിടക്കാന്‍ ഇത് മതി
ഗുണപാഠം kollam!
വരം മേടിക്കുമ്പോ എന്നെയൊക്കെപ്പോലെ പല്ലിയാവാനുള്ളത് വാങ്ങണം എന്നതാ ഗുണപാഠം. പുതിയൊരു വാലുവാങ്ങിവന്നിട്ട് ബാക്കി പറയാം
നല്ല ഗുണപാഠം
ഗുണപാഠം കൊള്ളാം. പക്ഷെ, ബജറ്റില്‍ മൊബൈല്‍ ഫോണിന്റെ വിലയാണേല്‍ കൂട്ടും ചെയ്തു!!
:)
നന്നായി ആശാനെ. എം.മുകുന്ദന്റെ കഥ നന്നായി പകര്‍ത്തിയെഴുതിയിരിക്കുന്നു.
ഹി ഹി ... നന്നായിട്ടോ....
പ്രിയദര്‍ശന്റെ ചില സിനിമകള്‍ പോലെ ആയി ല്ലേ ക്ലൈമാക്സ്......കപ്പിനും ചുണ്ടിനും ഇടയില്‍ കൈ വിട്ടു പോവുന്നെ ചാന്‍സ് ....
Post a Comment